ഐസൊലേഷനില്‍ കഴിയവെ ഹൃദയാഘാതം വന്ന് മരിച്ചയാള്‍ക്ക് കോവിഡില്ല! ഇദ്ദേഹത്തിന്റെ സ്രവ പരിശോധനാ ഫലം നെഗറ്റീവാണ്; ആശുപത്രി മോര്‍ച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു കൊടുക്കുമെന്ന് സൂചന
എറണാകുളത്ത് ഐസൊലേഷനില്‍ കഴിയവെ ഹൃദയാഘാതം വന്ന് മരിച്ചയാള്‍ക്ക് കോവിഡില്ല. കോവിഡ് രോഗലക്ഷണങ്ങളെ തുടര്‍ന്ന് കളമശേരി മെഡിക്കല്‍ കോളജിലെ ഐസോലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തില്‍ കഴിയവെ മരിച്ച 65കാരന്റെ പരിശോധനാ ഫലമാണ് പുറത്തുവന്നത്. ഇദ്ദേഹത്തിന്റെ സ്രവ പരിശോധനാ ഫലം നെഗറ്റീവാണ്. ഇന്നലെയാണ് ഇരുമ്ബനം സ്വദേശിയായ മുരളീധരന് ഹൃദയാഘാതം സംഭവിച്ചത്. ഇന്നലെ ഇദ്ദേഹത്തിന്റെ സാമ്ബിള്‍ പരിശോധനാ ഫലം ലഭ്യമായിരുന്നില്ല. അതിനാല്‍ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു കൊടുക്കാതെ ആശുപത്രി മോര്‍ച്ചറിയിലാണ് സൂക്ഷിച്ചിരുന്നത്.
അതേസമയം ജില്ലയിലെ രണ്ട് കോവിഡ് കെയര്‍ സെന്ററുകളിലായി 25 പേരാണ് നിരീക്ഷണത്തിലുള്ളത്. തിങ്കളാഴ്ച രണ്ടുപേരെക്കൂടി കളമശ്ശേരി മെഡിക്കല്‍ കോളജിലെ ഐസലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു. 6 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ഇതോടെ ആശുപത്രികളില്‍ ഐസലേഷനിലുള്ളവരുടെ ആകെ എണ്ണം 35 ആയി.
ഇതില്‍ 19 പേര്‍ കളമശ്ശേരി മെഡിക്കല്‍ കോളജിലും 4 പേര്‍ ആലുവ ജില്ലാ ആശുപത്രിയിലും 10 പേര്‍ സ്വകാര്യ ആശുപത്രിയിലും 2 പേര്‍ കരുവേലിപ്പടി താലൂക്ക് ആശുപത്രിയിലുമാണ് ഉള്ളത്. ജില്ലയില്‍ പുതിയതായി 42 പേരെയാണ് വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ നിര്‍ദേശിച്ചിട്ടുള്ളത്.ആശുപത്രി മോര്‍ച്ചറിയിലാണ് സൂക്ഷിച്ചിരുന്നത്.
https://www.facebook.com/Malayalivartha