കൂടത്തായി കൊലപാതക പരമ്പര; കള്ളൻ കപ്പലിൽ തന്നെ, സീരിയൽ കില്ലർ ജോളിയെ വിവാഹം കഴിച്ചതോടെ കൂടത്തായിൽ നടന്ന കൊലപാതകങ്ങളെ ക്കുറിച്ച് ഷാജുവിന് അറിയാമെന്ന നിഗമനത്തതിൽ പോലീസ്; കൊലപാതകത്തെ കുറിച്ച് ഷാജു അറിഞ്ഞിട്ടും എന്ത് കൊണ്ട് പോലീസിൽ പരാതി നൽകിയില്ല? ഷാജുവിനെതിരെ കേസെടുക്കുന്ന കാര്യം അന്വേഷണ പരിഗണനയിൽ.....

കൂടത്തായി കൊലപാതക പരമ്പരയിൽ സീരിയൽ കില്ലർ ജോളിയെ വിവാഹം കഴിച്ചതോടെ കൂടത്തായി യിൽ നടന്ന കൊലകളെക്കുറിച്ച് ഷാജുവിന് അറിയാമെന്ന നിഗമനത്തതിൽ പോലീസ്. ഷാജുവിന്റെ ആദ്യ ഭാര്യ സിലിയുടെ വധക്കേസിൽ ജോളിയെ ചോദ്യം ചെയ്തപ്പോഴാണ് എല്ലാ കാര്യവും ഷാജുവിന് അറിയാമെന്ന് ജോളി വെളിപ്പെടുത്തിയത്. എന്നാൽ ഈ കാര്യങ്ങളെല്ലാം നിഷേധിക്കുകയാണ് ഷാജു. എന്നാൽ ഷാജുവിനെ പൂട്ടാനൊരുങ്ങുകയാണ് അന്വേഷണസംഘം. എല്ലാ കൊലപാതകങ്ങളെ കുറിച്ച് അറിഞ്ഞിട്ടും പൊലീസില്‍ അറിയിച്ചില്ലെന്ന കുറ്റം ചുമത്തി ഷാജുവിനെതിരെ കേസെടുക്കുന്ന കാര്യവും അന്വേഷണസംഘത്തിെന്റ പരിഗണനയിലുണ്ട്.
ഇന്നലെ ഷാജു-സിലി ദമ്പതികളുടെ മകൾ ആൽഫൈൻ കൊല്ലപ്പെട്ട കേസിൽ ജോളിയുടെ അറസ്റ്റിന് അനുമതി നൽകിയിരിക്കുകയാണ് കോടതി. ഉടൻ തന്നെ അറസ്റ്റ് രേഖപ്പെടുത്തും. ഭക്ഷണത്തിൽ സയനൈഡ് കലർത്തി ആൽഫൈനെ കൊലപ്പെടുത്തിയെന്നാണ് ജോളി മൊഴി നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. റോയ് വധക്കേസിൽ റിമാൻഡിൽ കഴിയുകയാണ് മാത്യു. ഇയാളെ സിലി വധക്കേസിലും അറസ്റ്റ് ചെയ്യാൻ അന്വേഷണ സംഘം തീരുമാനിച്ചിട്ടുണ്ട്. സിലിയുടെ സഹോദരങ്ങളുടെ മൊഴിയും പോലീസ് രേഖപ്പെടുത്തിയിരുന്നു . സഹോദരങ്ങളായ സിജോ, സ്മിത, സിജോയുടെ ഭാര്യ ജോയ്‌സി, ജോളിയുടെ സഹോദരൻ ജോണി എന്നിവരാണ് മൊഴി നൽകിയത്. ജോണ്‍സണ്‍ പുതുപ്പാടി സഹകരണ ബാങ്കില്‍ പണയം വച്ചത് സിലിയുടെ സ്വര്‍ണ്ണമാണെന്ന് കണ്ടെത്തിയിരുന്നു. സ്വര്‍ണം സിലിയുടെ ബന്ധുക്കള്‍ തിരിച്ചറിഞ്ഞു. ജോളി നിര്‍ബന്ധിച്ച് ഏല്‍പ്പിച്ചതാണ് സ്വര്‍ണ്ണമെന്നായിരുന്നു ജോണ്‍സന്റെ മൊഴി
എല്ലാ കൊലപാതകങ്ങളും അറിഞ്ഞിട്ടും എന്ത് കൊണ്ട് ഷാജു പോലീസിൽ പരാതിപെട്ടില്ല? സിലിയെ ഗുളികയില്‍ സയനൈഡ് പുരട്ടി കൊലപ്പെടുത്തിയതും ,സിലിയിക്ക് അരിഷ്ടത്തില്‍ വിഷം ചേര്‍ത്ത് നല്‍കിയത് ഷാജുവായിരുന്നുവെന്നും ജോളി നേരത്തേ മൊഴി നല്‍കിയിരുന്നു. സിലിയുടെ മരണത്തോടെ ഷാജുവിന് സന്ദേശം താൻ അയച്ചിരുന്നുവെന്നും ജോളി പറഞ്ഞിരുന്നു. സിലിയുടെ മരണത്തിന് ശേഷം ഷാജുവിനെ വിവാഹം കഴിക്കുന്നതിന് കുടുംബത്തിലുള്ള ആരുടെയെങ്കിലും പിന്തുണ ലഭിച്ചോയെന്ന് പൊലീസ് ഇപ്പോൾ അന്വേഷിക്കുന്നുണ്ട്.
https://www.facebook.com/Malayalivartha






















