Widgets Magazine
23
Dec / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ചരിത്രം കുറിച്ച് എറണാകുളം ജനറല്‍ ആശുപത്രി: ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തുന്ന രാജ്യത്തെ ആദ്യ ജില്ലാതല ആശുപത്രി: അനാഥയായ നേപ്പാള്‍ സ്വദേശിനിക്ക് കരുതലായി കേരളം; ഷിബുവിന്റെ 7 അവയവങ്ങള്‍ ദാനം ചെയ്തു...


തലസ്ഥാനത്ത് നടുറോഡിൽ കെഎസ്ആർടിസി ബസ് തടഞ്ഞ കേസിൽ മുൻ മേയർ ആര്യാ രാജേന്ദ്രനെയും സച്ചിൻ ദേവ് എംഎൽഎയെയും ഒഴിവാക്കി കുറ്റപത്രം: പൊലീസ് തുടക്കം മുതൽ മേയറെ രക്ഷിക്കാൻ ശ്രമിച്ചുവെന്ന് യദു: നോട്ടീസ് അയച്ച് തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി...


ചേർത്ത് പിടിക്കേണ്ടവർ തന്നെ അവനെ തള്ളിക്കളഞ്ഞത് വലിയൊരു തെറ്റായിരുന്നുവെന്ന്, കാലം തെളിയിക്കുന്ന ഒരുദിവസം വരും: പിന്നിൽ നിന്ന് കുത്തിയവരോട് പോലും അവൻ ഒരു പരിഭവവും കാണിച്ചിട്ടില്ല; മുറിവേൽപ്പിച്ചവർക്ക് നേരെ പോലും മൗനം പാലിച്ചുകൊണ്ട് അവൻ കാണിക്കുന്ന ഈ കൂറ് കാലം അടയാളപ്പെടുത്തും: രാഹുൽ മാങ്കൂട്ടത്തെക്കുറിച്ച് രഞ്ജിത പുളിയ്ക്കൽ...


പുണ്യ തീർത്ഥ സ്ഥലങ്ങളിൽ സന്ദർശനം നടത്താൻ യോഗമുണ്ട്. കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും ഉണ്ടാകും


നേരിട്ടെത്തി ഞെട്ടിപ്പിക്കും... തിരുവനന്തപുരം മേയർ സ്ഥാനത്തേക്ക് എൽഡിഎഫും യുഡിഎഫും മത്സരിക്കും, ബിജെപിയുടെ വിജയം എളുപ്പമാക്കി, മോദിയുടെ വികസനം തലസ്ഥാനത്തും

കൊച്ചിയിൽ നിന്നു മാവേലിക്കര റജിസ്ട്രേഷനിലുള്ള ആഡംബര കാറിൽ കഞ്ചാവുമായി യുവാക്കൾ എത്തുന്നെന്ന സന്ദേശം; പരിശോധനയ്ക്ക് ഇറങ്ങിയ പോലീസ് നേരിട്ടത് സിനിമയെ വെല്ലുന്ന രംഗങ്ങൾ; കാറിൽ 7 കിലോ കഞ്ചാവ് കടത്തിയ പ്രതി അറസ്റ്റിൽ!!!!!!

06 AUGUST 2020 02:38 PM IST
മലയാളി വാര്‍ത്ത

കൊച്ചിയിൽ നിന്നു മാവേലിക്കര റജിസ്ട്രേഷനിലുള്ള ആഡംബര കാറിൽ കഞ്ചാവുമായി യുവാക്കൾ എത്തുന്നെന്ന സന്ദേശം കേട്ട് സ്ഥലത്ത് എത്തിയ പോലീസ് പിന്നെ സാക്ഷിയായത് നാടകീയമായ രംഗങ്ങൾക്കായിരുന്നു. പോലീസ് പരിശോധന  കർശനമാക്കി വഴിയരികിൽ നിന്നു...പിന്നെ നടന്നതെല്ലാം സിനിമയെ വെല്ലുന്ന രംഗങ്ങൾ ...... കാറിൽ 7 കിലോ കഞ്ചാവ് കടത്തിയ പ്രതി അറസ്റ്റിൽ!!!!!!

മാവേലിക്കര മേഖലയിൽ പൊലീസ് വാഹന പരിശോധന കർശനമാക്കി . വാഹന പരിശോധനയ്ക്കിടെ പൊലീസ് കൈകാണിച്ചിട്ടും നിർത്താകെ അമിതവേഗത്തിൽ കാർ ഓടിച്ചു പോകുകയായിരുന്നു പ്രതികൾ . ചെട്ടികുളങ്ങര എത്തിയപ്പോൾ ഇടവഴിയിലേക്കു തിരിഞ്ഞു പൊലീസിനെ വെട്ടിച്ച സംഘം രക്ഷപ്പെട്ടെന്നു കരുതിയാണു വീട്ടുമുറ്റത്തു വാഹനം കയറ്റിയിട്ടത്. പിന്തുടർന്നെത്തിയ പൊലീസ് വീട്ടുമുറ്റത്തു കാർ കിടക്കുന്നതു കണ്ടാണു പ്രതികളെ കുടുക്കുകയായിരുന്നു. കാറിൽ 7 കിലോ കഞ്ചാവ് കടത്തിയ സംഭവത്തിൽ പൊലീസ് പിടികൂടുമെന്നായപ്പോൾ തളർന്നു വീണു. എന്നാൽ പ്രതി സോനുവിന്റെ ഈ അഭിനയത്തിൽ പൊലീസ് വീണില്ല . മറ്റൊരു പ്രതി സിജിന്റെ അമ്മയുടെ പേരിലുള്ള കാറിന്റെ ഡിക്കിയിൽ നിന്നു കണ്ടെടുത്ത പൊതികൾ അഴിച്ചു പരിശോധിക്കുന്നതിനിടെ സോനുവിന്റെ അമ്മ പൊതി തട്ടിപ്പറിച്ചു വീടിനുള്ളിലേക്കു പോയി അകത്തുവച്ചു പരിശോധിക്കാൻ പൊലീസിനോടു ആവശ്യപ്പെടുകയും ചെയ്തു . ഇതിനിടെ തളർന്നു വീണ സോനുവിനെ എഴുന്നേൽപ്പിച്ച പൊലീസ് ആശുപത്രിയിൽ കൊണ്ടുപോകാൻ ശ്രമിച്ചപ്പോൾ അച്ഛൻ തടഞ്ഞു. അച്ഛനെ ബലം പ്രയോഗിച്ചു മാറ്റിയ ശേഷമാണു സോനുവിനെ ആശുപത്രിയിൽ കൊണ്ടുപോയത്. ആരോഗ്യസ്ഥിതി തൃപ്തികരമാണെന്ന് അറിയുകയും ചെയ്തു .


ആദ്യമായാണു കഞ്ചാവ് കടത്തിയതെന്നും അബദ്ധം സംഭവിച്ചതാണെന്നും അറസ്റ്റിലായ സോനുവും സിജിനും പൊലീസിനു മൊഴി നൽകി. പക്ഷേ പോലീസ് ഇത് വിശ്വസിച്ചില്ല. . കഞ്ചാവ് ആദ്യമായി കടത്തുന്നവർ 7 കിലോ ഒരുമിച്ചു കൊണ്ടുവരില്ലെന്നും അറസ്റ്റിലായവർ കാരിയേഴ്സ് ആണെങ്കിൽ കഞ്ചാവ് മാഫിയ ഇത്രയധികം കഞ്ചാവ് ആദ്യഘട്ടത്തിൽ നൽകുകയില്ലെന്നും സിഐ ബി.വിനോദ്കുമാർ പറഞ്ഞു. വലിയ ടൂറിസ്റ്റ് ബാഗിനുളളിൽ 2 പൊതികളായാണു കഞ്ചാവ് സൂക്ഷിച്ചിരുന്നത്. ഇതിൽ ഒരു പൊതി പൊട്ടിച്ച നിലയിലാണു കാണപ്പെട്ടത്. അതിനാൽ സാധനം ലഭിച്ചപ്പോൾ കഞ്ചാവ് തന്നെയാണെന്ന് ഉറപ്പിക്കുന്നതിനു പൊട്ടിച്ചതാണെന്നാണു പൊലീസിന്റെ നിഗമനം. അതിനിടെ അമ്മയെ ആശുപത്രിയിൽ കൊണ്ടുപോകാൻ കാർ ആവശ്യപ്പെട്ടു സോനു എത്തുകയായിരുന്നെന്നു സിജിന്റെ അമ്മ സൂചിപ്പിച്ചതായി നാട്ടുകാർ പറയുന്നു.

 

പിടിയിലായ സോനു ബിടെക് ബിരുദം നേടിയ ശേഷം കൊച്ചിയിൽ ജോലി ചെയ്തിരുന്നു. കഞ്ചാവ് സംഘങ്ങളുമായി ബന്ധപ്പെട്ടത് ഈ സമയത്താകമെന്നാണ് പൊലീസ്‌ നിഗമനം . സോനുവിനു കൊച്ചിയിൽ വാടകയ്ക്ക് ഫ്ലാറ്റ് ഉണ്ടായിരുന്നു. കഞ്ചാവ് വിപണത്തിനാണു കൊച്ചിയിലെ ജോലി ഉപേക്ഷിച്ചിട്ടും ഫ്ലാറ്റ് ഒഴിയാഞ്ഞതെന്നാണ് പൊലീസിന്റെ നിഗമനം. പ്രതികളെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്യുമ്പോൾ മാത്രമേ കാര്യങ്ങൾ കൂടുതൽ അറിയുവാൻ സാധിക്കൂ.

കഞ്ചാവ് കടത്തിന് ആംബുലൻസ് മറയാക്കിയതായി പൊലീസിന്റെ നിഗമനം. കൊച്ചിയിലെ ജോലി ഉപേക്ഷിച്ചു കായംകുളത്ത് സ്വകാര്യ ആംബുലൻസ് ഓടിച്ചിരുന്ന സോനു തന്റെ എറണാകുളം ബന്ധങ്ങളേയും ഉപയോഗിച്ചു . കഞ്ചാവ് ആംബുലൻസിൽ കടത്തിയിട്ടുണ്ടെന്നു പൊലീസ് കരുതുന്നത്. കായംകുളത്ത് നൽകുന്നതിനായിരുന്നു പൊതികൾ ലഭിച്ചതെന്നു സോനു പറയുന്നതിനാൽ കായംകുളം കേന്ദ്രീകരിച്ചു പൊലീസ് അന്വേഷണം നടത്തും . ലോക്ഡൗൺ കാലയളവിൽ ആംബുലൻസിന്റെ യാത്ര സംബന്ധിച്ച രേഖകൾ സ്വകാര്യ സ്ഥാപനത്തിൽ നിന്നു ശേഖരിച്ചു പരിശോധിക്കുകയും ചെയ്യും . ബിടെക് ബിരുദധാരിയായ സോനു നാട്ടുകാർക്കു ആംബുലൻസ്, ടാക്സി ഡ്രൈവർ. കൊയ്പ്പള്ളികാരാണ്മ സ്വദേശിയായ സോനു ചില ദിവസങ്ങളിൽ ആംബുലൻസിലും റജിസ്ട്രേഷൻ നടത്താത്ത കാറിലും വീട്ടിൽ എത്താറുണ്ടായിരുന്നെന്നും നാട്ടുകാർ പറയുന്നു. പുതിയ കാറുമായെത്തിയപ്പോൾ ടാക്സി ഓടാൻ വാങ്ങിയതാണെന്നു നാട്ടിൽ പറഞ്ഞിരുന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശ്രീനിവാസന് അന്ത്യാഞ്ജലി അര്‍പ്പിച്ച് തമിഴ് നടന്‍ പാര്‍ത്ഥിപന്‍  (5 hours ago)

ഗര്‍ഭിണിയായ യുവതിയെ പിതാവും സഹോദരനും ചേര്‍ന്ന് വെട്ടിക്കൊലപ്പെടുത്തി  (5 hours ago)

തണുത്തിട്ട് വയ്യ........!! രാജ്യത്ത് അതിശൈത്യം താപനില പൂജ്യം ഡിഗ്രിക്കും താഴെ മലയോര മേഖലകളിൽ ശീതതരംഗം  (7 hours ago)

ചേര്‍ത്തലയില്‍ 3 വയസുകാരിയെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (7 hours ago)

ക്രിസ്തുമസ് പുതുവത്സരാഘോഷത്തില്‍ പുതിയ നടപടികളുമായി എക്‌സൈസ്  (7 hours ago)

ദുബായില്‍ സര്‍ക്കാര്‍ ജോലി വേണോ? ശമ്പളം ലക്ഷങ്ങള്‍,  (7 hours ago)

യുഎഇയിൽ വീട് സ്വന്തമാക്കാൻ തിടുക്കപ്പെട്ട് പ്രവാസി യുവാക്കൾ ട്രെൻഡിനൊപ്പം റിയൽ എസ്റ്റേറ്റ് മേഖലയും സ്വർണം വാങ്ങുമ്പോൾ ശ്രദ്ധിക്കണം  (7 hours ago)

പ്രവാസികൾ ജാഗ്രതൈ നിയമം കടുപ്പിച്ച് എയർലൈനുകൾ നാട്ടിലേക്കുള്ള യാത്രകൾ ഇനി പഴയതുപോലെയല്ല  (7 hours ago)

ഇന്ത്യയുടെ വമ്പൻ കുതിപ്പ് ചൈന പോലും ഞെട്ടി വിറച്ചു റോക്കറ്റായി കയറ്റുമതി  (8 hours ago)

ബെംഗളൂരുവിൽ ജോലി!! മെട്രോയിൽ ഒഴിവുണ്ട്... രണ്ട് ലക്ഷം വരെ ശമ്പളം 2026 ജനുവരി 15 ന് മുൻപ് അപേക്ഷിക്കൂ  (8 hours ago)

കെഎസ്ആര്‍ടിസിയുടെ പുതിയ പദ്ധതിയില്‍ നവംബറില്‍ മാത്രം ഒരു ജില്ലയിലെ വരുമാനം 40 ലക്ഷം രൂപ  (8 hours ago)

നടിയെ ആക്രമിച്ച കേസ്: അതിജീവിതയുടെ പേര് വെളിപ്പെടുത്തിയ വീഡിയോ പ്രചരിപ്പിച്ചവര്‍ പിടിയില്‍  (9 hours ago)

ശസ്ത്രക്രിയയ്ക്കിടെ യുവതി മരിച്ച സംഭവം ചികിത്സാപ്പിഴവെന്ന് ബന്ധുക്കള്‍  (9 hours ago)

നിലത്തിരുന്ന് സര്‍ക്കാര്‍ പരീക്ഷയെഴുതിയത് എണ്ണായിരത്തിലധികം പേര്‍  (10 hours ago)

ജെ.എം.എ (JMA) സംസ്ഥാന കമ്മിറ്റി പുനഃസംഘടിപ്പിച്ചു; ബി. ത്രിലോചനൻ പ്രസിഡന്റ്, റോബിൻസൺ ക്രിസ്റ്റഫർ ജനറൽ സെക്രട്ടറി  (10 hours ago)

Malayali Vartha Recommends