സ്വന്തമായി മൊബൈൽ ഫോൺ ഇല്ലാതിരുന്ന പെൺകുട്ടി കൂട്ടുകാരികളുടെ മൊബൈലുകളിൽ നിന്ന് ഇൻസ്റ്റാഗ്രാമിൽ സുഹൃത്തുക്കളോട് സംസാരിച്ചു ..പക്ഷെ സംസാരിച്ചശേഷം അക്കൗണ്ട് ലോഗ് ഔട്ട് ചെയ്യാൻ അവൾ മറന്നുപോയി...തലശ്ശേരിയിലെ പെൺകുട്ടിയെ ആത്മഹത്യയിലേക്ക് നയിച്ചത് ഇതായിരുന്നു ....കൗമാരക്കാർക്കും അവരുടെ അച്ഛനമ്മമാർക്കും ഒരു മുന്നറിയിപ്പ് ...

തലശ്ശേരിയിലെ 16 കാരിയുടെ ആത്മഹത്യ ഡിജിറ്റൽ മായാലോകത്തിൽ അകപ്പെട്ടുപോയ ഒരു പാവം പെൺകുട്ടിയുടെ നിർഭാഗ്യമാണ് ...ഇന്ന് കൊച്ചുകുട്ടികളുടെ വരെ കയ്യിൽ സ്മാർട്ഫോണുകളാണ്.. ഇന്റർനെറ്റും വാട്ട്സാപ്പും ഇൻസ്റ്റഗ്രാമും അവരുടെ കയ്യിൽ എത്തുമ്പോൾ അതിലടങ്ങിയിരിക്കുന്ന ചതിക്കുഴികൾ പലപ്പോഴും അവരുടെ ജീവിതത്തിനു തന്നെ ആപത്തായിമാറുന്നു. അത്തരമൊരു സംഭവമാണ് തലശ്ശേരി സർക്കാർ സ്‌കൂളിലെ വിദ്യാർഥിനിക്കും സംഭവിച്ചത് .മദ്യത്തെയോ മയക്കുമരുന്നിനെയോ പോലെയോ ഒരുപക്ഷേ, അതിനെക്കാള്‍ ഭയാനകമായ രീതിയിലോ അടിമത്തം സൃഷ്ടിക്കുന്ന ഒന്നാണ് ഇന്റര്‍നെറ്റ് ഉപയോഗം എന്ന് രക്ഷിതാക്കൾ മനസ്സിലാക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു
ഇക്കഴിഞ്ഞ ഒക്ടോബർ 12 നാണ് പന്ത്രണ്ടാം ക്‌ളാസ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്യുന്നത് ..പൂജ ഹോളിഡേയ്‌സ് കഴിഞ്ഞു സ്‌കൂളിലെത്തിയ അവൾ വീട്ടിൽ തിരിച്ചെത്തിയ ഉടനെ അമ്മയുടെ സാരിയിൽ ജീവിതം ഒടുക്കുകയായിരുന്നു .. ഇതിന്റെ കാരണം അന്വേഷിച്ചു ചെന്ന പോലീസ് എത്തിച്ചേർന്നത് ഇന്റർനെറ്റ് എന്ന മായാലോകത്ത് കുട്ടികൾ ഈയാംപാറ്റകളെ പോലെ സ്വയം നശിക്കുന്ന കഥകളാണ്
തലശ്ശേരിയിലെ പെൺകുട്ടിയെ ആത്മഹത്യയിലേക്ക് നയിച്ചത് അവളുടെ അറിവില്ലായ്മയും നിഷ്‌കളങ്കതയും കൂടി ആയിരുന്നു. സ്വന്തമായി മൊബൈൽ ഫോൺ ഇല്ലാതിരുന്ന പെൺകുട്ടി കൂട്ടുകാരികളുടെ മൊബൈലുകളിൽ നിന്ന് ഇൻസ്റ്റാഗ്രാമിൽ സുഹൃത്തുക്കളോട് സംസാരിക്കുമായിരുന്നു ..സംഭവം നടന്ന ദിവസവും കൂട്ടുകാരിയുടെ ഫോണിൽ നിന്ന് സുഹൃത്തുമായി സംസാരിച്ച ശേഷം അക്കൗണ്ട് ഷട്ട് ഡൌൺ ചെയ്യാൻ കുട്ടി മറന്നുപോയി. അല്ലെങ്കിൽ അതിന്റെ പ്രാധാന്യത്തെ കുറിച്ച് അവൾക്ക് അറിയില്ലായിരുന്നു.. പക്ഷെ അന്ന് രാത്രിയിലും കുട്ടി അമ്മയുടെ ഫോണിൽ നിന്ന് സുഹൃത്തുമായി സംസാരിച്ചത് കൂട്ടുകാരിയുടെ മൊബൈലിലേക്ക് എത്തി. അടുത്ത ദിവസം സ്‌കൂളിൽ എത്തിയപ്പോൾ കൂട്ടുകാരികളും മറ്റ് സഹപാഠികളും ഈ ചാറ്റ് കണ്ടതിന്റെ പേരിൽ അവളെ ഉപദേശിക്കുകയും കളിയാക്കുകയും ഒറ്റപ്പെടുത്തുകയും ചെയ്തു. ഇത്രയും സംഭവങ്ങൾ സ്‌കൂളിൽ വെച്ച് നടന്നിട്ടും അധ്യാപകരാരും ഇതിൽ ഇടപെട്ടില്ല.. ദുഖിതയായി തിരിച്ചെത്തിയ കുട്ടി സ്വയം ജീവിതം അവസാനിപ്പിച്ചു
ഒരു പക്ഷെ സ്ക്കൂളിൽ വെച്ച് നടന്ന സംഭവത്തിൽ അധ്യാപകർ ആരെങ്കിലും ഇടപെട്ടിരുന്നെങ്കിൽ ഒരു കുട്ടിയുടെ ജീവൻ രക്ഷിക്കാൻ ആകുമായിരുന്നു. സ്‌കൂളുകളിൽ മൊബൈൽ ഫോൺ അനുവദിക്കാതിരുന്നെങ്കിൽ ഒരു പക്ഷെ ഇതൊന്നും തന്നെ സംഭവിക്കില്ലായിരുന്നു ..ഒട്ടു മിക്ക സ്ക്കൂളുകളിലും മൊബൈൽ ഫോണുകൾ സ്‌കൂൾ സമയത്തെങ്കിലും ഉപയോഗിക്കരുതെന്ന കർശന നിയന്ത്രണം നിലവിലുണ്ട് .
മക്കൾക്ക് മൊബൈൽ വാങ്ങിക്കൊടുക്കാതെ അമ്മയുടേയോ അച്ഛന്റെയോ മൊബൈൽ കുട്ടിക്ക് കൊടുത്ത് ആശ്വാസം കണ്ടെത്തുന്നവരാണ് മിക്ക അച്ഛനമ്മമാരും ..കുട്ടിക്ക് സ്വന്തമായി മൊബൈൽ ഇല്ലല്ലോ എന്നാണു ഇവർ ആശ്വാസം കൊള്ളുന്നത്. എന്നാൽ അമ്മയുടെ മൊബൈലിൽ നിന്ന് കുട്ടികൾ കയറുന്ന സൈറ്റുകൾ ഏതെന്നോ അവരുടെ ഗ്രൂപ്പുകൾ ഏതെന്നോ മാതാപിതാക്കൾ ശ്രദ്ധിക്കുന്നില്ല. രാത്രി വൈകിയും കുട്ടികൾ മൊബൈലിൽ എന്ത് ചെയ്യുന്നു എന്നതും ആരും ശ്രദ്ധിക്കാറില്ല. ഇതെല്ലാം കൗമാരക്കാരായ നമ്മുടെ മക്കളെ ചെന്നെത്തിക്കുന്നത് പലപ്പോഴും വൻ ചതിക്കുഴികളിലേക്കാണ്
സംഭവത്തിന്റെ അടിസ്ഥാനത്തിൽ കണ്ണൂർ ജില്ലയിലെ രണ്ട് പോലീസ് സ്റ്റേഷൻ പരിധികളിലുമായി 30 വിദ്യാർഥി -വിദ്യാർഥിനികളെ അതീവ രഹസ്യമായി പോലീസ് ഇതിനകം ചോദ്യം ചെയ്ത് കഴിഞ്ഞു. ഇവരുടെ മൊബൈൽ ഫോണുകളും പോലീസ് കസ്റ്റഡിയിലാണുള്ളത്. ഇൻസ്റ്റഗ്രാം, വാട്സാപ്പ് തുടങ്ങിയ നവ മാധ്യമങ്ങളിലൂടെ കൗമാരക്കാരായ സ്‌കൂൾ കുട്ടികൾ നടത്തിയിട്ടുള്ള ആശയ വിനിമയങ്ങൾ പലതും സെക്സിന്റെ പുതുവഴികൾ തേടിയുള്ള സംഭാഷണങ്ങളായിരുന്നു എന്നത് പോലീസിനെ ഞെട്ടിപ്പിച്ചു എന്നാണു ഉന്നത പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞത്... ഇതുവരെ ലഭിച്ചിട്ടുള്ള വിവരങ്ങൾ സംബന്ധിച്ച് വിശദമായ റിപ്പോർട്ട് ഉന്നത പോലീസ് ഉദ്യോഗസ്ഥർക്ക് സമർപ്പിക്കുമെന്ന് പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.
മാതാപിതാക്കൾ സ്വന്തം മക്കളുടെ കാര്യത്തിൽ കൂടുതൽ ശ്രദ്ധിക്കുക എന്നത് മാത്രമാണ് ഇത്തരം കെണികളിൽ പ്രായപൂർത്തിയാകാത്ത കുട്ടികൾ എത്തിപ്പെടാതിരിക്കാൻ അനുവർത്തിക്കാവുന്ന കാര്യം. രാത്രി ഏറെ വൈകിയും മൊബൈലിലും ഇന്റർനെറ്റിലും ഇരിക്കാൻ കുട്ടികളെ അനുവദിക്കരുത്. മക്കൾ ഗ്രൂപ് സ്റ്റഡിയുടെ പേരിൽ ഒത്തുചേരുന്ന ഗ്രൂപ്പിനെകുറിച്ച് , അവരുടെ സുഹൃത്തുക്കളെ കുറിച്ച് എല്ലാം തീർച്ചയായും അച്ഛനമ്മമാർ അറിഞ്ഞിരിക്കണം . ഇന്റർനെറ്റും സൗകര്യങ്ങളും ആവശ്യത്തിലേറെ ആകുമ്പോൾ നമ്മുടെ കുട്ടികൾ വഴിതെറ്റാതെ നോക്കേണ്ട ഉത്തരവാദിത്തവും പോലീസിനേക്കാൾ കൂടുതൽ അച്ഛനമ്മമാർക്ക് തന്നെയാണെന്ന് എടുത്തുപറയേണ്ടതില്ലല്ലോ ...
https://www.facebook.com/Malayalivartha






















