അമ്മ മരിച്ചെന്നു താൻ പറഞ്ഞിട്ടില്ല:തിരുവനന്തപുരത്ത് എത്തിയ ഉടൻ മൊബൈൽ വിറ്റു :കാശുമായി എത്തിയപ്പോൾ കണ്ടത് !!തൃശൂരിൽ നിന്നും ഓട്ടോയിൽ എത്തിയ യുവാവിന്റെ വെളിപ്പെടുത്തൽ
തൃശൂരില്‍ നിന്നും തിരുവനന്തപുരത്തേയ്ക്ക് ഓട്ടം വിളിച്ച് കൊണ്ട് വന്ന ശേഷം പണം നല്‍കാതെ ഡ്രൈവറെ കബളിപ്പിച്ചിരുന്നു. ആ വിഷയത്തിൽ ആരോപണ വിധേയനായ പാറശാല ഉദിയന്‍കുളങ്ങര സ്വദേശി നിശാന്തിനെതിരെ പോലീസ് അന്വേഷണം നടത്തിയിരുന്നു. എന്നാൽ ഇപ്പോൾ ഇതാ അയാൾ തന്നെ പുതിയ വാദവുമായി രംഗത്ത് വന്നിരിക്കിന്നു. അമ്മ മരിച്ചെന്ന് പറഞ്ഞു ഓട്ടം വിളിച്ചെന്നായിരുന്നു ഓട്ടോക്കാരൻ രേവത് പറഞ്ഞത്. എന്നാൽ താൻ അങ്ങനെ പറഞ്ഞിട്ടില്ലെന്നും മൊബൈല്‍ വിറ്റ് പണം നല്‍കാന്‍ ശ്രമിക്കുന്നതിനിടെ ഓട്ടോ ഡ്രൈവര്‍ മടങ്ങിയതിനാലാണു പണം കൊടുക്കാന്‍ സാധിക്കാത്തതെന്നുമാണ് നിശാന്തിന്റെ വാദം. .
ഓട്ടോ ഡ്രൈവറായ തൃശൂര്‍ വരന്തരപ്പിള്ളി സ്വദേശി രേവത് ബാബുവിനെ നിശാന്ത് കബളിപ്പിച്ചെന്നാണ് ആരോപണം ഉയർന്നത് ഉദിയന്‍കുളങ്ങര സ്വദേശിയും ഒന്ന് രണ്ട് സിനിമകളിലൊക്കെ ജൂനിയര്‍ ആര്‍ട്ടിസ്റ്റുമാണ് നിശാന്ത്. ഓട്ടോക്കാരൻ രേവത് ആണ് ആദ്യം താൻ കബളിപിജിക്കപ്പെട്ടു എന്ന പരാതി ആദ്യം പറഞ്ഞത്. അമ്മ മരിച്ചു, അവസാനമായി ഒരു നോക്കുകാണാന്‍ തിരുവനന്തപുരത്തെത്തിക്കണമെന്ന് പറഞ്ഞ് ഓട്ടം വിളിച്ചെന്നും തിരുവനന്തപുരത്തെത്തിയപ്പോള്‍ പണം നല്‍കാതെ മുങ്ങിയെന്നുമാണ് രേവതിന്റെ പരാതി. എന്നാല്‍ അങ്ങിനെയൊന്നും പറഞ്ഞിട്ടില്ലെന്നാണ് നിശാന്ത് വാദിക്കുന്നത്.
തിരുവനന്തപുരത്തെത്തിയ ശേഷം ഏഴായിരം രൂപയ്ക്ക് താൻ മൊബൈല്‍ വിറ്റു. പണവുമായി തിരികെ വന്നപ്പോള്‍ ഓട്ടോക്കാരനെ കണ്ടില്ലെന്നും പറയുകയാണ് നിഷാന്ത്. തൃശൂരില്‍ നിന്ന് തിരുവനന്തപുരം വരെ ഓട്ടോയില്‍ വരാനുണ്ടായ സാഹചര്യം മുതല്‍ വഴിയില്‍ കണ്ടയാള്‍ക്ക് ഏഴായിരം രൂപയ്ക്ക് മൊബൈല്‍ വിറ്റു എന്നുവരെയാണ് നിശാന്തിന്റെ വാദം. എന്നാല്‍ ഈ സംഭവത്തെക്കുറിച്ച് അന്വേഷിച്ചു നടപടിയെടുക്കാന്‍ ഇതുവരെയും പൊലീസ് തയാറായിട്ടില്ല. ഇതിനിടയിൽ രേവതിനെ സഹായിക്കാൻ നിരവധി പെർ മുന്നോട്ടു വന്നിരുന്നു. മാത്രമല്ല ഈ കേസ് നടത്താൻ ആവശ്യമായ തുകയും വാഗ്ദ്ധാനം ചെയ്തിരുന്നു. നിർധന കുടുമ്പത്തിലെ അംഗമാണ് രേവത് എന്ന ചെറുപ്പക്കാരൻ. തന്റെ നിഷ്കളങ്കതയും സഹതാപ മനസ്സും എല്ലാവരെയും അത്ഭുതപ്പെ ടുത്തിയിരുന്നു. എന്നാൽ ഇപ്പോൾ ആരോപണ വി ്‌ധേയനായ നിഷാന്ത് പുതിയ വാദം ഉന്നയിച്ചിരിക്കുകയാണ്
https://www.facebook.com/Malayalivartha