Widgets Magazine
21
Dec / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡയാലിസിസിനായി ശ്രീനിവാസനൊപ്പം ആശുപത്രിയിലേയ്ക്ക് പോയത് ഭാര്യ വിമലയും, ഡ്രൈവറും: അന്ത്യസമയത്ത് അടുത്തില്ലാതിരുന്ന ധ്യാൻ കണ്ടനാട്ടെ വീട്ടിെലത്തിയത്, പതിനൊന്നരയോടെ: പിറന്നാൾ ദിനത്തിൽ അച്ഛന്റെ വിയോഗം; ഹൃദയം തകർക്കുന്ന കാഴ്ച...


ശ്രീനിവാസന്റെ ആരോഗ്യത്തെ തളർത്തിയ ശീലങ്ങൾ; തുറന്നുപറച്ചിലുകൾ ശത്രുക്കളെ ഉണ്ടാക്കി...


മലയാളികളുടെ പ്രിയ നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസന്റെ സംസ്കാരം നാളെ രാവിലെ പത്തു മണിക്ക് ഉദയംപേരൂരിലെ വീട്ടിൽ...


പ്രിയ സുഹൃത്തിന്‍റെ മരണം ഞെട്ടിപ്പിക്കുന്നു.... നടൻ ശ്രീനിവാസന്‍റെ വിയോഗത്തിൽ അനുസ്മരിച്ച് സുഹൃത്തും സഹപാഠിയുമായ നടൻ രജനീകാന്ത്....


ഉന്നതരുടെ പങ്കിനെക്കുറിച്ച് എസ്ഐടി അന്വേഷണം വ്യാപിപ്പിച്ചിച്ചു; ശബരിമല സ്വർണക്കൊള്ളയിൽ കൂടുതൽ അറസ്റ്റ് ഉടൻ: സ്വർണ്ണക്കൊള്ളയില്‍ ECIR രജിസ്റ്റർ ചെയ്യാൻ അനുമതി തേടി ED

തെറി വിളിക്കാൻ പഠിച്ചത് പിസി ജോർജിനെ കണ്ട് !ഞങ്ങൾ മൂന്നുപേർക്കും ഭർത്താക്കന്മാരില്ല; ഇനി എന്തെങ്കിലും ആവശ്യം വരുമ്പോൾ പി സി ജോർജിനെ വിളിക്കാം; ശ്രീലക്ഷ്‌മി അറയ്‌ക്കൽ

28 SEPTEMBER 2020 04:01 PM IST
മലയാളി വാര്‍ത്ത

യുട്യൂബ് വഴി സ്ത്രീകൾക്കെതിരെ അശ്ലീല പ്രസ്താവന നടത്തിയ യൂട്യൂബർ വിജയ് പി നായരെ ആക്രമിച്ച സംഭവത്തിൽ രൂക്ഷമായി തങ്ങളെ വിമർശിച്ച പി.സി ജോർജിന് മറുപടിയുമായി ശ്രീലക്ഷ്‌മി അറയ്‌ക്കൽ. പി.സി ജോർജിനെ മാതൃകയാക്കിയാണ് താൻ തെറിവിളിക്കാൻ പഠിച്ചതെന്നും അദ്ദേഹം ഉൾപ്പടെയുളള തലമുറ മാറി ചിന്തിക്കണമെന്നുമാണ് വിശ്വാസമെന്നും ശ്രീലക്ഷ്‌മി ഒരു പ്രമുഖ ഓൺലൈനിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

ശ്രീലക്ഷ്മി അറക്കലിന്റെ വാക്കുകൾ ഇങ്ങനെയാണ്.....

ഭർത്താക്കന്മാരെ കൊണ്ട് വിജയ് പി നായരെ അടിക്കണമായിരുന്നുവെന്നാണ് പി.സി ജോർജ് പറഞ്ഞത്. എനിക്ക് അച്ഛനും ഭർത്താവും ഇല്ലയെന്നാണ് എനിക്ക് അദ്ദേഹത്തോട് പറയാനുളളത്. ഞാൻ വാടകയ്‌ക്ക് ആളെയെടുത്ത് അടിപ്പിക്കണോ? ഞങ്ങൾ മൂന്നുപേർക്കും ഭർത്താക്കന്മാരില്ല. അതുകൊണ്ട് ഇനി എന്തെങ്കിലും ആവശ്യം വരുമ്പോൾ ഞങ്ങൾ പി.സി ജോർജിനെ വിളിക്കാം. അങ്ങേരെ പോലുളള ഒരു പൗരയാണല്ലോ ഞാനും. അങ്ങേർക്ക് മാത്രമേ ഈ ഗുണ്ടായിസവും തെറിവിളിയും പറ്റത്തുളളൂ. അങ്ങേര് ഈ വൃത്തിക്കേടൊക്കെ പറയുന്നുണ്ടല്ലോ..

പി.സി ജോർജ് ഒരു ജനപ്രതിനിധിയാണ്. അദ്ദേഹത്തെ കണ്ടാണ് ഞങ്ങളൊക്കെ വളർന്നുവന്നത്. എന്റെ ചെറുപ്പം തൊട്ട് കാണുന്ന വ്യക്തിയാണ് അദ്ദേഹം. അദ്ദേഹത്തെ മാതൃകയാക്കിയാണ് ഞാൻ തെറിവിളിക്കാൻ പഠിച്ചത്. പി.സി ജോർജിന്റെ തെറിവിളി കേൾക്കുമ്പോൾ എനിക്ക് രോമാഞ്ചമൊക്കെ ഉണ്ടാകാറുണ്ട്. അത് എല്ലാവർക്കും ഇഷ്‌ടമാണ്. പി.സി തെറിവിളിക്കുമ്പാൾ നമ്മൾ രോമാഞ്ചിഫിക്കേഷൻ വന്ന് കൈയ്യടിക്കണം. പക്ഷേ ശ്രരീലക്ഷ്‌മി അറയ്‌ക്കലിന് പറ്റത്തില്ല. അത് എന്തുകൊണ്ടാണ്? എനിക്കും പി.സി ജോർജിനും ഭരണഘടന നൽകുന്ന അവകാശം ഒന്നാണ് എന്നും ശ്രീലക്ഷ്മി ചോദിക്കുന്നു.

പി.സി ജോർജ് വിജയ് പി നായരെ ചവിട്ടി കൊല്ലുമായിരുന്നുവെന്നാ പറഞ്ഞത്. ഞങ്ങൾ ആരേയും ചവിട്ടി കൊല്ലാൻ ഒന്നുമല്ല പോയത്. നിലനിൽപ്പിന്റെ ഭാഗമായാണ് ഞങ്ങൾ പോയത്. ഞങ്ങൾക്ക് ഗുണ്ടായിസമില്ല. ഇത്രയും തിരക്കുളള വ്യക്തിക്ക് എന്റെ വീഡിയോ ഒക്കെ കാണാൻ സമയം കിട്ടുന്നുവെന്ന് അറിയുന്നതിൽ സന്തോഷമുണ്ട്. അദ്ദേഹത്തിന് എന്നെ വെടിവച്ച് കൊല്ലണമെന്ന് ആഗ്രഹമുണ്ടെങ്കിൽ ഞാൻ ഇവിടെ തിരുവനന്തപുരത്തുണ്ട്. അദ്ദേഹം ഇങ്ങ് വന്നാൽ വെടിവയ്ക്കാൻ ഞാൻ നിന്ന് തരാം.

ഞാൻ എന്റെ ജീവിതത്തിൽ ഇതുവരെ കളള് പോലും കുടിച്ചിട്ടില്ല. ഒരു ടീച്ചറായ ഞാൻ ലഹരി ഉപയോഗിക്കരുതെന്ന് പറയുമ്പോൾ എനിക്ക് അതിനുളള യോഗ്യത വേണം. ലഹരി ഉപയോഗിച്ചിട്ടല്ല എന്റെ വായിൽ നിന്ന് തെറി വരുന്നത്. പി.സി ജോ‌ർജിന് ലഹരി ഉപയോഗിക്കുമ്പോഴാകും വായിൽ നിന്ന് തെറി വരുന്നത്. എന്റെ വായിൽ നിന്ന് തെറി പ്രതിരോധത്തിന്റെ ഭാഗമായാണ് വരുന്നത്.

ഞാൻ ലൈംഗിക വിദ്യാഭ്യാസത്തെപ്പറ്റിയും എന്റെ പേഴ്‌സണൽ ലൈംഗിക അനുഭവങ്ങളെപ്പറ്റിയുമാണ് പറയുന്നത്. ആണുങ്ങൾ പറയുന്നത് പോലെയാണ് ഞാനും. ആണുങ്ങൾ ചെയ്യുമ്പോൾ സെക്‌സും പെണ്ണുങ്ങൾ ചെയ്യുമ്പോൾ അത് വ്യഭിചാരവും ആകുന്നത് എന്തുകൊണ്ടാണ്? എന്റെ വാട്സാപ്പ് സ്റ്റാറ്റസ് അടക്കം എല്ലാം ഓപ്പണാണ്. അതെല്ലാം ഞാൻ പഠിപ്പിക്കുന്ന കുട്ടികൾ കാണുന്നുണ്ട്. എന്റെ ഒരു വിദ്യാർത്ഥികളും എന്നോട് മോശമായി പെരുമാറിയിട്ടില്ല. പുതിയ തലമുറയ്‌ക്ക് ഇതൊക്കെ സ്വീകരിക്കാൻ പറ്റും. എന്നാൽ പി.സി ജോർജിനെപോലെ പഴയ തലമുറയിൽപ്പെട്ടവർക്ക് കഴിയുന്നില്ല. അദ്ദേഹത്തെ പോലുളളവരും ഇതൊക്കെ മനസിലാക്കണം. പി.സി ജോർജിനെപ്പോലുളളവരും മാറി ചിന്തിക്കുന്ന ഒരു സമൂഹമാണ് ഞാൻ ആഗ്രഹിക്കുന്നത് എന്നും ശ്രീലക്ഷ്മി പ്രതികരിച്ചു.

അശ്ലീല യൂട്യൂബര്‍ വിജയ് പി നായരുടെ താമസ സ്ഥലത്ത് ചെന്ന് ഭാഗ്യലക്ഷ്മിയും സംഘവും മര്‍ദ്ദിക്കുകയായിരുന്നു. ഇയാളുടെ ദേഹത്ത് കരി ഓയില്‍ ഒഴിക്കുകയും ചെയ്തിരുന്നു. സംഭവത്തില്‍ ഭാഗ്യലക്ഷ്മി ഉള്‍പ്പെടെയുള്ളവര്‍ക്ക് പിന്തുണയുമായി ആരോഗ്യ മന്ത്രി അടക്കമുള്ളവര്‍ രംഗത്ത് വന്നിരുന്നു. വിജയ് പി. നായരുടെ അശ്ലീല വീഡിയോകള്‍ക്കെതിരെ നേരത്തെ പരാതി നല്‍കിയിരുന്നെങ്കിലും പോലീസ് നടപടി ഉണ്ടാകതിരുന്നതിനെ തുടര്‍ന്നാണ് പ്രതിഷേധം മര്‍ദ്ദനത്തിലേക്ക് നീങ്ങിയത്.

അതേസമയം വിജയ് പി. നായര്‍ക്കെതിരെ പോലീസ് ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തു. നേരത്തെ ഇയാള്‍ക്കെതിരെ ദുര്‍ബലമായ വകുപ്പുകള്‍ ചുമത്തിയതിനെതിരെ വ്യാപക വിമര്‍ശനം. ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് കൂടുതല്‍ ശക്തമായ വകുപ്പുകള്‍ ചേര്‍ത്തത്. വിഷയത്തില്‍ ഹൈടെക് സെല്ലിനോട് നിയമോപദേശം തേടാന്‍ തിരുവനന്തപുരം ഡി.സി.പി മ്യൂസിയം പോലീസിനോട് ആവശ്യപ്പെട്ടിരുന്നു. ഐ.ടി ആക്ടിന്‍െ്‌റ 67, 67 എ വകുപ്പുകള്‍ കൂടി ചുമത്താമെന്ന് നിയമോപദേശം ലഭിച്ചതിനെ തുടര്‍ന്നാണ് ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓട്ടോ ഡ്രൈവര്‍ക്ക് പോലീസിന്റെ ക്രൂര മര്‍ദ്ദനം  (2 hours ago)

നാല് മാസം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം പ്ലാസ്റ്റിക് സഞ്ചിയിലാക്കി കുടുംബത്തിന്റെ ദുരിതയാത്ര  (3 hours ago)

നാളെ സത്യപ്രതിജ്ഞ നടക്കാനിരിക്കെ വിജയിച്ച സ്ഥാനാര്‍ഥി മരിച്ചു  (3 hours ago)

സത്യപ്രതിജ്ഞക്ക് മണിക്കൂറുകൾ,നിയുക്ത പഞ്ചായത്ത് അംഗം പ്രസാദ് നാരായണ അന്തരിച്ചു..  (3 hours ago)

പ്രവാസികൾക്ക് നല്ലകാലം വരുന്നൂ യുഎഇയിലെ ഈ മാറ്റങ്ങൾ അറിയാതെ പോകരുത് ....!!  (4 hours ago)

ഇന്ത്യയിൽ നിന്ന് സൗദിയിലേക്ക് പോകാൻ ഇനി വിസ വേണ്ട ഇന്ത്യയും സൗദിയും കരാറിൽ ഒപ്പിട്ടു ...നിർണായക നീക്കം  (4 hours ago)

ചിരിപ്പിച്ചും ചിന്തിപ്പിച്ചും 48 വർഷം നടൻ ശ്രീനിവാസന് അന്ത്യാഞ്ജലി  (4 hours ago)

പുല്‍പ്പള്ളിയില്‍ കടുവ ആക്രമണത്തില്‍ ഒരാള്‍ മരിച്ചു  (6 hours ago)

സ്‌കൂളില്‍ വിടാമെന്ന് പറഞ്ഞ് കാറില്‍ കയറ്റി പന്ത്രണ്ടുകാരിയെ പീഡിപ്പിച്ചു  (6 hours ago)

ലെമൺ മർഡർ കേസ് ( ( L.M. കേസ് ); ഫസ്റ്റ് ലക്ക് പോസ്റ്റർ പുറത്തുവിട്ടു!!  (6 hours ago)

തലശ്ശേരിയില്‍ പ്ലാസ്റ്റിക്ക് റീസൈക്ലിങ് യൂണിറ്റില്‍ വന്‍ തീപിടിത്തം  (6 hours ago)

കാക്കനാട് റെക്കാ ക്ലബ് പുതിയ പിക്കിള്‍ബോള്‍ കോര്‍ട്ടുകള്‍ ഉദ്ഘാടനം ചെയ്തു...  (8 hours ago)

വസന്തോത്സവം-2025: എഴുപതോളം ഇനങ്ങളില്‍ മത്സരങ്ങള്‍ ഡിസംബര്‍ 24 ന് തുടക്കമാകും...  (8 hours ago)

ബംഗളുരുവില്‍ വനിതാ ഡോക്ടര്‍ക്ക് നേരെ ലൈംഗികാതിക്രമം  (8 hours ago)

ഡയാലിസിസിനായി ശ്രീനിവാസനൊപ്പം ആശുപത്രിയിലേയ്ക്ക് പോയത് ഭാര്യ വിമലയും, ഡ്രൈവറും: അന്ത്യസമയത്ത് അടുത്തില്ലാതിരുന്ന ധ്യാൻ കണ്ടനാട്ടെ വീട്ടിെലത്തിയത്, പതിനൊന്നരയോടെ: പിറന്നാൾ ദിനത്തിൽ അച്ഛന്റെ വിയോഗം; ഹൃദ  (8 hours ago)

Malayali Vartha Recommends
നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസന്‍ അന്തരിച്ചു....തൃപ്പൂണിത്തുറ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം
Hide News