Widgets Magazine
08
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരള നിയമസഭാ തിരഞ്ഞെടുപ്പിന്‍റെ പരസ്യപ്രചാരണം അവസാനിക്കാൻ ഇനി മണിക്കൂറുകൾ.. 48 മണിക്കൂർ നീണ്ടുനിൽക്കുന്ന നിശബ്ദ പ്രചാരണ കാലയളവ്..


രണ്ട് മുഖ്യമന്ത്രിമാര്‍ തമ്മിലുള്ള അശ്ലീലച്ചുവയുള്ള വാക്‌പോരിലേക്ക്.. രേവന്ത് റെഡ്ഡിക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ..ഡാഷ് മോനേ രേവന്തേ മറുപടി വരുന്നുണ്ട്..


മൊജ്തബ ഖമേനി അബോധാവസ്ഥയിലെന്ന് സ്ഥിരീകരിച്ചു..മരുന്നുകളോട് പ്രതികരിക്കുന്നില്ല,നില അതീവഗുരുതരം..നിയന്ത്രണം ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സ്..


സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ മഴ തുടരും..ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത..ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്..


സി.പി.ഐ ലോക്കല്‍ കമ്മിറ്റി ഓഫീസിനുള്ളില്‍ കര്‍ഷകന്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.. ഉപജീവനമാര്‍ഗ്ഗം നശിപ്പിച്ചുവെന്നും നിരന്തരം വേട്ടയാടുന്നുവെന്നും ആരോപിച്ച് വീഡിയോ..

നിസ്സാരകാര്യങ്ങള്‍ക്ക് കറങ്ങിനടക്കുന്നവര്‍ വായിക്കണം ഈ കുറിപ്പ്... അനിയത്തി മരിച്ചു ,കയ്യെത്തും ദൂരത്തായിട്ടും ഒരുനോക്കു കാണാന്‍  സാധിക്കാതെ ചേച്ചി..ലോക്ക് ഡൗണിലെ നൊമ്പരക്കാഴ്ച്ചകള്‍

28 MARCH 2020 12:15 PM IST
മലയാളി വാര്‍ത്ത

രാജ്യത്ത് ലോക്ക്ഡൗണ്‍ ശക്തമായിട്ടും ഗവണ്‍മെന്റ് നിര്‍ദേശങ്ങള്‍ മുഖവിലക്കെടുക്കാതെ പുറത്തുകറങ്ങി നടക്കുന്നവര്‍ നിരവധിയാണ്. പോലീസിനോട് തട്ടിക്കയറുന്നവരും കുറവല്ല.എന്നാല്‍ അവര്‍ അറിഞ്ഞിരിക്കേണ്ട ചിലതുണ്ട്. ഉറ്റവരുടെ അന്ത്യയാത്രയില്‍ പോലും കൂടെ നില്‍ക്കാന്‍ കഴിയാതിരുന്നവര്‍ നമ്മുടെ നാട്ടില്‍ നിരവധിയാണ്. തൊട്ടടുത്തുണ്ടായിട്ടും അടുത്തുചെന്ന് കാണാനോ ഒരു ചുംബനം കൊടുക്കാനോ അവര്‍ക്കു സാധിച്ചിട്ടില്ല എന്നത് എത്ര വേദന ജനകമാണ് . ഇപ്പോള്‍ ദേവികുളം സബ് കളക്ടര്‍ അത്തരത്തിലൊരു അനുഭവം പങ്കുവെക്കുകയാണ്. തന്റെ സ്വന്തം അനിയത്തിയുടെ മരണവിവരം തൊട്ടടുത്ത വീട്ടിലിരുന്ന് അറിഞ്ഞിട്ടും കാണാന്‍ പറ്റാതിരുന്ന ഒരു ചേച്ചിയെക്കുറിച്ചാണ് സബ് കളക്ടര്‍ കുറിച്ചത്. ക്വാറന്റീനില്‍ ആയിരുന്നു ചേച്ചി. അവസാനമായി അനുജത്തിയെ കാണണമെന്ന ആഗ്രഹം ആദ്യം പ്രകടിപ്പിച്ചെങ്കിലും പിന്നീട് പെണ്‍കുട്ടി തന്നെ അത് വേണ്ടെന്ന് വയ്ക്കുകയായിരുന്നു. സോഷ്യല്‍ മീഡിയയുടെ വേദനയാവുകയാണ് ഈ സഹോദരിമാരുടെ അനുഭവം.

ദേവികുളം സബ് കക്ടറുടെ ഫേയ്‌സ്ബുക്ക് കുറിപ്പ് ഇങ്ങനെയാണ്..
മൂന്നാറില്‍ ഇന്നലെ ഒരു മരണം ഉണ്ടായി. പേടിക്കണ്ട കൊറോണ അല്ല. വളരെ ?നാളുകളായി ചികിത്സയില്‍ ഉണ്ടായിരുന്ന ഒരു കുട്ടി ആണ് മരിച്ചത്.പറഞ്ഞുവരുന്നത് ഈ കുട്ടിയെ പറ്റി അല്ല, ഈ കുട്ടിയുടെ ചേച്ചിയെ പറ്റി ആണ്. ഈ കുട്ടിയുടെ ചേച്ചി കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ ആയി മറ്റൊരു വീട്ടില്‍ ൂൗമൃമിശേില ല്‍ ആണ്. ഈ കുട്ടിക്ക് ഇതു വരെ കൊറൊണ ലക്ഷണങ്ങള്‍ ഒന്നും തന്നെ ഇല്ല. രാവിലെ ഹെല്‍ത്ത് സ്റ്റാഫ് എന്നെ വിളിച്ചു പറഞ്ഞു ' സാര്‍ ചേച്ചിക്ക് അനിയത്തിയെ അടക്കം ചെയ്യുന്നതിന് മുന്‍പു ഒന്നു കാണണം എന്നു പറയുന്നു. പക്ഷെ ഈ കുട്ടി ൂൗൃമിശേില ല്‍ ആണ് , എന്താ ചെയ്യണ്ടത്'
കുറെ അലോചിച്ച ശേഷം റിസ്‌ക് ആണെങ്കിലും മാസ്‌ക് ഗ്ലോവ്‌സ് ഒക്കെ ഇട്ട് പൊലീസ് സംരക്ഷണത്തില്‍ ചേച്ചിയെ വീട്ടില്‍ എത്തിക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു.

എന്നാല്‍ കുറച്ച് സമയം കഴിഞ്ഞപ്പോള്‍ ഹെല്‍ത്ത് സ്റ്റാഫ് വീണ്ടും വിളിച്ചിട്ട് പറഞ്ഞു ' സാര്‍, ഒന്നും ആവശ്യം വന്നില്ല. ആ കുട്ടി വിളിച്ച് പറഞ്ഞു എനിക്ക് ഇപ്പൊ കൊറോണ ലക്ഷണങ്ങള്‍ ഒന്നുമില്ല പക്ഷെ ഇനി ഉള്ളില്‍ കിടപ്പുണ്ടെങ്കിലോ. ഞാന്‍ കാരണം അവിടെ കൂടിയിരിക്കുന്ന മറ്റുള്ളവര്‍ അപകടത്തില്‍ ആവില്ലെ. അത് കൊണ്ട് ഞാന്‍ പോകുന്നില്ല എന്ന്'

പറഞ്ഞു വരുന്നത് പഴം വാങ്ങാനാ, പൈസ എടുക്കാനാ , ഇവിടെ അടുത്തു വരെ അല്ലെ പോയുള്ളു, ഞാന്‍ ഒറ്റക്കാ പോയെ എന്നൊക്കെ ഉള്ള മുടന്തന്‍ ന്യായങ്ങള്‍ പറഞ്ഞു ഹീരസറീംി ലംഘിച്ച് പുറത്ത് ഇറങ്ങുന്നവര്‍ ഒന്നു ആലോചിക്കുക നമ്മുടെ സുരക്ഷക്ക് വേണ്ടി സ്വന്തം അനിയത്തിയെ അവസാനമായി ഒന്നു കാണണ്ട എന്നു തീരുമാനിച്ചവര്‍ പോലും നമ്മുടെ ഇടയില്‍ ഉണ്ട്. അവര്‍ക്ക് വേണ്ടി എങ്കിലും ഇനി ഉള്ള ദിവസങ്ങളില്‍ നിയമം അനുസരിച്ച് നമ്മുക്ക് വീടുകളില്‍ ഇരിക്കാം..
ലോക് ഡൌണ്‍ പ്രഖ്യാപിച്ചത് എന്തുകൊണ്ടാണ് എന്ന് വ്യക്തമായ ധാരണയുണ്ടായിട്ടും വീട്ടിലിരിക്കാന്‍ തയ്യാറാകാതെ അക്ഷമരായി പുറത്തേക്കിറങ്ങുന്നവര്‍ കേള്‍ക്കണം ഈ വാക്കുകള്‍. പോലീസുകാരും ഭരണാധികാരികളും ഇത്രയധികം കര്ശനമാകുന്നത്,നമ്മളോട് വീടിനകത്തിരിക്കാന്‍ പറയുന്നത് നമുക്ക് വേണ്ടിയാണ് എന്ന് എന്തുകൊണ്ടാണ് പലരും മനസിലാക്കാത്തത്.സര്‍ക്കാരിനോ നിയമപാലകര്‍ക്കോ എന്തെങ്കിലും നേട്ടത്തിന് വേണ്ടിയല്ല അവര്‍ ഇത്തരം ഒരു തീരുമാനം കടുപ്പിക്കുന്നത്. അത് കോവിഡ് -19 എന്ന..നമ്മളെയൊക്കെ ഉന്മൂലനം ചെയ്യാന്‍ ശേഷിയുള്ള മാരക വൈറസിനെ തങ്ങളാലാകും വഴി പ്രതിരോധിക്കാന്‍ ശ്രമിക്കുകയാണ് നമ്മുടെ ഭരണാധികാരികള്‍.ആ ചെറുത്തുനില്പിന് നമ്മുടെ സഹകരണമാണ് അവര്‍ക്കു വേണ്ടത്. അതുകൊണ്ടാണ് അവര്‍ വീടിനകതിരിക്കാന്‍ നമ്മളോട് ആവശ്യപ്പെടുന്നത് അതിനുപോലും മടികാണിച്ച് നിസാരകാര്യത്തിനു ഇറങ്ങിനടക്കുന്നവര്‍ മാതൃകയാകേണ്ടത് ക്വാറന്റൈന്‍ പീരിയഡില്‍ ആയതുകൊണ്ടുമാത്രം ഉറ്റവര്‍ക്ക് അന്ത്യചുംബനം പോലും നല്‍കുന്നില്ല എന്നും അവസാനമായി ഒരു നോക്കുപോലും കാണാന്‍ തങ്ങള്‍ എത്തുന്നില്ല എന്നും തീരുമാനിക്കുന്നവരെയാണ്.



 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പരസ്യപ്രചാരണം അവസാനിച്ചു; ഇനി നിശബ്ദപ്രചാരണം  (4 hours ago)

ഇനി കോണ്‍ഗ്രസിനൊപ്പമെന്ന് നടി ഉഷ ഹസീന  (4 hours ago)

ഇറാനെ ഇന്ന് രാത്രിയോടെ അവസാനിപ്പിക്കുമെന്ന് ഭീഷണി മുഴക്കി ട്രംപ്  (5 hours ago)

ഇറാനിലെ ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി കേന്ദ്ര വിദേശകാര്യ മന്ത്രാലയം  (5 hours ago)

സംസ്ഥാനത്തെ നാല് ജില്ലകളില്‍ മഴ കാണുമെന്ന് മുന്നറിയിപ്പ്  (6 hours ago)

ഈസ്റ്റര്‍ ദിനം മുന്നില്‍ കണ്ട് ലക്ഷങ്ങളുടെ മോഷണം  (6 hours ago)

കൊട്ടിക്കലാശത്തിനിടെ പട്ടാമ്പിയിൽ കല്ലേറും കൂട്ടത്തല്ലും... എൽഡിഎഫ്, യുഡിഎഫ് റാലികൾ കടന്നു പോകുമ്പോഴാണ് സംഭവം..  (9 hours ago)

ഇറാനിലെ വിവിധ ഭാഗങ്ങളിൽ ഇസ്രയേൽ നടത്തിയ അതിശക്തമായ വ്യോമാക്രമണത്തിൽ രാജ്യത്തെ പ്രധാന ഗതാഗത സംവിധാനങ്ങൾ തകർക്കപ്പെട്ടതായി റിപ്പോർട്ട്....  (9 hours ago)

തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്ക് മറുപടി കത്തുമായി മുഖ്യമന്ത്രി പിണറായി വിജയൻ  (9 hours ago)

നിർണായകമായ നിയമസഭ തിരഞ്ഞെടുപ്പ് പോരാട്ടത്തിൻ്റെ വാശിയേറിയ പരസ്യ പ്രചാരണത്തിന് തിരശീല വീണു  (9 hours ago)

കാമുകനോടൊപ്പം ഒളിച്ചോടി ഭാര്യയെ തിരിച്ചുവിളിച്ച് കഴുത്തറുത്ത് കൊന്നു  (9 hours ago)

ഇറാനില്‍ ഭൂചലനം, വന്‍ സ്ഫോടനശബ്ദം,ആണവായുധം..? ഇനി ഹോര്‍മുസ് തനിയെ തുറക്കും..! 12 മണിക്കൂറല്ല..അതിന് മുമ്പേ  (9 hours ago)

സിനിമ ഷൂട്ടിങ് സമയത്ത് താന്‍ നേരിട്ട അപകടങ്ങളെ കുറിച്ച് ടൊവിനോ തോമസ്  (10 hours ago)

ഇങ്ങോട്ട് മര്യാദ കാണിക്കാത്തവരോട് അങ്ങോട്ടും അത് കാണിക്കേണ്ട ആവശ്യമില്ല; രേവന്ത് റെഡ്ഡിക്കെതിരായ പിണറായിയുടെ പരാമര്‍ശത്തെ പിന്തുണച്ച് സന്തോഷ് പണ്ഡിറ്റ്  (10 hours ago)

പിണറായിയുടെ അധിക്ഷേപം അനുഗ്രഹമായി കാണുന്നുവെന്ന് രേവന്ത് റെഡ്ഡി  (11 hours ago)

Malayali Vartha Recommends