Widgets Magazine
07
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഫോണ്‍ റീച്ചാര്‍ജ് ചെയ്യാന്‍ ആവശ്യപ്പെട്ട തുകയില്‍ 200 രൂപ കുറഞ്ഞു.. എലിവിഷം കഴിച്ച കൗമാരക്കാരി ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി...ജൂണ്‍ 25-നായിരുന്നു നാടിനെ നടുക്കിയ ഈ സംഭവം..


28-കാരിയായ ആകൃതി സുതാര്‍ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച സംഭവത്തില്‍ ദുരൂഹത..വിവാഹം കഴിഞ്ഞ് കേവലം രണ്ടുമാസം മാത്രം.. ശരീരത്തില്‍ ചതവുകളും പരിക്കുകളും ഉണ്ടായിരുന്നെങ്കിലും സംഭവസ്ഥലത്ത് രക്തക്കറകള്‍ ഒന്നും ഇല്ല..


രാത്രിയിൽ ഊരാളുങ്കലിന്റെ പേരിൽ നിയമസഭയിലേക്കു 13 പെട്ടികൾ എത്തിച്ചു..കൃത്യമായി പരിശോധിക്കാതെ കോടികളുടെ ബിൽ പാസാക്കി..ഞെട്ടിക്കുന്ന വിവരങ്ങൾ..


വയനാട് കള്ളാടിയില്‍ വന്‍ മണ്ണിടിച്ചില്‍...2 മരണം..നിരവധി ആളുകളും വാഹനങ്ങളും മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നതായി ശക്തമായ സംശയമുണ്ട്..രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്..

രാജ്യത്തെ നടുക്കി ഭീകരാക്രമണം; 53 സൈനികര്‍ കൊല്ലപ്പെട്ടു; പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ മാലിയില്‍ സൈനിക പോസ്റ്റിന് നേരെ ഭീകരാക്രമണം

02 NOVEMBER 2019 11:02 AM IST
മലയാളി വാര്‍ത്ത

പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ മാലിയില്‍ സൈനിക പോസ്റ്റിന് നേരെ ഭീകരാക്രമണം. ഭീകരാക്രമണത്തില്‍ 53 സൈനികര്‍ കൊല്ലപ്പെട്ടു. മാലി സൈന്യത്തിന് നേരെ തീവ്രവാദ സംഘടനകള്‍ അടുത്തിടെ നടത്തുന്ന ഏറ്റവും വലിയ ആക്രമണമാണിത്. അല്‍ കൊയ്ദയുമായി ബന്ധമുള്ള ജിഹാദികളാണ് ആക്രമണത്തിന് പിന്നിലെന്നാണ് സംശയം.

അതേസമയം ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. സൈനികര്‍ക്കൊപ്പം ഒരു നാട്ടുകാരനും വെടിവെയ്പ്പില്‍ മരിച്ചു. മേനക മേഖലയിലെ ഇന്‍ഡലിമാനേയിലെ ഔട്ട് പോസ്റ്റിന് നേരെയായിരുന്നു ആക്രമണം. സംഭവവുമായി ബന്ധപ്പെട്ട അന്വേഷണം നടന്നു വരികയാണ്. സംഭവത്തില്‍ 35 സൈനികര്‍ക്ക് ജീവന്‍ നഷ്ടമായതായതായി ​േ​റായി​േ​ട്ടഴ്സ് അടക്കമുള്ള അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സികള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍.

അതേസമയം തുടര്‍ച്ചയായി നടക്കുന്ന രണ്ടാമത്തെ ഗുരുതരമായ ഭീകരാക്രമണമാണ് ഇത്. നേരത്തേ ഇസ്‌ളാമിക തീവ്രവാദികള്‍ ബുര്‍ക്കിനാഫാസോയിലെ അതിര്‍ത്തിക്ക് സമീപം 40 സൈനികര്‍ നേരത്തേ കൊല്ലപ്പെട്ടിരുന്നു. വടക്കന്‍ മാലി അല്‍ കൊയ്ദയുമായി ബന്ധമുള്ള തീവ്രവാദി സംഘങ്ങളുടെ നിയന്ത്രണത്തിലായിരുന്നു. ഇവിടെ 2012 ല്‍ നടന്ന കലാപം അടിച്ചമര്‍ത്താന്‍ മാലി സൈന്യത്തിന് കഴിഞ്ഞിരുന്നില്ല.

എന്നാല്‍ ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ ഫ്രഞ്ച് സൈന്യം നടത്തിയ സൈനിക നടപടി ജിഹാദികളെ പിന്നിലേക്ക് അടിച്ചിരുന്നു. എന്നിരുന്നാലും ജിഹാദികള്‍ വീണ്ടും സംഘം ചേരുകയും ഇടയ്ക്കിടെ വെടിവെയ്പ്പും മൈന്‍ ആക്രമണവുമായി ദക്ഷിണ മദ്ധ്യ മാലിയില്‍ കുഴപ്പങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. അതിര്‍ത്തി രാജ്യങ്ങളായ ബുര്‍ക്കിനാഫാസോയിലും നൈജറിലും തീവ്രവാദികള്‍ കുഴപ്പമുണ്ടാക്കുന്നുണ്ട്. 10 ഓളം പേര്‍ക്ക് അതീവ ഗുരതരമായി പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.

ഏറെ വര്‍ഷങ്ങളായി മാലിയില്‍ തീവ്രവാദികളും സര്‍ക്കാരും തമ്മിലുള്ള സംഘര്‍ഷം തുടങ്ങിയിട്ട്. 2012-ല്‍ നടന്ന സംഘര്‍ഷത്തില്‍ വടക്കന്‍ മാലിയുടെ നിയന്ത്രണം അല്‍ഖ്വയ്ദയുടെ നിയന്ത്രണത്തിലുള്ള ഒരു സംഘടന പിടിച്ചെടുത്തിരുന്നു.

2019 മാർച്ചിൽ ,മാലിയില്‍ സൈനിക ക്യാമ്പിനു നേരെയുണ്ടായ ഭീകരാക്രമണത്തില്‍ 21 സൈനികര്‍ കൊല്ലപ്പെട്ടു. മോപ്തി പ്രവിശ്യയിലെ സൈനിക ക്യാമ്പിനുനേരെയാണ് ഞായറാഴ്ച ആക്രമണമുണ്ടായത്. സംഭവത്തില്‍ നിരവധിപ്പേര്‍ക്ക് പരിക്കേറ്റു. കാറുകളിലും മോട്ടോര്‍ സൈക്കിളുകളിലുമായെത്തിയ ഭീകരര്‍ ക്യാമ്പിനുനേരെ വെടിവയ്പ് നടത്തുകയായിരുന്നു. സംഭവത്തിന് പിന്നില്‍ അല്‍ഖ്വയ്ദയുമായി ബന്ധമുള്ളവരാണെന്നാണ് വിവരം.

2015 ൽ ഒരു ഹോട്ടലില്‍ കടന്നുകയറിയ അല്‍ ഖ്വയ്ദ ഭീകരര്‍ 20 ഭാരതീയര്‍ അടക്കം 170ലേറെപേരെ തോക്കിന്‍മുനയില്‍ ബന്ദികളാക്കിയിരുന്നു. അവരില്‍ 27 പേരെ വെടിവെച്ചുകൊന്നിരുന്നു. മണിക്കൂറുകള്‍ നീണ്ട പോരാട്ടത്തിനൊടുവില്‍ രണ്ടു ഭീകരരെ കൊന്ന് 154 പേരെ സുരക്ഷാ സേന മോചിപ്പിച്ചു. ഭീകരര്‍ ആവശ്യപ്പെട്ടപ്രാകാരം ഖുറാന്‍ നന്നായി ചൊല്ലാന്‍ കഴിഞ്ഞ കുറച്ചുപേരെ ഭീകരര്‍ തന്നെ നേരത്തെ വിട്ടയച്ചിരുനിന്നു. ഹാന്‍ഡ് ഗ്രനേഡുകളും എകെ 47 തോക്കുകളടക്കമുള്ള ആയുധങ്ങളുമേന്തിയ പത്തോളം ഭീകരര്‍ റാഡിസണ്‍ ബഌ ഹോട്ടലില്‍ അതിക്രമിച്ചു കയറി 140 അതിഥികളെയും 30 ജോലിക്കാരെയും ഏഴാം നിലയിലെ ഒരു മുറിയിലിട്ട് പൂട്ടുകയായിരുന്നു. വിവരമറിഞ്ഞെത്തിയ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ അന്ന് മണിക്കൂറുകളാണ് വെടിവയ്പ്പ് നടന്നത്.

ഭീകരര്‍ക്ക് വളരെയേറെ സ്വാധീനമുള്ള രാജ്യമാണ് മാലി. നിരന്തരം ആക്രമണങ്ങള്‍ അഴിച്ചുവിടുന്ന ഭീകര സംഘടനകളും സര്‍ക്കാരും തമ്മില്‍ മുൻപ് സമാധാന കരാര്‍ ഉണ്ടാക്കിയെങ്കിലും ഭീകരര്‍ അത് പാലിക്കാതെ തുടര്‍ന്നും ആക്രമണങ്ങള്‍ നടത്തിക്കൊണ്ടേയിരുന്നു. 2012 ഏ്രപ്രിലില്‍ വടക്കന്‍ മാലി അല്‍ഖ്വയ്ദ പിന്തുണയുള്ള ഭീകരര്‍ പിടിച്ചെടുത്തു. 2013ല്‍ ഫ്രഞ്ച് സൈന്യമാണ് ഒരു വര്‍ഷത്തോളം നീണ്ട പോരാട്ടത്തിനൊടുവില്‍ ഭീകരരില്‍ നിന്ന് വടക്കന്‍ മാലി മോചിപ്പിച്ചത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'അമ്മ' പിരിച്ചുവിടണമെന്ന തരത്തിലുള്ള ചര്‍ച്ചകള്‍ തനിക്ക് വലിയ വേദനയുണ്ടാക്കുന്നുവെന്ന് നടന്‍ രവീന്ദ്രന്‍  (52 minutes ago)

ശ്വേത മേനോന്റെ നിലപാടിനെതിരെ ശക്തമായ പ്രതിഷേധവുമായി നടി ബീന ആന്റണി  (1 hour ago)

വ്യാജ പ്രചാരണങ്ങള്‍ നടത്തി തന്നെ ഇനിയും ദ്രോഹിക്കരുതെന്ന് രേണു സുധി  (1 hour ago)

ശ്വേതാ മേനോനെതിരെ രൂക്ഷവിമര്‍ശനവുമായി നടി ഉഷ ഹസീന  (1 hour ago)

ഭാഗ്യരാജ് മരിച്ചപ്പോള്‍ കാണാന്‍ പോകാതിരുന്നതിന്റെ കാരണം വെളിപ്പെടുത്തി ഉര്‍വശി  (1 hour ago)

വനിതാ സെല്ലില്‍ വച്ച് തനിക്ക് മാനസിക പീഡനവും ഭീഷണിയും നേരിടേണ്ടിവന്നെന്ന് നടി അന്‍സിബ ഹസ്സന്റെ പരാതി  (2 hours ago)

സംസ്ഥാന അതിര്‍ത്തി പ്രദേശങ്ങളില്‍ വെള്ളമെത്തിക്കാന്‍ 160 കോടിയുടെ സമഗ്ര ശുദ്ധജലപദ്ധതി  (2 hours ago)

KASARGOD ഞെട്ടലോടെ നാട്  (2 hours ago)

ബജറ്റില്‍ പ്രഖ്യാപിച്ച ജ്വല്ലറി പാര്‍ക്ക് ഈ വര്‍ഷം വരുമെന്ന് മുഖ്യമന്ത്രി  (2 hours ago)

പ്രവാസി ഭാർത്താവ് നാട്ടിൽ നിൽക്കുന്നത് കാമുകനെ കാണാൻ തടസ്സം. ഭർത്താവിനെ കൊലപ്പെടുത്തി യുവതിയുടെ കൊടും ക്രൂരത.. അപകടത്തിൽ പെട്ട് ചികിത്സയിലായിരുന്ന പ്രശാന്തിന്റെ ശരീരത്തിലേക്ക് കാനുലയിലൂടെ ഹാർപ്പിക്ക  (2 hours ago)

തുരങ്കനിര്‍മാണ സ്ഥലത്തുനിന്ന് മണ്ണ് മാറ്റാത്തതാണ് ദുരന്തമുണ്ടാക്കിയതെന്നു മുഖ്യമന്ത്രി  (2 hours ago)

വീടിന് മുകളില്‍ നാല് നിലയുള്ള കെട്ടിടം ചെരിഞ്ഞു വീണ് 5 കുട്ടികളടക്കം 6 പേര്‍ മരിച്ചു  (2 hours ago)

DELHI വിജനമായ ഫ്‌ലാറ്റിലേക്ക് ആകൃതി എങ്ങനെ എത്തി?  (2 hours ago)

വയനാട്ടില്‍ കനത്ത മഴയില്‍ മണ്ണിടിച്ചില്‍; കാണാതായ ഒരാളെ നാട്ടുകാര്‍ രക്ഷപ്പെടുത്തി, ആളുകള്‍ കുടുങ്ങി കിടക്കുന്നതായി സംശയം  (2 hours ago)

ഉദ്യോഗസ്ഥരുടെ വെളിപ്പെടുത്തൽ  (3 hours ago)

Malayali Vartha Recommends