Widgets Magazine
13
Apr / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഏകദേശം 80 സീറ്റ് കിട്ടി അധികാരത്തിൽ തിരിച്ചെത്താമെന്ന് സിപിഎം സംസ്ഥാന കമ്മിറ്റി പ്രത്യാശ..സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സൂക്ഷിച്ചിരിക്കുന്ന ഇ വി എമ്മുകളുടെ സുരക്ഷ സംബന്ധിച്ച് ഇന്ത്യൻ നാഷണൽ കോൺഗ്രസിന് ആശങ്ക..


രാവിലെ മുതല്‍ ഇറാനിയന്‍ തുറമുഖങ്ങളിലേക്കും തിരിച്ചുമുള്ള എല്ലാ കപ്പല്‍ ഗതാഗതവും തടയുമെന്ന് യുഎസ്..കടുത്ത പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് ഇറാന്‍ മുന്നറിയിപ്പ്..


ബാബ വാംഗയുടെ പ്രവചനങ്ങൾ വീണ്ടും തരംഗമാകുന്നു... 2026നെ സംബന്ധിച്ച് ബാബ വാംഗയുടേതായി പ്രചരിക്കുന്ന പ്രവചനങ്ങൾ മനുഷ്യരാശിയെ ഒന്നടങ്കം ഭയപ്പെടുത്തുന്നു..


വേനൽമഴയുടെ പ്രത്യേകതയായി ഇടിമിന്നലോടുകൂടിയ ചെറുദൈർഘ്യമുള്ള മഴ.. മണിക്കൂറിൽ 40 കിലോമീറ്രർ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത..ചൂട് കൂടുതലായി അനുഭവപ്പെടുന്നതും സാധാരണമാണ്..


കതിഹാർ ജില്ലയിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ ദാരുണ അപകടത്തിൽ 13 പേർ കൊല്ലപ്പെട്ടു..സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അഗാധമായ അനുശോചനവും ദുഃഖവും രേഖപ്പെടുത്തി..

കൊച്ചിയിൽ നിന്നു മാവേലിക്കര റജിസ്ട്രേഷനിലുള്ള ആഡംബര കാറിൽ കഞ്ചാവുമായി യുവാക്കൾ എത്തുന്നെന്ന സന്ദേശം; പരിശോധനയ്ക്ക് ഇറങ്ങിയ പോലീസ് നേരിട്ടത് സിനിമയെ വെല്ലുന്ന രംഗങ്ങൾ; കാറിൽ 7 കിലോ കഞ്ചാവ് കടത്തിയ പ്രതി അറസ്റ്റിൽ!!!!!!

06 AUGUST 2020 02:38 PM IST
മലയാളി വാര്‍ത്ത

കൊച്ചിയിൽ നിന്നു മാവേലിക്കര റജിസ്ട്രേഷനിലുള്ള ആഡംബര കാറിൽ കഞ്ചാവുമായി യുവാക്കൾ എത്തുന്നെന്ന സന്ദേശം കേട്ട് സ്ഥലത്ത് എത്തിയ പോലീസ് പിന്നെ സാക്ഷിയായത് നാടകീയമായ രംഗങ്ങൾക്കായിരുന്നു. പോലീസ് പരിശോധന  കർശനമാക്കി വഴിയരികിൽ നിന്നു...പിന്നെ നടന്നതെല്ലാം സിനിമയെ വെല്ലുന്ന രംഗങ്ങൾ ...... കാറിൽ 7 കിലോ കഞ്ചാവ് കടത്തിയ പ്രതി അറസ്റ്റിൽ!!!!!!

മാവേലിക്കര മേഖലയിൽ പൊലീസ് വാഹന പരിശോധന കർശനമാക്കി . വാഹന പരിശോധനയ്ക്കിടെ പൊലീസ് കൈകാണിച്ചിട്ടും നിർത്താകെ അമിതവേഗത്തിൽ കാർ ഓടിച്ചു പോകുകയായിരുന്നു പ്രതികൾ . ചെട്ടികുളങ്ങര എത്തിയപ്പോൾ ഇടവഴിയിലേക്കു തിരിഞ്ഞു പൊലീസിനെ വെട്ടിച്ച സംഘം രക്ഷപ്പെട്ടെന്നു കരുതിയാണു വീട്ടുമുറ്റത്തു വാഹനം കയറ്റിയിട്ടത്. പിന്തുടർന്നെത്തിയ പൊലീസ് വീട്ടുമുറ്റത്തു കാർ കിടക്കുന്നതു കണ്ടാണു പ്രതികളെ കുടുക്കുകയായിരുന്നു. കാറിൽ 7 കിലോ കഞ്ചാവ് കടത്തിയ സംഭവത്തിൽ പൊലീസ് പിടികൂടുമെന്നായപ്പോൾ തളർന്നു വീണു. എന്നാൽ പ്രതി സോനുവിന്റെ ഈ അഭിനയത്തിൽ പൊലീസ് വീണില്ല . മറ്റൊരു പ്രതി സിജിന്റെ അമ്മയുടെ പേരിലുള്ള കാറിന്റെ ഡിക്കിയിൽ നിന്നു കണ്ടെടുത്ത പൊതികൾ അഴിച്ചു പരിശോധിക്കുന്നതിനിടെ സോനുവിന്റെ അമ്മ പൊതി തട്ടിപ്പറിച്ചു വീടിനുള്ളിലേക്കു പോയി അകത്തുവച്ചു പരിശോധിക്കാൻ പൊലീസിനോടു ആവശ്യപ്പെടുകയും ചെയ്തു . ഇതിനിടെ തളർന്നു വീണ സോനുവിനെ എഴുന്നേൽപ്പിച്ച പൊലീസ് ആശുപത്രിയിൽ കൊണ്ടുപോകാൻ ശ്രമിച്ചപ്പോൾ അച്ഛൻ തടഞ്ഞു. അച്ഛനെ ബലം പ്രയോഗിച്ചു മാറ്റിയ ശേഷമാണു സോനുവിനെ ആശുപത്രിയിൽ കൊണ്ടുപോയത്. ആരോഗ്യസ്ഥിതി തൃപ്തികരമാണെന്ന് അറിയുകയും ചെയ്തു .


ആദ്യമായാണു കഞ്ചാവ് കടത്തിയതെന്നും അബദ്ധം സംഭവിച്ചതാണെന്നും അറസ്റ്റിലായ സോനുവും സിജിനും പൊലീസിനു മൊഴി നൽകി. പക്ഷേ പോലീസ് ഇത് വിശ്വസിച്ചില്ല. . കഞ്ചാവ് ആദ്യമായി കടത്തുന്നവർ 7 കിലോ ഒരുമിച്ചു കൊണ്ടുവരില്ലെന്നും അറസ്റ്റിലായവർ കാരിയേഴ്സ് ആണെങ്കിൽ കഞ്ചാവ് മാഫിയ ഇത്രയധികം കഞ്ചാവ് ആദ്യഘട്ടത്തിൽ നൽകുകയില്ലെന്നും സിഐ ബി.വിനോദ്കുമാർ പറഞ്ഞു. വലിയ ടൂറിസ്റ്റ് ബാഗിനുളളിൽ 2 പൊതികളായാണു കഞ്ചാവ് സൂക്ഷിച്ചിരുന്നത്. ഇതിൽ ഒരു പൊതി പൊട്ടിച്ച നിലയിലാണു കാണപ്പെട്ടത്. അതിനാൽ സാധനം ലഭിച്ചപ്പോൾ കഞ്ചാവ് തന്നെയാണെന്ന് ഉറപ്പിക്കുന്നതിനു പൊട്ടിച്ചതാണെന്നാണു പൊലീസിന്റെ നിഗമനം. അതിനിടെ അമ്മയെ ആശുപത്രിയിൽ കൊണ്ടുപോകാൻ കാർ ആവശ്യപ്പെട്ടു സോനു എത്തുകയായിരുന്നെന്നു സിജിന്റെ അമ്മ സൂചിപ്പിച്ചതായി നാട്ടുകാർ പറയുന്നു.

 

പിടിയിലായ സോനു ബിടെക് ബിരുദം നേടിയ ശേഷം കൊച്ചിയിൽ ജോലി ചെയ്തിരുന്നു. കഞ്ചാവ് സംഘങ്ങളുമായി ബന്ധപ്പെട്ടത് ഈ സമയത്താകമെന്നാണ് പൊലീസ്‌ നിഗമനം . സോനുവിനു കൊച്ചിയിൽ വാടകയ്ക്ക് ഫ്ലാറ്റ് ഉണ്ടായിരുന്നു. കഞ്ചാവ് വിപണത്തിനാണു കൊച്ചിയിലെ ജോലി ഉപേക്ഷിച്ചിട്ടും ഫ്ലാറ്റ് ഒഴിയാഞ്ഞതെന്നാണ് പൊലീസിന്റെ നിഗമനം. പ്രതികളെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്യുമ്പോൾ മാത്രമേ കാര്യങ്ങൾ കൂടുതൽ അറിയുവാൻ സാധിക്കൂ.

കഞ്ചാവ് കടത്തിന് ആംബുലൻസ് മറയാക്കിയതായി പൊലീസിന്റെ നിഗമനം. കൊച്ചിയിലെ ജോലി ഉപേക്ഷിച്ചു കായംകുളത്ത് സ്വകാര്യ ആംബുലൻസ് ഓടിച്ചിരുന്ന സോനു തന്റെ എറണാകുളം ബന്ധങ്ങളേയും ഉപയോഗിച്ചു . കഞ്ചാവ് ആംബുലൻസിൽ കടത്തിയിട്ടുണ്ടെന്നു പൊലീസ് കരുതുന്നത്. കായംകുളത്ത് നൽകുന്നതിനായിരുന്നു പൊതികൾ ലഭിച്ചതെന്നു സോനു പറയുന്നതിനാൽ കായംകുളം കേന്ദ്രീകരിച്ചു പൊലീസ് അന്വേഷണം നടത്തും . ലോക്ഡൗൺ കാലയളവിൽ ആംബുലൻസിന്റെ യാത്ര സംബന്ധിച്ച രേഖകൾ സ്വകാര്യ സ്ഥാപനത്തിൽ നിന്നു ശേഖരിച്ചു പരിശോധിക്കുകയും ചെയ്യും . ബിടെക് ബിരുദധാരിയായ സോനു നാട്ടുകാർക്കു ആംബുലൻസ്, ടാക്സി ഡ്രൈവർ. കൊയ്പ്പള്ളികാരാണ്മ സ്വദേശിയായ സോനു ചില ദിവസങ്ങളിൽ ആംബുലൻസിലും റജിസ്ട്രേഷൻ നടത്താത്ത കാറിലും വീട്ടിൽ എത്താറുണ്ടായിരുന്നെന്നും നാട്ടുകാർ പറയുന്നു. പുതിയ കാറുമായെത്തിയപ്പോൾ ടാക്സി ഓടാൻ വാങ്ങിയതാണെന്നു നാട്ടിൽ പറഞ്ഞിരുന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരളത്തില്‍ ആകെ പോളിങ് 79.63 ശതമാനം ആണെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍  (40 minutes ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ അംഗം കെ പി ശങ്കരദാസിന് ജാമ്യം  (45 minutes ago)

ദന്തല്‍ വിദ്യാര്‍ത്ഥിയുടെ ആത്മഹത്യ: പേടിച്ചിട്ടാണ് ഇതുവരെ പ്രതികരിക്കാതിരുന്നതെന്ന് വിദ്യാര്‍ഥിനി  (2 hours ago)

കേന്ദ്രത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി സോണിയ ഗാന്ധി  (2 hours ago)

പുനലൂര്‍ പൊലീസ് സ്‌റ്റേഷനില്‍ യുവാവിന്റെ ആത്മഹത്യാ ശ്രമം  (3 hours ago)

യുപിയില്‍ ബസും ട്രക്കും കൂട്ടിയിടിച്ച് ആറുപേര്‍ക്ക് ദാരുണാന്ത്യം  (3 hours ago)

ജിം ട്രെയിനര്‍ ജീവനൊടുക്കിയ നിലയില്‍; സംഭവത്തിന് പിന്നില്‍ യുവതിയുടെ ഭീഷണിയെന്ന് കുടുംബം  (3 hours ago)

മേയ് നാലുവരെ കോൺഗ്രസ് പ്രവർത്തകർക്ക് ഉറക്കമില്ല  (5 hours ago)

AMERICA ഹോര്‍മുസ് കടലിടുക്കില്‍ ഇനി യുഎസ് ഉപരോധം  (6 hours ago)

നിതിന്‍ രാജിന്റെ മരണം ; പരിഷ്‌കൃത സമൂഹത്തിന് ഒരിക്കലും ഉള്‍ക്കൊള്ളാന്‍ കഴിയാത്ത കാര്യങ്ങളാണ് നിതിന്റെ ദുരൂഹമരണവുമായി ബന്ധപ്പെട്ട് പുറത്തുവന്നത്; ഉത്തരവാദികളായവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് ക  (10 hours ago)

നിതിന്റെ മരണം; അധ്യാപകർ ജാതിയുടെയും നിറത്തിന്റെയും പേരിൽ വിദ്യാർത്ഥികളെ മാറ്റി നിർത്തുന്നത് അപമാനകരമെന്ന് മുൻ കേന്ദ്രമന്ത്രി വി. മുരളീധരൻ  (10 hours ago)

നിതിൻ രാജിന്റെ മരണം; കോളേജിൽ നിതിൻ രാജ് ജാതി അധിക്ഷേപത്തിന് ഇരയായി എന്ന വാർത്ത അത്യന്തം ഞെട്ടിക്കുന്നത്; മുഖം നോക്കാതെ തന്നെ കർശനമായ നടപടികൾ ഉണ്ടാകുമെന്ന് മന്ത്രി വി. ശിവൻകുട്ടി  (10 hours ago)

ഭരണവിരുദ്ധ വികാരമില്ല; എൽഡിഎഫ് ഉയർത്തിപ്പിടിക്കുന്ന രാഷ്ട്രീയ നിലപാടുകൾക്ക് വലിയ അംഗീകാരം നൽകുന്ന സ്ഥിതി; 90ൽ കൂടുതൽ സീറ്റുകൾ നേടി എൽഡിഎഫ് അധികാരത്തിൽ വരുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്  (10 hours ago)

നിതിന്‍ രാജിന്റെ മരണം; കേരളത്തില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുകയാണ്; സംസ്ഥാന സര്‍ക്കാര്‍ കാണിക്കുന്ന കുറ്റകരമായ മൗനം അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍  (10 hours ago)

ഇത്തരം ആളുകള്‍ക്ക് അധ്യാപകരായി തുടരാന്‍ എന്ത് അവകാശമാണുള്ളത് ? അവരെയാണോ അധ്യാപകര്‍ എന്ന് വിളിക്കുന്നത്? കുട്ടികള്‍ക്ക് ജീവിതത്തില്‍ വഴികാട്ടിയാകേണ്ട അധ്യാപകരമാണ് മോശം പരാമര്‍ശം നടത്തിയത്; പൊട്ടിത്തെറി  (10 hours ago)

Malayali Vartha Recommends