Widgets Magazine
24
Jan / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റാന്നി കോടതി പരിധിയില്‍ പ്രവേശിക്കരുത്: അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുമ്പോള്‍ ഹാജരാകണം; തെളിവുകള്‍ നശിപ്പിക്കരുത്: കർശന ഉപാധികളോടെ ശബരിമല സ്വർണക്കൊള്ള കേസിൽ മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവിന് ജാമ്യം...


പ്രധാനമന്ത്രി പ്രസംഗം നിർത്തി ഒരുനിമിഷം എല്ലാവരും ഞെട്ടി.. മോദിയും ഒരു കൊച്ചു ബാലനും തമ്മിലുണ്ടായ ഹൃദ്യമായ നിമിഷം..സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നു.. എസ്പിജി ഉദ്യോഗസ്ഥരോട് നിർദ്ദേശം..


ഹൃദയാഘാതം മൂലം അച്ഛൻ മരിച്ചപ്പോഴും വീട്ടിൽ വച്ച് ഗ്രീമയെ അപമാനിച്ചു: അയര്‍ലന്‍ഡില്‍ ഉന്നത പഠനം പൂര്‍ത്തിയാക്കാന്‍ കഴിയാത്തത് ഗ്രീമയുടെ ഭാഗ്യക്കേട് കാരണമെന്ന് ഉണ്ണികൃഷ്ണൻ കുറ്റപ്പെടുത്തി: അമ്മയുടെയും മകളുടെയും ആത്മഹത്യയിൽ ബന്ധുക്കളുടെ പ്രതികരണം പുറത്ത്...


സംസ്ഥാനത്ത് കാലാവസ്ഥ മുന്നറിയിപ്പുകളുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്...നിലവിൽ മത്സ്യത്തൊഴിലാളി ജാഗ്രതയാണ് സംസ്ഥാനത്ത് നിലനിൽക്കുന്നത്..


പടിഞ്ഞാറൻ ഹിമാലയൻ മേഖലയിൽ കനത്ത മഴയ്ക്കും മഞ്ഞുവീഴ്ചയ്ക്കും സാധ്യത..ഇതിനൊപ്പം ഇടിമിന്നലോടു കൂടിയ മഴയും ശക്തമായ കാറ്റും അനുഭവപ്പെടാൻ സാധ്യത..

കലിതുള്ളി അമിത്ഷാ... മഹാരാഷ്ട്രയില്‍ ശിവസേന സര്‍ക്കാര്‍ രൂപീകരിച്ചെങ്കിലും അടി തുടരുന്നു; പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ശക്തമായ ആരോപണം ഉന്നയിച്ച് ശരത് പവാര്‍; മഹാരാഷ്ട്രയില്‍ ഒന്നിച്ച് പ്രവര്‍ത്തിക്കാമെന്നും മകള്‍ സുപ്രിയാ സുലേയ്ക്ക് ഉയര്‍ന്ന സ്ഥാനം നല്‍കാമെന്നും മോദി വാഗ്ദാനം ചെയ്‌തെന്ന് വെളിപ്പെടുത്തല്‍

03 DECEMBER 2019 10:55 AM IST
മലയാളി വാര്‍ത്ത

മഹാരാഷ്ട്രയില്‍ ശിവസേനയുടെ നേതൃത്വത്തില്‍ ത്രികക്ഷി സഖ്യ സര്‍ക്കാര്‍ അധികാരമേറ്റു കഴിഞ്ഞു. അപ്പോഴും രാഷ്ട്രീയ മഹാനാടകം അവസാനിക്കുന്നില്ല. ഇപ്പോള്‍ കേന്ദ്ര സര്‍ക്കാരിനെതിരെ അതി രൂക്ഷമായ വിമര്‍ശനമാണ് എന്‍സിപി നേതാവ് ശരത് പവാര്‍ ഉന്നയിക്കുന്നത്. തനിക്കൊപ്പം നിന്നാല്‍ മകള്‍ക്ക് കേന്ദ്രമന്ത്രി സ്ഥാനം നല്‍കാം എന്ന വാഗ്ദാനം പ്രധാനമന്ത്രി നരേന്ദ്ര മോഡി നടത്തിയിരുന്നതായി വെളിപ്പെടുത്തിയിരിക്കുകയാണ് ശരദ് പവാര്‍.

മഹാരാഷ്ട്രയില്‍ ഒന്നിച്ച് പ്രവര്‍ത്തിക്കാമെന്നും മകള്‍ സുപ്രിയാ സുലേയ്ക്ക് കേന്ദ്രമന്ത്രി സ്ഥാനം നല്‍കാമെന്നുമാണ് പ്രധാനമന്ത്രി വാഗ്ദാനം ചെയ്തത്. എന്നാല്‍ ഈ വാഗ്ദാനം താന്‍ നിരസിച്ചതായും ഒരു മറാഠി ചാനലിന് നല്‍കിയ അഭുമുഖത്തില്‍ പവാര്‍ പറയുന്നു. തന്നെ രാഷ്ട്രപതിയാക്കാമെന്നുള്ള വാഗ്ദാനമൊന്നും കൂടിക്കാഴ്ചയില്‍ നടന്നിട്ടില്ല. എന്നാല്‍ ബിജെപിയുമായി സഖ്യത്തില്‍ ചേരാന്‍ താത്പര്യമില്ലെന്ന് കൂടിക്കാഴ്ചയില്‍ വ്യക്തമാക്കിയിരുന്നെന്നും പവാര്‍ പറഞ്ഞു.

ബിജെപിയുമായുള്ള സഖ്യം വെടിഞ്ഞ ശിവസേന മഹാരാഷ്ട്രയിലെ രാഷ്ട്രീയ പ്രതിസന്ധിക്ക് കാരണമായിരുന്നു. മുഖ്യമന്ത്രി സ്ഥാനം വേണമെന്ന ആവശ്യമായിരുന്നു ശിവസേനാ നേതാവ് ഉദ്ദവ് താക്കറേ മുന്നോട്ട് വെച്ച നിബന്ധന. ഭൂരിപക്ഷം ലഭിക്കാതിരുന്നതോടുകൂട്ടി മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബിജെപിക്ക് കഴിഞ്ഞില്ല. ഈ അവസരത്തില്‍ എന്‍സിപി നേതാവ് ശരദ് പവാര്‍ നരേന്ദ്ര മോഡിയുമായി കൂടിക്കാഴ്ച നടത്തിയത്.

അതേസമയം കേന്ദ്ര സര്‍ക്കാരിനെ പിണക്കി മഹാരാഷ്ട്ര സര്‍ക്കാരിന് ഇനി എത്രനാള്‍ ഇങ്ങനെ മുന്നോട്ട് പോകുമെന്ന് കണ്ടറിയാം. പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്കെതിരെ ശരത് പവാര്‍ ഉന്നയിക്കുന്ന ആരോപണം അതീവ ഗൗരവത്തോടെയാണ് പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷാ എടുത്തിരിക്കുന്നത്. ഒരവസരം വന്നാല്‍ കര്‍ണാടകയിലേതു പോലെ തരിച്ചടി നല്‍കുക തന്നെ ചെയ്യും.

അതേസമയം മഹാരാഷ്ട്രയിലെ ഉദ്ധവ് താക്കറെ മന്ത്രിസഭയില്‍ എന്‍സിപിക്ക് പ്രധാന വകുപ്പുകള്‍ ലഭിച്ചേക്കുമെന്നു സൂചന. 43 അംഗ മന്ത്രിസഭയില്‍ ആഭ്യന്തരം അടക്കം 16 മന്ത്രിസ്ഥാനം ലഭിക്കുമെന്നാണ് കരുതുന്നത്. ശിവസേനയ്ക്ക് 15 ഉം കോണ്‍ഗ്രസിന് 12 ഉം മന്ത്രിമാരുണ്ടായേക്കും. ഇന്ന് സ്പീക്കറായി കോണ്‍ഗ്രസിന്റെ നാനാ പഠോളെ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ശരദ് പവാറുമായി അടുപ്പമുള്ള ജയന്ത് പാട്ടീല്‍ ആഭ്യന്തര മന്ത്രി സാധ്യതാ പട്ടികയിലുണ്ട്. മുമ്പ് കോണ്‍ഗ്രസ് എന്‍സിപി സര്‍ക്കാരില്‍ അദ്ദേഹം ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്തിരുന്നു.

എന്‍സിപിക്ക് ഒരു ഉപമുഖ്യമന്ത്രി സ്ഥാനവും ലഭിച്ചേക്കും. ബിജെപിയുമായി ചേര്‍ന്ന് സര്‍ക്കാരുണ്ടാക്കാന്‍ പോയി തോറ്റ് പവാറിന്റെ പാളയത്തില്‍ തിരിച്ചെത്തിയ അജിത് പവാറിന് ഉപമുഖ്യമന്ത്രിപദം നല്‍കുമെന്നാണ് കരുതപ്പെടുന്നത്. അതേസമയം, അക്കാര്യത്തില്‍ ഇതുവരെ തീരുമാനമായില്ലെന്നും അതു പാര്‍ട്ടി തീരുമാനിക്കുെമന്നുമായിരുന്നു അജിത് പവാറിന്റെ പ്രതികരണം.

കോണ്‍ഗ്രസിന്റെ നാനാ പഠോളെ മഹാരാഷ്ട്രയില്‍ സ്പീക്കറാകും. എതിര്‍ സ്ഥാനാര്‍ഥിയായിരുന്ന ബിജെപിയിലെ കിസാന്‍ കതോറെയുടെ സ്ഥാനാര്‍ഥിത്വം ബിജെപി പിന്‍വലിച്ചതോടെയാണ് മഹാ വികാസ് അഘാഡി സ്ഥാനാര്‍ഥിയായ പഠോളെ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടത്. നാലു തവണ എംഎല്‍എ ആയ പഠോളെ ഇത്തവണ വിദര്‍ഭയിലെ സകോലി മണ്ഡലത്തില്‍നിന്നാണ് തിരഞ്ഞെടുക്കപ്പെട്ടത്.

മുമ്പ് കോണ്‍ഗ്രസിലായിരുന്ന അദ്ദേഹം 2014 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയില്‍ ചേരുകയും എംപിയാകുകയും ചെയ്തിരുന്നു. പിന്നീട് പ്രധാനമന്ത്രി നരേന്ദ്രമോദിയും മഹാരാഷ്ട്രാ മുഖ്യ.മന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസുമായുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ മൂലം ബിജെപി വിടുകയും തിരികെ കോണ്‍ഗ്രസില്‍ ചേരുകയും ചെയ്തു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നവജാത ശിശുവിനെ തട്ടിപ്പറിച്ച് കിണറ്റിലിട്ട് കുരങ്ങന്‍  (5 hours ago)

അമ്മയുടെയും മകളുടെയും ആത്മഹത്യയില്‍ ങര്‍ത്താവ് ഉണ്ണികൃഷ്ണന്റെ അറസ്റ്റ് മുംബൈയിലെത്തി രേഖപ്പെടുത്തി  (5 hours ago)

രണ്ടാം ട്വന്റി 20 മത്സരത്തില്‍ ന്യൂസിലാന്‍ഡിനെ മറികടന്ന് ഇന്ത്യ  (5 hours ago)

ബാല്‍ക്കണിയില്‍ നിന്നും കുട്ടി വീഴാതെ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (6 hours ago)

കേരളത്തിന്റെ മാറ്റം തിരുവനന്തപുരത്ത് നിന്ന് തുടങ്ങും: വികസനത്തിന് പുതിയ ദിശാബോധം വന്നെന്ന് പ്രധാനമന്ത്രി  (6 hours ago)

ജോസ് കെ മാണിയെ യുഡിഎഫില്‍ എത്തിക്കണമെന്ന് രാഹുല്‍ ഗാന്ധി  (6 hours ago)

വന്ദേഭാരത് തടയാന്‍ ട്രാക്കില്‍ മരത്തടികളും സിമന്റ് തൂണുകളും നിരത്തിവച്ച് അപകടമുണ്ടാക്കാന്‍ ശ്രമം  (6 hours ago)

യുവാവിനെ ഹണിട്രാപ്പില്‍ കുടുക്കി പണം തട്ടാന്‍ ശ്രമിച്ച 17 കാരി ഉള്‍പ്പെട്ട നാലംഗ സംഘം പിടിയില്‍  (7 hours ago)

കെ.പി.ശങ്കരദാസ് മെഡിക്കല്‍ കോളജില്‍ നിന്ന് ജയില്‍ ആശുപത്രിയിലെ സെല്ലിലേക്ക്  (7 hours ago)

ബിജെപിയിലെ ഗ്രൂപ്പിസമാണോ മേയറെ ഒഴിവാക്കുന്നതിന് പിന്നിലെന്ന് മന്ത്രി വി.ശിവന്‍കുട്ടി  (7 hours ago)

പാലക്കാട് യുവാവിനെ തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (8 hours ago)

നെയ്യാറ്റിന്‍കരയിലെ ഒരു വയസുകാരന്റെ മരണം കൊലപാതകമെന്ന് പൊലീസ്  (8 hours ago)

ഗണേഷ് കുമാറിന്റെ വിവാദ പ്രസ്താവനയില്‍ പ്രതികരിച്ച് ചാണ്ടി ഉമ്മന്‍; ഗണേഷിനെ കടന്നാക്രമിച്ച് കോണ്‍ഗ്രസ് നേതാക്കള്‍  (9 hours ago)

പ്രധാനമന്ത്രിയെ സ്വീകരിക്കുന്നതില്‍ നിന്ന് തന്റെ പേര് വെട്ടിയതല്ലെന്ന് മേയര്‍ വിവി രാജേഷ്  (9 hours ago)

പത്തനംതിട്ട കലക്ടറുടെ വാഹനം അപകടത്തില്‍പ്പെട്ടു  (10 hours ago)

Malayali Vartha Recommends