Widgets Magazine
08
Mar / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കോവിഡ് മരണം സംഭവിച്ച പോത്തന്‍കോട് സ്വദേശിയുമായി നേരിട്ട സമ്ബര്‍ക്കം പുലര്‍ത്തിയവര്‍ സ്വയം തിരിച്ചറിഞ്ഞ് ക്വാറന്റൈനിലേക്ക് പോകണമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍! അസീസ് പോയത് ജുമാ നമസ്‌ക്കാരം മുതല്‍ പിടിഎ യോഗം വരെ....

31 MARCH 2020 12:22 PM IST
മലയാളി വാര്‍ത്ത

കേരളത്തില്‍ രണ്ടാം കോവിഡ് മരണം സംഭവിച്ച പോത്തന്‍കോട് സ്വദേശിയുമായി നേരിട്ട സമ്ബര്‍ക്കം പുലര്‍ത്തിയവര്‍ സ്വയം തിരിച്ചറിഞ്ഞ് ക്വാറന്റൈനിലേക്ക് പോകണമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. മരിച്ച അബ്ദുള്‍ അസീസ് ആരെല്ലാമായി അടുത്ത് ഇടപഴകിയെന്ന് അവരവര്‍ക്കൊക്കെ അറിയാം. അതുകൊണ്ടു തന്നെ മക്കളടക്കമുള്ള ഈ ആളുകള്‍ ക്വാറന്റൈനില്‍ പോകണമെന്ന് മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു.

ഇതുവരെ സാമൂഹ്യ വ്യാപനത്തിന്റെ ലക്ഷണങ്ങള്‍ ഉണ്ടായിട്ടില്ല. അബ്ദുള്‍ അസീസിന് രോഗം പകര്‍ന്നത് എവിടെ നിന്ന് എന്നത് ഏറെക്കുറെ അറിവായിട്ടുണ്ട്. അദ്ദേഹം പങ്കെടുത്ത ചില ചടങ്ങുകളില്‍ വിദേശത്ത് നിന്നും വന്ന ചില ബന്ധുക്കളും പങ്കെടുത്തിരുന്നതായി കണ്ടെത്തി. ഇതിനൊപ്പം കോവിഡ് കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്ത ജില്ലകളില്‍ നിന്നുള്ളവരുമായും അസീസ് സമ്ബര്‍ക്കം പുലര്‍ത്തിയിരുന്നു. സംശയമുള്ളവരെ ക്വാറന്റൈന്‍ ചെയ്യുകയാണെന്നും വരും ദിവസങ്ങളില്‍ ഇവരുടെ സ്രവം പരിശോധിക്കേണ്ടി വരുമെന്നും മന്ത്രി പറഞ്ഞു.

ഈ മാസം ആദ്യം മുതല്‍ 20 ദിവസങ്ങളില്‍ കൊച്ചുമകളുടെ സ്‌കൂളിലെ പിടിഎ അടക്കമുള്ള പരിപാടികളില്‍ അസീസ് പങ്കെടുത്തിരുന്നു. രണ്ടു മരണാനന്തര ചടങ്ങുകള്‍, വിവാഹം, ബാങ്ക് ചിട്ടിലേലം, ജുമാ നമസ്‌ക്കാരം എന്നിവയെല്ലാം നിര്‍വ്വഹിച്ചു.

ഇതിന് പുറമേ നാട്ടിലെ ഒരു കടയില്‍ പോയി ഇരിക്കുന്ന പതിവും ഉണ്ടായിരുന്നു. ഈ സാഹചര്യങ്ങളില്‍ അസീസുമായി അടുത്ത ഇടപഴകിയ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ അടക്കം എല്ലാവര്‍ക്കും അക്കാര്യം അറിയാം.

അവര്‍ ക്വാറന്റൈനില്‍ പോകുകയും ലക്ഷണങ്ങള്‍ കണ്ടാല്‍ ആരോഗ്യ പ്രവര്‍ത്തകരെ വിവരം അറിയിക്കുകയും വേണം. അബ്ദുള്‍ അസീസിനെ രക്ഷിക്കാന്‍ സാധ്യമായ എല്ലാ കാര്യങ്ങളും ചെയ്തു കൊടുത്തിരുന്നു. എന്നാല്‍ മറ്റ് അസുഖങ്ങളാണ് മരണകാരണമെന്നുമാണ് ആരോഗ്യ മന്ത്രി പ്രതികരിച്ചത്.

രോഗവ്യാപനം സംബന്ധിച്ചോ സമ്ബര്‍ക്കത്തിലുള്ളവരെ കുറിച്ചോ ഉള്ള കൂടുതല്‍ വിവരങ്ങള്‍ രോഗിയില്‍ നിന്നും തേടാന്‍ സാധിച്ചില്ലെന്നും ആരോഗ്യമന്ത്രി പറഞ്ഞു. മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചാണ് എല്ലാ കൊവിഡ് രോഗികളുടേയും ചികിത്സ നാം നിശ്ചയിച്ചിട്ടുള്ളത്. പ്രായമുള്ളവരിലും ഹൃദയസംബന്ധമോ പ്രമേഹമോ അടക്കം അനുബന്ധരോഗങ്ങള്‍ ഉള്ളവ!ര്‍ എന്നിവര്‍ക്കെല്ലാം കൊവിഡ് രോഗം മരണകാരണമാവുന്ന അവസ്ഥയുണ്ട്.

ഇതു കൊണ്ടാണ് പ്രായമായ ആളുകള്‍ ഈ കാലയളവില്‍ വീടുകളില്‍ തന്നെ കഴിയണം എന്നു സര്‍ക്കാര്‍ നിര്‍ദേശിച്ചത്. പ്രായമേറിയ ആളുകളാണ് പല ലോകരാജ്യങ്ങളിലും പെട്ടെന്ന് മരിച്ചത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പണം ഇരട്ടിയാക്കി നല്‍കാമെന്ന് വാഗ്ദാനം നല്‍കി 10 ലക്ഷം രൂപ തട്ടിയെടുത്ത രണ്ട് പേര്‍ അറസ്റ്റില്‍  (16 minutes ago)

താന്‍ പാര്‍ട്ടിക്ക് വേണ്ടി വന്നതാണെന്ന് ആളുകള്‍ തെറ്റിദ്ധരിക്കും: സിപിഎം ജില്ലാ സെക്രട്ടറിയോട് ടൗണ്‍ഷിപ്പ് സന്ദര്‍ശനത്തിനിടെ അതൃപ്തി കാട്ടി മമ്മൂട്ടി  (25 minutes ago)

വട്ടിയൂര്‍ക്കാവില്‍ മേയര്‍ക്കും ആശാനാഥിനും ഒപ്പം ചുവരെഴുതി തുടങ്ങി ശ്രീലേഖ  (32 minutes ago)

കേരളത്തിന് അഞ്ച് ഉറപ്പുകള്‍ പ്രഖ്യാപിച്ച് രാഹുല്‍ഗാന്ധി  (37 minutes ago)

ലോകം മുഴുവൻ മിഡിൽ ഈസ്റ്റിലെ യുദ്ധം കണ്ട് ശ്വാസമടക്കി ഇരിക്കുമ്പോൾ  (1 hour ago)

അത് ഞാൻ നോക്കിക്കോളാം. നിങ്ങൾ അതോർത്ത് വിഷമിക്കരുത്. നിങ്ങൾ വിഷമിച്ചാൽ എനിക്ക് മുറിവേൽക്കും....വിജയ്  (1 hour ago)

ഇറാൻ ആക്രമണത്തിൽ പരിക്കേറ്റ പ്രവാസികളെ ആശുപത്രയിൽ നേരിട്ട് കണ്ട് അൽ നഹ്യാൻ,കണ്ണ് നിറഞ്ഞ് അവർ  (1 hour ago)

ഖത്തറിനെ ലക്ഷ്യമിട്ട് ഇറാന്റെ മിസൈലുകള്‍  (1 hour ago)

ദുബായിൽ സ്ഫോടനം,പറഞ്ഞാൽ 45 ലക്ഷം ടിം...!വിമാനത്താവളം അടച്ചു.! ആക്രമണത്തിൽ പരിക്കേറ്റ പ്രവാസികളെ നേരിൽ കണ്ട് അൽ നഹ്യാൻ.!മുന്നറിയിപ്പ്  (1 hour ago)

ഇറാനെതിരെ അതിശക്തമായ ആക്രമണം ഉണ്ടാകുമെന്ന് ട്രംപിന്റെ മുന്നറിയിപ്പ്  (2 hours ago)

കുടുംബശ്രീയ്ക്ക് കീഴില്‍ പ്ലാന്റ് മാനേജറാകാം... അരലക്ഷം രൂപ വരെ ശമ്പളം നിങ്ങള്‍ യോഗ്യരാണോ?  (2 hours ago)

രണ്ട് പ്രധാന ട്രെയിനുകള്‍ക്ക് പുതിയ സ്‌റ്റോപ്പുകള്‍ അനുവദിച്ച് കേന്ദ്രം  (2 hours ago)

ട്രെയിന്‍ കോച്ചിനടിയില്‍ മനുഷ്യന്റെ കൈ, അന്വേഷണം ആരംഭിച്ചു  (2 hours ago)

വിവാഹമോചനക്കേസില്‍ ആദ്യ പ്രതികരണവുമായി നടന്‍ വിജയ്  (3 hours ago)

അബദ്ധം ആര്‍ക്കും പറ്റാമല്ലോ; താന്‍ ധരിച്ച വസ്ത്രത്തെ കുറിച്ച് ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കി ഐശ്വര്യ ലക്ഷ്മി  (4 hours ago)

Malayali Vartha Recommends