ക്ലാസ് കഴിഞ്ഞ് വീട്ടിലത്തിയ ശേഷം വീട്ടുകാരുമായി സംസാരിച്ച് വീടിന് മുകളിലെ മുറിയില്‍ കയറി... ഏറെ സമയം കഴിഞ്ഞിട്ടും പുറത്തുവരാത്തതിനെ വാതില്‍ ബലമായി തുറന്ന് അകത്തു കയറിയപ്പോള്‍ കണ്ടത് ഇരുവരും തൂങ്ങി നില്‍ക്കുന്ന കാഴ്ച്ച; കണ്ണൂരില്‍ ചക്കരയ്ക്കലില്‍ സഹപാഠികൾ വീട്ടിലെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ വഴിത്തിരിവ്! ആത്മഹത്യ കുറിപ്പ് പുറത്ത്...

അഞ്ജലി അശോക്, ആദിത്യ സതീശന്‍ എന്നിവരെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ചില സഹപാഠികളുടെ പേരുകള്‍ ആത്മഹത്യ കുറിപ്പില്‍ പറഞ്ഞിട്ടുണ്ട് എന്നാണ് സൂചന. ചെമ്ബിലോട് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെയാണു തലമുണ്ടയില്‍ ഒരു കുട്ടിയുടെ വീട്ടിലെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പുറത്തുവരുന്ന വിവരം. ഇന്നലെ ഉച്ചവരെ ഇരുവരും സ്‌കൂളിലുണ്ടായിരുന്നു. ക്ലാസ് കഴിഞ്ഞെത്തിയ ശേഷം ഇവര്‍ കാഞ്ഞിരോട് സ്വദേശിനി കൂട്ടുകാരിയുടെ വീട്ടിലേക്കു പോകുകയായിരുന്നു. വീട്ടിലത്തിയ ശേഷം വീട്ടുകാരുമായി സംസാരിച്ച് വീടിന് മുകളിലെ മുറിയില്‍ കയറി. മുറിയില്‍ കയറി ഏറെ സമയം കഴിഞ്ഞിട്ടും പുറത്തുവരാത്തതിനെ തുടര്‍ന്ന് വീട്ടികാര്‍ കതകില്‍ മുട്ടിവിളിച്ചു.
എന്നാല്‍, മുറി തുറക്കാതെ വന്നതോടെ കൂടുതല്‍ പരിശോധിച്ചു വാതില്‍ ബലമായി തുറന്ന് അകത്തു കയറിയപ്പോള്‍ തൂങ്ങി നില്‍ക്കുന്ന ഇരുവരെയുമാണ് കണ്ടത്. ഉടന്‍ ഇവരെ കണ്ണൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ആത്മഹത്യ ചെയ്യാനുള്ള കാരണം വ്യക്തമായിട്ടില്ല. ഇരുവരും അവളരെ അടുത്ത സുഹൃത്തുക്കളും ആത്മബന്ധം സൂക്ഷിക്കുന്നവരുമാണെന്ന് സുഹൃത്തുക്കളായ മറ്റ് വിദ്യാര്‍ത്ഥികള്‍ പറയുന്നു. ആത്മഹത്യ ചെയ്യാന്‍ തക്ക കാരണം എന്തെങ്കിലുമുണ്ടെനന്ന് അറിവായിട്ടുമില്ല. മൃതദേഹം അഞ്ചരക്കണ്ടി മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി.
https://www.facebook.com/Malayalivartha






















