കൂടത്തായിയുടെ നടുക്കത്തിൽ നിന്നും കേരളം പോകുന്നത് കരമനയിലെ കൂടത്തിൽ കുടുംബത്തിലേക്കാണ് .ഇവിടെയും നടന്നത് കൂടത്തായിയോട് സാമ്യമുള്ള കാര്യങ്ങളാണ്. ഇവിടെ വില്ലനായി എത്തുന്നത് കോടിക്കണക്കിനു രൂപയുടെ സ്വത്തും അത് നോക്കാൻ ഏൽപ്പിച്ച കാര്യസ്ഥനും

"കൂടത്തായിയുടെ നടുക്കത്തിൽ നിന്നും കേരളം പോകുന്നത് കരമനയിലെ കൂടത്തിൽ കുടുംബത്തിലേക്കാണ് .ഇവിടെയും നടന്നത് കൂടത്തയിയോട് സാമ്യമുള്ള കാര്യങ്ങളാണ്. ഇവിടെ വില്ലനായി എത്തുന്നത് കോടിക്കണക്കിനു രൂപയുടെ സ്വത്തും അത് നോക്കാൻ ഏൽപ്പിച്ച കാര്യസ്ഥനും ആണ്.
കോടികളുടെ സ്വത്ത് തട്ടിപ്പിന്റെ വിവരങ്ങൾക്കൊപ്പം കേരളം കാതോർക്കുന്നത് ആ ഏഴു മരണങ്ങളുടെ സത്യാവസ്ഥ എന്തെന്നുമാണ്. 200 കോടിയിലേറെ രൂപയുടെ സ്വത്ത് കുടുംബത്തിനുണ്ടെന്നാണ് നാട്ടുകാർ പറയുന്നത് . ഇത്രയും സ്വത്തിന്റെ വില്‍പത്രം തയാറാക്കിയ ജയമാധവന്‍ നായർക്ക് മാനസിക അസ്വാസത്യം ഉള്ളതായി നാട്ടുകാർ പറയുന്നു. അദ്ദേഹത്തെ തെറ്റിദ്ധരിപ്പിച്ചാണെന്ന് വിൽപത്രം തയ്യാറാക്കിയതെന്ന് പ്രാഥമിക അന്വേഷണത്തില്‍ തന്നെ കണ്ടെത്തി. വ്യാജ സാക്ഷികള്‍ ഒപ്പിട്ട് തട്ടിയെടുത്തത് 30 കോടി രൂപയുടെ സ്വത്താണ്
ഈ വിവരം പുറത്തറിഞ്ഞതോടെ ആണ് ഇവിടെ അടിക്കടി ഉണ്ടായ മരണങ്ങളെക്കുറിച്ച്എം നാട്ടുകാർക്കും ബന്ധുക്കൾക്കും സംശയം തോന്നി തുടങ്ങിയത് . യാതൊരു അസുഖവും ഇല്ലാത്ത ആൾക്കാർ പെട്ടെന്ന് മരിച്ചു പോകുകയായിരുന്നു. മരിച്ചവരിൽ ഒരാൾ കട്ടിലിൽ നിന്നു വീണ് മരിച്ചെന്നും ഒരാൾ വാതിലിന്റെ കട്ടളപ്പടിയിൽ ഇടിച്ചുവീണ് മരിച്ചെന്നുമാണ് നാട്ടുകാർക്ക് അറിയാവുന്ന കാര്യം.
കരമന കാലടി കൂടത്തിൽ ഗോപിനാഥൻ നായർ, ഭാര്യ സുമുഖി അമ്മ, മക്കളായ ജയശ്രീ, ജയബാലകൃഷ്ണൻ, ജയപ്രകാശ്, ഗോപിനാഥൻ നായരുടെ സഹോദരൻ വേലുപ്പിള്ളയുടെ മകൻ ഉണ്ണികൃഷ്ണൻ നായർ, ഗോപിനാഥൻ നായരുടെ മറ്റൊരു സഹോദരനായ നാരായണപിള്ളയുടെ മകൻ ജയമാധവൻ എന്നിവരാണ് മരിച്ചത്.
ഗോപിനാഥന്‍റെ മകളാണ് ആദ്യം മരിച്ചത്. പിന്നാലെ ഗോപിനാഥൻ, ഭാര്യ, രണ്ട് ആൺമക്കൾ എന്നിങ്ങനെ മരിച്ചു. പിന്നീട് അവകാശിയായിരുന്ന ഗോപിനാഥന്‍റെ സഹോദരി പുത്രൻ ജെ. മാധവൻ 2017ൽ ഭക്ഷണം കഴിച്ചതിനു പിന്നാലെ മരണപ്പെട്ടു. ജെ. മാധവന്‍റെ മൃതദേഹം മാത്രമാണ് പോസ്റ്റുമോർട്ടം നടത്തിയത്
രവീന്ദ്രൻ എന്ന വ്യക്തിയാണ് ഈ കുടുംബത്തിന്റെ കാര്യങ്ങൾ നോക്കിയിരുന്നത്. ഇയാൾക്ക് ഇവരുമായി രക്തബന്ധമൊന്നുമില്ല. ഭക്ഷണം വാങ്ങികൊടുക്കുന്നത് ഇയാളായിരുന്നു. കോടതി ജീവനക്കാരനായിരുന്ന കാര്യസ്ഥൻ ബന്ധുക്കളെപ്പോലും വീട്ടിലേക്ക് അടുപ്പിച്ചിരുന്നില്ലെന്നാണ് ആരോപണം
പലപ്പോഴായി നടന്ന മരണങ്ങൾക്ക് ശേഷം കോടികളുടെ സ്വത്ത് ഇപ്പോൾ രവീന്ദ്രന്റെ പേരിലായി..സ്വത്ത് കിട്ടിയവരിലൊരാൾ അവിടുത്തെ വീട്ടുജോലിക്കാരിയുടെ മകനാണ്..ഗോപിനാഥൻ പിള്ളയുടെ 50 കോടിയിലധികം രൂപയുടെ സ്വത്തുക്കൾ കാര്യസ്ഥനായിരുന്ന ആളുടെ പേരിലും അകന്ന ബന്ധുക്കളായ നാലു പേരുടെ പേരിലും രജിസ്റ്റർ ചെയ്തതായും പോലീസ് കണ്ടെത്തി
ജയമാധവന്‍ നായരുടെ മരണം സംബന്ധിച്ചും ദുരൂഹതയുണ്ടെന്നും അന്വേഷണ റിപ്പോര്‍ട്ടിലുണ്ട്. വീട്ടില്‍ വച്ച് മരിച്ചിട്ടും അയല്‍ക്കാരെ അറിയിച്ചില്ല. ഓട്ടോയില്‍ കയറ്റി മെഡിക്കല്‍ കോളജിലെത്തിയാണ് മരണം സ്ഥിരീകരിച്ചത് എന്നാണു നാട്ടുകാർ പറയുന്നത് .
നാട്ടുകാരനായ അനില്‍കുമാര്‍ നല്‍കിയ പരാതിയില്‍ ക്രൈംഡിറ്റാച്ച്മെന്റ് നടത്തിയ അന്വേഷണത്തില്‍ വ്യാജവില്‍പ്പത്രം തയ്യാറാക്കിയെന്ന് കണ്ടെത്തി. തുടര്‍ന്ന് മൂന്നുമാസം മുമ്പ് ബന്ധുവായ പ്രസന്നകുമാരിയമ്മ മരണങ്ങളില്‍ ദുരൂഹതയാരോപിച്ച് മുഖ്യമന്ത്രിക്കും പരാതി നല്കി. ഈ രണ്ട് പരാതികളുമാണ് ഡിസിപിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷിക്കുന്നത്
https://www.facebook.com/Malayalivartha






















