അപകടം വിളിച്ച് വരുത്തി ടൂറിസ്റ്റ് ബസ്സിന് മുകളിൽ കയറി പടക്കം പൊട്ടിച്ചും പൂത്തിരി കത്തിച്ചും താമരശ്ശേരിയിൽ വിനോദ സഞ്ചാരത്തിന് പോയ വിദ്യാർത്ഥികളുടെ പിറന്നാൾ ആഘോഷം; കോരങ്ങാട് ഗവൺമെന്റ് വോക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ നിന്നും ടൂർ പോയ +2 വിദ്യാർത്ഥികളുടെ ആഘോഷ വീഡിയോ പുറത്ത്
താമരശ്ശേരിയിൽ വിനോദ സഞ്ചാരത്തിന് പോയ വിദ്യാർത്ഥികൾ പിറന്നാൾ ആഘോഷിച്ചത് അപകടം വിളിച്ച് വരുത്തിക്കൊണ്ട്. ടൂറിസ്റ്റ് ബസ്സിന് മുകളിൽ കയറി പടക്കം പൊട്ടിച്ചും പൂത്തിരി കത്തിച്ചുമാണ് പിറന്നാൾ ആഘോഷിച്ചത്. ഈ ആഘോങ്ങളുടെ ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. കോരങ്ങാട് ഗവൺമെന്റ് വോക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ നിന്നും ടൂർ പോയ +2 വിദ്യാർത്ഥികളുടെതാണ് ഈ ആഘോഷം. ഡിസംബർ ഒന്നിന് ബാഗ്ലൂരിലേക്ക് പോയ സംഘത്തിന്റേതായിരുന്നു ആഘോഷം.
കഴിഞ്ഞ കുറച്ച് നാളുകളായി സോഷ്യല്‍ മീഡിയയില്‍ ചർച്ചയ്ക്ക് വഴിവച്ച സംഭവങ്ങളായിരുന്നു ടൂറിസ്റ്റ് ബസുകളിലെ സാഹസ യാത്രകളും, ഡ്രൈവിങ്ങും. കഴിഞ്ഞ ദിവസം വിനോദയാത്രയ്ക്കിടെ അപകടകരമായ രീതിയില്‍ വാഹനമോടിച്ച ഡ്രൈവര്‍ക്കെതിരെ നടപടിയെടുത്ത് മോട്ടോര്‍ വാഹന വകുപ്പ് രംഗത്ത് എത്തിയിരുന്നു. സംഭവത്തില്‍ വയനാട് സ്വദേശി എം ഷാജി എന്നയാളുടെ ലൈസന്‍സ് ആറു മാസത്തേക്ക് സസ്പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു. ഈ അടുത്തടെ നിരവധി വാര്‍ത്തകളാണ് ടൂറിസ്റ്റ് ബസ്സുകള്‍ക്കെതിരെ വന്നത്. ഒക്ടോബര്‍ 12-ന് നടന്ന ഓള്‍ കേരള ഡ്രൈവേഴ്‌സ് ഫെഡറേഷന്‍ സമ്മേളനത്തിനിടെ ടൂറിസ്റ്റു ബസുകള്‍ നടത്തിയ അഭ്യാസത്തിനിടെ പത്തനംതിട്ട സ്വദേശിയുടെ കൊമ്പന്‍ എന്ന ബസ് പ്രകടനം നടത്തുന്നതിനിടെയാണ് ഒരാളെ ഇടിച്ചിട്ടത്. പത്തനംതിട്ട സ്വദേശിയുടെ കൊമ്പന്‍ എന്ന ബസാണ് പ്രകടനം നടത്തുന്നതിനിടെയാണ് ഒരാളെ ഇടിച്ചിട്ടത്. ഇതിന് പിന്നാലെ ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കുമെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒ. വ്യക്തമാക്കിരുന്നു.
വാഹനം ഓടിക്കുന്നതിനിടെ മൈക്കില്‍ പാട്ടുപാടിയ ഡ്രൈവറുടെ ലൈസന്‍സും കേരള പോലീസ് റദ്ദാക്കിയിരുന്നു. ഫേസ്ബുക്ക് പേജില്‍ ട്രോള്‍ പോസ്റ്റ് ചെയ്താണ് കേരള പോലീസ് ഇക്കാര്യം അറിയിച്ചിരുന്നത് ‘ഗിയര്‍ ഡ്രൈവറുടെ ലൈസന്‍സ് പോയതിനു പിന്നാലെ ഗാനമേള ഡ്രൈവറുടെ ലൈസന്‍സും പോയിട്ടുണ്ട്’ എന്ന കുറിപ്പോടെയായിരുന്നു ഡ്രൈവര്‍ പാട്ടുപാടി വണ്ടിയോടിക്കുന്ന വീഡിയോ കേരള പോലീസ് രംഗത്തെത്തിയത്. ഇടത്തേക്കയ്യില്‍ സ്റ്റിയറിംഗ് വീല്‍ പിടിച്ച് വലത്തേക്കയ്യില്‍ മൈക്ക് പിടിച്ചു കൊണ്ടായിരുന്നു ഡ്രൈവറുടെ പാട്ട്.
ഡ്രൈവിങ്ങിനിടയില്‍ വീഡിയോ ചിത്രീകരിക്കുന്നതിനായി കുട്ടികളെ പാട്ടിനൊപ്പം ഗിയര്‍ മാറാന്‍ അനുവദിച്ചതിന് വയനാട് സ്വദേശിയായ ഡ്രൈവറുടെ ലൈസന്‍സും മോട്ടോര്‍ വാഹനവകുപ്പ് ആറ് മാസത്തേക്ക് സസ്പെന്‍ഡ് ചെയ്തതിരുന്നു. കഴിഞ്ഞ മാസം കല്‍പറ്റ ഗവ. കോളജില്‍ നിന്ന് വിദ്യാര്‍ത്ഥികള്‍ ഗോവയിലേക്ക് നടത്തിയ വിനോദയാത്രയ്ക്കിടെയായിരുന്നു സംഭവം. ഡ്രൈവിങ് സീറ്റിലിരുന്ന് ഷാജി വാഹനമോടിക്കുമ്പോൾ ഗിയര്‍ മാറുന്നത് പിന്നിലിരിക്കുന്ന പെണ്‍കുട്ടികളായിരുന്നു. ഇതിന്റെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. അശ്രദ്ധമായും മനുഷ്യജീവന് അപായമുണ്ടാകുന്ന വിധം വാഹനമോടിച്ചെന്ന് കണ്ടെത്തയതിന്റെ അടിസ്ഥാനത്തിലായിരുന്നു ഷാജിക്ക് നേരെ നടപടിയുണ്ടായത്.
കോളജ് വിദ്യാര്‍ഥികളുടെ ഗോവാ യാത്രയ്ക്കിടെയായിരുന്നു സംഭവം. ഗോവയിലേക്ക് ഗവണമെന്റ് കോളേജിലെ വിദ്യാര്‍ഥികള്‍ നടത്തിയ യാത്രയ്ക്കിടെയാണ് സംഭവം. ഡ്രൈവിംഗ് സീറ്റിലിരുന്ന് ഷാജി ബസ് ഓടിക്കുമ്പോൾ ഗിയര്‍ മാറ്റുന്നത് കാബിനില്‍ കയറിയ പെണ്‍കുട്ടികളായിരുന്നു. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ ആരോ പകര്‍ത്തുകയും ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ക്ക് അയച്ചു കൊടുക്കുകയും ചെയ്തു. ഷാജി വാഹനമോടിക്കുമ്പോൾ, സമ്മതപ്രകാരം പാട്ടിനൊത്ത് പുറകിലിരുന്ന പെണ്‍കുട്ടികള്‍ ഗിയര്‍ മാറ്റുകയായിരുന്നു. ഈ വീഡിയോ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് ബസും ഡ്രൈവറെയും കണ്ടെത്തി അധികൃതര്‍ നടപടി എടുത്തത്.
https://www.facebook.com/Malayalivartha