അസഹനീയമായ തൊണ്ടവേദനയുമായി തിരുവനന്തപുരം മെഡിക്കൽകോളേജിൽ ഡോക്ടറെ കാണാനെത്തിയ മുപ്പതുകാരനെ പരിശോധിച്ചപ്പോൾ എല്ലാവരും ഒന്നു ഞെട്ടി!! തലയിലേക്ക് പോകുന്ന ഞരമ്ബുകളുടെയും അന്നനാളത്തിന്റെയും ഇടയിൽ കണ്ടെത്തിയത്...

തൊണ്ടവേദനയുമായെത്തിയ യുവാവ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഇ.എന്‍.ടി. വിഭാഗത്തില്‍ തൊണ്ട പരിശോധിച്ചു. സി.ടി.സ്‌കാന്‍ പരിശോധനയില്‍ ശ്വാസക്കുഴലിനു പുറകില്‍ അന്നനാളത്തിനോടുചേര്‍ന്ന് ചെറിയ ലോഹക്കഷണം കണ്ടെത്തി. ഭക്ഷണത്തിനൊപ്പം ഉള്ളില്‍ക്കടന്ന് അന്നനാളത്തിനു മുകളിലെത്തിയ നേരിയ ഇരുമ്ബുകമ്ബിയാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ സങ്കീര്‍ണ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തത്. കാര്‍ഡിയോ തൊറാസിക് സര്‍ജന്‍ ഡോ. ഷഫീഖ്, ഇ.എന്‍.ടി. വിഭാഗത്തിലെ ഡോ. വേണുഗോപാല്‍, ഡോ. ഷൈജി, ഡോ. മെറിന്‍, അനസ്തേഷ്യ വിഭാഗത്തിലെ ഡോ. മധുസൂദനന്‍, സ്റ്റാഫ് നഴ്‌സ് ദിവ്യ എന്‍.ദത്തന്‍ എന്നിവരുടെ നേതൃത്വത്തിലാണ് ശസ്ത്രക്രിയ നടന്നത്. എന്‍ഡോസ്‌കോപ്പ് ഉള്ളില്‍ക്കടത്തി പരിശോധന നടത്തിയെങ്കിലും കമ്ബിക്കഷണം കണ്ടെത്താനായില്ല. ഒടുവില്‍ ശസ്ത്രക്രിയ നടത്താന്‍ തീരുമാനിക്കുകയായിരുന്നു. തലയിലേക്ക് പോകുന്ന ഞരമ്ബുകളുടെയും അന്നനാളത്തിന്റെയും ഇടയിലാണ് കമ്ബി കുരുങ്ങിക്കിടന്നത്. തത്സമയം എക്സ് റേ വഴി കാണാന്‍ സാധിക്കുന്ന സി ആം ഇമേജ് ഇന്റന്‍സിഫയര്‍ ഉപയോഗിച്ചുനടന്ന ശസ്ത്രക്രിയയില്‍ കമ്ബിക്കഷണം പുറത്തെടുത്തു.
https://www.facebook.com/Malayalivartha




















