Widgets Magazine
15
Dec / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ നാളെ ചോദ്യം ചെയ്യാൻ വിളിപ്പിക്കില്ല: അപ്പീലിലെ വിധി വന്നതിന് ശേഷം തുടർ നടപടികൾ; നാളെ മുൻ‌കൂർ ജാമ്യം തള്ളിയാൽ ഉടൻ കസ്റ്റഡിയിലെടുക്കാൻ നീക്കം...


പൊലീസ് വാഹനം തകർത്തതടക്കം ചുമത്തി, പാനൂരിലെ വടിവാൾ ആക്രമണത്തിൽ അമ്പതോളം സിപിഎം പ്രവർത്തകർക്കെതിരെ കേസ്: സിപിഎമ്മിന്റെ അറിയപ്പെടുന്ന ഗുണ്ടകളാണ് സംഘര്‍ഷം ഉണ്ടാക്കിയതെന്ന് ഡിസിസി പ്രസിഡന്റ്...


അധികാരം തലക്ക് പിടിച്ച പെരുമാറ്റമാണ് സിപിഐഎം നേതാക്കൾക്ക്; രാഹുൽ വിഷയം വാർത്ത ആയി ! ജനങ്ങളെ അത് സ്വാധീനിച്ചു.. തുടർ ഭരണ പ്രചരണം യുഡിഎഫിന് ഗുണം ചെയ്തു: പിണറായിയ്ക്ക് നേരെ ആഞ്ഞടിച്ച് ഷാഫി പറമ്പിൽ...


തിരുവനന്തപുരത്തെ എൻഡിഎയുടെ വിജയം മതനിരപേക്ഷതയിൽ വിശ്വസിക്കുന്നവരെ ആശങ്കപ്പെടുത്തുന്നത്: വർഗീയ ശക്തികളുടെ ദുഷ്പ്രചാരണങ്ങളിലും, കുടിലതന്ത്രങ്ങളിലും ജനങ്ങൾ അകപ്പെട്ട് പോകാതിരിക്കാനുള്ള ജാഗ്രത ശക്തമാക്കേണ്ടതുണ്ട് എന്ന മുന്നറിയിപ്പാണ് ഈ തെരഞ്ഞെടുപ്പ് ഫലം നൽകുന്നത്; കനത്ത തിരിച്ചടിയിൽ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ...


ക്ഷേമപ്രവര്‍ത്തനങ്ങള്‍, റോഡ്, പാലം, വികസന പ്രവര്‍ത്തനങ്ങള്‍, ജനക്ഷേമ പരിപാടികള്‍ ഇതുപോലെ കേരളത്തിന്‍റെ ചരിത്രത്തിൽ നടന്നിട്ടുണ്ടോ? ഇല്ലല്ലോ? വോട്ടര്‍മാര്‍ നന്ദികേട് കാണിച്ചു; “പെൻഷൻ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ കൈപ്പറ്റി ശാപ്പാട് കഴിച്ചവര്‍ നല്ല ഭംഗിയായി നമുക്കിട്ട് വെച്ചു; എം.എം. മണിയെ പച്ചയ്ക്ക് പറഞ്ഞ് ജനം...

'പപ്പ അശ്ലീല വീഡിയോകള്‍ കാണിക്കും, നേരിട്ടത് സഹിക്കാനാവാത്ത പീഡനങ്ങള്‍ ' പുറത്തുവന്നത് കൊടും ക്രൂരതയുടെ കഥകള്‍

04 JULY 2020 10:15 AM IST
മലയാളി വാര്‍ത്ത

കേരളത്തില്‍ സ്ത്രീകളും കുട്ടികളും സുരക്ഷിതരാണോ..! അല്ലെന്നാണ് കോട്ടയം ഗാന്ധിനഗറിലെ സാന്ത്വനം എന്ന അഭയ കേന്ദ്രവുമായി ബന്ധപ്പെട്ട് ഇപ്പോള്‍ പുറത്തു വരുന്ന ഞെട്ടിക്കുന്ന വാര്‍ത്തകള്‍ നല്‍കുന്ന സൂചന. 12 വര്‍ഷമായി സാന്ത്വനത്തിലെ അന്തേവാസിയായി പ്രവര്‍ത്തിച്ചിരുന്ന 21 വയസുകാരിയായ പെണ്‍കുട്ടി മുഖ്യമന്ത്രി പിണറായി വിജയനും, ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയ്ക്കും അയച്ച പരാതി പുറത്തായതോടെയാണ് കൊടും ക്രൂരതയുടെ കഥകള്‍ പുറത്തു വന്നത്. സാന്ത്വനത്തിലെ ഡയറക്ടറായ അമ്മയുടെ പപ്പ നടത്തിയ ലൈംഗിക പീഡനത്തിന്റെ കഥകളാണ് 21 കാരിയായ പെണ്‍കുട്ടി തുറന്നെഴുതിയിരിക്കുന്നത്.

പപ്പ അശ്ലീല വീഡിയോകള്‍ കാണിക്കും, സ്വയം ഭോഗം ചെയ്യാന്‍ നിര്‍ബന്ധിക്കും... സ്വകാര്യ ഭാഗങ്ങളില്‍ ഉപദ്രവിക്കും ... 2019 ഒക്ടോബര്‍ മുതല്‍ നടന്ന കൊടിയ പീഡനങ്ങളുടെ കഥകളാണ് ഇടുക്കി സ്വദേശിയും മറ്റൊരു അഭയവുമില്ലാത്തിനാല്‍ 12 വര്‍ഷത്തോളമായി ഈ പെണ്‍കുട്ടി സാന്ത്വനം എന്ന അഭയകേന്ദ്രത്തിലാണ് താമസിച്ചിരുന്നത്. സാന്ത്വനത്തിന്റെ ഡയറക്ടറായ സ്ത്രീയെ അന്തേവാസികള്‍ അമ്മയെന്നാണ് വിളിക്കുന്നത്. അമ്മയുടെ ഭര്‍ത്താവും സാന്ത്വനം ട്രസ്റ്റിന്റെ മെമ്പറുമായ ആളെ പപ്പ എന്നും അന്തേവാസികള്‍ വിളിച്ചിരുന്നു.

ഇതിനിടെ, കഴിഞ്ഞ ഒക്ടോബറില്‍ അമ്മയുടെ തളര്‍ന്നു കിടക്കുന്ന മാതാവിനെ പരിചരിക്കുന്നതിനെന്ന പേരില്‍ ഇവരുടെ വീട്ടിലേയ്ക്കു വിളിച്ചു വരുത്തി. ഇടയ്ക്കിടെ അമ്മയുടെ വീട്ടില്‍ ജോലിയ്ക്കടക്കം പോയിരുന്നതിനാല്‍ അമ്മയുടെ വീട്ടിലേയ്ക്കുള്ള ക്ഷണത്തില്‍ യുവതിയ്ക്കു സംശയമുണ്ടായിരുന്നില്ല. ഇവിടെ എത്തിയപ്പോള്‍ അമ്മ ഇവിടെ ഉണ്ടായിരുന്നില്ല. പപ്പയും അമ്മയുടെ അമ്മയായ അമ്മച്ചിയും മാത്രമാണ് ഇവിടെ ഉണ്ടായിരുന്നത്. ഇവിടെ വച്ചാണ് പപ്പയുടെ പീഡന ശ്രമം അരങ്ങേറിയത് എന്നു യുവതി പരാതിയില്‍ പറയുന്നു.

വീട്ടില്‍ വച്ച് ലൈംഗികച്ചുവയോടെ സംസാരിച്ച പപ്പ, അശ്ലീല വീഡിയോകള്‍ ബലമായി കാണിച്ചു. സ്വയം ഭോഗം ചെയ്തിട്ടുണ്ടോ എന്നു ചോദിച്ച ഇദ്ദേഹം, ഇല്ലെങ്കില്‍ ചെയ്യണമെന്നും ഇതിനായി സാന്ത്വനത്തിലെ മറ്റു അന്തേവാസികളായ പെണ്‍കുട്ടികളെ വിളിക്കണമെന്നും ആവശ്യപ്പെട്ടു. ഇതിനെയെല്ലാം എതിര്‍ത്ത് സംസാരിക്കുന്നതിനിടെ അപ്രതീക്ഷിതമായി പപ്പാ കടന്നു പിടിക്കുകയും, ഉമ്മവയ്ക്കുകയും, സ്വകാര്യ ഭാഗങ്ങളില്‍ ഉപദ്രവിക്കുകയും ചെയ്തു - പീഡനത്തില്‍ നിന്നും രക്ഷപെടാന്‍ ശ്രമിച്ചെങ്കിലും ഒപ്പം താമസിക്കുന്ന പെണ്‍കുട്ടികളെ ലൈംഗികതയ്ക്കു ഉപയോഗിക്കണമെന്നാണ് ഇദ്ദേഹം തന്നോട് ഉപദേശിച്ചതെന്നും പെണ്‍കുട്ടി പറയുന്നു.

സംഭവത്തില്‍ ജില്ലാ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ജൂണ്‍ 23 ന് പെണ്‍കുട്ടി മുഖ്യമന്ത്രിയ്ക്കു അയച്ച പരാതിയാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. പരാതിക്കാരിയായ പെണ്‍കുട്ടിയെയും, സാക്ഷികളായ രണ്ടു പെണ്‍കുട്ടികളെയും ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി വിളിച്ചു വരുത്തി മൊഴിയെടുത്തിട്ടുമുണ്ട്.
സ്ഥാപനം നടത്തിപ്പുകാരനായ ബാബു വര്‍ഗീസിന് എതിരെ പൊലീസ് കേസെടുത്തു. പീഡന പരാതി ഉയര്‍ന്നതോടെ സ്ഥാപനത്തിലെ 17 അന്തേവാസികളായ പെണ്‍കുട്ടികളെ മാറ്റി. ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ഇടപെട്ടാണ് പെണ്‍കുട്ടികളെ മാറ്റിയത്.

ദിവസങ്ങള്‍ക്ക് മുമ്പാണ് പെണ്‍കുട്ടി ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിക്ക് പീഡന പരാതി നല്‍കിയത്. സ്ഥാപനത്തിന്റെ ഉടമ ആനി വര്‍ഗീസിന്റെ ഭര്‍ത്താവ് ബാബുവിനെതിരെയായിരുന്നു പരാതി. പെണ്‍കുട്ടിയുടെ മൊഴി എടുത്തതിന് പിന്നാലെ കോട്ടയം എസ്പിക്ക് പരാതി കൈമാറുകയായിരുന്നു. തുടര്‍ന്ന് ബാബുവിനെതിരെ കേസ് എടുക്കുകയായിരുന്നു.




 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം മത്സരത്തില്‍ ഇന്ത്യക്ക് ബൗളിംഗില്‍ മികച്ച പ്രകടനം  (4 hours ago)

നാളെ ക്രൈംബ്രാഞ്ചിന് മുന്നില്‍ ഹാജരാകാന്‍ ഒരറിയിപ്പും കിട്ടിയിട്ടില്ലെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍  (5 hours ago)

കെഎസ്ആര്‍ടിസി ബസില്‍ ദിലീപിന്റെ സിനിമ പ്രദര്‍ശനം നിര്‍ത്തിവയ്പ്പിച്ച് യാത്രക്കാരി  (6 hours ago)

സിഡ്‌നിയിലെ ബോണ്ടി ബീച്ചില്‍ നടന്ന വെടിവെയ്പ്പില്‍ 10 പേര്‍ കൊല്ലപ്പെട്ടു  (7 hours ago)

കാര്‍ കനാലിലേക്ക് വീണ് അധ്യാപക ദമ്പതികള്‍ക്ക് ദാരുണാന്ത്യം  (7 hours ago)

ബിജെപിയെയും തിരഞ്ഞെടുപ്പ് കമ്മീഷനെയും രൂക്ഷമായി വിമര്‍ശിച്ച് പ്രിയങ്ക ഗാന്ധി  (7 hours ago)

അതിജീവിതയ്ക്ക് പിന്തുണയുമായി താരങ്ങള്‍  (7 hours ago)

നാല് വയസുള്ള മകനെ കൊലപ്പെടുത്തി; 37കാരിക്ക് ശിക്ഷയല്ല ചികിത്സയാണ് വേണ്ടതെന്ന് കോടതി  (8 hours ago)

ട്രോളന്മാര്‍ക്ക് മറുപടിയുമായി മായാ വി  (9 hours ago)

അധികം നമ്മളെ ചൂഷണം ചെയ്യാതെ നല്ലൊരു മാറ്റം വരണം; അതേത് വഴിയെങ്കിലും ഏത് പാര്‍ട്ടി വഴിയെങ്കിലും ഉണ്ടായാല്‍ മതിയായിരുന്നു; ബിജെപി വിജയത്തില്‍ പ്രതികരിച്ച് ഗോകുല്‍ സുരേഷ്  (9 hours ago)

വിസി നിയമനത്തില്‍ സുപ്രീംകോടതിക്കെതിരെ ഗവര്‍ണര്‍  (9 hours ago)

ഇന്ത്യൻ പ്രവാസികൾക്ക് കനത്ത തിരിച്ചടി; യുഎഇയിൽ ജോലി തേടുന്നതോ ഉപരിപഠനത്തിന് ആഗ്രഹിക്കുന്നതോ ആയ ആയിരക്കണക്കിന് പ്രവാസികളെ നേരിട്ട് ബാധിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രാലയം  (9 hours ago)

ഭാഗ്യം പരീക്ഷിക്കുന്ന പ്രവാസി മലയാളികൾക്ക് ആവേശം പകരുന്ന മാറ്റങ്ങൾ; ഭാഗ്യക്കുറികളിൽ പ്രതീക്ഷ അർപ്പിച്ച് പ്രവാസികൾ  (10 hours ago)

അന്നും ഇന്നും എന്നും അവള്‍ക്കൊപ്പം; സോഷ്യല്‍ മീഡിയയിലൂടെ പ്രതികരിച്ച് മഞ്ജു വാര്യര്‍  (10 hours ago)

ശബരിമല സ്വര്‍ണപ്പാളി കേസില്‍ അന്വേഷണ സംഘത്തിനുമുന്നില്‍ മൊഴി നല്‍കാനെത്തി രമേശ് ചെന്നിത്തല  (10 hours ago)

Malayali Vartha Recommends