സംസ്ഥാനത്ത് ചൊവ്വാഴ്ച ഒമ്ബതു പേര്‍ക്കു കൂടി കോവിഡ്;നാലുപേര്‍ വിദേശത്തുനിന്നു വന്നവർ ; രണ്ടുപേര്‍ നിസാമുദ്ദീനില്‍നിന്നു വന്നവർ ;12പേര്‍ക്ക് പരിശോധനാഫലം നെഗറ്റീവ് ; സംസ്ഥാനത്ത് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചിട്ടുള്ളത് 336 പേര്‍ക്ക്
സംസ്ഥാനത്ത് ചൊവ്വാഴ്ച ഒമ്ബതു പേര്‍ക്കു കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കാസര്‍കോട്ട് നാലുപേര്‍ക്കും കണ്ണൂരില്‍ മൂന്നുപേര്‍ക്കും കൊല്ലം, മലപ്പുറം ജില്ലകളില്‍ ഓരോരുത്തര്‍ക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ നാലുപേര്‍ വിദേശത്തുനിന്നു വന്നവരാണ്. രണ്ടുപേര്‍ നിസാമുദ്ദീനില്‍നിന്നു വന്നവരും മൂന്നുപേര്‍ക്ക് സമ്ബര്‍ക്കം മൂലവുമാണ് രോഗം ബാധിച്ചത്.
12പേര്‍ക്ക് ഇന്ന് പരിശോധനാഫലം നെഗറ്റീവായിട്ടുണ്ട്. കണ്ണൂര്‍-5, എറണാകുളം-4, തിരുവനന്തപുരം-1, ആലപ്പുഴ-1, കാസര്‍കോട്-1 എന്നിങ്ങനെയാണിത്. 336 പേര്‍ക്കാണ് സംസ്ഥാനത്ത് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചിട്ടുള്ളത്. 263 പേര്‍ ചികിത്സയിലാണ്.
സംസ്ഥാനത്ത് 1,46,686 പേരാണ് നിരീക്ഷണത്തിലുള്ളത്. 1,45,934 പേര്‍ വീടുകളിലും 752 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 131 പേരെ ഇന്നുമാത്രം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 11,231 സാമ്ബിളുകള്‍ പരിശോധനയ്ക്ക് അയച്ചു. 10250 എണ്ണത്തിന് രോഗബാധയില്ലെന്ന് ഉറപ്പാക്കി. ലോക്ക്ഡൗണ്‍ കാലത്തിനു ശേഷമുള്ള നിയന്ത്രണങ്ങള്‍ സംബന്ധിച്ച വിദഗ്ധ റിപ്പോര്‍ട്ട് കഴിഞ്ഞദിവസം ലഭിച്ചിരുന്നു. ഇത് കേന്ദ്രസര്‍ക്കാരിന് അയച്ചു കൊടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരള-കര്‍ണാടക അതിര്‍ത്തി പ്രശ്നം പരിഹരിച്ചു. മൊബൈല്‍ റീചാര്‍ജ് ഷോപ്പുകള്‍ ഞായറാഴ്ച തുറക്കാം. ഇലക്‌ട്രീഷ്യന്മാര്‍ക്ക് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കും. എ.സി ഫാന്‍ കടകളും, വര്‍ക്ക് ഷോപ്പുകളും വ്യാഴം, ഞായര്‍ എന്നീ ദിവസങ്ങളില്‍ തുറക്കാമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. എം.പി ഫണ്ട് മരവിപ്പിച്ചത് അംഗീകരിക്കാനാവില്ല. നടപടി ഫെഡറല്‍ തത്വങ്ങള്‍ക്ക് എതിരാണെന്നും, തീരുമാനം കേന്ദ്രം പുനഃപരിശോധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ലോകാരോഗ്യ ദിനമായ ചൊവ്വാഴ്ച മുഖ്യമന്ത്രി വാര്‍ത്താസമ്മേളനം ആരംഭിച്ചതു നഴ്സുമാരുടെ സേവനങ്ങളെ അനുസ്മരിച്ച്. നിപ ബാധിച്ച് മരിച്ച നഴ്സ് ലിനിയെയും മുഖ്യമന്ത്രി അനുസ്മരിച്ചു. കേരളത്തിനു പുറത്തു മലയാളി നഴ്സുമാര്‍ അനുഭവിക്കുന്ന പ്രശ്നങ്ങള്‍ ആശങ്കപ്പെടുത്തുന്നതാണ്. എന്നിരുന്നാലും, കോട്ടയത്തു കോവിഡ് ബാധിച്ച് രോഗമുക്തി നേടിയ രേഷ്മ മോഹന്‍ദാസിന്റെ സേവനം മികച്ചതാണ്. ഇനിയും കോവിഡ് രോഗികളെ പരിചരിക്കാന്‍ തയാറാണെന്ന രേഷ്മയുടെ വാക്കുകള്‍ കേരളം കേട്ടതാണ്. നഴ്സുമാര്‍ നല്കുന്ന കരുതലിന്റെ തെളിവാണിതെന്നും മുഖ്യമന്ത്രി പ്രതികരിച്ചു. ഇതു തിരിച്ചുനല്‍കാന്‍ നമ്മള് ബാധ്യസ്ഥരാണ്. അതിനാലാണ് ഡല്‍ഹിയിലെയും മുംബൈയിലെയും നഴ്സുമാരുടെ വിഷയത്തില്‍ ആശങ്കയുള്ളത്. അവരുടെ സുരക്ഷ ഉറപ്പാക്കാന്‍ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടകാര്യവും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ എടുത്തുപറഞ്ഞു.
https://www.facebook.com/Malayalivartha