Widgets Magazine
23
Mar / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഒമാനിൽ മിന്നൽപ്രളയം: രണ്ട് മലയാളികൾ മരിച്ചു; ഒരാളെ കാണാതായി...


സദ്യയ്ക്ക് പായസം കിട്ടിയില്ല; വിളമ്പുകാരനെ കല്ലുകൊണ്ട് ഇടിച്ചയാൾ അറസ്റ്റിൽ...


സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും വാണിജ്യ എൽ‌പി‌ജിയുടെ 20 ശതമാനം അധികമായി അനുവദിക്കാൻ സർക്കാർ.. യുദ്ധം ഇന്ത്യയിലേക്കുള്ള ഊർജ്ജ വിതരണത്തെ തടസ്സപ്പെടുത്തി..


കേരളത്തിൽ കനത്ത ചൂട് തുടരുമെന്നും താപനില ഇനിയും ഉയരുമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ്.. വിവിധ ഭാഗങ്ങളിൽ നേരിയ മഴ ലഭിച്ചെങ്കിലും ചൂടിന് കാര്യമായ ആശ്വാസമുണ്ടാകില്ലെന്നാണ് പ്രവചനം..


പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് മുതിർന്ന മന്ത്രിമാരുമായി ഉന്നതതല യോഗം ചേരും..മിഡിൽ ഈസ്റ്റിൽ തുടരുന്ന യുദ്ധവും അത് ഇന്ത്യയിൽ ചെലുത്തുന്ന സ്വാധീനവുമാണ് പ്രധാന ചർച്ചാ വിഷയം..

എത്രകിട്ടിയാലും പഠിക്കില്ല; കോവിഡ് ബാധയില്‍ സമൂഹ വ്യാപനമെന്ന ആശങ്ക നിലനില്‍ക്കെ ഏര്‍പ്പെടുത്തിയിരിക്കുന്ന കര്‍ശന നിയന്ത്രണങ്ങളെയെല്ലാം കാറ്റില്‍പ്പറത്തി കൊല്ലത്ത് പിറന്നാളാഘോഷം സംഘടിപ്പിച്ചു; ഒടുവില്‍ പൂട്ട് വീണതിങ്ങനെ...

02 APRIL 2020 10:11 PM IST
മലയാളി വാര്‍ത്ത

More Stories...

സി.പി.ഐ.എമ്മില്‍ ആശയപരമായ വ്യതിയാനം സംഭവിച്ചെന്ന് എം.എ ബേബി

വര്‍ക്കലയില്‍ വിദേശവനിതയ്ക്ക് നേരെ ലൈംഗികാതിക്രമം

ക്രിമിനലുകളെ സ്ഥാനാർത്ഥിയാക്കുന്നതിലൂടെ കേരള ജനതയ്‌ക്ക്‌ എന്ത് സന്ദേശമാണ് സിപിഐഎം കൊടുക്കുന്നത്? രാഹുൽ മാങ്കൂട്ടത്തിൽ സ്കൂൾ പരിപാടിയിൽ പങ്കെടുത്ത സംഭവത്തിൽ ബാലാവകാശ കമീഷൻ വിശദീകരണം തേടിയതിൽ വിമർശനം

സദ്യയ്ക്ക് പായസം കിട്ടിയില്ല; വിളമ്പുകാരനെ കല്ലുകൊണ്ട് ഇടിച്ചയാൾ അറസ്റ്റിൽ...

കേരളത്തിൽ കനത്ത ചൂട് തുടരുമെന്നും താപനില ഇനിയും ഉയരുമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ്.. വിവിധ ഭാഗങ്ങളിൽ നേരിയ മഴ ലഭിച്ചെങ്കിലും ചൂടിന് കാര്യമായ ആശ്വാസമുണ്ടാകില്ലെന്നാണ് പ്രവചനം..

ചിലരുടെ നിരുത്തരവാദപരമായ പ്രവര്‍ത്തനം കൊണ്ട് ഒരു പ്രദേശത്തെയാകെ മഹാമാരിയുടെ ഭീഷണിയിലാഴ്ത്തുന്ന നിരവധി സംഭവങ്ങള്‍ കേരളം ഇതിനോടകം കണ്ടുകഴിഞ്ഞു. എന്നിട്ടും സാഹചര്യത്തിന്റെ ഗൗരവം ഉള്‍ക്കൊള്ളാതെ ചിലര്‍ നടത്തുന്ന പ്രവൃത്തികള്‍ സാധാരണക്കാരുടെ ജീവന്‍ കൂടെയാണ് അപകടത്തിലാക്കുന്നത്. കോവിഡ് ബാധയില്‍ സമൂഹ വ്യാപനമെന്ന ആശങ്ക നിലനില്‍ക്കെ ഏര്‍പ്പെടുത്തിയിരിക്കുന്ന കര്‍ശന നിയന്ത്രണങ്ങളെയെല്ലാം കാറ്റില്‍പ്പറത്തി കൊല്ലത്ത് പിറന്നാളാഘോഷം സംഘടിപ്പിച്ചുവെന്നും അന്വേഷിക്കാനെത്തിയ ആരോഗ്യപ്രവര്‍ത്തകരെ മര്‍ദിച്ചെന്നുമുള്ള വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

ശാസ്താംകോട്ട ഭരണിക്കാവിലായിരുന്നു സംഭവം. ലോക്ക് ഡൗണ്‍ ലംഘിച്ചുള്ള പിറന്നാള്‍ ആഘോഷം അന്വേഷിക്കാനെത്തിയ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ക്കാണ് മര്‍ദനമേറ്റത്. പത്തനംതിട്ടയിലെ ബന്ധുക്കളെ പങ്കെടുപ്പിച്ച് പിറന്നാളോഘോഷം നടത്തിയത് അന്വേഷിച്ചതിനായിരുന്നു ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് മര്‍ദനമേറ്റത്. ശൂരനാട് കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലെ ഉദ്യോഗസ്ഥരായ സുനില്‍ രാജ്, ഷിബു എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. പത്തനംതിട്ടയിലെ ബന്ധുക്കളെ ഉള്‍പ്പെടെ പങ്കെടുപ്പിച്ച് പിറന്നാള്‍ ആഘോഷം നടക്കുന്നുവെന്ന് പരാതി ലഭിച്ചതിനെ തുടര്‍ന്ന് പഞ്ചായത്ത് അധികൃതരാണ് ആരോഗ്യ ഉദ്യോഗസ്ഥരോട് ഇക്കാര്യം തിരക്കാന്‍ ആവശ്യപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് അഫ്സല്‍, ഫൈസല്‍, പത്തനംതിട്ട സ്വദേശി ഷഫറുദ്ദീന്‍ എന്നിവരെ് പൊലീസ് അറസ്റ്റ് ചെയ്തു്.

ഉദ്യോഗസ്ഥര്‍ ഇവരുടെ വീട്ടില്‍ എത്തിയപ്പോള്‍ തന്നെ ഇവര്‍ പ്രകോപിതരായി. വീടിന്റെ ഗേറ്റ് പൂട്ടിയ ശേഷം മൂന്നുപേര്‍ ചേര്‍ന്നാണ് ഉദ്യോഗസ്ഥരെ മര്‍ദിച്ചത്. ശാസ്താംകോട്ട പൊലീസ് സ്ഥലത്തെത്തി ഇവരെ രക്ഷിച്ച് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. സംഭവത്തില്‍ ഫൈസല്‍, അഫ്സല്‍, ഷറഫുദ്ദീനേയും പൊലീസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ടയില്‍ നിന്നും രണ്ടു കാറുകളിലായി നിരവധി പേരായിരുന്നു പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുക്കാന്‍ ശാസ്താംകോട്ടയില്‍ എത്തിയത്. കൊല്ലം ജില്ലയില്‍ ഇന്നും രണ്ട് പേര്‍ക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചുവെന്ന വാര്‍ത്തകള്‍ക്കിടെ, കോവിഡിന്റെ തീവ്രബാധിത പ്രദേശങ്ങളില്‍ നിന്നുപോലും ആളുകളെത്തി പിറന്നാള്‍ ആഘോഷം സംഘടിപ്പിച്ചതിനെ തുടര്‍ന്ന് പ്രദേശവാസികളും ആശങ്കയിലാണ്.

നേരത്തെ, ഡല്‍ഹി നിസാമുദ്ദീനില്‍ തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത യുവതി ഉള്‍പ്പെടെ കൊല്ലം ജില്ലയില്‍ രണ്ടു സ്ത്രീകള്‍ക്കു കോവിഡ് ബാധ സ്ഥിരീകരിച്ചിരുന്നു. സമ്മേളനത്തിനു പോയി മുംബൈ വഴി 24ന് കേരളത്തില്‍ മടങ്ങിയെത്തിയ പുനലൂര്‍ വാളക്കോട് സ്വദേശിനിക്കാണു രോഗം സ്ഥിരീകരിച്ചത്. ഇവര്‍ ഭര്‍ത്താവുമൊത്തു കഴിഞ്ഞദിവസം ബൈക്കില്‍ പോയതായും റിപ്പോര്‍ട്ടുണ്ട്. ബുധനാഴ്ച വൈകിട്ട് വീട്ടില്‍ ആരോഗ്യവകുപ്പ് അധികൃതര്‍ എത്തി പാരിപ്പള്ളിയിലേക്കു മാറ്റുകയായിരുന്നു. ഭര്‍ത്താവിനെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. കടയ്ക്കല്‍ ഇട്ടിവ വെളിന്തറ സ്വദേശിയായ 26കാരിയാണു രണ്ടാമത്തെയാള്‍. ഇവര്‍ ഒന്നര മാസം ഗര്‍ഭിണിയാണ്. കഴിഞ്ഞ 20നാണു ഭര്‍ത്താവുമൊത്തു ഖത്തറില്‍നിന്ന് എത്തിയത്. അന്നു മുതല്‍ വീട്ടുനിരീക്ഷണത്തിലായിരുന്നു. സ്രവത്തിന്റെ പരിശോധനാ ഫലം ഇന്നാണു വന്നത്. ഭര്‍ത്താവിന്റെ പരിശോധനാഫലം നെഗറ്റീവ് ആണ്. ഭര്‍ത്താവ്, ഭര്‍ത്താവിന്റെ മാതാപിതാക്കള്‍, ഭര്‍തൃസഹോദരന്‍ എന്നിവരെയും പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിമര്‍ശിക്കേണ്ടതിനെ വിമര്‍ശിക്കുകതന്നെ ചെയ്യുമെന്ന് ശരത്കുമാര്‍  (2 hours ago)

ഊര്‍ജ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടാല്‍ ഹോര്‍മുസ് കടലിടുക്ക് പൂര്‍ണമായും അടയ്ക്കും  (3 hours ago)

പാചക വാതക പ്രതിസന്ധിക്ക് താത്കാലിക ആശ്വാസം  (3 hours ago)

ഇപ്പോള്‍ സിംഗിളാണെന്ന് വെളിപ്പെടുത്തിയതിന് കാരണം പറഞ്ഞ് മീര വാസുദേവ്  (3 hours ago)

സി.പി.ഐ.എമ്മില്‍ ആശയപരമായ വ്യതിയാനം സംഭവിച്ചെന്ന് എം.എ ബേബി  (4 hours ago)

വര്‍ക്കലയില്‍ വിദേശവനിതയ്ക്ക് നേരെ ലൈംഗികാതിക്രമം  (4 hours ago)

ഇറാനെതിരായ യുദ്ധത്തില്‍ പങ്കുചേരാന്‍ ലോക നേതാക്കളോട് ആഹ്വാനം ചെയ്ത് നെതന്യാഹു  (4 hours ago)

യുഎസ് പാക്കിസ്ഥാനെ ആക്രമിച്ചാല്‍ ഞങ്ങള്‍ ഇന്ത്യയെ ആക്രമിക്കുമെന്ന് ഭീഷണി  (5 hours ago)

ഇറാന്‍ 'മരിച്ചെന്ന് പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്  (5 hours ago)

ഏപ്രില്‍ ഒന്ന് മുതല്‍ പുതിയ ആദായ നികുതി ചട്ടം; 20 ലക്ഷം രൂപയ്ക്കു മുകളിലുള്ള വസ്തു ഇടപാടുകള്‍ക്കു മാത്രം പാന്‍ മതി  (5 hours ago)

മനപൂര്‍വമായി ബി.ജെ.പിയെ ജയിപ്പിക്കാന്‍ വേണ്ടി സി.പി.എം നിര്‍ത്തിയിരിക്കുന്ന സ്ഥാനാര്‍ത്ഥിയാണ് പാലക്കാട്ടേത്; ഗുരുതര ആരോപണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ  (7 hours ago)

ധീരമായ നിലപാടുകൾ സ്വീകരിക്കുന്ന വ്യക്തിയാണ് ജി സുധാകരൻ; മുഖ്യമന്ത്രിയില്‍നിന്ന് ചെറ്റത്തരം പ്രയോഗം വന്നതിലൂടെ അദ്ദേഹത്തിന് ഒരു മാറ്റവും സംഭവിച്ചിട്ടില്ലെന്നു വ്യക്തമായി; വിമർശിച്ച് എഐസിസി ജനറൽ സെക്രട്  (7 hours ago)

പെരുമാറ്റച്ചട്ട ലംഘനം; ഗുരുവായൂർ നിയോജകമണ്ഡലം സ്ഥാനാർത്ഥി അഡ്വ.ബി.ഗോപാലകൃഷ്ണനെതിരെ കേസ്  (7 hours ago)

ക്രിമിനലുകളെ സ്ഥാനാർത്ഥിയാക്കുന്നതിലൂടെ കേരള ജനതയ്‌ക്ക്‌ എന്ത് സന്ദേശമാണ് സിപിഐഎം കൊടുക്കുന്നത്? രാഹുൽ മാങ്കൂട്ടത്തിൽ സ്കൂൾ പരിപാടിയിൽ പങ്കെടുത്ത സംഭവത്തിൽ ബാലാവകാശ കമീഷൻ വിശദീകരണം തേടിയതിൽ വിമർശനം  (7 hours ago)

നികൃഷ്ടജീവി, പരനാറി, എടോ ഗോപാലകൃഷ്ണാ, കീടം, കുലംകുത്തി, ചെറ്റ, ചെറ്റത്തരം, കടക്ക് പുറത്ത്, അഭിവന്ദ്യന്‍; മുഖ്യമന്ത്രി പിണറായി വിജയന്‍ വീണ്ടും തെറിപ്പാട്ട് തുടങ്ങി  (7 hours ago)

Malayali Vartha Recommends