Widgets Magazine
03
May / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൃതദേഹത്തിനടുത്ത് കുഞ്ഞുമായി 45 മിനിറ്റ്! കുറുക്കന്മാരെ പേടിച്ച് മണലിൽ കുഴിച്ചു മൂടി; ഭാര്യയെ കൊലപ്പെടുത്തിയ മുഹമ്മദിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...


മകൻ മരിച്ചിട്ടും ചിരിക്കുന്നോ?" ആ അമ്മയെ വേട്ടയാടുന്നവർ ഇതൊന്നു കാണുക! അനോഷിന്റെ ചിരിക്ക് പിന്നിലെ ചങ്കുപൊട്ടുന്ന സത്യം


പ്രായം വെറും അക്കങ്ങൾ മാത്രം; 47-ലും 17-ന്റെ ലുക്ക്! 26 വർഷം മഞ്ജു വാര്യർ ഒളിപ്പിച്ചുവെച്ച ആ വലിയ രഹസ്യം പുറത്ത്...


"ബിരിയാണിയും തണ്ണിമത്തനും വെറും മറ! മുംബൈ കൂട്ടമരണത്തിന് പിന്നിൽ അദൃശ്യനായ ആ അഞ്ചാമൻ ആര്? ഞെട്ടിക്കുന്ന വിവരം പുറത്ത്!


കേരളം വിറയ്ക്കുന്നു: മെയ് മാസത്തിൽ പ്രളയതുല്യമായ മഴ മുന്നറിയിപ്പ്; അട്ടപ്പാടിയിൽ ദാരുണമരണം, മംഗളാദേവിയിൽ ഇടിമിന്നലേറ്റ് ഭക്തർക്ക് പരിക്ക്...

കലിതുള്ളി അമിത്ഷാ... മഹാരാഷ്ട്രയില്‍ ശിവസേന സര്‍ക്കാര്‍ രൂപീകരിച്ചെങ്കിലും അടി തുടരുന്നു; പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ശക്തമായ ആരോപണം ഉന്നയിച്ച് ശരത് പവാര്‍; മഹാരാഷ്ട്രയില്‍ ഒന്നിച്ച് പ്രവര്‍ത്തിക്കാമെന്നും മകള്‍ സുപ്രിയാ സുലേയ്ക്ക് ഉയര്‍ന്ന സ്ഥാനം നല്‍കാമെന്നും മോദി വാഗ്ദാനം ചെയ്‌തെന്ന് വെളിപ്പെടുത്തല്‍

03 DECEMBER 2019 10:55 AM IST
മലയാളി വാര്‍ത്ത

മഹാരാഷ്ട്രയില്‍ ശിവസേനയുടെ നേതൃത്വത്തില്‍ ത്രികക്ഷി സഖ്യ സര്‍ക്കാര്‍ അധികാരമേറ്റു കഴിഞ്ഞു. അപ്പോഴും രാഷ്ട്രീയ മഹാനാടകം അവസാനിക്കുന്നില്ല. ഇപ്പോള്‍ കേന്ദ്ര സര്‍ക്കാരിനെതിരെ അതി രൂക്ഷമായ വിമര്‍ശനമാണ് എന്‍സിപി നേതാവ് ശരത് പവാര്‍ ഉന്നയിക്കുന്നത്. തനിക്കൊപ്പം നിന്നാല്‍ മകള്‍ക്ക് കേന്ദ്രമന്ത്രി സ്ഥാനം നല്‍കാം എന്ന വാഗ്ദാനം പ്രധാനമന്ത്രി നരേന്ദ്ര മോഡി നടത്തിയിരുന്നതായി വെളിപ്പെടുത്തിയിരിക്കുകയാണ് ശരദ് പവാര്‍.

മഹാരാഷ്ട്രയില്‍ ഒന്നിച്ച് പ്രവര്‍ത്തിക്കാമെന്നും മകള്‍ സുപ്രിയാ സുലേയ്ക്ക് കേന്ദ്രമന്ത്രി സ്ഥാനം നല്‍കാമെന്നുമാണ് പ്രധാനമന്ത്രി വാഗ്ദാനം ചെയ്തത്. എന്നാല്‍ ഈ വാഗ്ദാനം താന്‍ നിരസിച്ചതായും ഒരു മറാഠി ചാനലിന് നല്‍കിയ അഭുമുഖത്തില്‍ പവാര്‍ പറയുന്നു. തന്നെ രാഷ്ട്രപതിയാക്കാമെന്നുള്ള വാഗ്ദാനമൊന്നും കൂടിക്കാഴ്ചയില്‍ നടന്നിട്ടില്ല. എന്നാല്‍ ബിജെപിയുമായി സഖ്യത്തില്‍ ചേരാന്‍ താത്പര്യമില്ലെന്ന് കൂടിക്കാഴ്ചയില്‍ വ്യക്തമാക്കിയിരുന്നെന്നും പവാര്‍ പറഞ്ഞു.

ബിജെപിയുമായുള്ള സഖ്യം വെടിഞ്ഞ ശിവസേന മഹാരാഷ്ട്രയിലെ രാഷ്ട്രീയ പ്രതിസന്ധിക്ക് കാരണമായിരുന്നു. മുഖ്യമന്ത്രി സ്ഥാനം വേണമെന്ന ആവശ്യമായിരുന്നു ശിവസേനാ നേതാവ് ഉദ്ദവ് താക്കറേ മുന്നോട്ട് വെച്ച നിബന്ധന. ഭൂരിപക്ഷം ലഭിക്കാതിരുന്നതോടുകൂട്ടി മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബിജെപിക്ക് കഴിഞ്ഞില്ല. ഈ അവസരത്തില്‍ എന്‍സിപി നേതാവ് ശരദ് പവാര്‍ നരേന്ദ്ര മോഡിയുമായി കൂടിക്കാഴ്ച നടത്തിയത്.

അതേസമയം കേന്ദ്ര സര്‍ക്കാരിനെ പിണക്കി മഹാരാഷ്ട്ര സര്‍ക്കാരിന് ഇനി എത്രനാള്‍ ഇങ്ങനെ മുന്നോട്ട് പോകുമെന്ന് കണ്ടറിയാം. പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്കെതിരെ ശരത് പവാര്‍ ഉന്നയിക്കുന്ന ആരോപണം അതീവ ഗൗരവത്തോടെയാണ് പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷാ എടുത്തിരിക്കുന്നത്. ഒരവസരം വന്നാല്‍ കര്‍ണാടകയിലേതു പോലെ തരിച്ചടി നല്‍കുക തന്നെ ചെയ്യും.

അതേസമയം മഹാരാഷ്ട്രയിലെ ഉദ്ധവ് താക്കറെ മന്ത്രിസഭയില്‍ എന്‍സിപിക്ക് പ്രധാന വകുപ്പുകള്‍ ലഭിച്ചേക്കുമെന്നു സൂചന. 43 അംഗ മന്ത്രിസഭയില്‍ ആഭ്യന്തരം അടക്കം 16 മന്ത്രിസ്ഥാനം ലഭിക്കുമെന്നാണ് കരുതുന്നത്. ശിവസേനയ്ക്ക് 15 ഉം കോണ്‍ഗ്രസിന് 12 ഉം മന്ത്രിമാരുണ്ടായേക്കും. ഇന്ന് സ്പീക്കറായി കോണ്‍ഗ്രസിന്റെ നാനാ പഠോളെ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ശരദ് പവാറുമായി അടുപ്പമുള്ള ജയന്ത് പാട്ടീല്‍ ആഭ്യന്തര മന്ത്രി സാധ്യതാ പട്ടികയിലുണ്ട്. മുമ്പ് കോണ്‍ഗ്രസ് എന്‍സിപി സര്‍ക്കാരില്‍ അദ്ദേഹം ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്തിരുന്നു.

എന്‍സിപിക്ക് ഒരു ഉപമുഖ്യമന്ത്രി സ്ഥാനവും ലഭിച്ചേക്കും. ബിജെപിയുമായി ചേര്‍ന്ന് സര്‍ക്കാരുണ്ടാക്കാന്‍ പോയി തോറ്റ് പവാറിന്റെ പാളയത്തില്‍ തിരിച്ചെത്തിയ അജിത് പവാറിന് ഉപമുഖ്യമന്ത്രിപദം നല്‍കുമെന്നാണ് കരുതപ്പെടുന്നത്. അതേസമയം, അക്കാര്യത്തില്‍ ഇതുവരെ തീരുമാനമായില്ലെന്നും അതു പാര്‍ട്ടി തീരുമാനിക്കുെമന്നുമായിരുന്നു അജിത് പവാറിന്റെ പ്രതികരണം.

കോണ്‍ഗ്രസിന്റെ നാനാ പഠോളെ മഹാരാഷ്ട്രയില്‍ സ്പീക്കറാകും. എതിര്‍ സ്ഥാനാര്‍ഥിയായിരുന്ന ബിജെപിയിലെ കിസാന്‍ കതോറെയുടെ സ്ഥാനാര്‍ഥിത്വം ബിജെപി പിന്‍വലിച്ചതോടെയാണ് മഹാ വികാസ് അഘാഡി സ്ഥാനാര്‍ഥിയായ പഠോളെ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടത്. നാലു തവണ എംഎല്‍എ ആയ പഠോളെ ഇത്തവണ വിദര്‍ഭയിലെ സകോലി മണ്ഡലത്തില്‍നിന്നാണ് തിരഞ്ഞെടുക്കപ്പെട്ടത്.

മുമ്പ് കോണ്‍ഗ്രസിലായിരുന്ന അദ്ദേഹം 2014 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയില്‍ ചേരുകയും എംപിയാകുകയും ചെയ്തിരുന്നു. പിന്നീട് പ്രധാനമന്ത്രി നരേന്ദ്രമോദിയും മഹാരാഷ്ട്രാ മുഖ്യ.മന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസുമായുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ മൂലം ബിജെപി വിടുകയും തിരികെ കോണ്‍ഗ്രസില്‍ ചേരുകയും ചെയ്തു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നാലു വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ 65 വയസ്സുകാരന്‍ അറസ്റ്റില്‍  (3 minutes ago)

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ വ്യാപക ക്രമക്കേടെന്ന് ആരോപണം; ഫാള്‍ട്ടയില്‍ മേയ് 21ന് റീ പോളിങ്  (9 minutes ago)

ഒരു ടാങ്കര്‍ കൂടി ഹോര്‍മൂസ് കടലിടുക്ക് കടന്ന് ഇന്ത്യയിലേക്ക്  (16 minutes ago)

ക്രൂസ് ബോട്ട് അപകടത്തിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്ത്., ലൈഫ് ജാക്കറ്റ് നല്‍കിയത് മുങ്ങിത്തുടങ്ങുമ്പോള്‍  (26 minutes ago)

ആലപ്പുഴയില്‍ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് നഴ്‌സ് മരിച്ചു  (44 minutes ago)

ഡല്‍ഹിയിലെ വസതിയില്‍ ജഡ്ജി ജീവനൊടുക്കിയ നിലയില്‍  (59 minutes ago)

ഛത്തീസ്ഗഡില്‍ കുഴിബോംബ് നീക്കം ചെയ്യുന്നതിനിടെ സ്‌ഫോടനം  (1 hour ago)

പേരാമ്പ്രയിലും കൊയിലാണ്ടിയിലും സ്‌ട്രോങ് റൂം തുറന്നെന്ന യുഡിഎഫ് ആരോപണം തള്ളി ജില്ലാ കളക്ടര്‍  (2 hours ago)

വേളാങ്കണ്ണി പള്ളിക്കുള്ളില്‍ മുദ്രാവാക്യം വിളിച്ച് ടിവികെ പ്രവര്‍ത്തകര്‍; പള്ളിയിലെ ശുശ്രൂഷകള്‍ തടസ്സപ്പെട്ടു  (2 hours ago)

വോട്ടിങ് കേന്ദ്രത്തിലെ മെറ്റീരിയല്‍ റൂം തുറന്ന സംഭവത്തില്‍ കോണ്‍ഗ്രസ് ഹൈക്കോടതിയിലേക്ക്  (4 hours ago)

വോട്ടെണ്ണല്‍ ദിനത്തില്‍ കോഴിക്കോട് നിരോധനാജ്ഞ  (4 hours ago)

ഇടുക്കിയില്‍ ഭക്ഷ്യയോഗ്യമല്ലാത്ത അരി വിതരണം ചെയ്ത സംഭവത്തില്‍ റേഷന്‍കടയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു  (4 hours ago)

വിഐപി ഡ്യൂട്ടിക്ക് 5 ഡോക്ടര്‍മാരെങ്കിലും വേണം; താമസവും ഭക്ഷണവും ഒരുക്കണമെന്ന് പുതിയ മാര്‍ഗനിര്‍ദേശം പുറത്തിറക്കണമെന്ന് കമ്മിഷന്‍  (4 hours ago)

നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പത്തനംതിട്ട ജില്ലയിലെ വോട്ടെണ്ണൽ കേന്ദ്രങ്ങളായ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി  (4 hours ago)

വാല്‍പ്പാറ ബസ് അപകടത്തില്‍ മരിച്ച ഇന്‍ഷുറന്‍സ് ഇല്ലാത്ത 5 പേരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം വീതം  (4 hours ago)

Malayali Vartha Recommends