കൂടത്തില്‍ വീട്ടിലെ ഗൃഹനാഥമുള്‍പ്പെടെ ഏഴുപേർ മരിച്ച സംഭവത്തിൽ കുടുംബത്തിലെ സ്വത്ത് തട്ടിപ്പില്‍ ദുരൂഹത വ്യക്തമാക്കി ക്രെെംബ്രാഞ്ചിന്റെ റിപ്പോര്‍ട്ട് പുറത്ത്; വില്‍പത്രം തയാറാക്കിയത് മാനസിക അസ്വാസ്ഥ്യമുള്ള ജയമാധവന്‍ നായരെ തെറ്റിദ്ധരിപ്പിച്ച്:- ദുരൂഹ സാഹചര്യത്തില്‍ മരിച്ച ജയമാധവന്‍ നായരുടെ മരണാനന്തര ചടങ്ങുകള്‍ രവീന്ദ്രന്‍നായര്‍ എന്നയാൾ നടത്തിയത് അയല്‍വാസികളെപ്പോലും അറിയിക്കാതെ- ബന്ധുക്കളുമായി സംസാരിക്കുന്നതിനും, നാട്ടുകാരെ വീട്ടിൽ കയറ്റുന്നതിനും വിലക്ക്

കരമന കാലടി കൂടത്തില്‍ വീട്ടിലെ ഗൃഹനാഥമുള്‍പ്പെടെ ഏഴുപേർ മരിച്ച സംഭവത്തിൽ കുടുംബത്തിലെ സ്വത്ത് തട്ടിപ്പില്‍ ദുരൂഹത വ്യക്തമാക്കി ക്രെെംബ്രാഞ്ചിന്റെ റിപ്പോര്‍ട്ട്. മാനസിക അസ്വാസ്ഥ്യമുള്ള ജയമാധവന്‍ നായരെ തെറ്റിദ്ധരിപ്പിച്ചാണ് വില്‍പത്രം തയാറാക്കിയതെന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി. ജയമാധവന്‍ നായര്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചപ്പോള്‍ അയല്‍വാസികളെപ്പോലും അറിയിക്കാതെ രവീന്ദ്രന്‍നായര്‍ എന്നൊരാളാണ് മരണാനന്തര ചടങ്ങുകള്‍ നടത്തിയത്. 30 കോടി രൂപയുടെ സ്വത്താണ് തട്ടിയെടുത്തത്. ഇതിൽ ഒപ്പിട്ട സാക്ഷികളും വ്യാജമാണ്. ക്രെെംബ്രാഞ്ച് റിപ്പോര്‍ട്ടില്‍ ജയമാധവന്‍ നായര്‍ ജീവിച്ചിരിക്കെത്തന്നെ രവീന്ദ്രന്‍ നായര്‍ സ്വത്തുക്കളില്‍ ചിലതു തന്റെ പേരിലേക്ക് മാറ്റിയിരുന്നതായും പറയുന്നു.
വേലുപ്പിള്ളയുടെ മകന്റെ ഭാര്യ പ്രസന്നകുമാരിയാണ് കേസിലെ പരാതിക്കാരി. അന്വേഷണം വേണമെന്നാവശ്യപ്പെട്ട് നാട്ടുകാരനായ അനില്‍ കുമാറും പരാതി നല്‍കിയിരുന്നു. ഗോപിനാഥന്‍ നായരുടെ മക്കളാരും വിവാഹം കഴിച്ചിരുന്നില്ല. വീട്ടിലെ കാര്യങ്ങള്‍ നോക്കിയിരുന്ന ജോലിക്കാരില്‍ ചിലരാണ് എല്ലാം നിയന്ത്രിച്ചിരുന്നതെന്നും ഇവര്‍ക്കും ചില ബന്ധുക്കള്‍ക്കും മരണത്തില്‍ പങ്കുണ്ടെന്നുമാണ് പരാതിക്കാര്‍ ക്രൈംബ്രാഞ്ചിനു നല്‍കിയിരിക്കുന്ന മൊഴി. ഗോപിനാഥര്‍ നായര്‍, ഭാര്യ സുമുഖിയമ്മ, മക്കളായ ജയശ്രീ, ജയബാലകൃഷ്ണന്‍, ജയപ്രകാശ്, ഗോപിനാഥന്‍ നായരുടെ ജേഷ്ഠന്‍മാരായ നാരായണപിള്ളയുടെയും വേലുപ്പിള്ളയുടേയും മക്കളായ ജയമാധവന്‍, ഉണ്ണികൃഷ്ണന്‍ നായര്‍ എന്നിവരാണ് നിശ്ചിത ഇടവേളകളില്‍ ദുരൂഹ സാഹചര്യത്തല്‍ മരിച്ചത്.
നാട്ടുകാരായ ആരെയും വീട്ടില്‍ കയറാന്‍ അനുവദിച്ചിരുന്നില്ല. ബന്ധുക്കളുമായി സംസാരിക്കുന്നതിനും വിലക്കുണ്ടായിരുന്നു. അവസാന അവകാശിയുടെ മരണശേഷം കാര്യസ്ഥന്‍മാരും ബന്ധുക്കളെന്ന് അവകാശപ്പെട്ടെത്തിയ ചിലരും രഹസ്യമായി സ്വത്തു തട്ടിയെടുത്തെന്നും അനില്‍കുമാറിന്റെ പരാതിയില്‍ വ്യക്തമാക്കിയിരുന്നു. കോടിക്കണക്കിനു രൂപയുടെ സ്വത്തുക്കളും ബാങ്കു നിക്ഷേപവും ഇവര്‍ വീതംവച്ചതായും അതിനു മണക്കാട് വില്ലേജ് ഓഫിസറുടെ സഹായം ലഭിച്ചതായും പരാതിയില്‍ ആരോപണം ഉന്നയിച്ചിരുന്നു. വീട്ടിലെ കാര്യസ്ഥര്‍ക്കു മാത്രമാണ് കുടുംബത്തിലെ കാര്യങ്ങള്‍ അറിയാമായിരുന്നത്.
https://www.facebook.com/Malayalivartha






















