നാല് തലമുറയുടെ പേര് പറയാൻ മോദിക്ക് തൊണ്ണൂറു വയസ്സുകാരി അസ്മയുടെ വെല്ലുവിളി; ഷഹീന്‍ ബാഗ് സമര നായിക ബീവി അസ്മ ഖാത്തൂരാണ് വെല്ലുവിളിയുമായി എത്തിയത്; ഒക്യുപൈ രാജ്ഭവന്‍ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അവർ
രാജ്യ തലസ്ഥാനം കത്തിപ്പുകയുമ്പോഴും ചർച്ചയാകുന്നത് പൗരത്വ നിയമമാണ്.. പൗരത്വ ഭേദഗതി നിയമത്തിനെതിരെ വെല്‍ഫെയര്‍ പാര്‍ട്ടി തിരുവനന്തപുരത്ത് നടത്തിയ ഒക്യുപൈ രാജ്ഭവന്‍ പരിപാടിയില്‍ മോദിയുടെ നാല് തലമുറകളുടെ പേര് പറയാൻ മോദിക്ക് വെല്ലുവിളി. ഷഹീന്‍ ബാഗ് സമര നായിക ബീവി അസ്മ ഖാത്തൂരാണ് വെല്ലുവിളിയുമായി എത്തിയത്. ഒക്യുപൈ രാജ്ഭവന്‍ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അവർ.
,ഞാന്‍ എന്റെ ഒന്‍പത് തലമുറയുടെ പേര് നിങ്ങള്‍ക്കു മുന്നില്‍ എണ്ണിപ്പറയാം. മോദിക്ക് നാലു തലമുറയെക്കുറിച്ചെങ്കിലും പറയാന്‍ സാധിക്കുമോ?" എന്നായിരുന്നു ഷഹീന്‍ ബാഗ് സമര നായിക ബീവി അസ്മ ഖാത്തൂറിന്റെ ചോദ്യം.
"ഇന്ത്യ രാജ്യത്തിന്റെ ഭരണഘടനയെ അട്ടിമറിക്കാനും ഇല്ലായ്മ ചെയ്യാനുമാണ് മോദി ഈ രാജ്യത്ത് സിഎഎ നടപ്പിലാക്കിയിരിക്കുന്നത്. തീര്‍ച്ചയായും മോദിക്ക് ഈ നിയമം റദ്ദാക്കേണ്ടിവരും. ഈ രാജ്യത്തിന് ഇവിടുത്തെ ഭരണാധികാരികള്‍ വലിയ പ്രയാസങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. നോട്ടു നിരോധനം പോലെയുള്ള ജനവിരുദ്ധ പ്രവര്‍ത്തനങ്ങളിലൂടെ അവര്‍ ജനങ്ങള്‍ക്ക് വലിയ പ്രയാസമാണ് സൃഷ്ടിച്ചിരിക്കുന്നത്." അസ്മ ഖാത്തൂര്‍ പറഞ്ഞു.
ഹിന്ദുവും മുസ്ലീമും സിക്കുകാരും അങ്ങനെ എല്ലാവരും ഒന്നിച്ചു നിന്നു പോരാടുന്നു എന്നതാണ് ഈ സമരത്തിന്റെ പ്രത്യേകത നമ്മള്‍ ഒരിഞ്ചു പോലും പേടിക്കാതെ ഈ ആക്ടിനെതിരെ, ഈ ഗവണ്‍മെന്റിനെതിരെ പോരാടേണ്ടതുണ്ട്. മരണം ഒരു യാഥാര്‍ത്ഥ്യമാണ്. അത് എന്നായാലും സംഭവിക്കും മരണത്തെ പേടിച്ചിരിക്കാന്‍ നമുക്കാവില്ല. ഈ സമരം മരണത്തിലേക്കുള്ളതല്ല. ഇത് നമുക്ക് ജീവിക്കാന്‍ വേണ്ടിയുള്ള സമരമാണ്." അസ്മ ഖാത്തൂര്‍ പറഞ്ഞു.
"അവര്‍ നമ്മളോട് രേഖകള്‍ കാണിക്കാന്‍ ആവശ്യപ്പെടുന്നു. എന്നാല്‍ തെരുവില്‍ താമസിക്കുന്നവര്‍ക്ക്, കാട്ടില്‍ താമസിക്കുന്നവര്‍ക്ക്, ഒരു തുണ്ട് ഭൂമിപോലും സ്വന്തമായിട്ടില്ലാത്തവര്‍ എവിടെ നിന്നാണ് കടലാസുകള്‍ കാണിക്കുക. ജനങ്ങളുടെ വോട്ട് കൊണ്ട് അധികാരം ലഭിച്ചവര്‍ ഇപ്പോള്‍ ആ ജനങ്ങള്‍ക്കെതിരെ തന്നെ നിയമം പാസാക്കിയിരിക്കുന്നു. നമ്മള്‍ ഒരല്‍പം പോലും പേടിക്കേണ്ടതില്ല. നമ്മള്‍ ഒരുമിച്ചു നിന്നുകൊണ്ട് ഈ രാജ്യത്തിനു വേണ്ടി പോരാടും. മോദിക്കു മുന്നില്‍ തലകുനിക്കാതെ ഈ പോരാട്ടം മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയും." അസ്മ ഖാത്തൂര്‍ കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha