പൊതുഗതാഗതം പൂർണമായും പുനഃസ്ഥാപിക്കാനൊരുങ്ങി സംസ്ഥാന സർക്കാർ...
കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമായി തുടരുന്നതിനിടെ പൊതുഗതാഗതം പൂർണമായും പുനഃസ്ഥാപിക്കാനൊരുങ്ങുകയാണ് സംസ്ഥാന സർക്കാർ... കേന്ദ്ര സർക്കാർ നൽകിയ മാർഗനിർദേശങ്ങൾ അനുസരിച്ചായിരിക്കും സംസ്ഥാനത്ത് പൊതുഗതാഗതം ആരംഭിക്കുന്നത് .
ആവശ്യമായ സുരക്ഷാ മുൻകരുതലുകളും നടപടിക്രമങ്ങളും പാലിക്കും. കൊവിഡ് പ്രതിരോധനങ്ങൾക്ക് പ്രാധാന്യം കൊടുത്തുള്ള സൗകര്യങ്ങളാണ് സർക്കാർ നടപ്പാക്കുക. ഘട്ടം ഘട്ടമായി അന്തർജില്ലാ ജലഗതാഗതം അടക്കമുള്ള പൊതുഗതാഗതം പൂർണ്ണമായും ആരംഭിക്കാനുള്ള ഒരുക്കത്തിലാണ് സർക്കാർ.
മോട്ടോർ ട്രാൻസ്പോർട്ടിന്റെ കീഴിലുള്ള യാത്ര ബോട്ടുകൾ നാളെ മുതൽ അന്തർജില്ലാ സർവീസ് ആരംഭിക്കുമെന്ന് ഗതാഗത മന്ത്രി എകെ ശശീന്ദ്രൻ വ്യക്തമാക്കി. മുഴുവൻ സീറ്റുകളിലും ആളുകളെ ഇരുത്തിയാകും യാത്ര അനുവദിക്കുക.
രാവിലെ അഞ്ച് മണി മുതൽ രാത്രി 9 മണിവരെയാകും സർവീസുകൾ. എല്ലാ ബോട്ട് ജെട്ടികളിലും കൊവിഡ് പ്രതിരോധ മുൻകരുതലുകൾ സ്വീകരിക്കും. ടിക്കറ്റ് നിരക്കിൽ മാറ്റമില്ലെന്നും മന്ത്രി വ്യക്തമാക്കി.
. യാത്രക്കാരുടെ കുറവുകാരണം വരുമാനത്തിൽ ഇടിവ് ഉണ്ടയതിനാൽ മൂന്നാംഘട്ട ലോക്ക് ഡൗൺ കാലത്ത് അനുവദിച്ച കെ എസ് ആർ ടി സി സ്‌പെഷ്യൽ സർവീസുകൾ ഇനിയുണ്ടാകില്ല . കഴിഞ്ഞ 12 ദിവസം ഓടിയപ്പോൾ കെഎസ്ആർടിസിക്ക് നഷ്‌ടം 6 കോടി 27 ലക്ഷം രൂപയാണ്.
ലോക്ക് ഡൗൺ ഇളവുകൾ ഉള്ളതിന്റെ പശ്ചാത്തലത്തിൽ സമീപ ജില്ലകളിലേക്ക് കെഎസ്ആർടിസി സർവീസ് ആരംഭിച്ചു. 2190 ഓര്‍ഡിനറി സര്‍വീസുകളും 1037 അന്തര്‍ ജില്ലാ സര്‍വീസുകളുമാണ് നടക്കുന്നത്. എല്ലാ സീറ്റുകളിലും യാത്രക്കാർക്ക് ഉപയോഗിക്കാം.
പഴയ ബസ് ടിക്കറ്റ് നിരക്ക് തന്നെയാകും. രാവിലെ 5 മണി മുതൽ സർവീസ് ആരംഭിക്കും. രാത്രി 9 മണിക്കകം തിരിച്ച് ഡിപ്പോകളിൽ എത്തിച്ചേരുന്ന തരത്തിലാണ് സർവീസുകൾ ക്രമീകരിച്ചിരിക്കുന്നത്.
തിക്കി തിരക്കി ബസിൽ കയറുന്ന രീതിയുണ്ടാവില്ല . നിയന്ത്രിത മേഖലകളില്‍ സ്റ്റോപ്പ് ഉണ്ടാവില്ല. സ്ഥിതി മെച്ചപ്പെട്ടാല്‍ അന്തര്‍സംസ്ഥാന സര്‍വീസ് തുടങ്ങുമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.
അതേസമയം ലോക്ക് ഡൗൺ ഇളവുകൾ നിലവിലുണ്ടെങ്കിലും അന്തർജില്ലാ സർവ്വീസ് നടത്തില്ലെന്ന് സ്വകാര്യ ബസ് ഉടമകൾ വ്യക്തമാക്കി. സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്ന സാഹചര്യത്തിലാണ്ഈ തീരുമാനം .
ലോക്ക് ടൗണിൽ ഇളവുകൾ നൽകിയിട്ടുണ്ടെങ്കിലും പൊതു ഗതാഗത സൗകര്യം ഉപയോഗിക്കുന്ന യാത്രക്കാരുടെ എണ്ണം കുറഞ്ഞ നിലയിലാണെന്നും സ്വകാര്യ ബസ് ഉടമകൾ പറഞ്ഞു. ജൂൺ എട്ടിന് ശേഷം ലോക്ക് ഡൗൺ ഇളവുകളിൽ കൂടുതൽ മാറ്റമുണ്ടാകുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.
https://www.facebook.com/Malayalivartha