Widgets Magazine
09
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അർജുൻ ആയങ്കിക്കെതിരെ നടപടി എടുത്തോട്ടെയെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ...ആയങ്കിയെ ന്യായീകരിക്കേണ്ട ചുമതല തനിക്കില്ലെന്ന് പിണറായി..


അർജുൻ ആയങ്കി എടപ്പാളിൽ.. റസ്റ്ററന്റിൽ ചായയും ഭക്ഷണവും കഴിച്ചതിന്റെ ദൃശ്യങ്ങൾ.. 5 പേരെ പൊലീസ് അറസ്റ്റ് ചെയ്തു..നെട്ടോട്ടമോടി കേരള പോലീസ്..പിടികിട്ടിയില്ല..


ഡൊൾഫിൻ ചുഴലിക്കാറ്റ് ജപ്പാന്റെ ഒക്കിനാവയിൽ ആഞ്ഞടിച്ചു..തുറമുഖങ്ങൾ അടച്ചുപൂട്ടി ചൈന..വിമാനങ്ങൾ കൂട്ടത്തോടെ റദ്ധാക്കി..അതിശക്തമായ മഴ പെയ്യാൻ സാധ്യത..


പാക് ചാര സുന്ദരിയെ കണ്ട് മയങ്ങി.. രാജ്യസുരക്ഷയെ ബാധിക്കുന്ന അതീവ രഹസ്യവിവരങ്ങൾ ചോർത്തി..ഇന്ത്യൻ വ്യോമസേനാ ഉദ്യോഗസ്ഥനെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്‌തു..


ചുമ്മാ കേറി വെടിവെയ്ക്കാൻ ഒക്കുമോ?! ആയങ്കിയുടെ വെല്ലുവിളിക്ക് ചിരിച്ചുകൊണ്ട് ചെന്നിത്തലയുടെ മറുപടി: അർജുൻ ആയങ്കിയുമായി ബന്ധമുള്ള എട്ടുപേർ കരുതൽ തടങ്കലിൽ...

നോണ്‍വെജ് ഇല്ലെങ്കില്‍ കഴിക്കാനാവില്ല. കൊറോണക്കാലത്ത് ഒരു നേരത്തെ ചോറിന് നാട്ടുകാര്‍ കഷ്ടപ്പെടുമ്പോള്‍ ഭക്ഷണ പൊതികള്‍ വലിച്ചെറിഞ്ഞ് അതിഥി തൊഴിലാളികള്‍.

05 APRIL 2020 07:56 PM IST
മലയാളി വാര്‍ത്ത

കോവിഡെന്ന മഹാമാരിക്കെതിരായ പ്രതിരോധത്തിന്റെ ഭാഗായി ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് ഓഫീസുകളും കച്ചവട സ്ഥാപനങ്ങളുമൊക്കെ അടച്ചിട്ടതു കൊണ്ട് തൊഴില്‍ നഷ്ടപ്പട്ടവരാണ് ഇതര സംസ്ഥാന തൊഴിലാളികള്‍. വരുമാനം നിലച്ചതും നാട്ടിലെത്താന്‍ കഴിയാത്ത അവസ്ഥയും ചൂണ്ടിക്കാട്ടി ഇവര്‍ ചങ്ങനാശേരി പായിപ്പാട് വിലക്കുകള്‍ ലംഘിച്ച് കൂട്ടംകൂടി പ്രതിഷേധിച്ചപ്പോഴും ഏവരും അവരോട് അനുഭാവത്തോടെയാണ് പ്രതികരിച്ചത്. അവരെ അതിഥികളായി തന്നെ കണ്ട് ഭക്ഷണവും മറ്റു സൗകര്യങ്ങളുമൊക്കെ അധികൃതര്‍ ഏര്‍പ്പെടുത്തിക്കൊടുത്തിരുന്നു. എന്നാല്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ നാട്ടിലെ ജനങ്ങള്‍ ഒരു നേരത്തെ അന്നത്തിനായി കഷ്ടപ്പെടുമ്പോള്‍, ലഭിച്ച ഭക്ഷണ പൊതികള്‍ വലിച്ചെറിഞ്ഞു കളഞ്ഞതിന്റെ, തികച്ചും ഖേദകരമായ ഒരു വാര്‍ത്തയാണ് ഇപ്പോള്‍ പങ്കുവയ്ക്കാനുള്ളത്.

തിരുവനന്തപുരത്ത്, ഇതര സംസ്ഥാന തൊഴിലാളികള്‍ക്കായി എത്തിച്ച ഭക്ഷണപ്പൊതികള്‍ ഉപയോഗിക്കാതെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം നഗരത്തിലുള്ള ചാലയിലെ കമ്മ്യൂണിറ്റി കിച്ചണില്‍ നിന്നും നല്‍കിയ ഭക്ഷണ പൊതിയാണ് ഇതര സംസ്ഥാന തൊഴിലാളികള്‍ വലിച്ചെറിഞ്ഞത്. നോണ്‍ വെജ് ഇല്ലാത്തതാണ് ഭക്ഷണം വലിച്ചെറിയാന്‍ കാരണമെന്നാണ് ഇവര്‍ പറയുന്നത്. കോവിഡിന്റെ പശ്ചാത്തലത്തില്‍ ആരും പട്ടിണി കിടക്കാതിരിക്കാന്‍ സര്‍ക്കാരും സന്നദ്ധ സംഘടനകളും നെട്ടോട്ടമോടുന്നതിനിടയിലാണ് കൊടുത്ത ഭക്ഷണം വലിച്ചെറിഞ്ഞിരിക്കുന്നത്. ഭക്ഷണം വേണം, എന്നാല്‍ നോണ്‍ വെജ് അല്ല തരുന്നതെങ്കില്‍ കിട്ടിയത് വലിച്ചെറിയുമെന്ന നിലപാടിലാണ് അവര്‍. പണ്ട് ചപ്പാത്തിയും കിഴങ്ങുകറിയും കൊണ്ട് വിശപ്പടക്കിയവരായിരുന്നു മിക്ക ഇതര സംസ്ഥാന തൊഴിലാളികളും. എന്നാല്‍ ഈ പ്രതിസന്ധികാലത്തും കുടിയേറ്റ തൊഴിലാളികളെ അതിഥികളെ പോലെ കരുതിയിട്ടും ഇത്തരത്തിലുള്ള ഒരു വിഭാഗം തൊളിലാളികളുടെ നിലപാട് തീര്‍ത്തും വേദനാജനകമാണ്.

കഴിഞ്ഞ ദിവസം, പട്ടിണിയിലാണെന്ന് നവമാധ്യമങ്ങളിലൂടെ വ്യാജപ്രചരണം നടത്തിയ പിറവത്തെ ഒരു ഇതര സംസ്ഥാന തൊഴിലാളിക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. ബംഗാള്‍ സ്വദേശി മിനാറുള്‍ ഷെയ്ഖിനെതിരേയാണ് പിറവം പൊലീസ് കേസെടുത്തത്. വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് തടയുന്നതിനുള്ള കേരള പൊലീസ് ആക്ട് 118 ബി, 120 ഒ എന്നീ വകുപ്പുകളാണ് ചുമത്തിയത്. സൗജന്യമായി കിട്ടുന്ന സഹായങ്ങള്‍ തട്ടിയെടുക്കാമെന്ന പ്രതീക്ഷയിലാണ് മിനാറുള്‍ ഷെയ്ഖ് കള്ളം പ്രചരിപ്പിച്ചത്.

അതേസമയം, സംസ്ഥാന വ്യാപകമായി തൊഴില്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ അതത് ജില്ലാ ഭരണ സംവിധാനങ്ങളുടെ സഹകരണത്തോടെ ലേബര്‍ ക്യാമ്പുകളില്‍ പ്രതിദിന പരിശോധന നടത്തിവരുന്നുണ്ട്. കഴിഞ്ഞ ദിവസത്തെ കണക്കനുസരിച്ച് സംസ്ഥാനമൊട്ടാകെ 14,308 ക്യാമ്പുകളിലായി 2,83,625 ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്നുണ്ട്. ലേബര്‍ ക്യാമ്പ് കോര്‍ഡിനേറ്റര്‍മാരായ അതത് അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍മാരും ജില്ലാ ലേബര്‍ ഓഫീസര്‍മാരും കഴിഞ്ഞ ദിവസം വരെ 191 ക്യാമ്പുകള്‍ സന്ദര്‍ശിച്ച് അതിഥി തൊഴിലാളികള്‍ക്ക് അവശ്യമായ രോഗപ്രതിരോധ കിറ്റുകള്‍, കുടിവെള്ളം, ഭക്ഷണം പാകം ചെയ്യുന്നതിനുള്ള സൗകര്യം മുതലായവ ഉറപ്പ് വരുത്തിയിട്ടുണ്ട്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നടത്തിവരുന്ന കമ്മ്യൂണിറ്റി കിച്ചണ്‍ മുഖേനയുള്ള ഭക്ഷണപ്പൊതി വിതരണം ചെയ്തും സ്വയം പാചകം ചെയ്യുന്നതിനുള്ള അവശ്യ ഭക്ഷ്യവസ്തുക്കള്‍ നല്‍കിയിട്ടുണ്ട്. തൊഴിലാളികളില്‍ നിന്നും ആധാര്‍ നമ്പര്‍ വിവരം ശേഖരിക്കുന്നതായും അഡീഷണല്‍ ലേബര്‍ കമ്മീഷണര്‍ പറഞ്ഞിരുന്നു.

അതിനിടെ, ലോക്ക് ഡൗണ്‍ തീരുന്നത് വരെ അതിഥി തൊഴിലാളികള്‍ സംഘം ചേരാതിരിക്കാന്‍ സകല മുന്‍കരുതലുമെടുത്തതായി പൊലീസ് അറിയിച്ചിരുന്നു. പായിപ്പാടും, പെരുമ്പാവൂരും തൊഴിലാളികള്‍ സംഘം ചേര്‍ന്നതിന്റെ അടിസ്ഥാനത്തിലാണ് നടപടി. ആഹാരം, വസ്ത്രം, താമസം തുടങ്ങി മതിയായ സൗകര്യങ്ങള്‍ അതിഥി തൊഴിലാളികള്‍ക്കായി ഏര്‍പ്പെടുത്തിയിട്ടുണ്ട്. പൊലീസിന്റെ മേല്‍നോട്ടത്തില്‍ വിവിധ സന്നദ്ധസംഘടനകളുടെയും തദ്ദേശസ്ഥാപനങ്ങളുടെയും നേതൃത്വത്തില്‍ സുരക്ഷ ഉറപ്പാക്കുന്നതിന് നിര്‍ദേശം നല്‍കി. വ്യാജസന്ദേശം അയക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിച്ച് തുടങ്ങിയെന്നും പൊലീ,് വ്യക്തമാക്കിയിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബിരുദധാരികള്‍ക്ക് മുന്നില്‍ ഗവേഷണ മേഖലയില്‍ വമ്പന്‍ അവസരങ്ങളുണ്ടെന്ന് പ്രധാനമന്ത്രി  (6 hours ago)

അര്‍ജുന്‍ ആയങ്കിക്കെതിരെ നടപടിയെടുക്കണമെങ്കില്‍ നടപടിയെടുത്തോട്ടെ; ആയങ്കിയെ ന്യായീകരിക്കേണ്ട ചുമതല തനിക്കില്ലെന്ന് പ്രതിപക്ഷ നേതാവ്  (6 hours ago)

ഡേറ്റിംഗ് ആപ്പ് വഴി പരിചയപ്പെട്ട് രഹസ്യമായി ഫോട്ടോകളും വീഡയോകളും പകര്‍ത്തും; സ്വകാര്യ ദൃശ്യങ്ങള്‍ കാണിച്ച് യുവാക്കളില്‍ നിന്ന് കോടികള്‍ തട്ടിയെടുത്ത് യുവതി  (8 hours ago)

വല്ല പണിക്കും പോയി കുടുംബം പോറ്റാന്‍ നോക്കൂ എന്ന് സീമ ജി നായര്‍  (8 hours ago)

ഔദ്യോഗിക വാഹനം എത്താത്തതിനാല്‍ സുരേഷ് ഗോപിയുടെ യാത്ര വീണ്ടും ഓട്ടോറിക്ഷയില്‍  (8 hours ago)

രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച രാജേഷിന്റെ മൃതദേഹത്തോട് കാണിച്ച അനാദരവില്‍ പയ്യന്നൂര്‍ തഹസില്‍ദാറെ സസ്‌പെന്‍ഡുചെയ്യും  (9 hours ago)

പോക്‌സോ കേസ് പ്രതി കുപ്രസിദ്ധ ഗുണ്ട സാഗേഷ് കുമ്പാളി അറസ്റ്റില്‍  (10 hours ago)

കൊല്ലാനും ചാകാനും മനസ്സുറപ്പുള്ളവരുടെ നേർക്കാഴ്ച്ച; ലോ ആന്റ് ഓർഡർ ടീസർ എത്തി!!!  (11 hours ago)

മോട്ടോ പാഡ് 70 ഗ്രൂവ് ടാബ്ലെറ്റ് വില്പന ആരംഭിച്ചു; വില 32,999 രൂപ മുതൽ  (11 hours ago)

നടപടി എടുത്തോട്ടെയെന്ന് പിണറായി വിജയൻ;  (11 hours ago)

ടെക്നോപാര്‍ക്കില്‍ ഫുട്ബോള്‍ ടൂര്‍ണമെന്‍റിന് തുടക്കമായി...  (11 hours ago)

പ്രവാസം അവസാനിപ്പിച്ചു നാട്ടിലേയ്ക്ക് മടങ്ങിയ നവയുഗം നേതാവ് ലാലു ശക്തികുളങ്ങര ഹൃദയാഘാതം മൂലം അന്തരിച്ചു...  (11 hours ago)

Arjun-Ayanki എടപ്പാളിലെ റസ്റ്ററന്റിലെത്തി അർജുൻ ആയങ്കി  (11 hours ago)

തുറമുഖങ്ങൾ അടച്ചുപൂട്ടി ചൈന  (11 hours ago)

കുടുംബങ്ങൾ റോഡിലും സ്റ്റേഷനിലും; കാണാതായ മത്സ്യത്തൊഴിലാളികൾക്കായുള്ള തിരച്ചിൽ കാര്യക്ഷമമല്ലെന്ന് പരാതി...  (12 hours ago)

Malayali Vartha Recommends