Widgets Magazine
22
May / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നെടുമ്പാശ്ശേരിയിൽ വിമാനം അസാധാരണമായി താഴ്ന്നുപറന്നു; ശക്തമായ വായുമർദ്ദത്തിൽ വീടിന്റെ മേൽക്കൂര തകർന്നു: നൂറ്റമ്പതോളം ഓടുകൾ പറന്നുപോയി...


നിന്നെ തീര്‍ക്കും" എന്ന് പറഞ്ഞ സി.പി.എം ഗുണ്ടകൾക്ക് പൂട്ട്! ഭീഷണികൾ തള്ളി ജോജിയുടെ മാസ്സ് എൻട്രി; ആ പേരുകൾ ക്രൈംബ്രാഞ്ചിന് മുന്നിലേക്ക്...


ഗൺമാൻമാർ തെറിച്ചു; ബോഡിഗാർഡ് പോലീസ് സ്റ്റേഷനിലേക്ക്!.. ഇതാണ് കാലത്തിന്റെ കാവ്യനീതി: പിണറായിയുടെ അധികാര ധാർഷ്ട്യത്തിനേറ്റ പ്രഹരം...


കാറിനുള്ളിലെ മല്പിടുത്തതിൽ തീപ്പൊരി പടർന്നതോ? ചെറുവണ്ണൂർ കേസിൽ വൻ ട്വിസ്റ്റ്...


പൊന്മുടി യാത്ര കഴിഞ്ഞുള്ള ആ മടക്കം ഒരു മരണച്ചുഴിയിലേക്കായിരിക്കുമെന്ന് ആരും കരുതിയില്ല...

നടുറോഡിൽ യുവാവിന്റെ തല തല്ലിത്തകർത്ത് ഗുണ്ടാ സംഘത്തിന്റെ അഴിഞ്ഞാട്ടം; ആക്രണം നടത്തിയത് ഓട്ടോറിക്ഷയിൽ എത്തിയ സംഘം; മൂന്നു പേർ പിടിയിൽ

08 AUGUST 2020 07:23 PM IST
മലയാളി വാര്‍ത്ത

കോട്ടയം: കോടിമത നാലുവരിപ്പാതയിൽ ലോറി ഡ്രൈവറുടെ തല അടിച്ചു പൊട്ടിച്ച അക്രമി സംഘത്തിലെ മൂന്നു പേർ പിടിയിലായി. കോടിമത നാലുവരിപ്പാതയിലെ ഗതാഗതം പോലും തടസപ്പെടുത്തി ഗുണ്ടാ സംഘം അഴിഞ്ഞാടുന്നതിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തു വന്നു. ലോറി ഡ്രൈവർ പുനലൂർ ഒറ്റയ്ക്കൽ മാങ്കോളത്ത് ഹൗസിൽ രാജന്റെ മകൻ രാജേഷിനെ(35)മൂന്നംഗ സംഘം നടുറോഡിൽ ആക്രമിക്കുന്ന ദൃശ്യങ്ങളാണ് പുറത്തായത്. നിറയെ വാഹനങ്ങൾ കടന്നു പോകുന്ന കോടിമത നാലുവരിപ്പാതയിൽ റോഡിനു നടുവിൽ ഇട്ടു ലോറി ഡ്രൈവറായ യുവാവിനെ അടിച്ചു വീഴ്ത്തുന്നതും, തല അടിച്ചുപൊട്ടിക്കുന്നതും വീഡിയോ ദൃശ്യങ്ങളിൽ വ്യക്തമായി കാണാം. നിരവധി വാഹനങ്ങൾ കടന്നു പോകുന്ന റോഡിനു നടുവിലാണ് ഇത്തരത്തിൽ അക്രമി സംഘം അഴിഞ്ഞാടുന്നത്.

ഓട്ടോറിക്ഷയിൽ നിന്നും കമ്പിവടിയുമായി പുറത്തിറങ്ങുന്ന അക്രമി സംഘം , യുവാവിനെ നടുറോഡിൽ അടിച്ചു വീഴ്ത്തുന്നത് വീഡിയോയിൽ കാണാം. അക്രമി സംഘത്തിൽ ഒരാൾ ഓട്ടോറിക്ഷയ്ക്കുള്ളിൽ നിന്നും പുറത്തെടുത്ത കമ്പിവടി ഉപയോഗിച്ച് ലോറി ഡ്രൈവറായ രാജേഷിന്റെ തലയ്ക്ക് അടിയ്ക്കുന്നു. ഇതിനു ശേഷം രാജേഷിനെ മറ്റൊരാൾ ഉയർന്നു ചാടി ചവിട്ടുന്നു. ചവിട്ടേറ്റ് റോഡിൽ വീണ ഇയാളെ ഗുണ്ടാ സംഘം നിലത്തിട്ട് ആക്രമിക്കുന്നതും വീഡിയോയിൽ വ്യക്തമായി കാണാം. അക്രമി സംഘത്തിന്റെ അഴിഞ്ഞാട്ടം കണ്ട് നാട്ടുകാർ മൊബൈലിൽ വീഡിയോ പകർത്തുകയും കണ്ടു നിൽക്കുകയുമാണ്.
റോഡിലൂടെ കടന്നു വരുന്ന വാഹനങ്ങളെ ഒന്നും ഗൗനിക്കാതെയായിരുന്നു ഗുണ്ടാ സംഘത്തിന്റെ അഴിഞ്ഞാട്ടം. സാമൂഹ്യ വിരുദ്ധ അക്രമി സംഘം നടത്തിയ അക്രമണത്തിൽ മൃതപ്രായനായ യുവാവിനെ റോഡിൽ ഉപേക്ഷിച്ച് സംഘം രക്ഷപെടുന്നതും വീഡിയോയിൽ വ്യക്തമാണ്.

ഇതിനിടെ, പരിക്കേറ്റ രാജേഷിനൊപ്പം അക്രമി സംഘത്തിൽ ഉൾപ്പെട്ടത് എന്നു സംശയിക്കുന്ന ഒരാളെയും ഇവിടെ പ്രവേശിപ്പിച്ചിട്ടുണ്ട്. എന്നാൽ, ഇയാളുടെ പേരും വിശദാംശങ്ങളും ലഭിച്ചിട്ടില്ല. ഇന്നു വൈകിട്ട് നാലു മണിയ്ക്കു ശേഷമായിരുന്നു സംഭവങ്ങൾ. വിവിധ സ്ഥലങ്ങളിൽ നിന്നും ലോഡുമായി എത്തുന്ന ലോറികൾ ലോഡിറക്കിയ ശേഷം തിരികെ മടങ്ങുന്നതിനു മുൻപ് ലോഡിനായി ഊഴംകാത്ത് കിടക്കുന്നത് മണിപ്പുഴ കോടിമത നാലുവരിപ്പാതയിലെ പതിവ് കാഴ്ചയാണ്.

ഇവിടെ നിന്നും നിരവധി ലോറികളുടെ ബാറ്ററി മോഷ്ടിക്കുന്നതും പതിവാണ്. ഇന്നലെ വൈകുന്നേരത്തോടെ കെ.എൽ 45 ജില് 7670 നമ്പരിലുള്ള ഓട്ടോറിക്ഷയിൽ സ്ഥലത്ത് എത്തിയ മൂന്നംഗ സംഘം ലോറിയുടെ ബാറ്ററി മോഷ്ടിക്കാൻ ശ്രമിക്കുകയായിരുന്നുവെന്നാണ് പൊലീസിനു ലഭിച്ചിരിക്കുന്ന പ്രാഥമിക വിവരം. ഇതിനെ തടയാൻ ശ്രമിച്ച ലോറി ഡ്രൈവറും അക്രമി സംഘവുമായി ഏറ്റുമുട്ടിയതായി സംശയിക്കുന്നതായും പൊലീസ് പറഞ്ഞു.

എന്നാൽ, ഇതിനിടെ ഓട്ടോറിക്ഷയിൽ കരുതിയിരുന്ന കമ്പിവടിയെടുത്ത യുവാക്കൾ ലോറി ഡ്രൈവറായ രാജേഷിനെ തലയ്ക്കടിച്ചു വീഴ്ത്തി. അക്രമത്തിൽ തലയ്ക്കു പരിക്കേറ്റ രാജേഷ് തിരികെ പ്രതിരോധിച്ചു നിന്നപ്പോഴാണ് സംഘത്തിൽ ഒരാൾക്കു പരിക്കേറ്റത്. സംഭവം കണ്ട് നാട്ടുകാർ തടിച്ചു കൂടിയതോടെ ഓട്ടോറിക്ഷയിൽ കയറി യുവാക്കൾ രക്ഷപെട്ടു.

സംഭവം അറിഞ്ഞ് കൺട്രോൾ റൂം പൊലീസ് സംഘം അടക്കം സ്ഥലത്ത് എത്തി. നാട്ടുകാർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഓട്ടോറിക്ഷയുടെ നമ്പർ ശേഖരിച്ച ചിങ്ങവനം പൊലീസ് സംഘം ഈ നമ്പർ വയർലെസ് സെറ്റിലൂടെ കൈമാറി. അരമണിക്കൂറിനു ശേഷം പ്രതികളിൽ രണ്ടു പേരെ മണർകാട് ഭാഗത്തു വച്ചു പൊലീസ് പിടികൂടി. ആക്രമമണത്തിൽ ഗുരുതരമായി പരിക്കേറ്റ രാജേഷിനെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇയാൾക്കൊപ്പം അക്രമത്തിൽ പരിക്കേറ്റ അക്രമി സംഘാംഗമായ ഒരാളെയും ആശുപത്രിയിൽ എത്തിച്ചിട്ടുണ്ട്.

എന്നാൽ, സംഭവത്തിനു ദുരൂഹതയുണ്ടെന്നാണ് നാട്ടുകാരുടെ നിലപാട്. ലോറിയുടെ ബാറ്ററി ഇളക്കിമാറ്റാൻ ശ്രമിച്ചതായുള്ള സൂചനകളൊന്നും ഇവിടെ നിന്നും കണ്ടെത്താൻ സാധിച്ചിട്ടില്ല. മോഷണം നടത്താൻ എത്തിയ സംഘം ലോറി തല്ലിത്തകർക്കാനും ഡ്രൈവറുമായി ഏറ്റുമുട്ടാനും നിൽക്കുമോ എന്ന സംശയവും നാട്ടുകാർ ഉന്നയിക്കുന്നു. ഈ സാഹചര്യത്തിൽ സംഭവത്തിനു പിന്നിൽ മറ്റെന്തെങ്കിലും തർക്കമുണ്ടോ എന്ന് അന്വേഷിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടിട്ടുണ്ട്.

പിടിയിലായ രണ്ടു പ്രതികളെ മണർകാട് പൊലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇവരെ ചോദ്യം ചെയ്യുന്നതിനും കസ്റ്റഡിയിൽ എടുക്കുന്നതിനുമായി ചിങ്ങവനം എസ്.എച്ച്.ഒ ബിൻസ് ജോസഫിന്റെ നേതൃത്വത്തിൽ പൊലീസ് സംഘം സ്ഥലത്തേയ്ക്കു പുറപ്പെട്ടിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നാല് ജില്ലകളില്‍ വൈദ്യുതി തടസ്സപ്പെടാന്‍ സാധ്യതയെന്ന് കെഎസ്ഇബി  (7 minutes ago)

കെഎസ്ആര്‍ടിസിയില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര എന്ന പദ്ധതി നടപ്പിലാക്കുമെന്ന് ആവര്‍ത്തിച്ച് ഗതാഗത മന്ത്രി  (10 minutes ago)

'പേട്രിയറ്റ്' ജൂണ്‍ 5 മുതല്‍ ഒടിടിയില്‍ എത്തും  (1 hour ago)

പൃഥ്വിരാജ്, ദുല്‍ഖര്‍ സല്‍മാന്‍ ചിത്രങ്ങളായ ഐ ആം ഗെയിമും ഖലീഫയും ആഗസ്റ്റ് 20ന്  (1 hour ago)

കുഞ്ചാക്കോ ബോബനും ലിജോമോള്‍ ജോസും എത്തുന്ന 'ഉന്മാദം' ടീസര്‍ പുറത്ത്  (1 hour ago)

'ദൃശ്യം 3' യെ കുറിച്ച് നടന്‍ ഹരീഷ് പേരടിയുടെ വാക്കുകള്‍  (1 hour ago)

നാളെ മുതൽ അവധി... പെരുന്നാളിന് റഹീം ഉമ്മയ്ക്കരികിൽ എത്തുമോ ? ഞായറാഴ്ച തീരുമാനമാകും  (2 hours ago)

എബോള...ജാഗ്രത ശക്തമാക്കി കേരളം വിദേശത്തുനിന്ന് എത്തുന്നവര്‍ക്ക് 21 ദിവസം നിരീക്ഷണം എബോള വീണ്ടുമെത്തുമ്പോൾ  (2 hours ago)

കരഞ്ഞുകൊണ്ടാണ് ഒപ്പിട്ട് പ്രവാസി കുടുംബം...! കൈകൂപ്പി ഡോക്ടർമാർ, ‘ഓണർ വാക്കിൽ’ കരഞ്ഞ് പ്രവാസികൾ  (2 hours ago)

സഭയിൽ CM സതീശന്റെ മാരക കളി പേർസണൽ സ്റ്റാഫുമാരുടെ തല അരിഞ്ഞു..!പിണറായി വെറ്റിലേറ്ററിൽ..?! നിയമസഭയിൽ ത്രസിപ്പിച്ച് RC  (2 hours ago)

പിണറായി വിജയന് ഇനിമുതല്‍ സെഡ് പ്‌ളസ് കാറ്റഗറി സുരക്ഷ ഒഴിവാക്കി  (2 hours ago)

മകന്റെ വിവാഹത്തിനായി ഒമാനിലെത്തിയ പിതാവിന് അപ്രതീക്ഷിത മരണം  (2 hours ago)

മലയിടംതുരുത്തിലെ കുടിയൊഴിപ്പിക്കല്‍ നടപടികള്‍ നാളെ പൂര്‍ത്തിയാക്കണമെന്ന് കോടതി  (3 hours ago)

കെഎസ്ഇബി ഉദ്യോഗസ്ഥനു നേരെ കാട്ടാനയാക്രമണം  (3 hours ago)

മുന്‍ മുഖ്യമന്ത്രി പിണറായിയുടെ വീടിന് മുന്നിലെ 'ജീപ്പ് സ്‌റ്റേഷന്‍' മാറ്റാനുള്ള നടപടികള്‍ സ്വീകരിക്കും  (3 hours ago)

Malayali Vartha Recommends