ശ്രീധരൻ പിള്ളയുടെ കളികൾ മിസോറാമിൽ; പിള്ളയ്ക്ക് കിട്ടിയത് പണിയല്ല, അംഗീകാരമെന്ന് കുമ്മനം രാജശേഖരന്‍

ബിജെപി സംസ്ഥാന പ്രസിഡന്‍റ് പി എസ് ശ്രീധരന്‍ പിള്ളയെ മിസോറാം ഗവര്‍ണറായി നിയമിച്ചതോടെ ബിജെപി സംസ്ഥാന അധ്യക്ഷൻ ആരായിരിക്കും എന്നാണ് ഇനി അറിയേണ്ടത്. ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനത്തിനായി ചരടുവലിക്കില്ലെന്ന് കുമ്മനം രാജശേഖരന്‍. എന്നാൽ ശ്രീധരന്‍പിള്ളക്ക് കിട്ടിയത് പണിയല്ല, അംഗീകാരമാണെന്നും കുമ്മനം പറഞ്ഞു.
സംസ്ഥാന അധ്യക്ഷന്‍റെ കാലാവധി അടുത്ത മാസം തീരാനിരിക്കെ ആണ് അദ്ദേഹത്തെ ഗവര്‍ണറായി നിയമിച്ചിരിക്കുന്നത്. രാഷ്ട്രപതി രാം നാഥ് കോവിന്ദ് ആണ് ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. എന്‍ഡിഎ ശക്തമായി തന്നെ തിരിച്ചുവരും. പാർട്ടിയുടെ വളര്‍ച്ചക്ക് താനും ഒപ്പമുണ്ടാകും. പാര്‍ട്ടി എന്തു പറഞ്ഞാലും അത് അംഗീകരിക്കാന്‍ തയാറാണ്. ഈ ഉപതിരഞ്ഞെടുപ്പിൽ വട്ടിയൂര്‍ക്കാവില്‍ ബിജെപിക്ക് കോട്ടങ്ങള്‍ ഉണ്ടായിട്ടുണ്ട്. തോല്‍വി പാര്‍ട്ടി പരിശോധിക്കുമെന്നും കുമ്മനം വ്യക്തമാക്കി. കുമ്മനം രാജശേഖരന്‍ രാജി വച്ചതിന് ശേഷം ജഗദീഷ് മുഖിയായിരുന്നു മിസോറാം ഗവര്‍ണര്‍. എന്നാൽ തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയാകാന്‍ കുമ്മനം പിന്നീട് ഗവര്‍ണര്‍ സ്ഥാനം രാജിവെയ്ക്കുകയായിരുന്നു. മിസോറാമിന്‍റെ ഗവര്‍ണര്‍ പദവിയിലെത്തുന്ന മൂന്നാമത്തെ മലയാളിയാണ് ശ്രീധരന്‍ പിള്ള. കോണ്‍ഗ്രസ് നേതാവ് വക്കം പുരുഷോത്തമനും നേരത്തെ മിസോറാം ഗവര്‍ണറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha






















