സമൂഹമാധ്യമത്തിലൂടെ ആ വിവരം അറിഞ്ഞ പോലീസ് ഞെട്ടി;ചീറി പാഞ്ഞ് സ്ഥലത്ത് എത്തിയ പോലീസ് കണ്ടത് നടുക്കുന്ന കാഴ്ച്ച; മദ്യലഹരിയിൽ നടുറോഡിൽ യുവാക്കളുടെ പേക്കൂത്ത് ; വെട്ടുകത്തി കൊണ്ടുള്ള വെട്ടിൽ നിന്നും രക്ഷപ്പെട്ടത് ആ ഒരൊറ്റ കാരണത്താൽ; ഒടുവിൽ സംഭവിച്ചത്
പട്ടാപ്പകല്‍ നടുറോഡില്‍ യുവാക്കളുടെ പൊരിഞ്ഞ തല്ല്. കരുനാഗപ്പള്ളിയിലാണ് സംഭവം . പട്ടാപ്പകല്‍ നടുറോഡില്‍ സുഹ്യത്തുക്കള്‍ മദ്യലഹരിയില്‍ ഏറ്റുമുട്ടുകയായിരുന്നു . മാരകായുധം കൊണ്ടുള്ള ആക്രമണം വരെ ഇവർ നടത്തുകയുണ്ടായി. എന്നാൽ പോലീസ് വിവരം അറിഞ്ഞത് സമൂഹമാധ്യമത്തിലൂടെയായിരുന്നു. സ്ഥലം കണ്ടറിഞ്ഞ് പൊലീസ് എത്തി. ഇരുവരുടെയും പരുക്ക് ഗുരുതരമല്ല.
കൊല്ലം കിളികൊല്ലൂര്‍ സ്വദേശിയും കൂരി എന്ന് വിളിപ്പേരുമുള്ള കൃഷ്ണനും കരുനാഗപ്പള്ളി വെളുത്ത മണല്‍ സ്വദേശി ഷിബുവും തമ്മിലാണ് അടിക്കൂടിയത് . ഇരുവരും സുഹ്യത്തുക്കളാണ്. ഷിബുവിനോടുള്ള സൗഹ്യദത്തിന്റെ പുറത്താണ് ക്യഷ്ണന്‍ കൊല്ലത്ത് നിന്ന് കരുനാഗപ്പള്ളിയിലേക്ക് താമസം മാറ്റിയതും. ഒന്നിച്ചിരുന്ന് മദ്യപിച്ചതിനിടെ ഉണ്ടായ തര്‍ക്കമാണ് ഈ പരാക്രമങ്ങൾക്ക് കാരണമായത്. വെട്ടുകത്തിയുടെ മൂര്‍ച്ഛയില്ലാത്ത ഭാഗം കൊണ്ടായിരുന്നു ആക്രമണം അതുക്കൊണ്ടായിരുന്നു ജീവഹാനി സംഭവിക്കാതിരുന്നത്. . പൊലീസെത്തിയാണ് ഇരുവരെയും ആശുപത്രിയിലേക്ക് മാറ്റിയത്. കൃഷ്ണനും ഷിബുവും ഒട്ടേറെ കേസില്‍ പ്രതികളാണെന്ന് പൊലീസ് വ്യക്തമാക്കി.
https://www.facebook.com/Malayalivartha