തെക്കന്‍ ജില്ലകളില്‍ മഴ കനക്കും; ക്യാര്‍ ചുഴലിക്കാറ്റിനു പിന്നാലെ അറബിക്കടലില്‍ മറ്റൊരു ന്യൂനമര്‍ദം കൂടി രൂപപ്പെടാന്‍ സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്

ക്യാര്‍ ചുഴലിക്കാറ്റിനു പിന്നാലെ അറബിക്കടലില്‍ മറ്റൊരു ന്യൂനമര്‍ദം കൂടി രൂപപ്പെടാന്‍ സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. ബുധനാഴ്ചയോടെ രൂപപ്പെടുന്ന ന്യൂന മര്‍ദം മൂലം സംസ്ഥാനത്ത് കനത്ത മഴയ്ക്കു സാധ്യതയുള്ളതായി മുന്നറിയിപ്പ്. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോവരുതെന്ന് മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു.
അറബിക്കടലിന്റെ തെക്കു കിഴക്കന്‍ മേഖലയില്‍ ലക്ഷദ്വീപിനോടു ചേര്‍ന്ന് ന്യൂന മര്‍ദം രൂപപ്പെടാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്. ബുധനാഴ്ചയോടെ ഈ മേഖലയില്‍ ന്യൂനമര്‍ദമുണ്ടാവാം. വരും ദിവസങ്ങളില്‍ കാലാവസ്ഥാ മുന്നറിയിപ്പുകള്‍ ശ്രദ്ധിക്കണമെന്ന് ചീഫ് സെക്രട്ടറിക്കു നല്‍കിയ സന്ദേശത്തില്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വരും ദിവസങ്ങളില്‍ സംസ്ഥാനത്തെ പല ജില്ലകളിലും വ്യാപക മഴ്ക്കുള്ള സാധ്യതയുണ്ട്. നാളെ പത്തനംതിട്ട, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ക്കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചു.
തിങ്കളാഴ്ച മുതല്‍ തെക്കന്‍ ജില്ലകളിലാണ് മഴയ്ക്കു സാധ്യതയെന്ന് കാലാവസ്ഥാ മുന്നറിയിപ്പില്‍ പറയുന്നു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളില്‍ തിങ്കളാഴ്ച യെല്ലോ അലര്‍ട്ടുണ്ട്. ചൊവ്വാഴ്ച ഈ ജില്ലകള്‍ക്കു പുറമേ കോട്ടയത്തും ജാഗ്രതാ നിര്‍ദേശം നല്‍കി. ബുധനാഴ്ച കൊല്ലം, ഇടുക്കി ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചു. തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളില്‍ യെല്ലോ അലര്‍ട്ടുണ്ട്.
അറബിക്കടലിൽ രൂപംകൊണ്ട ക്യാർ ചുഴലിക്കാറ്റ് ശക്തി പ്രാപിക്കുകയാണ്. അതിതീവ്ര ചുഴലിക്കാറ്റായി മാറുമെന്നാണ് സൂചന. വടക്കൻ കേരളത്തിൽ മഴയുടേയും കാറ്റിന്റെയും ശക്തി കുറഞ്ഞു. കേരളം ക്യാർ ചുഴലിക്കാറ്റിന്റെ സഞ്ചാരപഥത്തിലില്ലെങ്കിലും ചുഴലിക്കാറ്റിന്റെ സ്വാധീനത്താൽ വടക്കൻ കേരളത്തിൽ കഴിഞ്ഞ ദിവസം മഴ കനത്തിരുന്നു. 130 കിലോമീറ്റർ വേഗതയിലാണ് ചുഴലിക്കാറ്റിന്റെ ഇപ്പോഴത്തെ സഞ്ചാരം. കൊങ്കൺ തീരത്ത് നിന്ന് അകന്നു പോകുന്ന ചുഴലിക്കാറ്റ് ഒമാൻ, കച്ച് മേഖലകളിലേക്ക് തിരിയാനുള്ള സാധ്യതയേറെയാണെന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ വിലയിരുത്തൽ. മുംബൈയിൽ നിന്ന് 330 കിലോമീറ്റർ തെക്ക്–തെക്കുപടിഞ്ഞാറായായിരുന്നു കാറ്റ് ഈ സമയം നിലകൊണ്ടത്. ഇന്നു രാവിലെയോടെ മണിക്കൂറിൽ 130 കിലോമീറ്റർ വേഗത്തിലാണ് കാറ്റിന്റെ ഗതിവേഗം. കൊങ്കൺ തീരത്ത് നിന്ന് അകന്ന് പോകുന്ന ചുഴലിക്കാറ്റ് ഒമാൻ, കച്ച് മേഖലകളിലേക്ക് തിരിയാനുള്ള സാധ്യതയേറെയാണെന്നാണ് കാലാവസ്ഥാ ഗവേഷകർ സൂചിപ്പിക്കുന്നത്.
മഹാരാഷ്ട്ര തീരത്തു നിന്ന് 210 കിലോമീറ്റർ ദൂരെ നിന്നാണു കാറ്റ് ശക്തിപ്രാപിച്ചു വടക്കോട്ടു നീങ്ങിയത്. പരമാവധി വേഗം മണിക്കൂറിൽ 160 കിലോമീറ്റർ വരെയാകാമെന്നാണു മുന്നറിയിപ്പ്. അതേസമയം, കാറ്റിന്റെ പ്രഭാവത്തിൽ കർണാടകയുടെ വടക്കൻ ഭാഗങ്ങളിലും മഴ കനത്തു തുടങ്ങി. മഹാരാഷ്ട്രയിൽ അടുത്ത 24 മണിക്കൂറിൽ 20 സെന്റിമീറ്റർ മഴയ്ക്ക് സാധ്യതയുണ്ടെന്നാണു പ്രവചനം. ദീപാവലി ആഘോഷത്തിനു തയാറെടുക്കുന്ന മുംബൈ നഗരത്തിൽ അടുത്ത 3 ദിവസം കനത്ത മഴ പെയ്യുമെന്നാണ് മുന്നറിയിപ്പ്.
https://www.facebook.com/Malayalivartha






















