Widgets Magazine
07
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഫോണ്‍ റീച്ചാര്‍ജ് ചെയ്യാന്‍ ആവശ്യപ്പെട്ട തുകയില്‍ 200 രൂപ കുറഞ്ഞു.. എലിവിഷം കഴിച്ച കൗമാരക്കാരി ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി...ജൂണ്‍ 25-നായിരുന്നു നാടിനെ നടുക്കിയ ഈ സംഭവം..


28-കാരിയായ ആകൃതി സുതാര്‍ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച സംഭവത്തില്‍ ദുരൂഹത..വിവാഹം കഴിഞ്ഞ് കേവലം രണ്ടുമാസം മാത്രം.. ശരീരത്തില്‍ ചതവുകളും പരിക്കുകളും ഉണ്ടായിരുന്നെങ്കിലും സംഭവസ്ഥലത്ത് രക്തക്കറകള്‍ ഒന്നും ഇല്ല..


രാത്രിയിൽ ഊരാളുങ്കലിന്റെ പേരിൽ നിയമസഭയിലേക്കു 13 പെട്ടികൾ എത്തിച്ചു..കൃത്യമായി പരിശോധിക്കാതെ കോടികളുടെ ബിൽ പാസാക്കി..ഞെട്ടിക്കുന്ന വിവരങ്ങൾ..


വയനാട് കള്ളാടിയില്‍ വന്‍ മണ്ണിടിച്ചില്‍...2 മരണം..നിരവധി ആളുകളും വാഹനങ്ങളും മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നതായി ശക്തമായ സംശയമുണ്ട്..രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്..

കേരളാ കോണ്‍ഗ്രസിലെ അധികാര തര്‍ക്കത്തില്‍ കട്ടപ്പന കോടതി ഇന്ന് പുറപ്പെടുവിച്ചത് ഇരുതലമൂര്‍ച്ഛയുള്ള വാള്‍. തനിക്ക് അനുകൂലമാണ് കോടതി വിധിയെന്ന് പി.ജെ ജോസഫ് മാധ്യമങ്ങളിലൂടെ മേനിപറയുമ്പോഴും, വിധിപ്പകര്‍പ്പ് പരിശോധിച്ചാല്‍ കാര്യങ്ങള്‍ അത്രപന്തിയല്ലെന്ന് വ്യക്തമാകും

01 NOVEMBER 2019 05:47 PM IST
മലയാളി വാര്‍ത്ത

കേരളാ കോണ്‍ഗ്രസിലെ അധികാര തര്‍ക്കത്തില്‍ കട്ടപ്പന കോടതി ഇന്ന് പുറപ്പെടുവിച്ചത് ഇരുതലമൂര്‍ച്ഛയുള്ള വാള്‍. തനിക്ക് അനുകൂലമാണ് കോടതി വിധിയെന്ന് പി.ജെ ജോസഫ് മാധ്യമങ്ങളിലൂടെ മേനിപറയുമ്പോഴും, വിധിപ്പകര്‍പ്പ് പരിശോധിച്ചാല്‍ കാര്യങ്ങള്‍ അത്രപന്തിയല്ലെന്ന് വ്യക്തമാകും. പാര്‍ട്ടി ചെയര്‍മാന്‍ മരണപ്പെട്ട സാഹചര്യത്തില്‍ വര്‍ക്കിംഗ് ചെയര്‍മാനായ പി.ജെ ജോസഫിന് ചെയര്‍മാന്റെ അധികാരങ്ങള്‍ നിര്‍വ്വഹിക്കാന്‍ അവകാശമില്ല എന്ന് വിധിയില്‍ വ്യക്തമാക്കുന്നു. വിധിയുടെ 20 ാം പേജില്‍ 31, 32 പാരഗ്രാഫുകളില്‍ ഇക്കാര്യം വ്യക്തമാണ്. ആബ്‌സന്‍സ് ഓഫ് ചെയര്‍മാന്‍ എന്ന കേരള കോണ്‍ഗ്രസ്സ് ഭരണഘടനയില്‍ സൂചിപ്പിക്കുന്നത് ചെയര്‍മാന്‍ മരിച്ചാല്‍ ഉണ്ടാകുന്നത് ഒഴിവല്ല എന്നും താല്‍കാലികമായ അസാനിധ്യം മാത്രമാണെന്നും കൃത്യമായി കോടതി സൂചിപ്പിച്ചിട്ടുണ്ട്. അതിനാല്‍ വിധി ഏകപക്ഷീയമായി തനിക്ക് അനുകൂലമാണെന്ന പി.ജെ ജോസഫിന്റെ വാദം ശരിയല്ല.

 In the Absence of Chairman,  all functions and powers of the Chairman will vest in the  working chairman   എന്ന ഭരണഘടനയിലെ വാദം ഉയര്‍ത്തിയാണ് ചെയര്‍മാന്റെ എല്ലാ അധികാരങ്ങളും തനിക്കാണെന്ന് പി.ജെ ജോസഫ് വാദിച്ചിരിക്കുന്നത്. എന്നാല്‍ ചെയര്‍മാന്റെ മരണം മൂലമുണ്ടാകുന്നത് ആബ്‌സന്‍സ് അല്ലെന്നും അത്തരമൊരു സാഹചര്യത്തില്‍ പുതിയ ചെയര്‍മാനെ തെരെഞ്ഞെടുക്കാതെ എല്ലാ അധികാരങ്ങളും പി.ജെ ജോസഫിന് നിര്‍വഹിക്കാന്‍ ആവില്ലെുമാണ് കോടതി ഇന്ന് പറഞ്ഞിരിക്കുന്നത്. ചെയര്‍മാന്‍ ജീവിച്ചിരിക്കുമ്പോള്‍ യാത്ര, മറ്റ് പരിപാടികള്‍, അസുഖം എന്നീ കാരണങ്ങളാല്‍ ഉണ്ടാകുന്ന അഭാവത്തെ മാത്രമെ ആബ്‌സന്‍സ് (അആടഋചഇഋ ) ആയി കണക്കാക്കാനാവൂ എന്നും കോടതി വ്യക്തമാക്കി. അതിനാല്‍ ജോസ് കെ.മാണി വിഭാഗത്തിന് അനുകൂലമായ കാര്യമാണ് കോടതി പറഞ്ഞിരിക്കുന്നത്. അതേസമയം ജോസ് കെ. മാണിയെ ചെയര്‍മാനായി തെരഞ്ഞെടുത്ത നടപടി തെറ്റാണെന്ന് പറഞ്ഞ് കോടതി സ്‌റ്റേ ചെയ്തിരുന്നു. അതിനെതിരെ നല്‍കിയ അപ്പീലും ഇന്ന് തള്ളി. തെരഞ്ഞെടുപ്പ് നിയമപരമാണെന്ന് തെളിയിക്കാന്‍ ജോസ് കെ. മാണി വിഭാഗത്തിനായില്ല.

കോടതി വിധിയെ തെറ്റായി വ്യാഖ്യാനിച്ചു മാധ്യമങ്ങളിലൂടെ നുണ പ്രചരിപ്പിക്കാനാണ് പി.ജെ ജോസഫ് ശ്രമിക്കുന്നതെന്ന് ജോസ് കെ.മാണി എം.പി ആരോപിച്ചു. ചെയര്‍മാന്റെ അധികാരം തന്നില്‍ നിക്ഷിപ്തമാണ് എന്ന വാദം ഉയര്‍ത്തി പി.ജെ ജോസഫ് എടുത്ത എല്ലാ തീരുമാനങ്ങളെയും അസാധുവാക്കുന്നതും വര്‍ക്കിംഗ് ചെയര്‍മാന്‍ എന്ന നിലയില്‍ ചെയര്‍മാന്റെ അധികാരങ്ങള്‍ പ്രയോഗിക്കാനാവില്ലെന്ന് വ്യക്തമാക്കുന്നതുമാണ് കോടതി വിധി. ചെയര്‍മാന്‍ താനാണെന്ന് കാട്ടിയാണ് പി.ജെ ജോസഫ് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്, അങ്ങനെയാണ് പാലാ ഉപതെരഞ്ഞെടുപ്പില്‍ ഔദ്യോഗിക സ്ഥാനാര്‍ത്ഥിക്ക് രണ്ടില ചിഹ്നം ലഭിക്കാതെ പോയതും ചരിത്രത്തിലെ ആദ്യ തോല്‍വി ഉണ്ടായതും.

അധികാരത്തര്‍ക്കത്തില്‍ ഇരുകൂട്ടരും വടംവലി തുടരുമ്പോള്‍ കട്ടപ്പന കോടതിയുടെ ഇന്നത്തെ വിധി ഏറെ പ്രസക്തമാണ്. പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥി നിര്‍ണയം മുതല്‍ കേരളാ കോണ്‍ഗ്രസിനെ പ്രതിസന്ധിയിലാക്കുന്ന കാര്യങ്ങളാണ് പി.ജെ ജോസഫ്. ജോസ് കെ.മാണി വിഭാഗങ്ങളില്‍ നിന്നുണ്ടാകുന്നത്. പാലായില്‍ ഔദ്യോഗിക സ്ഥാനാര്‍ത്ഥിയായ ജോസ് ടോമിനെതിരെ പി. ജെ. ജോസഫ് റിബല്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുകയും അവസാനം പിന്‍വലിക്കുകയും ചെയ്തിരുന്നു. തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനെത്തിയ പി.ജെ ജോസഫിനെ എതിര്‍പക്ഷം കൂവി വിളിച്ചിരുന്നു. അങ്ങനെ പരസ്പ്പരം പോരടിച്ച് കേരളാ കോണ്‍ഗ്രസുകാര്‍ പാര്‍ട്ടി ചെയര്‍മാനായിരുന്ന കെ.എം മാണിയുടെ തട്ടകത്തില്‍ തോല്‍വി ഇരന്ന് വാങ്ങുകയായിരുന്നു. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'അമ്മ' പിരിച്ചുവിടണമെന്ന തരത്തിലുള്ള ചര്‍ച്ചകള്‍ തനിക്ക് വലിയ വേദനയുണ്ടാക്കുന്നുവെന്ന് നടന്‍ രവീന്ദ്രന്‍  (52 minutes ago)

ശ്വേത മേനോന്റെ നിലപാടിനെതിരെ ശക്തമായ പ്രതിഷേധവുമായി നടി ബീന ആന്റണി  (1 hour ago)

വ്യാജ പ്രചാരണങ്ങള്‍ നടത്തി തന്നെ ഇനിയും ദ്രോഹിക്കരുതെന്ന് രേണു സുധി  (1 hour ago)

ശ്വേതാ മേനോനെതിരെ രൂക്ഷവിമര്‍ശനവുമായി നടി ഉഷ ഹസീന  (1 hour ago)

ഭാഗ്യരാജ് മരിച്ചപ്പോള്‍ കാണാന്‍ പോകാതിരുന്നതിന്റെ കാരണം വെളിപ്പെടുത്തി ഉര്‍വശി  (1 hour ago)

വനിതാ സെല്ലില്‍ വച്ച് തനിക്ക് മാനസിക പീഡനവും ഭീഷണിയും നേരിടേണ്ടിവന്നെന്ന് നടി അന്‍സിബ ഹസ്സന്റെ പരാതി  (2 hours ago)

സംസ്ഥാന അതിര്‍ത്തി പ്രദേശങ്ങളില്‍ വെള്ളമെത്തിക്കാന്‍ 160 കോടിയുടെ സമഗ്ര ശുദ്ധജലപദ്ധതി  (2 hours ago)

KASARGOD ഞെട്ടലോടെ നാട്  (2 hours ago)

ബജറ്റില്‍ പ്രഖ്യാപിച്ച ജ്വല്ലറി പാര്‍ക്ക് ഈ വര്‍ഷം വരുമെന്ന് മുഖ്യമന്ത്രി  (2 hours ago)

പ്രവാസി ഭാർത്താവ് നാട്ടിൽ നിൽക്കുന്നത് കാമുകനെ കാണാൻ തടസ്സം. ഭർത്താവിനെ കൊലപ്പെടുത്തി യുവതിയുടെ കൊടും ക്രൂരത.. അപകടത്തിൽ പെട്ട് ചികിത്സയിലായിരുന്ന പ്രശാന്തിന്റെ ശരീരത്തിലേക്ക് കാനുലയിലൂടെ ഹാർപ്പിക്ക  (2 hours ago)

തുരങ്കനിര്‍മാണ സ്ഥലത്തുനിന്ന് മണ്ണ് മാറ്റാത്തതാണ് ദുരന്തമുണ്ടാക്കിയതെന്നു മുഖ്യമന്ത്രി  (2 hours ago)

വീടിന് മുകളില്‍ നാല് നിലയുള്ള കെട്ടിടം ചെരിഞ്ഞു വീണ് 5 കുട്ടികളടക്കം 6 പേര്‍ മരിച്ചു  (2 hours ago)

DELHI വിജനമായ ഫ്‌ലാറ്റിലേക്ക് ആകൃതി എങ്ങനെ എത്തി?  (2 hours ago)

വയനാട്ടില്‍ കനത്ത മഴയില്‍ മണ്ണിടിച്ചില്‍; കാണാതായ ഒരാളെ നാട്ടുകാര്‍ രക്ഷപ്പെടുത്തി, ആളുകള്‍ കുടുങ്ങി കിടക്കുന്നതായി സംശയം  (2 hours ago)

ഉദ്യോഗസ്ഥരുടെ വെളിപ്പെടുത്തൽ  (3 hours ago)

Malayali Vartha Recommends