എം ജി സര്‍വ്വകലാശാലയിലെ മാര്‍ക്ക് കുംഭകോണവുമായി ബന്ധപ്പെട്ട് പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങളെല്ലാം ശരിയായിരുന്നു, മാര്‍ക്ക് ദാനം പിന്‍വലിച്ച സിന്‍ഡിക്കേറ്റിന്റെ നടപടിയിലൂടെ വ്യക്തമാകുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

എം.ജി സര്‍വകലാശാല മാര്‍ക്ക്ദാന വിവാദത്തില്‍ പെട്ട ഉന്നതവിദ്യാഭ്യാസമന്ത്രി കെ.ടി ജലീലില്‍ കള്ളനാണെന്നും കട്ട മുതല്‍ തിരികെ കൊടുത്താല്‍ കളവല്ലാതാകില്ലെന്നുമുള്ള പരോക്ഷവിമര്‍ശനവുമായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. മാര്‍ക്ക് ദാനം റദ്ദാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതിന് പിന്നാലെയാണ് സംഭവം പുറത്ത് കൊണ്ടുവന്ന പ്രതിപക്ഷനേതാവ് വിമര്‍ശനം നടത്തിയത്. എം ജി സര്‍വ്വകലാശാലയിലെ മാര്‍ക്ക് കുംഭകോണവുമായി ബന്ധപ്പെട്ട് പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങളെല്ലാം ശരിയായിരുന്നു. എന്നതാണ് മാര്‍ക്ക് ദാനം പിന്‍വലിച്ച സിന്‍ഡിക്കേറ്റിന്റെ നടപടിയിലൂടെ വ്യക്തമാകുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
കട്ടമുതല്‍ തിരിച്ച് കൊടുത്താല്‍ അത് കളവല്ലാതാകില്ലന്ന് മനസിലാക്കണം. വളഞ്ഞ വഴി സ്വീകരിക്കാതെ കുട്ടികള്‍ക്ക് വീണ്ടും പരീക്ഷകള്‍ എഴുതാനുള്ള വ്യവസ്ഥാപിതമായ മാര്‍ഗങ്ങള്‍ ഉണ്ടാക്കുകയാണ് വേണ്ടതെന്നാണ് പ്രതിപക്ഷം ആദ്യം മുതലെ പറഞ്ഞത്. ഈ മാര്‍ക്ക ദാനവുമായി ബന്ധപ്പെട്ട് ഞങ്ങള്‍ പറഞ്ഞ എല്ലാ കാര്യങ്ങളും ശരിയാണ് എന്ന് സിണ്ടിക്കേറ്റിന്റെ ഈ തിരുമാനത്തിലൂടെ വ്യക്തമായെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ഉന്നത വിദ്യാഭ്യാസ മന്ത്രി കെ ടി ജീലില്‍ ഒരു നിമിഷം വൈകാതെ തല്‍സ്ഥാനം രാജിവയ്കുകയും മുഖ്യമന്ത്രി മുന്‍കൈ എടുത്ത് ജൂഡീഷ്യല്‍ അന്വേഷണം നടത്തുകയുമാണ് വേണ്ടത്. മാര്‍ക്ക് ദാനവും മന്ത്രിയുടെ അനധികൃതമായ ഇടപെടലുമായി ബന്ധപ്പെട്ട് പ്രതിപക്ഷം പറഞ്ഞ കാര്യങ്ങള്‍ പൂര്‍ണ്ണമായും ശരിയാണെന്ന് ബോധ്യപ്പെട്ടിരിക്കുകയാണ്. അത് കൊണ്ടാണ് ധാര്‍മികമായ ഉത്തരവാദിത്വം ഏറ്റെടുത്ത് മന്ത്രി രാജിവയ്കണമെന്നും ജൂഡീഷ്യല്‍ അന്വേഷണം വേണമെന്നും ആവശ്യപ്പെടുന്നത്.
മാര്‍ക്ക് കുംഭകോണം പോലുള്ള ക്രമക്കേടുകള്‍ പുറത്തു കൊണ്ടുവരാനും സര്‍ക്കാരിനെ കൊണ്ട് തിരുത്തിക്കാനും കഴിയുന്നത് പ്രതിപക്ഷത്തിന്റെ വിജയമാണെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. സര്‍വ്വകലാശാലകളുടെ സ്വയംഭരണത്തില്‍ മന്ത്രിയുടെ അനധികൃതമായ ഇടപടെലുകള്‍ നിരന്തരമായി വര്‍ധിക്കുകയാണ്. സര്‍വ്വകലാശാലകളുടെ സ്വയംഭരാണാധികാരത്തെ തകര്‍ക്കുന്ന രീതിയിലേക്ക് മന്ത്രിയുടെ ഇടപടെലുകള്‍ നീളുന്നതിന്റെ രേഖകള്‍ ഒന്നൊന്നായി പുറത്ത് വരികയാണെന്നും അദ്ദേഹം പറഞ്ഞു. അദാലത്തില്‍ ഒരു മാര്‍ക്ക് ചോദിച്ചവര്‍ക്ക് അഞ്ച് മാര്‍ക്ക് നല്‍കി, ബിടെക് ബിരുദം നല്‍കിയതോടെയാണ് സംഭവം വിവാദമായത്. മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി നേരിട്ട് അദാലത്തില്‍ പങ്കെടുത്താണ് ബന്ധുവായ പെണ്‍കുട്ടിക്ക് ഉള്‍പ്പെടെ, മോഡറേഷന്‍ വ്യവസ്ഥകള്‍ ലംഘിച്ച് മാര്‍ക്ക് നല്‍കിയത്.
ചട്ടംലംഘിച്ച് മാര്‍ക്ക് ദാനം നല്‍കിയത് കണ്ടെത്തിയതിനെ തുടര്‍ന്ന് പ്രതിപക്ഷനേതാവ് മൂന്ന് തവണ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് കത്ത് നല്‍കിയിരുന്നു. തുടര്‍ന്ന് ചാന്‍സിലറായ ഗവര്‍ണര്‍ വി.സിയോട് റിപ്പോര്‍ട്ട് തേടി. അതോടെ അപകടം മണത്ത സര്‍ക്കാര്‍ സിന്‍ഡിക്കേറ്റിനോട് തീരുമാനം റദ്ദാക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. ഗവര്‍ണര്‍ നടപടിയെടുത്താല്‍ സര്‍ക്കാരിന് തിരിച്ചടിയാകുമെന്ന് മനസ്സിലാക്കിയാണ് സിന്‍ഡിക്കേറ്റിനെ കൊണ്ട് തീരുമാനം റദ്ദാക്കിപ്പിച്ചത്. ഗവര്‍ണറുടെ ഭാഗത്ത് നിന്ന് നടപടിയുണ്ടായാല്‍ മന്ത്രി രാജിവയ്‌ക്കേണ്ടി വരുമെന്ന് മാത്രമല്ല, കേരളസര്‍വകലാശാലയിലും സാങ്കേതിക സര്‍വകലാശാലയിലും നടത്തിയ ക്രമക്കേടുകള്‍ അന്വഷിക്കേണ്ടിവരും. അക്കാര്യങ്ങളെല്ലാം തെളിവ് സഹിതം പ്രതിപക്ഷനേതാവ് മാധ്യമങ്ങള്‍ക്ക് നല്‍കിയതാണ്. അതുകൊണ്ട് ദാനം നല്‍കിയ മാര്‍ക്ക് തിരിച്ചെടുത്ത നടപടി ചെന്നിത്തലയുടെ തൊപ്പിയിലെ പൊന്‍തൂവലാണ്, സംശയമില്ല.
" frameborder="0" allow="autoplay; encrypted-media" allowfullscreen>
https://www.facebook.com/Malayalivartha






















