മണിച്ചേട്ടൻ ഉടക്കിയപ്പോൾ മിന്നൽ പിണറായി കൊമ്പുകുത്തി; എൻ എസ് എസുമായുള്ള ഭിന്നത ഇല്ലാതാക്കാൻ സർക്കാർ ദേവസ്വം നിയമനങ്ങളിൽ മുന്നാക്ക സംവരണം ; 2017 നവംബർ 15 ന് ചേർന്ന സംസ്ഥാന മന്ത്രിസഭാ യോഗമാണ് സംവരണത്തിന് തീരുമാനമെടുത്തത്

എൻ എസ് എസുമായുള്ള ഭിന്നത ഇല്ലാതാക്കാൻ സർക്കാർ ദേവസ്വം നിയമനങ്ങളിൽ മുന്നാക്ക സംവരണം നടപ്പിലാക്കുന്നു. വെള്ളാപ്പള്ളി നടേശന്റെയും എസ് എൻ ഡി പിയുടെയും എതിർപ്പ് കണക്കിലെടുത്താണ് വർഷങ്ങൾക്ക് മുമ്പ് മന്ത്രിസഭായോഗമെടുത്ത തീരുമാനം സർക്കാർ നടപ്പിലാക്കാതിരുന്നത്.
2017 നവംബർ 15 ന് ചേർന്ന സംസ്ഥാന മന്ത്രിസഭാ യോഗമാണ് സംവരണത്തിന് തീരുമാനമെടുത്തത്. ദേവസ്വം നിയമനങ്ങളിൽ സംവരണം നടപ്പിലാക്കാൻ ഭരണഘടനാ ഭേഭഗതി വേണ്ടെന്നും അന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഇതിനൊപ്പം പട്ടികവിഭാഗങ്ങൾക്ക് 10 ൽ നിന്നും 12 ശതമാനമായും ഈഴവക്ക് 14 ൽ നിന്നും 17 ശതമാനമായും സംവരണം ഉയർത്തിയിരുന്നു. മൂന്നാക്കകാരിലെ പിന്നാക്കകാർക്ക് സാമ്പത്തിക സംവരണം നടപ്പിലാക്കണമെന്നും അന്ന് കേരള സർക്കാർ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു . പിന്നീട് ഇത് കേന്ദ്രം നടപ്പിലാക്കി. മുന്നാക്ക സംവരണം നടപ്പിലാക്കാൻ ദേവസ്വം നിയമന നിയമത്തിൽ ഭേഭഗതി കൊണ്ടു വരുമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. തീരുമാനം പുറത്തുവന്നയുടനെയാണ് വെള്ളാപ്പള്ളി തിരിഞ്ഞത്. അതോടെ തീരുമാനം പെട്ടിയിലായി.
പിണറായിയുമായി സുകുമാരൻ നായർ ഉടക്കാൻ തുടങ്ങിയത് ഈ സംഭവത്തോടെയാണ്. പിണറായിയെ കോട്ടയം ഗസ്റ്റ് ഹൗസിലെത്തി നേരിട്ട് കണ്ടാണ് ഇത്തരമാരാവശ്യം അദ്ദേഹം ഉന്നയിച്ചത്. അത് നടപ്പിലാക്കിയത് സുകുമാരൻ നായരെ സംപ്രീതനാക്കി. എന്നാൽ പിണറായിയും സർക്കാരും കാലുമാറിയതോടെ സുകുമാരൻ നായർ പിണറായിയുടെ ഏറ്റവും വലിയ ശുതുവായി മാറി. ഉപ തെരഞ്ഞടുപ്പുകളിൽ ശരിദൂരം പ്രഖ്യാപിച്ച് യു ഡിഎഫിന് ഒപ്പം നിൽക്കാൻ സുകുമാരൻ നായർ തീരുമാനിച്ചതും അങ്ങനെയാണ്. അതും അപ്രതീക്ഷിതമായിരുന്നു.
ഉപതെരഞ്ഞടുപ്പ് ഫലം പിണറായിയുടെ കണ്ണുതുറപ്പിച്ചു. എൻ എസ് എസുമായി ഉണ്ടായിരുന്ന ഉടക്ക് അവസാനിപ്പിക്കാൻ തന്നെ അദ്ദേഹം തീരുമാനിച്ചു പിണറായിയുടെ സ്വഭാവം അനുസരിച്ച് അദ്ദേഹം തെരഞ്ഞടുപ്പ് ഫലത്തിന് പിന്നാലെ സുകുമാരൻ നായർക്കെതിരെ കടത്തി പറയേണ്ടതായിരുന്നു. എന്നാൽ കടത്തി പറഞ്ഞില്ലെന്ന് മാത്രമല്ല സുകുമാരൻ നായരെ വിമർശിക്കരുതെന്ന് അണികൾക്ക് നിർദ്ദേശവും നൽകി. അതേ സമയം നായരെ പരോക്ഷമായി വിമർശിക്കുകയും ചെയ്തു.
ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് ആറ് മാസം മുമ്പ് നടത്തിയ ക്ലാർക്ക് /സബ്ഗ്രൂപ്പ് ഓഫീസർ തസ്തികയിലാണ് മുന്നാക്കകാർക്ക് 10 ശതമാനം സംവരണം നൽകാൻ തീരുമാനിക്കുന്നത്. ആദ്യം ഇത് തത്കാലം നടപ്പിലാക്കേണ്ടെന്നായിരുന്നു തീരുമാനം. ഇതിന്റെ അടിസ്ഥാനത്തിൽ റാങ്ക്ലിസ്റ്റ് തയ്യാറാക്കി. ബോർഡ് റാങ്ക് ലിസ്റ്റുമായി ബന്ധപ്പെട്ട ഫയൽ ദേവസ്വം മന്ത്രിക്ക് അയച്ചപ്പോഴാണ് അദ്ദേഹം സംവരണകാര്യത്തിൽ തീരുമാനമെടുക്കും വരെ ലിസ്റ്റ് പ്രസിദ്ധീകരിക്കാതിരിക്കാൻ നിർദ്ദേശിച്ചത്. എഴുത്ത് പരീക്ഷയുടെ അടിസ്ഥാനത്തിലാണ് നിയമനം നടത്തുന്നത്. സ്വാധീനം ഒഴിവാക്കാൻ അഭിമുഖ പരീക്ഷ വേണ്ടെന്ന് വച്ചു.
ഏതാനും ദിവസങ്ങൾക്കകം ലിസ്റ്റ് പ്രസിദ്ധികരിക്കും. അതിന് മുമ്പ് സംവരണത്തിൽ തീരുമാനമെടുക്കും. മുഖ്യമന്ത്രിയുടെ കോർട്ടിലാണ് ഇപ്പോൾ പന്തുള്ളത്. ഇതിന് പാർട്ടിയുടെ പൂർണ പിന്തുണ മുഖ്യമന്ത്രിക്കുണ്ട്. ഒടുവിൽ സർക്കാർ മുട്ടുകുത്തിയെന്നു തന്നെ പറയാം.
അരൂരിൽ ഇടതു സ്ഥാനാർത്ഥി തോറ്റതോടെ വെള്ളാപ്പള്ളിയെ കണ്ണുമടച്ച് വിശ്വസിക്കുന്ന പതിവ് ഇടത് മുനണി അവസാനിപ്പിക്കും.അതിൽ സംവരണത്തെ എതിർക്കാൻ വെള്ളാപ്പള്ളി ശ്രമിച്ചാലും നടക്കണമെന്നില്ല.
https://www.facebook.com/Malayalivartha






















