ഒടുവിൽ അതും പുറത്തുവന്നു ...ജോളിക്ക് സയനൈഡ് കിട്ടിയത് ഇങ്ങനെ ....വളരെ സൂക്ഷ്മതയോടെ ആണത്രേ ജോളി സയനൈഡ് കൈകാര്യം ചെയ്തിരുന്നതത്രെ ..സയനൈഡ് എടുക്കുന്നതിന് മുമ്പ് വിരലില്‍ മുറിവില്ലെന്ന് ഉറപ്പാക്കുമായിരുന്നു എന്നും അതിന് ശേഷം നഖം കൊണ്ട് നുള്ളിയെടുത്താണ് സയനൈഡ് ഭക്ഷണത്തില്‍ കലര്‍ത്തിയിരുന്നതെന്നും ജോളി പൊലീസിനോട് വെളിപ്പെടുത്തി

കൂടത്തായി കൊലപാതക പരമ്പരയുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്തു വരുന്നു. കേസിനു വളരെ നിർണായകമായ വിവരമാണ് ഇപ്പോൾ ലഭിച്ചിരിക്കുന്നത്.. മുഖ്യപ്രതി ജോളി ജോസഫിന് സയനൈഡ് ലഭിച്ച വഴിയാണ് ഇപ്പോൾ അന്വേഷണസംഘത്തിനു മനസ്സിലായിരിക്കുന്നത് .കൊല്ലപ്പെട്ട ആറുപേരിൽ അഞ്ചുപേരേയും ജോളി സയനൈഡ് നല്‍കിയാണ് കൊലപ്പെടുത്തിയത്. വളരെ സൂക്ഷ്മതയോടെ ആണത്രേ ജോളി സയനൈഡ് കൈകാര്യം ചെയ്തിരുന്നതത്രെ ..സയനൈഡ് എടുക്കുന്നതിന് മുമ്പ് വിരലില്‍ മുറിവില്ലെന്ന് ഉറപ്പാക്കുമായിരുന്നു എന്നും അതിന് ശേഷം നഖം കൊണ്ട് നുള്ളിയെടുത്താണ് സയനൈഡ് ഭക്ഷണത്തില്‍ കലര്‍ത്തിയിരുന്നതെന്നും ജോളി പൊലീസിനോട് വെളിപ്പെടുത്തി
ഭര്‍തൃപിതാവ് പൊന്നാമറ്റം ടോംതോമസ്, ഭര്‍ത്താവ് റോയ് തോമസ്, വിമുക്ത ഭടനും റോയ് തോമസിന്റെ അമ്മാവനുമായ മഞ്ചാടി മാത്യു, പുലിക്കയം പൊന്നാമറ്റം ഷാജുവിന്റെ ഭാര്യ സിലി, മകൾ ആല്ഫൈന് എന്നിവരെയാണ് ജോളി സയനൈഡ് ഉപയോഗിച്ച് കൊലപ്പെടുത്തിയത്.
എന്നാൽ ടോംതോമസിന്റെ ഭാര്യ അന്നമ്മയെ മാത്രം കീടനാശിനി ഉപയോഗിച്ചാണ് കൊലപ്പെടുത്തിയതെന്നാണ് ജോളിയുടെ മൊഴി. അന്നമ്മ ടീച്ചറെ കൊലപ്പെടുത്താന്‍ ആട്ടിന്‍സൂപ്പില്‍ തലേദിവസം തന്നെ കീടനാശിനി കലര്‍ത്തി സൂക്ഷിച്ചിരുന്നതായി ആണ് ജോളിയുടെ കുറ്റസമ്മതം. സയനൈഡിനെ കുറിച്ച് അന്ന് കേട്ടറിവുണ്ടെന്നല്ലാതെ എങ്ങനെ ലഭിക്കുമെന്നതിനെകുറിച്ച് അറിയില്ലായിരുന്നു. പിന്നീട് പത്രവാർത്തകളിൽ നിന്ന് സയനൈഡിന്റെ ഉപയോഗം മനസിലാക്കി. ഇന്റർനെറ്റിൽ സെർച്ച് ചെയ്താണ് കൂടുതൽ വിവരം ശേഖരിച്ചു
ഓരോ വധക്കേസും ഓരോ സംഘമാണ് അന്വേഷിക്കുന്നത്. എല്ലാ കേസുകളിലും സയനൈഡ് ജോളിക്ക് എങ്ങനെ ലഭിച്ചുവെന്നത് നിര്‍ണായകമാണ്. കൊലപാതക പരമ്പരയുമായി ബന്ധപ്പെട്ട് ജോളിയെ കൂടാതെ രണ്ടുപേരെയാണ് പ്രതിചേര്‍ത്തത്. ജോളിക്ക് സയനൈഡ് എത്തിച്ച് നല്കിയ എം.എസ്.മാത്യു എന്ന ഷാജി, പ്രജുകുമാര്‍ എന്നിവരാണ് പ്രതികള്‍.
ഇതില്‍ മാത്യു ജ്വല്ലറി ജീവനക്കാരനാണ്. പ്രജുകുമാറും ആഭരണ നിര്മാണതൊഴിലാളിയാണ്. മാത്യുവാണ് ജോളിക്ക് സയനൈഡ് കൈമാറിയിരുന്നത്. സയനൈഡ് ലഭിക്കാനായി മാത്യുവുമായി കൂടുതൽ അടുത്തു. പല ദിവസവും മാത്യു തന്നെ കാണാൻ വീട്ടിൽ വരുമായിരുന്നു. കുറച്ച് സയനൈഡ് സംഘടിപ്പിച്ച് തരാമോ എന്ന് മാത്യുവിനോട് ഒരുദിവസം രാത്രി ചോദിച്ചപ്പോൾ തീർച്ചയായും തരാമെന്ന് മറുപടി ലഭിച്ചതായും ജോളി മൊഴിനൽകി.മാത്യുവുമായുള്ള ബന്ധം പിന്നീട് സയനൈഡ് ലഭിക്കുന്നതിന് എളുപ്പമായെന്നും ജോളി അന്വേഷണസംഘത്തിന് മുമ്പാകെ മൊഴി നല്കി.
അതേസമയം മാത്യുവിന് സയനൈഡ് എത്തിച്ചു നല്‍കിയത് പ്രജുകുമാറാണ്. എന്നാല്‍ പ്രജുകുമാറിന് സയനൈഡ് എവിടെ നിന്ന് ആര് എത്തിച്ചു നല്‍കിയെന്നത് കേസില്‍ നിര്‍ണായക തെളിവാണ്. പ്രജുകുമാറിന് സയനൈഡ് നല്‍കിയവരെ കൂടി കേസില്‍ സാക്ഷിയാക്കേണ്ടതുണ്ട്. അല്ലാത്ത പക്ഷം സയനൈഡ് ജോളിക്ക് ലഭിച്ചുവെന്ന വാദം നിലനില്‍ക്കില്ല.
ഈ സാഹചര്യത്തിലാണ് സയനൈഡ് ലഭിച്ച വഴി തേടി പോലീസ് അന്വേഷണം ആരംഭിച്ചത്. കോയമ്പത്തൂരില്‍ നിന്ന് സയനൈഡ് ലഭിച്ചുവെന്നാണ് അന്വേഷണസംഘം ആദ്യം കരുതിയത്. എന്നാല്‍ പ്രജുകുമാറിനെ വീണ്ടും ചോദ്യം ചെയ്തതില്‍ നിന്ന് തിരുനെല്‍വേലിയില്‍ നിന്നാണ് സയനൈഡ് ലഭിച്ചതെന്ന് വ്യക്തമായി.പ്രജുകുമാറിന് സയനൈഡ് നല്‍കിയത് പേരാമ്പ്ര സ്വദേശിയായ സത്യനാണ്.
സത്യനെ പയ്യോളി ക്രൈംബ്രാഞ്ച് ഓഫീസില്‍ വിളിച്ചു വരുത്തി ചോദ്യം ചെയതപ്പോൾ സ്വര്‍ണപ്പണിക്കാരനായ താന്‍ തമിഴ്നാട്ടിലെ തിരുനെല്‍വേലിയില്‍ നിന്ന് വാങ്ങിയ സയനൈഡ് രണ്ടുതവണ പ്രജുകമാറിന് നല്‍കിയതായാണ് സത്യന് മൊഴി നല്‍കിയത്.
550 രൂപ നല്കി വാങ്ങിയ 250 ഗ്രാം സോഡിയം സയനൈഡാണ് ആദ്യമായി പ്രജു കമാറിന് നല്‍കിയതെന്നും സത്യന് മൊഴി നല്കി. ഇക്കാര്യം സ്ഥിരീകരിക്കുന്നതിന് അന്വേഷണസംഘം തിരുനെല്‍വേലിയില്‍ പോവും. കൂടാതെ സയനൈഡ് സുലഭമായി ഇവിടെ നിന്ന് ലഭിക്കുമെന്നതിനും സാക്ഷികളെ കണ്ടെത്തും.
അതേസമയം സത്യന് നല്കിയ സയനൈഡിന് പുറമേ പ്രജുകുമാറിനും മാത്യുവിനും ജോളിക്കും മറ്റാരെങ്കിലും സയനൈഡ് നല്‍കിയിട്ടുണ്ടോയെന്നതും അന്വേഷിച്ചുവരികയാണ്.ജ്വല്ലറി ജീവനക്കാരനായതിനാൽ സ്വർണപ്പണിക്കാരുമായി അടുത്തബന്ധമുള്ള മാത്യു മറ്റുചിലരിൽനിന്നും സയനൈഡ് സംഘടിപ്പിച്ചതായാണ് പോലീസിന്റെ നിഗമനം.
https://www.facebook.com/Malayalivartha




















