Widgets Magazine
05
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഖമനേയിയുടെയും മറ്റ് കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങൾക്കരികിൽ ഒരു കുഞ്ഞുശവപ്പെട്ടി..പേരമകളായ 14 മാസം മാത്രം പ്രായമുള്ള സഹ്റ മൊഹമ്മദി..പൊട്ടിക്കരഞ്ഞ് ഇറാൻ..


ഇന്ത്യക്കാരെ മാത്രം ഉന്നമിട്ട് കുടിയേറ്റ നിയമം.. ന്യൂസിഡലൻഡിൽ മന്ത്രിമാരുടെ ‘തമ്മിലടി’. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച ഔദ്യോഗിക സന്ദർശനത്തിന് എത്താനിരിക്കേ, ന്യൂസിഡലൻഡിൽ ‘തമ്മിലടി’..


സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീലചിത്രങ്ങളാക്കി മാറ്റി..ടെലഗ്രാം ഗ്രൂപ്പുകള്‍ വഴി പണം വാങ്ങി വിറ്റഴിച്ച അനന്തുവിനെ നാട്ടുകാർ പഞ്ഞിക്കിട്ടു..പോലീസിൽ ഏൽപ്പിച്ചു..


യുദ്ധത്തേക്കാൾ ‘വലിയ വില്ലൻ’ ..കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മുന്നറിയിപ്പ്..രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ വരൾച്ചയ്ക്ക് സാധ്യത.. അതീവ ജാഗ്രത പാലിക്കാൻ മന്ത്രാലയങ്ങൾക്ക് നിർദ്ദേശം..


ഗീനാകുമാരിയുടേത് പ്ലാൻ ബി!..സി പി എം നേത്യത്വത്തിൽ നടന്ന ഒരു ഗൂഢാലോചന..ഒരു പ്രതിക്ക് ജാമ്യം ലഭിച്ചാൽ മറ്റ് പ്രതികൾക്ക് ജാമ്യം കിട്ടുമെന്ന ധാരണ..സിപിഎം ഗീനാ കുമാരിയെ ഇറക്കി കളിച്ചത്..

അറസ്റ്റ് ചെയ്തത് ബൈക്ക് മോഷണക്കേസിൽ... ചോദ്യം ചെയ്യലിന്‍റെ ഏതോ ഒരു നിമിഷത്തിൽ സ്വന്തം അച്ഛനെ തലക്കടിച്ചു കൊന്നെന്ന സത്യം ഏറ്റുപറഞ്ഞു...കൊലപാതകവിവരം മറച്ചുവെച്ചത് അമ്മ പറഞ്ഞിട്ട്..പിന്നീട് അമ്മയും ഉപേക്ഷിച്ചുപോയി ..ജോലിക്കൊന്നും പോയില്ലെങ്കിലും കഞ്ചാവ് വിറ്റും മോഷണം നടത്തിയുമൊക്കെ കിട്ടുന്ന പണം കൊണ്ട് ബാലു സഹോദരങ്ങളെ നന്നായി നോക്കി ...ഇപ്പോൾ ബാലു അറസ്റ്റിലായതോടെ പതിനഞ്ചു വയസും എട്ടും ഏഴും വയസുള്ള കുട്ടികൾ അനാഥരായി

26 OCTOBER 2019 04:18 PM IST
മലയാളി വാര്‍ത്ത

ബൈക്ക് മോഷണക്കേസിൽ അറസ്റ്റിലായി ചോദ്യം ചെയ്യുന്നതിനിടെയാണ് അച്ഛനെ കൊലപ്പെടുത്തിയതായി മകൻ കുറ്റസമ്മതം നടത്തിയത്. ഇതോടെ പോലീസ് ബാലുവിനെ കസ്റ്റഡിയിൽ വാങ്ങി പോലീസ് ചോദ്യം ചെയ്യൽ തുടരുന്നു.

കൊന്നക്കുഴി സ്വദേശി കുന്നുമ്മൽ ബാബുവിനെയാണ്‌ മകൻ ബാലു തലക്കടിച്ചു കൊന്നത് .. മദ്യപിച്ചുവന്ന് അമ്മയുമായി അച്ഛൻ സ്ഥിരമായി വഴക്കിടുകയും അമ്മയെ ഉപദ്രവിക്കുകയും ചെയ്യുമായിരുന്നു എന്ന് ബാലു പറയുന്നു. 2018 മാർച്ച് 27ന് അച്ഛനും അമ്മയും തമ്മിലുണ്ടായ വഴക്കിനിടെ അത് തടയാൻ ശ്രമിച്ചപ്പോൾ പറ്റിയ കയ്യബദ്ധമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നുമാണ് ബാലു പോലീസിൽ പറഞ്ഞത്

ബാബു മരത്തിൽ നിന്നും വീണ് പരിക്കേറ്റ് ചികിത്സയിലിരിക്കെ പരിക്കുകളിൽ അണുബാധയുണ്ടായതിനെ തുടർന്നാണ് മരണമെന്നാണ് ബാബുവിന്‍റെ ഭാര്യയും മകൻ ബാലുവും ബന്ധുക്കളോടും നാട്ടുകാരോടും പറഞ്ഞിരുന്നത്.

തലയ്ക്കടിയേറ്റുവീണ ബാബുവിനെ ആദ്യം ചാലക്കുടി താലൂക്ക് ആശുപത്രിയിലും പിന്നീട് സ്വകാര്യ ആശുപത്രിയിലും അവിടെനിന്നും തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ച് ചികിത്സ നൽകിയിരുന്നു. എല്ലായിടത്തും മരത്തിൽനിന്നും വീണെന്നാണ് പറഞ്ഞത്.

ജൂണ്‍ നാലിന് ആണ് ബാബു മരിച്ചത് . അമ്മയുടെ ആവശ്യപ്രകാരമാണ് അപകടമാണെന്നു നാട്ടുകാരെയും ആശുപത്രിയിലും അറിയിച്ചതെന്നു ബാലു പോലീസിനു മൊഴി നൽകി. കൊന്നക്കുഴിയിൽ ഒറ്റപ്പെട്ട സ്ഥലത്താണ് ഇവരുടെ വീട്. അതിനാൽ സംഭവങ്ങൾ പുറത്തറിയാനുള്ള സാഹചര്യങ്ങൾ ഇല്ലാതാകുകയായിരുന്നു.

അച്ഛനെ കൊലപ്പെടുത്തിയ വിവരം ആരോടും പറയേണ്ടെന്നും മരത്തിൽ നിന്നും വീണ് പരിക്കേറ്റതാണെന്നും മാത്രമേ പുറത്തുപറയാൻ പാടൂവെന്ന് അമ്മ തന്നെയാണത്രെ മകനോടു പറഞ്ഞത്. അച്ഛൻ മരിച്ച ഒരു വർഷത്തിനുള്ളിൽ അമ്മ മറ്റൊരാൾക്കൊപ്പം പോയതോടെ ബാലുവും താഴെയുള്ള മൂന്നു സഹോദരങ്ങളും തികച്ചും അനാഥരായി.

എന്നാൽ തനിക്കു താഴെയുള്ള രണ്ടു സഹോദരൻമാരേയും ഒരു സഹോദരിയേയും കഞ്ചാവ് വിറ്റും മോഷണം നടത്തിയുമൊക്കെ കിട്ടുന്ന പണം കൊണ്ട് ബാലു സഹോദരങ്ങളെ നന്നായി നോക്കി.ബൈക്ക് മോഷണകേസിൽ അറസ്റ്റിലായി പോലീസിനൊപ്പം പോകുമ്പോൾ താൻ വൈകാതെ തിരിച്ചുവരുമെന്നും വിഷമിക്കരുതെന്നും അനുജൻമാരോടും അനുജത്തിയോടും പറഞ്ഞാണ് ബാലു അവരെ ആശ്വസിപ്പിച്ചത്. പതിനഞ്ചു വയസും എട്ടും ഏഴും വയസുമാണ് ബാലുവിന്‍റെ സഹോദരങ്ങൾക്ക്.

ബാലുവിന്‍റെ അറസ്റ്റോടെ ഒറ്റപ്പെട്ടുപോയ ഈ കുട്ടികളെ ശിശുസംരക്ഷണസമിതിക്കു മുന്നിൽ ഹാജരാക്കി അവരെ സുരക്ഷിതമായ ഇടത്തേക്ക് മാറ്റിയിട്ടുണ്ട്.തങ്ങളുടെ അച്ഛനെ കൊലപ്പെടുത്തിയത് ചേട്ടനാണെന്ന് കുട്ടികൾ ഇതുവരെ അറിഞ്ഞിട്ടില്ല. ബാലുവിന് ജീവനാണ് തന്‍റെ കുഞ്ഞുസഹോദരങ്ങൾ.

ഒരു വർഷത്തിന് മുൻപ് നടത്തിയ കൊലപാതക കുറ്റം ബാലു ഏറ്റുപറഞ്ഞത് ചോദ്യം ചെയ്യലിന്‍റെ ഏതോ ഒരു നിമിഷത്തിൽ . അനുജൻമാരേയും അനുജത്തിയേയും പൊന്നുപോലെ നോക്കുന്നതിനെക്കുറിച്ചും അമ്മയേയും അച്ഛനേയും കുറിച്ചുമെല്ലാം പോലീസ് ചോദിക്കുന്നതിനിടെയാണ് ബാലു ഒരു വർഷത്തോളമായി താൻ ഉള്ളിൽ കൊണ്ടു നടക്കുന്ന ആ വലിയ പാതകത്തെക്കുറിച്ച് പോലീസിനോടു തുറന്നുപറഞ്ഞത്. ബാലുവിന്‍റെ ആ ഏറ്റുപറച്ചലിൽ ഞെട്ടിപ്പോയത് അന്വേഷണ ഉദ്യോഗസ്ഥർ ആണ്

അയൽവാസികൾക്കും നാട്ടുകാർക്കും ബാലു അച്ഛനെ കൊന്നുവെന്ന വെളിപ്പെടുത്തൽ വിശ്വസിക്കാനായിട്ടില്ല. ബൈക്ക് മോഷണക്കേസിന്‍റെ രീതികളെപ്പറ്റിയും ലഹരിവസ്തുക്കളുടെ വില്പനയെക്കുറിച്ചും ഉപയോഗത്തെക്കുറിച്ചും വിശദമായി ചോദിച്ചറിയുന്നതിനിടയിലാണ് ബാലു താനൊരു കൊലപാതകിയാണെന്ന് വെളിപ്പെടുത്തിയത്. ഡിവൈഎസ്പി അടക്കമുള്ളവരുടെ മുന്പിൽവച്ചായിരുന്നു ബാലുവിന്‍റെ കുറ്റസമ്മതം.

കൊല്ലപ്പെട്ട ബാബുവിന്‍റെ മൃതദേഹം ദഹിപ്പിച്ചതുകൊണ്ട് റീ പോസ്റ്റുമോർട്ടത്തിന് കഴിയില്ല. പ്രതിയുടെ മൊഴിയും മറ്റും അടിസ്ഥാനമാക്കിയായിരിക്കും അന്വേഷണം മുന്നോട്ടുകൊണ്ടുപോവുക. കേസിൽ വേറെ ആർക്കെങ്കിലും നേരിട്ടോ അല്ലാതെയോ ബന്ധമുണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.

മക്കളെ ഉപേക്ഷിച്ചുപോയ അമ്മയെയും ചോദ്യം ചെയ്യാൻ വേണ്ടി കണ്ടെത്തുമെന്നും സൂചനയുണ്ട്. അമ്മയെ പ്രതിചേർക്കുമോ എന്ന കാര്യം വ്യക്തമായിട്ടില്ല. കുറ്റസമ്മതത്തിന്‍റെ അടിസ്ഥാനത്തിൽ കൊലപാതകത്തിനു കേസ് രജിസ്റ്റർ ചെയ്ത് പോലീസ് പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് ശാസ്ത്രീയ പരിശോധനകളും മറ്റും നടത്തി കൊലപാതകം സംബന്ധിച്ച് കൂടുതൽ തെളിവുകൾ ശേഖരിക്കാനുള്ള ഒരുക്കത്തിലാണ്.

ചാലക്കുടി ഡിവൈഎസ്പി സി.ആർ.സന്തോഷ്, ചാലക്കുടി എസ്ഐ ബി.കെ.അരുണ്‍, എഎസ്ഐമാരായ കെ.ജെ.ജോണ്‍സണ്‍, ജിനുമോൻ തച്ചേത്ത്, കെ.ബി.സുനിൽകുമാർ, സതീശൻ മടപ്പാട്ടിൽ, റോയ് പൗലോസ്, പി.എം.മൂസ, വി.യു.സിൽജൊ, എ.യു.റെജി, ഷിജൊ തോമസ് എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റിനും ചോദ്യം ചെയ്യലിനും നേതൃത്വം നൽകിയത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമ്മ പ്രസിഡന്റ് സ്ഥാനത്തെ ശ്വേതയുടെ അവകാശവാദം തള്ളി അന്‍സിബ  (6 hours ago)

മമത ബാനര്‍ജിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും തിരിച്ചടി; തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ രാജിവച്ചു  (9 hours ago)

മന്ത്രി കെ മുരളീധരന്റെ രണ്ട് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ രാജിവച്ചു  (9 hours ago)

അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി വില്‍ക്കാന്‍ ശ്രമിച്ച സംഘം പിടിയില്‍  (9 hours ago)

കേരളത്തിലെ സ്ത്രീകള്‍ക്ക് സാമ്പത്തിക ഭദ്രത കെഎസ്എഫ്ഇ 'പിങ്ക് ചിട്ടി' ആരംഭിക്കുമെന്ന് മുഖ്യമന്ത്രി  (10 hours ago)

ഒറ്റത്തവണ പൊതുമാപ്പ് സൗകര്യം ഉപയോഗിച്ച് ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടര്‍ ചെയ്യാന്‍ മോഹന്‍ലാല്‍  (10 hours ago)

ഓടിളക്കി വന്ന പത്തോ പതിനഞ്ചോ പേരല്ല 'അമ്മ' എങ്ങനെ പ്രവര്‍ത്തിക്കണം എന്ന് തീരുമാനിക്കേണ്ടത്; രാജിവെക്കരുതെന്ന് പറഞ്ഞ മമ്മൂട്ടിക്കും മോഹന്‍ലാലിനും നന്ദി പറഞ്ഞ് നടി ശ്വേതാ മേനോന്‍  (10 hours ago)

സല്‍മാന്‍ ഖാന്റെ വീടിന് നേരെ വെടിവെപ്പ് നടത്തിയ പ്രതി കീഴടങ്ങാന്‍ അനുമതിതേടി കോടതിയില്‍  (10 hours ago)

ഇങ്ങനെയൊരു സംഘമല്ല അമ്മയെ ഭരിക്കേണ്ടത്; ശ്വത മേനോനെതിരെ രൂക്ഷ വിമര്‍ശനവുമായി മാലാ പാര്‍വതി  (10 hours ago)

മുണ്ടിനീര് വ്യാപനം; തുമ്പോളി എസ്എന്‍വി എല്‍പി സ്‌കൂളിന് 21 ദിവസത്തേക്ക് അവധി  (11 hours ago)

ലിസി വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക്  (11 hours ago)

IRAN നോവായി കൊച്ചുമകൾ  (12 hours ago)

PM MODI മോദി അറിയരുതെന്ന് മുന്നറിയിപ്പ്  (12 hours ago)

KUNNAMKULAM കനത്ത മുന്നറിയിപ്പുമായി തൃശ്ശൂരിലെ നാട്ടുകാര്‍.  (12 hours ago)

Amit Shah എൽ നിനോ പ്രതിഭാസം  (12 hours ago)

Malayali Vartha Recommends