കൂടത്തായി കൊലപാതകപരമ്പര; ജോളിയുടെ കസ്റ്റഡി കാലാവധി നീട്ടി

മനുഷ്യ മനസാക്ഷിയെ നടുക്കിയ കൂടത്തായി കൊലപാതക പരമ്ബര കേസില്‍ അറസ്റ്റിലായ ജോളിയുടെ പോലീസ് കസ്റ്റഡി മൂന്ന് ദിവസം കൂടി കോടതി നീട്ടിയാതായി റിപ്പോർട്ട്. അതോടൊപ്പം തന്നെ ആല്‍ഫൈന്‍ വധക്കേസില്‍ ജോളിക്കെതിരേ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ഈ കേസിലാണ് നിലവിലെ കസ്റ്റഡി രേഖപ്പെടുത്തിയത് തന്നെ. അതോടൊപ്പം തന്നെ മുഖ്യപ്രതിയായ ജോളി കൂടുതല്‍ കുറ്റകൃത്യങ്ങള്‍ ചെയ്തുവെന്ന് സംശയിക്കുന്നതായി പോലീസ് കസ്റ്റഡി അപേക്ഷയില്‍ വ്യക്തമാക്കിയിരുന്നു. ഇതിനാൽ തന്നെ കൂടുതല്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും അന്വേഷണം പുരോഗമിക്കുന്ന സാഹചര്യത്തില്‍ കസ്റ്റഡി വേണമെന്നുമുള്ള പോലീസിന്‍റെ അപേക്ഷ കോടതി അംഗീകരിക്കുകയായിരുന്നു.
അതേസമയം കുടുംബത്തിലെ ദുരൂഹമരണങ്ങളിൽ സംശയം പ്രകടിപ്പിച്ച്, മരിച്ച റോയ് തോമസിന്റെ സഹോദരങ്ങളായ റോജോയും രഞ്ജിയും ജില്ലാ പൊലീസ് മേധാവിക്കു സമർപ്പിച്ച പരാതിയിലായിരുന്നു തുടക്കം. ആദ്യം താമരശ്ശേരി ഡിവൈഎസ്പിക്കു കൈമാറിയെങ്കിലും സ്വത്തു തർക്കത്തിന്റെ ഭാഗമായുള്ള പരാതിയെന്നു കണക്കാക്കി അന്വേഷണം മുന്നോട്ടു പോയില്ല എന്നതായിരുന്നു കാലതാമസം ഉണ്ടാക്കിയത്. ഇതിനിടെയാണു കെ.ജി.സൈമൺ ജില്ലാ പൊലീസ് മേധാവിയായി ചുമതലയേറ്റത് തന്നെ .അദ്ദേഹം പരാതി ജില്ലാ സ്പെഷൽ ബ്രാഞ്ചിനു കൈമാറിയിരുന്നു. രണ്ടര മാസം നീണ്ട സ്പെഷൽ ബ്രാഞ്ച് അന്വേഷണത്തിലാണ് 6 മരണങ്ങളും കൊലപാതകമാണെന്ന സംശയത്തിലേക്കു പൊലീസ് എത്തിയത് തന്നെ. മരിച്ച 6 പേരുടെയും കല്ലറ പൊളിക്കാനുള്ള അനുമതി തേടുന്നതുവരെ അതീവരഹസ്യമായിട്ടായിരുന്നു പൊലീസിന്റെ അന്വേഷണം നടന്നത്.
https://www.facebook.com/Malayalivartha




















