Widgets Magazine
22
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


യുദ്ധഭീതി ഇരട്ടിയാക്കി സൗദി അറേബ്യക്കെതിരെ നാവിക ഉപരോധം പ്രഖ്യാപിച്ച് യമനിലെ ഇറാൻ അനുകൂല ഹൂതി വിമത വിഭാഗം...സൗദി അറേബ്യയില്‍ 8000ത്തോളം പാകിസ്താന്‍ സൈനികര്‍ തമ്പടിക്കുന്നു..


കരിങ്കടലിൽ ചരക്കുക്കപ്പലിന് നേരെയുണ്ടായ റഷ്യൻ മിസൈലാക്രമണത്തിൽ.. കൊല്ലപ്പെട്ട മലയാളി അഖില്‍ ജോയന്‍.. ആ വീട്ടിലേക്ക് ഇനി തിരിച്ചെത്തില്ല...കണ്ണീരോടെ നാടും വീടും..


വസ്ത്രങ്ങളൊന്നും ധരിക്കാതെ തേജസ്വിനി പുറത്തേക്ക് ഓടുന്നതിന്റെ, ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ..കടുത്ത ജോലി സമ്മർദ്ദവും മാനസികാരോഗ്യ പ്രശ്നങ്ങളും യുവതി അനുഭവിച്ചിരുന്നു..


സാവരിയ ബസന്ത് എന്ന ഇരുപത്തിയൊന്നുകാരിയുടെ മരണം.. കൊല്ലപ്പെടുന്നതിന് മുൻപ് ഒരു ദിവസത്തിനിടെ ഉണ്ടായതാണ് മാരകമായ മുറിവുകൾ..ആന്തരികാവയവങ്ങളുടെ രാസപരിശോധനാ ഫലം കിട്ടിയില്ല..


ആയിരക്കണക്കിന് ആണവ സെന്‍ട്രിഫ്യൂജുകള്‍ ഒളിപ്പിച്ച് ഇറാൻ..'പിക്സ്ആക്സ് മൗണ്ടന്‍' നിലവറകളിലേക്ക് മാറ്റി..കണ്ടുപിടിച്ച് ഇസ്രായേൽ..300 അടിയോളം ആഴത്തിലാണ് ഈ വിപുലമായ ഭൂഗര്‍ഭ കേന്ദ്രം..

'സംഘപരിവാറിന് പരവതാനി വിരിക്കുന്ന പണി പിണറായി സർക്കാർ അവസാനിപ്പിച്ചേ മതിയാകൂ..രഹനയുടെ ശരീരത്തിൽ കുട്ടികൾ പടം വരച്ചത്, കുട്ടികൾക്ക് ട്രോമയുണ്ടാക്കും എന്നുപറഞ്ഞ് കേസെടുത്ത ഇതേ പോലീസ്, യന്ത്രത്തോക്കുകളുമായി വളഞ്ഞ് വീടുകൾക്കകത്ത് കയറി പരിശോധന നടത്തുമ്പോൾ, ആ വീടുകളിലെ പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് ട്രോമയുണ്ടാകില്ലേ?' തുറന്നടിച്ച് ജോമോൾ ജോസെഫ്

09 AUGUST 2020 02:02 PM IST
മലയാളി വാര്‍ത്ത

രഹ്ന ഫാത്തിമയെ തേടി പൊലീസ് വയനാടു മുതൽ ഡൽഹി വരെ പരതുമ്പോൾ ഇവർ ഒളിവിൽ താമസിച്ചത് സൗത്ത് പൊലീസിന്റെ മൂക്കിനു താഴെയെന്ന വാർത്തകളാണ് പുറത്തേക്ക് വരുന്നത്. തേവരയിലെ സൗത്ത് പൊലീസ് സ്റ്റേഷന്റെ തൊട്ടു പിന്നിലെ ഒരു ബന്ധു വീട്ടിലായിരുന്നു താൻ താമസിച്ചിരുന്നതെന്നാണ് രഹ്നയുടെ വെളിപ്പെടുത്തൽ എന്നത്. പ്രായപൂർത്തിയാകാത്ത മകനെകൊണ്ടു തന്റെ നഗ്നശരീരത്തിൽ ചിത്രം വരയ്ക്കാൻ അനുവദിച്ചതിനായിരുന്നു രഹ്നയ്ക്കെതിരെ പൊലീസ് കേസ് റജിസ്റ്റർ ചെയ്തത്. എന്നാൽ ഇതിനെതിരെ രംഗത്ത് എത്തിയിരിക്കുകയാണ് ജോമോൾ ജോസഫ്.

'രഹനയുടെ ശരീരത്തിൽ കുട്ടികൾ പടം വരച്ചത്, കുട്ടികൾക്ക് ട്രോമയുണ്ടാക്കും എന്നുപറഞ്ഞ് കേസെടുത്ത ഇതേ പോലീസ്, യന്ത്രത്തോക്കുകളുമായി വളഞ്ഞ് വീടുകൾക്കകത്ത് കയറി പരിശോധന നടത്തുമ്പോൾ, ആ വീടുകളിലെ പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് ട്രോമയുണ്ടാകില്ലേ?' - എന്നും ചോദിക്കുകയാണ് ജോമോൾ ജോസഫ്.

ഫേസ്ബുക് കുറിപ്പ് ഇങ്ങനെ;


രഹന പോലിസ് സ്റ്റേഷനിൽ ഹാജരായി..
സുപ്രീം കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്ന് രഹന ഇന്ന് വൈകീട്ട് നാലരക്ക് ശേഷം, എറണാകുളം സൌത്ത് സിഐയുടെ മുന്നിൽ ഹാജരായി. നിയമത്തെയും ഭരണഘടനയേയും മാനിക്കുന്ന ഏതൊരു വ്യക്തിക്കും ഇങ്ങനെയേ കഴിയൂ. ഇതേ പോലീസ് തണ്ടർബോൾട്ട് സേനയിലെ പോലീസുകാരെയുമായി മെഷീൻ ഗണ്ണൊക്കെയായി വീട് വളയിച്ച്, സ്പെഷൽ ബ്രാഞ്ച്, ഇന്റലിജെൻസ് തുടങ്ങിയ സേനയിലെ അംഗങ്ങളുമൊക്കെയായി, ഇരുപതോളം പോലസുകാരുമായി രഹനയുടെ ബന്ധുക്കളുടെയും, സുഹൃത്തുക്കളുടേയും വീട് വളഞ്ഞായിരുന്നു രഹനക്കായി തിരച്ചിൽ നടത്തിയിരുന്നത്.
രഹനയുടെ ശരീരത്തിൽ കുട്ടികൾ പടം വരച്ചത്, കുട്ടികൾക്ക് ട്രോമയുണ്ടാക്കും എന്നുപറഞ്ഞ് കേസെടുത്ത ഇതേ പോലീസ്, യന്ത്രത്തോക്കുകളുമായി വളഞ്ഞ് വീടുകൾക്കകത്ത് കയറി പരിശോധന നടത്തുമ്പോൾ, ആ വീടുകളിലെ പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് ട്രോമയുണ്ടാകില്ലേ?

സംഘപരിവാറിന് പരവതാനി വിരിക്കുന്ന പണി പിണറായി സർക്കാർ അവസാനിപ്പിച്ചേ മതിയാകൂ..
രാജ്യത്തെ നിയമവും ഭരണഘടനയുമൊന്നുമല്ല രാജ്യത്തെ പരമോന്നത കോടതിയായ സുപ്രീം കോടതികയിലെ ജഡ്ജിക്കും വിഷയം..രാജ്യത്തിന്റെ സംസ്കാരമാണ് വിഷയം, ആ സംസ്കാരം മുൻനിറുത്തിയാണ് കോടതി വിധി പോലും. ഏത് സംസ്കാരം? ആർഷഭാരത സംസ്കാരം മനസ്സിലായില്ല ല്ലേ? മനുസ്മൃതിയിലധിഷ്ടിതമായ സംഘപരിവാർ സംസ്കാരം.. ഏത് മനുസ്മൃതി? രഹനയുടെ കേസ് പരിഗണിച്ച ഹൈക്കോടതി ജഡ്ജി വിധിയിൽ ഉദ്ധരിച്ച മനുസ്മൃതിയിൽ അധിഷ്ടിതമായ സംസ്കാരം. കുറച്ചുകൂടി എളുപ്പം മനസ്സിലാക്കാനായി സിംപിളായി പറയാം. സംഘപരിവാർ മുന്നോട്ട് വെക്കുന്ന സംസ്കാരം..

ആ സംസ്കാരം രാജ്യത്തിന്റെ സംസ്കാരമെന്നും, കേസുകൾക്ക് വിധിപറയാനുള്ള മാർഗ്ഗ രേഖകളായും ഹൈക്കോടതി ജഡ്ജിമാരും, സുപ്രീം കോടതി ജഡ്ജിമാരും പറയുമ്പോൾ ഒന്ന് വ്യക്തം. രാജ്യം മതേതര രാജ്യത്തിൽ നിന്നും മതരാജ്യമായി, ഹുന്ദുരാഷ്ട്രമായി മാറാനുള്ള പരിവർത്തന പാതയിൽ അതിവേഗം ലക്ഷ്യത്തിലേക്ക് അടുത്തുകൊണ്ടിരിക്കുന്നു. കേരളത്തിൽ സംഘപരിവാർ ഉയർത്തിക്കൊണ്ടുവരുന്ന ഇത്തരം സദാചാര, ഹിന്ദുത്വ സംസ്കാരം വൃണപ്പെടുത്തിയത് സംബന്ധിച്ച കേസുകളിൽ, സംസ്ഥാന സർക്കാർ കൃത്യമായ ജനാധിപത്യ നിലപാട്, ഭരണഘടനയിലും രാജ്യത്തെ നിയമങ്ങളിലും അധിഷ്ടിതമായ നിലപാട് ഭരണഘടനയെയും നിയമപുസ്തകങ്ങളേയും മുൻനിർത്തി സ്വീകരിക്കാതെ, സംഘപരിവാറിനേക്കാൾ ശക്തമായ നിലപാട് കോടതികളിൽ സ്വീകരിക്കുന്നത്, സംഘപരിവാറിന് ഈ നാട്ടിൽ പരവതാനി വിരിക്കുന്നതിന് തുല്യമാണ്.

ബാബറി മസ്ജിദിലേക്ക് സംഘപരിവാരം കർസേവ നടത്തി, പള്ളി പൊളിക്കുമ്പോൾ അന്നത്തെ കോൺഗ്രസ്സ് പ്രധാനമന്ത്രി മുറിയിൽ കയറി വൈകീട്ട് വരെ മുറിയടച്ചിരുന്ന്, സംഘപരിവാറി ന് ബാബറി മസ്ജിദ് പൊളിക്കാനായി ഒത്താശ ചെയ്തുകൊടുത്തതിലും നെറികെട്ട പണി തന്നെയാകും ഈ സർക്കാരും ചെയ്യുന്നത്. മതനിയമങ്ങളല്ല, മറിച്ച് രാജ്യത്തെ നിയമങ്ങളും ഭരണഘടനയും മുൻനിർത്തി ഈ വിഷയത്തിൽ നിലപാട് സ്വീകരിക്കാൻ സംസ്ഥാന സർക്കാർ ഇനിയും അമാന്തിക്കരുത്. സംഘപരിവാറിന് പരവതാനി വിരിക്കുന്ന പണി പിണറായി സർക്കാർ അവസാനിപ്പിച്ചേ മതിയാകൂ..

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആലപ്പുഴയില്‍ രോഗിയെ പരിശോധിക്കുന്നതിനിടെ ഡോക്ടര്‍ കുഴഞ്ഞു വീണ് മരിച്ചു  (4 hours ago)

ശ്വേതാ മേനോന്റെ പോസ്റ്റിനെതിരെ പ്രതികരണവുമായി സംവിധായകന്‍ വിനയന്‍  (4 hours ago)

നാഷണല്‍ അവാര്‍ഡ് നേടിയ വൈക്കം വിജയലക്ഷ്മിയെ ആദരിച്ച് ഓട്ടം തുള്ളല്‍ ടീം  (4 hours ago)

റോഡരികില്‍ നിര്‍ത്തിയിട്ട ലോറിയില്‍ നിന്ന് ഡീസല്‍ മോഷ്ടിച്ച് കടത്താന്‍ ശ്രമം  (4 hours ago)

'ശസ്ത്രക്രിയ കഴിഞ്ഞ് ഡിസ്ചാര്‍ജ് ചെയ്ത് വീട്ടിലെത്തി, ഇതാണ് ജീവിതത്തിലെ ഏറ്റവും കഠിനമായ ഘട്ടം';രോഗവിവരം പങ്കുവയ്ക്കാതെ ആശുപത്രി വിട്ടതിനെക്കുറിച്ച് വെളിപ്പെടുത്തി അമിതാഭ് ബച്ചന്‍  (4 hours ago)

മീന്‍ വറുത്തതില്‍ രുചിയില്ലെന്ന് പറഞ്ഞ് ഷെഫിനെ വെട്ടിയെന്ന ആരോപണം കെട്ടിച്ചമച്ചതെന്ന് വെളിപ്പെടുത്തല്‍  (5 hours ago)

ബിഗ് ബോസ് മലയാളം സീസണ്‍ 8ന്റെ പ്രൊമോ വീഡിയോ പുറത്ത്  (5 hours ago)

സിജെപി പ്രവര്‍ത്തകരായ വിദ്യാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നടന്‍ ടൊവിനോ തോമസ്  (5 hours ago)

പ്രതിഷേധത്തിനിടെ അറസ്റ്റിലായ രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും മറ്റ് നേതാക്കളെയും പൊലീസ് വിട്ടയച്ചു  (6 hours ago)

ഒന്നാം ചരമവാര്‍ഷികത്തില്‍ വി എസ്സിനെ അനുസ്മരിച്ച് പിണറായി  (6 hours ago)

ഇപ്പോള്‍ ഈ കമന്റുകള്‍ വരുന്ന വഴി അറിയാം: മകനെതിരായ പരിഹാസ കമന്റിന് മാലാ പാര്‍വതി മറുപടി നല്‍കി  (6 hours ago)

റഷ്യന്‍ മിസൈലാക്രമണത്തില്‍ കൊല്ലപ്പെട്ട മലയാളി നാവികന്‍ അഖില്‍ നാട്ടില്‍ വന്ന് മടങ്ങിയത് ഒരു മാസം മുമ്പ്  (7 hours ago)

സാഹസിക വിനോദത്തിനിടെ സിപ്‌ലൈന്‍ പൊട്ടി താഴ്ചയിലേക്ക് വീണ് യുവാവിന് ഗുരുതര പരിക്ക്  (8 hours ago)

ട്രെയിന്‍ യാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യം:ആശുപത്രിയില്‍ എത്തിച്ച് ചികിത്സയിലായിരുന്ന നഴ്‌സിങ് വിദ്യാര്‍ഥിനി മരിച്ചു  (9 hours ago)

ദമ്പതികള്‍ക്ക് നാലാമത് ജനിച്ചത് നാല് പെണ്‍കുട്ടികള്‍; ഏഴു കുഞ്ഞുങ്ങളുമായി യാത്രചെയ്യുന്നതിന് കുടുംബം നേരിടുന്ന വലിയ പ്രശ്‌നം  (9 hours ago)

Malayali Vartha Recommends