മൂന്നു മാസങ്ങൾക്ക് മുൻപ് വന്ദേ ഭാരത് മിഷന്റെ ഭാഗമായി ക്യാപ്റ്റൻ അഖിലേഷ് പറന്നിറങ്ങിയത് ആരവങ്ങൾക്കിടയിലേക്ക് ആയിരുന്നു... മെയ് 8 നാണു അന്ന് അഖിലേഷും സഹപ്രവർത്തകരും അടങ്ങിയ എയർ ഇന്ത്യ വിമാനം കരിപ്പൂർ വിമാനത്താവളത്തിൽ എത്തിയത് ..എന്നാൽ ഇന്നലെ അതേ റൺവെയിൽ അഖിലേഷിനെ സ്വീകരിച്ചത് മരണമായിരുന്നു
മൂന്നു മാസങ്ങൾക്ക് മുൻപ് വന്ദേ ഭാരത് മിഷന്റെ ഭാഗമായി ക്യാപ്റ്റൻ അഖിലേഷ് പറന്നിറങ്ങിയത് ആരവങ്ങൾക്കിടയിലേക്ക് ആയിരുന്നു... മെയ് 8 നാണു അന്ന് അഖിലേഷും സഹപ്രവർത്തകരും അടങ്ങിയ എയർ ഇന്ത്യ വിമാനം കരിപ്പൂർ വിമാനത്താവളത്തിൽ എത്തിയത് ..എന്നാൽ ഇന്നലെ അതേ റൺവെയിൽ അഖിലേഷിനെ സ്വീകരിച്ചത് മരണമായിരുന്നു
32 വയസ്സുകാരനായ അഖിലേഷ് 2017ലാണ് എയർ ഇന്ത്യയിൽ ജോലിയിൽ പ്രവേശിച്ചത്...2017ൽ വിവാഹിതനായ അദ്ദേഹം രണ്ടാഴ്ചക്കുള്ളിൽ അച്ഛനാകുമെന്നുള്ള സന്തോഷത്തിലായിരുന്നു...പക്ഷെ അഖിലേഷിന് കൺമണിയെ ഒരുനോക്ക് കാണാൻ പോലുമാകാതെയാണ് കണ്ണീരോർമയായി മാറിയത്. .
ഉത്തർപ്രദേശിലെ മഥുര സ്വദേശിയാണ്. ലോക്ക്ഡൗണിന് മുൻപാണ് അഖിലേഷ് അവസാനമായി വീട്ടിൽ വന്നതെന്ന് ബന്ധു പറയുന്നു. 15-17 ദിവസത്തിനുള്ളിൽ ഭാര്യ കുഞ്ഞിന് ജന്മം നൽകാനിരിക്കെയാണ് കുടുംബത്തിന് തീരാവേദനയായി അഖിലേഷിന്റെ വിയോഗം. രണ്ട് സഹോദരന്മാരും ഒരു സഹോദരിയുമുണ്ട് അഖിലേഷിന്.
ദുബൈയിൽ നിന്ന് കോഴിക്കോടേക്കുള്ള ആദ്യ വന്ദേഭാരത് യാത്രയിൽ ഒപ്പമുണ്ടായിരുന്ന ക്യാപ്റ്റൻ മൈക്കേൽ സൽദാന വളരെ ആത്മാർഥതയുള്ള പൈലറ്റ് എന്നാണ് അഖിലേഷിനെ കുറിച്ച് പറഞ്ഞത്. ജൂനിയറായിരുന്നു അഖിലേഷ്. പക്ഷേ വിമാനത്തെ കുറിച്ചും പറക്കലിനെ കുറിച്ചും തികഞ്ഞ ധാരണ അഖിലേഷിനുണ്ടായിരുന്നു.
കോവിഡ് പ്രോട്ടോകൾ കാരണം തങ്ങൾക്ക് അന്ന് അധികം സംസാരിക്കാൻ കഴിഞ്ഞില്ലെന്നും ക്യാപ്റ്റൻ മൈക്കേൽ പറഞ്ഞു.പ്രിയപ്പെട്ടവർ അഖിൽ എന്ന് വിളിക്കുന്ന അഖിലേഷ് വിമാനവുമായി ബന്ധപ്പെട്ട സാങ്കേതിക കാര്യങ്ങൾ വളരെ ശ്രദ്ധയോടെ പഠിച്ചിരുന്നുവെന്ന് മറ്റ് പൈലറ്റുമാർ പറഞ്ഞു.
https://www.facebook.com/Malayalivartha