സ്വപ്ന സുരേഷ് മെഡിക്കൽ കോളജിൽ കിടക്കുന്ന സമയത്തു സ്ഥലം എംഎൽഎപോലും അറിയാതെ മന്ത്രി എ.സി. മൊയ്തീൻ എത്തി; ഗുരുതര ആരോപണം

മന്ത്രി എ.സി. മൊയ്തീനെതിരെ ഗുരുതര ആരോപണം. സ്വപ്ന സുരേഷ് മെഡിക്കൽ കോളജിൽ കിടക്കുന്ന സമയത്തു പെട്ടെന്നൊരു പരിപാടിയുണ്ടാക്കി സ്ഥലം എംഎൽഎപോലും അറിയാതെ മന്ത്രി എ.സി. മൊയ്തീൻ വന്നതു ഗൂഢാലോചനയാണെന്നും സ്വപ്നയ്ക്ക് ആവശ്യമായ സൗകര്യംചെയ്തു കൊടുക്കുന്നതിനു വേണ്ടിയാണെന്നും അനിൽ അക്കര എംഎൽഎ ആരോപിച്ചു. ജയിലിൽ കിട്ടാത്ത സൗകര്യങ്ങൾ ആശുപത്രിയിൽ നൽകുന്നതിനു വേണ്ടിയാണിത്. സ്വപ്നയ്ക്ക് ഉന്നതരുള്‍പ്പെടെയുള്ളവരെ ബന്ധപ്പെടാനടക്കമുള്ള സഹായങ്ങള്‍ ഒരുക്കിയത് മന്ത്രിയാണ് എന്നും അനിൽ അക്കര ആരോപിച്ചു.
ഇവിടെനിന്നും സ്വപ്ന ആരെയാണു ഫോൺ ചെയ്തതെന്നു അന്വേഷിക്കണം. നഴ്സിന്റെ ഫോൺ ഉപയോഗിച്ചാണു ഫോൺ ചെയ്തത്. തടവുകാരുടെ സെല്ലിൽ ഈ സൗകര്യം എന്തിനു ചെയ്തുവെന്നും അന്വേഷിക്കണം. സ്വപ്നയുടെ മൊഴികളെ സ്വാധീനിക്കാനായിരുന്നു സന്ദർശനമെന്നാണ് എംഎൽഎയുടെ ആരോപണം. സംഭവത്തിൽ ഗൂഢാലോചന ഉണ്ടെന്നും തൃശൂർ ജില്ലാ കലക്ടർക്കും മെഡിക്കൽ കോളജ് പ്രിൻസിപ്പലിനും പങ്കുണ്ടെന്നും മാധ്യമപ്രവർത്തകരോടു സംസാരിക്കവെ എംഎൽഎ പറഞ്ഞു.
https://www.facebook.com/Malayalivartha

























