സംസ്ഥാനത്ത് മദ്യവിതരണം ആരംഭിച്ചപ്പോൾ മദ്യം വാങ്ങാൻ വരുന്നവർക്കുള്ള സുരക്ഷാ മാനദണ്ഡങ്ങൾ ഒരിടത്തും പാലിക്കപ്പെട്ടില്ല എന്ന് പരാതി...
കൊച്ചിയിൽ പലയിടത്തും മദ്യവിതരണം ആരംഭിച്ച ആദ്യ മണിക്കൂറിൽ തന്നെ സ്റ്റോക്ക് തീർന്നു. തെർമൽ സ്കാനിംഗ് അടക്കമുള്ള ആരോഗ്യ പരിശോധനകൾ മദ്യം വാങ്ങാൻ വരുന്നവർക്ക് ഉണ്ടാവുമെന്ന് നിർദേശം ഉണ്ടായിരുന്നെങ്കിലും ഒരിടത്തും പരിശോധന ഉണ്ടായിരുന്നില്ല
സമയക്രമം അനുസരിച്ച് നിശ്ചിതമായ ആളുകളെ മാത്രമാണ് കൗണ്ടറിലേക്ക് പ്രവേശിപ്പിച്ചത്. എന്നാൽ മദ്യം വാങ്ങാൻ എത്തുന്നവരെ തെർമൽ സ്കാനിങ് അടക്കമുള്ള ആരോഗ്യ പരിശോധനയ്ക്ക് വിധേയമാക്കി ശരീര ഊഷ്മാവിൽ വ്യത്യാസം ഉള്ളവരെ തിരികെ അയക്കും എന്ന സർക്കാർ തീരുമാനം ഒരിടത്തും നടപ്പായില്ല. ഒപ്പം മദ്യം വാങ്ങാൻ എത്തുന്നവരുടെ തിരിച്ചറിയൽ രേഖകൾ പരിശോധിക്കും എന്ന സർക്കാർ തീരുമാനവും വെറും വാക്കായി.
ബാറുകളിൽ പലയിടത്തും ആദ്യ മണിക്കൂറിൽ തന്നെ സ്റ്റോക്കുകൾ തീർന്ന സാഹചര്യത്തിൽ മദ്യം വാങ്ങാനെത്തിയവരെ ഉച്ചയ്ക്ക് ശേഷം വരാൻ പറഞ്ഞു മടക്കി അയച്ചു. എന്നാൽ ഉച്ചയ്ക്ക് ശേഷം എത്തുന്ന ആളുകളും ഇവരുമായി എണ്ണത്തിൽ വർധന ഉണ്ടാവുന്നതിനെ പറ്റി ബാർ ജീവനക്കാരുടെ ഭാഗത്തു നിന്ന് വ്യക്തമായ പ്രതികരണങ്ങൾ ഉണ്ടായില്ല.
ബാറുടമകള്‍ക്കും ബീവറേജ് അധികൃതര്‍ക്കുമായി തയ്യാറാക്കിയ ആപ്പും ഇതുവരെ പൂര്‍ണ്ണ സജ്ജമായില്ല. ബുക്ക് ചെയ്ത ഉപഭോക്താക്കളുടെ വിവരങ്ങള്‍ക്കും ക്യൂ ആര്‍കോഡ് സ്‌കാനിങിനും ഉള്‍പ്പെടയുള്ള ആപ്പാണ് സജ്ജമാകാത്തത്. വ്യാജ ടോക്കണ്‍ വന്നാല്‍ തിരിച്ചറിയാനാകില്ലെന്ന് ബാറുടമകള്‍ പരാതിപ്പെട്ടു. ടോക്കണ്‍ സ്‌കാന്‍ ചെയ്യാന്‍ സാധിക്കാത്തിടത്ത് ബില്‍ നല്‍കി മദ്യം നല്‍കാനാണ് തീരുമാനം. ......
പലർക്കും ബെവ് ക്യു ആപ്പിൽ ആശങ്കകളും കൈകാര്യം ചെയ്യാനറിയാത്ത അവസ്ഥയുമുണ്ടായിരുന്നു. ഓണ്‍ലൈന്‍ വഴിയും എസ്എംഎസ് വഴിയും ടോക്കണ്‍ എടുക്കാന്‍ അറിയാത്ത പ്രായമായ ആളുകളും മിക്ക മദ്യവില്‍പന ശാലകള്‍ക്ക് മുന്നിലും കാണാമായിരുന്നു......
അതേ സമയം ടോക്കണ്‍ വിതരണത്തിനായി തയ്യാറാക്കിയ ആപ്പില്‍ സാങ്കേതിക തടസ്സം തുടരുകയാണ്. ക്യൂആര്‍ കോഡ് സ്‌കാന്‍ ചെയ്യാനാകുന്നില്ല എന്ന പരാതിയുമുണ്ട് . എങ്കിലും മദ്യം ലഭിച്ച ആളുകൾ സന്തോഷത്തിലാണ്
2.35 ലക്ഷം ആളുകള്‍ ആപ്പ് ഇതുവരെ ഡൗണ്‍ലോഡ് ചെയ്തിട്ടുണ്ടെന്ന് നിര്‍മാതാക്കളായ ഫെയര്‍കോഡ് അറിയിച്ചു. ആദ്യ ദിനം 182,000 ത്തോളം പേര്‍ രജിസ്റ്റര്‍ ചെയ്‌തെന്നും ഫെയര്‍കോഡ് പറയുന്നു.......
https://www.facebook.com/Malayalivartha