'മിന്നാമിനുങ്ങേ മിന്നും മിനുങ്ങേ എങ്ങോട്ടാേെങ്ങാട്ടാണീ ഈ തിടുക്കം' ജനലക്ഷങ്ങൾ നെഞ്ചിലേറ്റിയ കലാഭവൻ മണിയുടെ പാട്ട് ; എന്നാൽ ഈ പാട്ടിന്റെ രചയിതാവിന്റെ അവസ്ഥ ഇപ്പോൾ ഇങ്ങനെയാണ് ; മണിയുണ്ടായിരുന്നെങ്കിൽ ചന്ദ്രൻ പെരുവല്ലൂരിന് ഈ അവസ്ഥ ഉണ്ടാകുമായിരുന്നില്ല
'മിന്നാമിനുങ്ങേ മിന്നും മിനുങ്ങേ എങ്ങോട്ടാേെങ്ങാട്ടാണീ ഈ തിടുക്കം' ആർക്കും മറക്കനാകില്ല കലാഭവൻ മണി പാടി അനശ്വരമാക്കിയ ഈ ഗാനം. പാട്ടിനൊപ്പം അതിന്റെ വരികളും നാം നെഞ്ചിലേറ്റി കഴിഞ്ഞു. എന്നാൽ ഈ വരികൾ എഴുതിയ ചന്ദ്രൻ പെരുവല്ലൂരിനെ കുറച്ച് പേർക്ക് മാത്രമേ അറിയൂ.അദ്ദേഹത്തിന്റെ ഇപ്പോഴത്തെ അവസ്ഥ ഇങ്ങനെയാണ്. ഹൃദയ സംബന്ധമായ അസുഖം മൂലം തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ ചികിത്സയിലാണ് ഇദ്ദേഹം. സാമ്പത്തിക ബുദ്ധിമുട്ട് കൂടിയപ്പോൾ സൈക്കിളിൽ ലോട്ടറി വിൽപ്പന നടത്തിയിരുന്നു. എന്നാൽ കൊവിഡ് വ്യാപനം രൂക്ഷമായപ്പോൾ ലോട്ടറി വിൽപനയും ഇദ്ദേഹം നിർത്തി. കേരള സർക്കാരിന്റെ വാർദ്ധക്യകാല പെൻഷൻ കിട്ടുന്നത് മരുന്നു വാങ്ങാനേ ഇപ്പോൾ തികയുന്നുളളൂ .
കലാഭവൻ മണിക്കായി നിരവധി ഹിറ്റ് ഗാനങ്ങൾ രചിച്ച വ്യക്തിയാണ് ചന്ദ്രൻ പെരുവല്ലൂർ.എന്നാൽ കാലഭവൻ മണി ഉണ്ടായിരുന്നെങ്കിൽ അദ്ദേഹത്തിന് സാമ്പത്തികമായി ഇത്രയും ഞെരുക്കം ഉണ്ടാകില്ല എന്ന കാര്യം വാസ്തവമാണ് . ആ കറുമ്പൻ ആളൊരു കുറുമ്പനാ ' എന്ന കാസറ്റിനായി 12 വർഷങ്ങൾക്കു മുമ്പാണ് ചന്ദ്രൻ പെരുവല്ലൂർ മിന്നാമിനുങ്ങേ എന്ന ഈ ഗാനം രചിക്കുന്നത്. തന്റെ അച്ഛനെ കുറിച്ച് ഒരു പാട്ട് എഴുതണമെന്നു മണി പറഞ്ഞതനുസരിച്ചാണ് ഈ ഗാനം എഴുതിയത്.
ആ പരലീ പരല് പൂവാലി പരല്, ആലങ്ങാട്ടങ്ങാടി നീളെ നടന്നപ്പോൾ എന്നീ ഗാനങ്ങൾ മണിക്ക് പ്രിയപ്പെട്ടതാണ് . 15 ഓളം കാസറ്റുകളിലായി നാടൻപാട്ടുകൾ, അയ്യപ്പഭക്തി ഗാനങ്ങൾ, കൊടുങ്ങല്ലൂർ ഭരണി പാട്ടുകൾ, മുസ്ലിം ഗാനങ്ങൾ എന്നിവ ചന്ദ്രൻ മണിക്കായി എഴുതി . നാടൻപാട്ട് കലാകാരനും ഗാനരചയിതാവുമായ അറുമുഖൻ വെങ്കിടങ്ങാണ് മണിയെ സമീപിക്കാൻ നിർദ്ദേശിച്ചത്. ആയിരത്തിലധികം ഗാനങ്ങൾ, അയ്യപ്പ ഭക്തിഗാനങ്ങൾ, കവിതകൾ, ലളിതഗാനങ്ങൾ, നാടക ഗാനങ്ങൾ എന്നിവ ചന്ദ്രൻ രചിട്ടുണ്ട്. വെന്മേനാട് എം.എ.എസ്.എം ഹൈസ്‌കൂളിൽ നിന്നും ഒമ്പതാം ക്ലാസ് വരെ പഠിച്ച ചന്ദ്രൻ കൈപ്പറമ്പിൽ ദാമോദരന്റെയും കമലുവിന്റെയും മൂത്ത മകനാണ് . ഇപ്പോൾ നാട്ടുകാരനായ ബിനോയ് എസ്. പ്രസാദ് സംഗീതം നൽകുന്ന അയ്യനയ്യൻ എന്ന ആൽബത്തിന് ചന്ദ്രൻ ഗാനങ്ങൾ രചിട്ടുണ്ട്. തൊഴിലുറപ്പ് തൊഴിലാളിയായ കനകയാണ് ഭാര്യ. സന്ദീപ്, സനീഷ് എന്നിവർ അദ്ദേഹത്തിന്റെ മക്കളാണ്.
https://www.facebook.com/Malayalivartha