വൈറസിനെ പിടിച്ച് കെട്ടണമെങ്കില്‍ നാട്പൂട്ടിട്ട് പൂട്ടണമെന്നും അത് ഇന്നുമുതല്‍ നടപ്പാക്കുമെന്നും ജനങ്ങള്‍ പരമാവധി സഹകരിക്കണമെന്നും ഐ.ജി വിജയ് സാക്കറെ! സാധനങ്ങള്‍ വാങ്ങാന്‍ എന്ന വ്യാജേന കാസര്‍കോട് ഇനി ആരും പുറത്തിറങ്ങേണ്ട... ആവശ്യമുള്ളത് മുഴുവന്‍ പൊലീസ് വീട്ടില്‍ എത്തിച്ചു തരും; കാസര്‍കോട്ട് കര്‍ക്കശമാക്കി പോലീസ്
കഴിഞ്ഞ മൂന്ന് മാസമായി ലോകത്തെ പിടിച്ചുകുലുക്കിയ കൊറോണ രോഗരാഷ്ട്രങ്ങൾ കൈകാര്യം ചെയ്തത് വ്യത്യസ്ഥ രീതിയിലായിരുന്നു, ഓരോ രാഷ്ട്രത്തിൻറെയും തീരുമാനങ്ങളിലെ വൈവിധ്യവും അതിൻറെ അനന്തരഫലങ്ങളും ഭീതിതമാംവിധം വ്യത്യസ്ഥമായിയെന്നത് ചരിത്രത്തിലെ ഇത് വരെയുള്ള മറ്റൊരു മനുഷ്യതീരുമാനത്തിലും കാണാൻ കഴിയാത്ത അത്ഭുതമാണ്. അതേസമയം ഇന്നുമുതല്‍ കാസര്‍കോട്ട് ജില്ല മുഴുവനും പൂട്ടാന്‍ തയ്യാറായി പൊലീസ്. നാട് പൂട്ടിട്ട് പൂട്ടി ഇത്തരക്കാരെ അകത്താക്കിയാലെ കൊവിഡിനെ തുരത്താന്‍ സാധിക്കൂ എന്ന നിഗമനത്തിലാണ് പൊലീസ്.
വൈറസിനെ പിടിച്ച് കെട്ടണമെങ്കില്‍ നാട്പൂട്ടിട്ട് പൂട്ടണമെന്നും അത് ഇന്നുമുതല്‍ നടപ്പാക്കുമെന്നും ജനങ്ങള്‍ പരമാവധി സഹകരിക്കണമെന്നും ഐ.ജി വിജയ് സാക്കറെ പറഞ്ഞു. സാധനങ്ങള്‍ വാങ്ങാന്‍ എന്ന വ്യാജേന കാസര്‍കോട് ഇനി ആരും പുറത്തിറങ്ങേണ്ട. ആവശ്യമുള്ളത് മുഴുവന്‍ പൊലീസ് വീട്ടില്‍ എത്തിച്ചു തരും. അതിന് വേണ്ടി ബൈക്കും കാറും എടുത്ത് ചുറ്റാന്‍ ഇറങ്ങേണ്ട. ഇത് തടയാന്‍ ജില്ലയിലെ എല്ലാ വഴികളും അടക്കാന്‍ പൊലീസ് തീരുമാനിച്ചു. കര്‍ശന നിയന്ത്രണങ്ങള്‍ പാലിക്കണമെന്ന് പലതവണ ആവശ്യപ്പെട്ടിട്ടും അനുസരിക്കാത്ത ഒരു വിഭാഗം ആളുകളെ പിടിച്ചു കെട്ടാനാണ് പൊലീസിന്റെ തീരുമാനം.
പുറത്തിറങ്ങുന്നവര്‍ക്ക് ചുട്ട അടി നല്‍കിയിരുന്ന ആദ്യ നിലപാട് പൊലീസ് തിരുത്തിയപ്പോള്‍ കേസില്‍ ഒന്നും ഞങ്ങള്‍ക്ക് പേടിയില്ല എന്ന നിലപാടില്‍ ചിലര്‍ റോഡില്‍ ഇറങ്ങുകയായിരുന്നു. അനാവശ്യമായി ചുറ്റിക്കറങ്ങുന്ന ഇവര്‍ ഉണ്ടാകുന്ന തലവേദനയ്ക്ക് പുറമേ വീടുകളില്‍ കര്‍ശനമായ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്നവരും പുറത്ത് ചുറ്റാന്‍ ഇറങ്ങിയതോടെ ആണ് ആരും ഇനി പുറത്തിറങ്ങേണ്ട എന്ന് പൊലീസ് തീരുമാനിച്ചത്. നിരീക്ഷണത്തില്‍ കഴിയുന്ന ആളുകള്‍ പുറത്തിറങ്ങിയാല്‍ പിടികൂടാന്‍ ഷാഡോ പൊലീസിനെ നിയോഗിച്ചതിനു പുറമേ നിയന്ത്രണം ഒന്നുകൂടി കര്‍ശനമാക്കാന്‍ ആണ് പൊലീസിന്റെ നീക്കം.
ജീവന്‍ രക്ഷാ മരുന്നുകളും അവശ്യസാധനങ്ങളും എത്തിക്കാന്‍ എല്ലായിടത്തും സഹായത്തിന് പൊലീസ് ഉണ്ടാകും. അവശ്യസാധനങ്ങളുടെ പട്ടിക 9497935780, 9497980940 നമ്ബറില്‍ വാട്‌സാപ്പ് ചെയ്താല്‍ മതി. സാധനം കൈപ്പറ്റി ബില്‍ തുക കൃത്യമായി നല്‍കണം. ഇതുവരെ വിദ്യാനഗര്‍, മേല്‍പറമ്ബ് പൊലീസ് സ്‌റ്റേഷന്‍ പരിധികളിലെ 162 പേര്‍ക്ക് ജീവന്‍ രക്ഷാ മരുന്നുകളും 100 പേര്‍ക്ക് അവശ്യ സാധനങ്ങളും എത്തിച്ചു.
https://www.facebook.com/Malayalivartha