Widgets Magazine
23
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോടതി വിജയം, ബിസിനസ്സിൽ ലാഭം! മേടം രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!


തമിഴ്നാട്ടിലും പശ്ചിമബംഗാളിലും ഇന്ന് വോട്ടെടുപ്പ്.... തമിഴ്നാട്ടിലെ 234 നിയമസഭാ മണ്ഡലങ്ങളിലായി 5 കോടി 73 ലക്ഷം വോട്ടർമാർ വിധിയെഴുതും  


കരിമണൽ കർത്തയുടെ 1.72 കോടി മറച്ചുവച്ച് വ്യാജ സത്യവാങ് മൂലം മന്ത്രിമുഹമ്മദ് റിയാസിനും വീണാ വിജയനുമെതിരെ കേസ് എടുക്കണമെന്നെ ഹർജി മെയ് 6 ന് വിധി (ഉത്തരവ്) പറയും


വെടിക്കെട്ട് ഒഴിവാക്കി തൃശൂർ പൂരം നടത്തണമെന്ന് പാറമേക്കാവ്, തിരുവമ്പാടി ദേവസ്വം ബോർഡ്. ആചാരപരമായ ചടങ്ങുകളും കുടമാറ്റവും നടത്താനാണ് ധാരണ... അന്തിമ തീരുമാനം ഇന്ന്


ഉമ്മ മരിച്ചതറിയാതെ മസ്നീൻ മടങ്ങി; വാൽപ്പാറ ദുരന്തത്തിൽ നിന്ന് ജീവിതത്തിലേക്ക് തിരിച്ചുകയറി പത്തുവയസുകാരി...

സംശയം ബലപ്പെടുമ്പോള്‍... സിപിഎമ്മിന്റെ അഖിലേന്ത്യാ നേതാവും ഉന്നതനുമായ വ്യക്തിയുടെ ബെനാമിയാണ് സി.എം രവീന്ദ്രനെന്ന് ഇ.ഡി. കണ്ടെത്തിയതായി സൂചന

29 NOVEMBER 2020 03:29 PM IST
മലയാളി വാര്‍ത്ത

More Stories...

ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത കേസിൽ പ്രതികളുടെ ജാമ്യ ഹർജിയിൽ വിധി ഇന്ന്....

വോട്ടെണ്ണൽ കേന്ദ്രങ്ങളിലെ മുറികൾ വോട്ടെണ്ണൽ കഴിയുന്നതു വരെ തുറക്കരുതെന്ന് നിർദേശം....

കരിമണൽ കർത്തയുടെ 1.72 കോടി മറച്ചുവച്ച് വ്യാജ സത്യവാങ് മൂലം മന്ത്രിമുഹമ്മദ് റിയാസിനും വീണാ വിജയനുമെതിരെ കേസ് എടുക്കണമെന്നെ ഹർജി മെയ് 6 ന് വിധി (ഉത്തരവ്) പറയും

വെടിക്കെട്ട് ഒഴിവാക്കി തൃശൂർ പൂരം നടത്തണമെന്ന് പാറമേക്കാവ്, തിരുവമ്പാടി ദേവസ്വം ബോർഡ്. ആചാരപരമായ ചടങ്ങുകളും കുടമാറ്റവും നടത്താനാണ് ധാരണ... അന്തിമ തീരുമാനം ഇന്ന്

തിരുവനന്തപുരം- ചെങ്കോട്ട റോഡില്‍ നാളെ മുതല്‍ ഗതാഗത നിയന്ത്രണം

സംശയം ബലപ്പെടുമ്പോള്‍... സിപിഎമ്മിന്റെ അഖിലേന്ത്യാ നേതാവും  ഉന്നതനുമായ വ്യക്തിയുടെ ബെനാമിയാണ് സി.എം രവീന്ദ്രനെന്ന് ഇ.ഡി. കണ്ടെത്തിയതായി സൂചന. ഇക്കാര്യം ബി ജെ. പി. സംസ്ഥാന പ്രസിഡന്റും ശരിവയ്ക്കുന്നു.

ഉന്നതരുമായി ബന്ധപ്പെട്ട ഒരാള്‍ അതീവ പ്രാധാന്യമുള്ള വിവരം ഇഡിയെ അറിയിച്ചതായി വിവരം. ഐ.ടി. കമ്പനിക്ക് സംസ്ഥാനത്തിന് അകത്തും പുറത്തുമുള്ള കരാറുകള്‍ നേടികൊടുത്തതും കൊടുക്കുന്നതും രവീന്ദ്രനാണെന്ന് ഇ.ഡി. സംശയിക്കുന്നു. പ്രമുഖന്റെ ആശീര്‍വാദവും പിന്തുണയും രവീന്ദ്രന് ഉണ്ടെന്നും എല്ലാം നടക്കുന്നത് പ്രമുഖന്റെ അറിവോടെയാണെന്ന് മുൻപ് ബി ജെ പി പ്രസിഡന്റ് കെ സുരേന്ദ്രൻ പറഞ്ഞിരുന്നു . അതിനാല്‍ പ്രമുഖന്‍ ഒരിക്കലും രവീന്ദ്രനെ തള്ളില്ല.


ശിവശങ്കറിന്റെ വഴി പിഴച്ച പോക്കിന് ഉത്തരവാദി രവീന്ദ്രനെന്നും ഇ ഡി സംശയിക്കുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിലെത്തും വരെ അഴിമതിക്കാരനല്ലാതിരുന്ന ശിവശങ്കറെ അഴിമതികാരനാക്കിയതും രവീന്ദ്രനാണെന്ന് സി പിഎം നേതാക്കൾ വരെ അടക്കം പറയുന്നുണ്ട്. പാലക്കാട് എഞ്ചിനീയറിംഗ് കോളേജിലെ മുൻ എസ് എഫ് ഐ നേതാവായ ശിവശങ്കറെ അഴിമതിയുടെ വെട്ടും തടയും പഠിപ്പിച്ചത് മുഖ്യമന്ത്രിയുടെ ഓഫീസിലെ രണ്ടാമനാണെന്നും ബി ജെ പി നേതാക്കൾ ആരോപണം ഉന്നയിച്ചിട്ടുണ്ട്

ഒരു പ്രമുഖ വസ്ത്രകമ്പനി അടുത്ത കാലത്ത് കേരളത്തില്‍ തുടങ്ങിയ ഫാക്ടറി ഔട്ട് ലെറ്റുകളുടെ നടത്തിപ്പിൽ രവീന്ദ്രനും ബന്ധുക്കൾക്കും പങ്കുണ്ടോയെന്നും സംശയിക്കുന്നു . വടകരയിൽ പ്രവർത്തിക്കുന്ന ഔട്ട് ലെറ്റിൽ ഇ.ഡി. റെയ്ഡും നടത്തിയിരുന്നു. തിരുവനന്തപുരത്തും ഇത്തരത്തില്‍ ഫാക്ടറി ഔട്ട്‌ലെറ്റുകള്‍ തുടങ്ങിയിട്ടുണ്ട്. നഗരത്തിന്റെ നടുക്ക് ആരംഭിക്കുന്നതിന് പകരം ഉള്‍പ്രദേശങ്ങളിലാണ് ഫാക്ടറി ഔട്ട്‌ലെറ്റുകള്‍ ആരംഭിച്ചിരിക്കുന്നത്. കച്ചവടമല്ല ലക്ഷ്യമെന്ന് ഇതില്‍ നിന്ന് വ്യക്തമാണ്. കള്ളപ്പണം വെളുപ്പിക്കാനുള്ള ഇടപാടായിട്ടാണ് ഔട്ട്‌ലെറ്റുകള്‍ സ്ഥാപിച്ചിരിക്കുന്നത്.

കോടികൾ രവീന്ദ്രന്‍ വഴിയാണ് മറിക്കുന്നതെന്നാണ് ബി ജെ പി നേതാക്കളുടെ ആക്ഷേപം. ഇതിന്റെയെല്ലാം തെളിവ് ഇഡിക്ക് ലഭിച്ചിട്ടുണ്ടെന്ന് അവർ പറയുന്നു.. പ്രമുഖന് ശിവശങ്കറെ പൂര്‍ണമായി വിശ്വാസമില്ല. ശിവശങ്കറിനെ നിരീക്ഷിക്കാനുള്ള ചുമതലയാണ് അദ്ദേഹത്തിനുള്ളതെന്നും ഇ.ഡി. കരുതുന്നു. രവീന്ദ്രന്റെ ബെനാമി സ്ഥാപനങ്ങളെന്ന് ഇ.ഡി. കരുതുന്ന വടകരയിലെ 6 ഇടങ്ങളില്‍ ഇ ഡി റെയ്ഡ് നടത്തിയത് കൃത്യമായ വിവരത്തിന്റെ അടിസ്ഥാനത്തിലാണ്. കോവിഡാനന്തര ചികിത്സയെന്ന പേരില്‍ രവീന്ദ്രന്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിച്ചതിന് പിന്നാലെയാണ് റെയ്ഡ് നടന്നത്. റെയ്ഡിന്റെ തത്സമയ വിവരങ്ങള്‍ രവീന്ദ്രന് ലഭിക്കുന്നുണ്ടായിരുന്നു. അതോടെ അദ്ദേഹം ആശുപത്രി വിട്ടു. എന്നാല്‍ രവീന്ദ്രന് ഹാജരാകാനുള്ള തിയതി ഇഡി അടുത്ത വെള്ളിയാഴ്ചയാണ് നല്‍കിയിരിക്കുന്നത്. രവീന്ദ്രന് കൊച്ചിയിലെത്താന്‍ പ്രയാസമുണ്ടെങ്കില്‍ തീരുവനന്തപുരത്ത് എസ് കോര്‍ട്ടും പൈലറ്റുമായി എത്തി കൂട്ടി കൊണ്ടു പോകാമെന്നാണ് ഇ ഡിയുടെ നിലപാട് എന്ന് രസികന്‍മാര്‍ പറഞ്ഞു തുടങ്ങിയിട്ടുണ്ട്.

സ്വര്‍ണ്ണക്കടത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനും കസ്റ്റംസിനും ഇടനില സി എം രവീന്ദ്രന്റെ സഹോദരനാണെന്നാണ് ജന്മഭൂമി റിപ്പോർട്ട് . മുന്‍ കസ്റ്റംസ് ഉദ്യോഗസ്ഥനും ഇപ്പോള്‍ ജിഎസ്ടി പിആര്‍ഒയുമായ ഇയാളെയും അന്വേഷണ ഏജന്‍സികള്‍ ഉടന്‍ പിടികൂടുമെന്ന് അറിയുന്നു. . രവീന്ദ്രനെ ചോദ്യം ചെയ്ത ശേഷമാകും അത്. പിണറായി വിജയന്റെ ബന്ധുവാണ് രവീന്ദ്രനെന്നും ജന്മഭൂമി റിപ്പോർട്ട് ചെയ്തു. രവീന്ദ്രന്റെ അമ്മയുടെ സഹോദരി പുത്രനിലാണ് ഇഡി യുടെ കണ്ണ്. ഇയാള്‍ റവന്യൂ ഇന്റലിജന്‍സ് ഡയറക്ടറേറ്റില്‍ ജോലിയിലിരിക്കെ സ്വര്‍ണ്ണക്കടത്തുകാരില്‍ നിന്ന് പണം വാങ്ങിയ കേസില്‍ പെട്ടിരുന്നു.

കള്ളക്കടത്തു സംഘത്തിന് കസ്റ്റംസിന്റെ കടമ്പ കടന്നുകിട്ടാന്‍ വേണ്ട വിവരങ്ങള്‍ നല്‍കുന്നത് ഇയാളുടെ നേതൃത്വത്തിലുള്ള സംഘമാണ്. വിമാനത്താളത്തിലേയും കൊച്ചി ആസ്ഥാനത്തേയും ഉദ്യോഗസ്ഥരടങ്ങിയ സംഘമാണിത്. മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് ശിവശങ്കരന്റേയും രവീന്ദ്രന്റേയും നേതൃത്തിലുള്ള സംഘത്തിന്റെ പിന്തുണയും ഇവര്‍ക്ക് ലഭിച്ചു.

ഇയാൾ വടകരയില്‍ നിന്ന് അടുത്തയിടെ കോഴിക്കോട് കാരപ്പറമ്പിലേക്ക് താമസം മാറ്റിയിരുന്നു. ഫ്ലാറ്റിന്റെ അറ്റകുറ്റപണിക്കുമാത്രം 1.90 കോടി രൂപ ചെലവഴിച്ചതിന്റെ വിവരങ്ങള്‍ എന്‍ഫോഴ്‌സ്‌മെന്റെ ഡറക്ടറേറ്റിന് കിട്ടിയിട്ടുണ്ട്.

ഇതിനിടെ കസ്റ്റംസിലെ സിപിഎം ഫ്രാക്ഷന്‍, മുഖ്യമന്ത്രിയുടെ ഓഫീസിനെ രക്ഷിക്കാന്‍ രംഗത്തിറങ്ങിയിരിക്കുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ആരോപിച്ചു. കസ്റ്റംസിന്റെ നീക്കങ്ങള്‍ സുരേന്ദ്രന്‍ കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്.

സര്‍ക്കാരിന്റെ വിവിധ പദ്ധതികളുടെ മറവില്‍ ബിനാമി ഇടപാടുകളും കള്ളപ്പണം വെളുപ്പിക്കലും നടന്നു എന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റിന് ലഭിച്ച വിവരം. ഈ ഇടപാടുകളില്‍ എം ശിവശങ്കറുടെയും സ്വപ്നയുടേയും പങ്കാളിത്തം സംബന്ധിച്ച തെളിവുകള്‍ ഇതിനകം ഇഡിക്ക് ലഭിച്ചിട്ടുണ്ട്. തുടര്‍ അന്വേഷണത്തിലാണ് മുഖ്യമന്ത്രിയുടെ അഡീ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രന്റെ പങ്ക് സംബന്ധിച്ചും സംശയങ്ങള്‍ ഉയര്‍ന്നത്.

എം ശിവശങ്കര്‍, സ്വപ്ന, സരിത് എന്നിവരെ കൊച്ചിയിലെ കസ്റ്റംസ് ആസ്ഥാനത്ത് ചോദ്യം ചെയ്തു. സ്വര്‍ണക്കടത്തില്‍ എം ശിവശങ്കറുടെയും മുഖ്യമന്ത്രിയുടെ ഓഫീസിലെ മറ്റു ചിലരുടേയും പങ്ക് സംബന്ധിച്ച് സ്വപ്ന കസ്റ്റംസിന് വിശദമായ മൊഴി നല്‍കിയെന്നാണ് വിവരം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തൊഴിൽ പുരോഗതിയും സാമ്പത്തിക ലാഭവും! മകരം രാശിക്കാർക്ക് ഇന്ന് വിശേഷ ദിനം!  (8 minutes ago)

ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത കേസിൽ പ്രതികളുടെ ജാമ്യ ഹർജിയിൽ വിധി ഇന്ന്....  (18 minutes ago)

തമിഴ്നാട്ടിലും പശ്ചിമബംഗാളിലും ഇന്ന് വോട്ടെടുപ്പ്.... തമിഴ്നാട്ടിലെ 234 നിയമസഭാ മണ്ഡലങ്ങളിലായി 5 കോടി 73 ലക്ഷം വോട്ടർമാർ വിധിയെഴുതും    (29 minutes ago)

വോട്ടെണ്ണൽ കേന്ദ്രങ്ങളിലെ മുറികൾ വോട്ടെണ്ണൽ കഴിയുന്നതു വരെ തുറക്കരുതെന്ന് നിർദേശം....  (38 minutes ago)

കരിമണൽ കർത്തയുടെ 1.72 കോടി മറച്ചുവച്ച് വ്യാജ സത്യവാങ് മൂലം മന്ത്രിമുഹമ്മദ് റിയാസിനും വീണാ വിജയനുമെതിരെ കേസ് എടുക്കണമെന്നെ ഹർജി മെയ് 6 ന് വിധി (ഉത്തരവ്) പറയും  (1 hour ago)

വെടിക്കെട്ട് ഒഴിവാക്കി തൃശൂർ പൂരം നടത്തണമെന്ന് പാറമേക്കാവ്, തിരുവമ്പാടി ദേവസ്വം ബോർഡ്. ആചാരപരമായ ചടങ്ങുകളും കുടമാറ്റവും നടത്താനാണ് ധാരണ... അന്തിമ തീരുമാനം ഇന്ന്  (1 hour ago)

തിരുവനന്തപുരം- ചെങ്കോട്ട റോഡില്‍ നാളെ മുതല്‍ ഗതാഗത നിയന്ത്രണം  (6 hours ago)

ഹോര്‍മൂസില്‍ ഇറാന്റെ ആക്രമണം; ഒമാന്‍, ഇറാന്‍ തീരങ്ങളോട് ചേര്‍ന്ന് രണ്ട് കപ്പലുകള്‍ക്ക് നേരെ ആക്രമണം  (6 hours ago)

മുതിര്‍ന്ന സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥന്റെ മകളെ കൊല്ലപ്പെട്ട നിയലയില്‍ കണ്ടെത്തി  (7 hours ago)

സഹോദരങ്ങളെ പാമ്പുകടിച്ച വീട്ടിലെ കിടപ്പുമുറിയില്‍ ഇന്ന് വീണ്ടും പാമ്പ്  (7 hours ago)

മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തില്‍ പൊലീസിനെതിരെ വിമര്‍ശനവുമായി ആര്‍ ശ്രീലേഖ  (7 hours ago)

വെടിക്കെട്ട് ഒഴിവാക്കി തൃശൂര്‍ പൂരം നടത്താന്‍ നിര്‍ദ്ദേശിച്ച് പാറമേക്കാവ് ദേവസ്വം  (7 hours ago)

ഉദ്ഘാടനത്തിനൊരുങ്ങുന്ന ആറുവരിപ്പാതയില്‍ ചാക്കുകണക്കിന് മാലിന്യം തള്ളി സാമൂഹ്യവിരുദ്ധര്‍  (7 hours ago)

മുണ്ടത്തിക്കോട് ദുരന്തത്തില്‍ മരിച്ചവരുടെ കൂട്ടത്തില്‍ 'തുടക്കം' ചിത്രത്തിന്റെ മേക്കപ്പ് ആര്‍ട്ടിസ്റ്റും  (7 hours ago)

വെടിക്കെട്ട് അപകടത്തില്‍ മരിച്ച ബിജീഷിന് ഓര്‍മ്മക്കുറിപ്പുമായി നടി നമിതാ പ്രമോദ്  (8 hours ago)

Malayali Vartha Recommends