പാവപ്പെട്ട സ്ത്രീകളെ വീട്ടുജോലിയ്ക്ക് കൂടുതല്‍ പണം വാഗ്ദാനം ചെയ്ത് പടിയൂരിലെ സ്വന്തം വീട്ടിലേയ്ക്ക് കൂട്ടികൊണ്ട് വന്ന് ചായയോ ജ്യൂസോ നൽകും... പിന്നെ സംഭവിക്കുന്നത് മറ്റൊന്ന്!! കൊല്ലത്ത് വീട്ടില്‍ അന്‍സിയ എന്ന 22 വയസുകാരിയുടെ തന്ത്രങ്ങൾ പൊളിച്ചടുക്കി പോലീസ്...
ഒരു വര്‍ഷം മുന്‍പ് എടിഎം നന്പര് കരസ്ഥമാക്കി 75000 രൂപ തട്ടിച്ചതിന് തിരുവനന്തപുരം പൂന്തുറ സ്റ്റേഷനില്‍ പ്രതിക്കെതിരെ കേസുണ്ട്. മോഷ്ടിച്ച ആഭരണങ്ങള്‍ ഇരിങ്ങാലക്കുടയിലെയും തൃശൂരിലെയും ജ്വല്ലറികളില്‍ നിന്ന് പോലീസ് കണ്ടെടുത്തു. അന്വേഷണ സംഘത്തില്‍ എഎസ്ഐ പി.വി. ഹരിഹരന്, സിപിഒ പ്രദോഷ്, ടി.കെ. സിന്ധു, എം.വി. സിന്ധു എന്നിവരാണ് ഉണ്ടായിരുന്നത്. ഇപ്പോഴിതാ മയക്കുമരുന്ന് നല്കി സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന യുവതി അറസ്റ്റില്‍. പാവപ്പെട്ട സ്ത്രീകളെ വീട്ടുജോലിയ്ക്ക് കൂടുതല്‍ പണം വാഗ്ദാനം ചെയ്ത് പടിയൂരിലെ സ്വന്തം വീട്ടിലേയ്ക്ക് കൂട്ടികൊണ്ട് വന്ന് ചായയിലോ ശീതളപാനീയങ്ങളിലോ മയക്ക് മരുന്ന് കലര്‍ത്തി നല്കി ബോധം കെടുത്തി അവരുടെ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന സംഭവത്തില്‍ പടിയൂര്‍ സ്വദേശിയായ കൊല്ലത്ത് വീട്ടില്‍ അന്‍സിയ എന്ന 22 വയസുകാരിയെ ഇരിങ്ങാലക്കുട ഡിവൈഎസ്പി ഫേമസ് വര്‍ഗീസിന്റെ നിര്‍ദേശാനുസരണം കാട്ടൂര്‍ എസ്ഐ വി.വി. വിമലും സംഘവും അറസ്റ്റ് ചെയ്തു. ആഭരണങ്ങള്‍ കവര്‍ന്ന ശേഷം സ്ത്രീകളെ ബസ് സ്റ്റോപ്പുകളില്‍ എത്തിക്കുകയായിരുന്നു പതിവ്. പ്രതിയെ സമാന രീതിയിലുള്ള കുറ്റകൃത്യത്തിന് തൃശൂര്‍ മെഡിക്കല്‍ കോളജ് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. മണലൂര്‍ സ്വദേശിയായ ഒരു സ്ത്രീയെയും കല്ലൂര്‍ സ്വദേശിയായ സ്ത്രീയുടെയുമാണ് ഇത്തരത്തില്‍ ആഭരണങ്ങള്‍ കവര്‍ന്നത്.
https://www.facebook.com/Malayalivartha