Widgets Magazine
27
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഉദ്യോഗത്തിൽ ഉന്നത സ്ഥാനലബ്ധിയും വിശിഷ്ട ഭോജനയോഗവും! കന്നി രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..

സംശയം ബലപ്പെടുമ്പോള്‍... സിപിഎമ്മിന്റെ അഖിലേന്ത്യാ നേതാവും ഉന്നതനുമായ വ്യക്തിയുടെ ബെനാമിയാണ് സി.എം രവീന്ദ്രനെന്ന് ഇ.ഡി. കണ്ടെത്തിയതായി സൂചന

29 NOVEMBER 2020 03:29 PM IST
മലയാളി വാര്‍ത്ത

More Stories...

സങ്കടക്കാഴ്ചയായി... ഓടുന്ന ട്രെയിനിന്റെ പടിയിൽ ഇരുന്ന് ഉറങ്ങിയതിനി‌ടെ വീണ യുവാവ് മരിച്ചു....

സങ്കടക്കാഴ്ചയായി... ആലപ്പുഴ കായംകുളത്ത് കൂട്ടുകാർക്കൊപ്പം ഫൈബർ വള്ളം തുഴയുന്നതിനിടയിൽ അബദ്ധത്തിൽ വെള്ളത്തിൽ വീണ് യുവാവ് മരിച്ചു.....

സംസ്ഥാനത്ത് വീണ്ടും കാലവർഷം സജീവമാകുന്നു..... ചൊവ്വാഴ്ചവരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും സാദ്ധ്യത

ആള്‍മാറാട്ടം നടത്തി ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിച്ച കേസില്‍ യുവാവ് പിടിയില്‍

തീരദേശ മേഖലയിലെ കരിമണല്‍ ഖനനം: മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഷോണ്‍ ജോര്‍ജ്

സംശയം ബലപ്പെടുമ്പോള്‍... സിപിഎമ്മിന്റെ അഖിലേന്ത്യാ നേതാവും  ഉന്നതനുമായ വ്യക്തിയുടെ ബെനാമിയാണ് സി.എം രവീന്ദ്രനെന്ന് ഇ.ഡി. കണ്ടെത്തിയതായി സൂചന. ഇക്കാര്യം ബി ജെ. പി. സംസ്ഥാന പ്രസിഡന്റും ശരിവയ്ക്കുന്നു.

ഉന്നതരുമായി ബന്ധപ്പെട്ട ഒരാള്‍ അതീവ പ്രാധാന്യമുള്ള വിവരം ഇഡിയെ അറിയിച്ചതായി വിവരം. ഐ.ടി. കമ്പനിക്ക് സംസ്ഥാനത്തിന് അകത്തും പുറത്തുമുള്ള കരാറുകള്‍ നേടികൊടുത്തതും കൊടുക്കുന്നതും രവീന്ദ്രനാണെന്ന് ഇ.ഡി. സംശയിക്കുന്നു. പ്രമുഖന്റെ ആശീര്‍വാദവും പിന്തുണയും രവീന്ദ്രന് ഉണ്ടെന്നും എല്ലാം നടക്കുന്നത് പ്രമുഖന്റെ അറിവോടെയാണെന്ന് മുൻപ് ബി ജെ പി പ്രസിഡന്റ് കെ സുരേന്ദ്രൻ പറഞ്ഞിരുന്നു . അതിനാല്‍ പ്രമുഖന്‍ ഒരിക്കലും രവീന്ദ്രനെ തള്ളില്ല.


ശിവശങ്കറിന്റെ വഴി പിഴച്ച പോക്കിന് ഉത്തരവാദി രവീന്ദ്രനെന്നും ഇ ഡി സംശയിക്കുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിലെത്തും വരെ അഴിമതിക്കാരനല്ലാതിരുന്ന ശിവശങ്കറെ അഴിമതികാരനാക്കിയതും രവീന്ദ്രനാണെന്ന് സി പിഎം നേതാക്കൾ വരെ അടക്കം പറയുന്നുണ്ട്. പാലക്കാട് എഞ്ചിനീയറിംഗ് കോളേജിലെ മുൻ എസ് എഫ് ഐ നേതാവായ ശിവശങ്കറെ അഴിമതിയുടെ വെട്ടും തടയും പഠിപ്പിച്ചത് മുഖ്യമന്ത്രിയുടെ ഓഫീസിലെ രണ്ടാമനാണെന്നും ബി ജെ പി നേതാക്കൾ ആരോപണം ഉന്നയിച്ചിട്ടുണ്ട്

ഒരു പ്രമുഖ വസ്ത്രകമ്പനി അടുത്ത കാലത്ത് കേരളത്തില്‍ തുടങ്ങിയ ഫാക്ടറി ഔട്ട് ലെറ്റുകളുടെ നടത്തിപ്പിൽ രവീന്ദ്രനും ബന്ധുക്കൾക്കും പങ്കുണ്ടോയെന്നും സംശയിക്കുന്നു . വടകരയിൽ പ്രവർത്തിക്കുന്ന ഔട്ട് ലെറ്റിൽ ഇ.ഡി. റെയ്ഡും നടത്തിയിരുന്നു. തിരുവനന്തപുരത്തും ഇത്തരത്തില്‍ ഫാക്ടറി ഔട്ട്‌ലെറ്റുകള്‍ തുടങ്ങിയിട്ടുണ്ട്. നഗരത്തിന്റെ നടുക്ക് ആരംഭിക്കുന്നതിന് പകരം ഉള്‍പ്രദേശങ്ങളിലാണ് ഫാക്ടറി ഔട്ട്‌ലെറ്റുകള്‍ ആരംഭിച്ചിരിക്കുന്നത്. കച്ചവടമല്ല ലക്ഷ്യമെന്ന് ഇതില്‍ നിന്ന് വ്യക്തമാണ്. കള്ളപ്പണം വെളുപ്പിക്കാനുള്ള ഇടപാടായിട്ടാണ് ഔട്ട്‌ലെറ്റുകള്‍ സ്ഥാപിച്ചിരിക്കുന്നത്.

കോടികൾ രവീന്ദ്രന്‍ വഴിയാണ് മറിക്കുന്നതെന്നാണ് ബി ജെ പി നേതാക്കളുടെ ആക്ഷേപം. ഇതിന്റെയെല്ലാം തെളിവ് ഇഡിക്ക് ലഭിച്ചിട്ടുണ്ടെന്ന് അവർ പറയുന്നു.. പ്രമുഖന് ശിവശങ്കറെ പൂര്‍ണമായി വിശ്വാസമില്ല. ശിവശങ്കറിനെ നിരീക്ഷിക്കാനുള്ള ചുമതലയാണ് അദ്ദേഹത്തിനുള്ളതെന്നും ഇ.ഡി. കരുതുന്നു. രവീന്ദ്രന്റെ ബെനാമി സ്ഥാപനങ്ങളെന്ന് ഇ.ഡി. കരുതുന്ന വടകരയിലെ 6 ഇടങ്ങളില്‍ ഇ ഡി റെയ്ഡ് നടത്തിയത് കൃത്യമായ വിവരത്തിന്റെ അടിസ്ഥാനത്തിലാണ്. കോവിഡാനന്തര ചികിത്സയെന്ന പേരില്‍ രവീന്ദ്രന്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിച്ചതിന് പിന്നാലെയാണ് റെയ്ഡ് നടന്നത്. റെയ്ഡിന്റെ തത്സമയ വിവരങ്ങള്‍ രവീന്ദ്രന് ലഭിക്കുന്നുണ്ടായിരുന്നു. അതോടെ അദ്ദേഹം ആശുപത്രി വിട്ടു. എന്നാല്‍ രവീന്ദ്രന് ഹാജരാകാനുള്ള തിയതി ഇഡി അടുത്ത വെള്ളിയാഴ്ചയാണ് നല്‍കിയിരിക്കുന്നത്. രവീന്ദ്രന് കൊച്ചിയിലെത്താന്‍ പ്രയാസമുണ്ടെങ്കില്‍ തീരുവനന്തപുരത്ത് എസ് കോര്‍ട്ടും പൈലറ്റുമായി എത്തി കൂട്ടി കൊണ്ടു പോകാമെന്നാണ് ഇ ഡിയുടെ നിലപാട് എന്ന് രസികന്‍മാര്‍ പറഞ്ഞു തുടങ്ങിയിട്ടുണ്ട്.

സ്വര്‍ണ്ണക്കടത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനും കസ്റ്റംസിനും ഇടനില സി എം രവീന്ദ്രന്റെ സഹോദരനാണെന്നാണ് ജന്മഭൂമി റിപ്പോർട്ട് . മുന്‍ കസ്റ്റംസ് ഉദ്യോഗസ്ഥനും ഇപ്പോള്‍ ജിഎസ്ടി പിആര്‍ഒയുമായ ഇയാളെയും അന്വേഷണ ഏജന്‍സികള്‍ ഉടന്‍ പിടികൂടുമെന്ന് അറിയുന്നു. . രവീന്ദ്രനെ ചോദ്യം ചെയ്ത ശേഷമാകും അത്. പിണറായി വിജയന്റെ ബന്ധുവാണ് രവീന്ദ്രനെന്നും ജന്മഭൂമി റിപ്പോർട്ട് ചെയ്തു. രവീന്ദ്രന്റെ അമ്മയുടെ സഹോദരി പുത്രനിലാണ് ഇഡി യുടെ കണ്ണ്. ഇയാള്‍ റവന്യൂ ഇന്റലിജന്‍സ് ഡയറക്ടറേറ്റില്‍ ജോലിയിലിരിക്കെ സ്വര്‍ണ്ണക്കടത്തുകാരില്‍ നിന്ന് പണം വാങ്ങിയ കേസില്‍ പെട്ടിരുന്നു.

കള്ളക്കടത്തു സംഘത്തിന് കസ്റ്റംസിന്റെ കടമ്പ കടന്നുകിട്ടാന്‍ വേണ്ട വിവരങ്ങള്‍ നല്‍കുന്നത് ഇയാളുടെ നേതൃത്വത്തിലുള്ള സംഘമാണ്. വിമാനത്താളത്തിലേയും കൊച്ചി ആസ്ഥാനത്തേയും ഉദ്യോഗസ്ഥരടങ്ങിയ സംഘമാണിത്. മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് ശിവശങ്കരന്റേയും രവീന്ദ്രന്റേയും നേതൃത്തിലുള്ള സംഘത്തിന്റെ പിന്തുണയും ഇവര്‍ക്ക് ലഭിച്ചു.

ഇയാൾ വടകരയില്‍ നിന്ന് അടുത്തയിടെ കോഴിക്കോട് കാരപ്പറമ്പിലേക്ക് താമസം മാറ്റിയിരുന്നു. ഫ്ലാറ്റിന്റെ അറ്റകുറ്റപണിക്കുമാത്രം 1.90 കോടി രൂപ ചെലവഴിച്ചതിന്റെ വിവരങ്ങള്‍ എന്‍ഫോഴ്‌സ്‌മെന്റെ ഡറക്ടറേറ്റിന് കിട്ടിയിട്ടുണ്ട്.

ഇതിനിടെ കസ്റ്റംസിലെ സിപിഎം ഫ്രാക്ഷന്‍, മുഖ്യമന്ത്രിയുടെ ഓഫീസിനെ രക്ഷിക്കാന്‍ രംഗത്തിറങ്ങിയിരിക്കുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ആരോപിച്ചു. കസ്റ്റംസിന്റെ നീക്കങ്ങള്‍ സുരേന്ദ്രന്‍ കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്.

സര്‍ക്കാരിന്റെ വിവിധ പദ്ധതികളുടെ മറവില്‍ ബിനാമി ഇടപാടുകളും കള്ളപ്പണം വെളുപ്പിക്കലും നടന്നു എന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റിന് ലഭിച്ച വിവരം. ഈ ഇടപാടുകളില്‍ എം ശിവശങ്കറുടെയും സ്വപ്നയുടേയും പങ്കാളിത്തം സംബന്ധിച്ച തെളിവുകള്‍ ഇതിനകം ഇഡിക്ക് ലഭിച്ചിട്ടുണ്ട്. തുടര്‍ അന്വേഷണത്തിലാണ് മുഖ്യമന്ത്രിയുടെ അഡീ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രന്റെ പങ്ക് സംബന്ധിച്ചും സംശയങ്ങള്‍ ഉയര്‍ന്നത്.

എം ശിവശങ്കര്‍, സ്വപ്ന, സരിത് എന്നിവരെ കൊച്ചിയിലെ കസ്റ്റംസ് ആസ്ഥാനത്ത് ചോദ്യം ചെയ്തു. സ്വര്‍ണക്കടത്തില്‍ എം ശിവശങ്കറുടെയും മുഖ്യമന്ത്രിയുടെ ഓഫീസിലെ മറ്റു ചിലരുടേയും പങ്ക് സംബന്ധിച്ച് സ്വപ്ന കസ്റ്റംസിന് വിശദമായ മൊഴി നല്‍കിയെന്നാണ് വിവരം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സങ്കടക്കാഴ്ചയായി... ഓടുന്ന ട്രെയിനിന്റെ പടിയിൽ ഇരുന്ന് ഉറങ്ങിയതിനി‌ടെ വീണ യുവാവ് മരിച്ചു....  (5 minutes ago)

  ഡൽഹിയിൽ‌ സെപ്റ്റിക് ടാങ്കിൽ കുടുങ്ങി വിഷവാതകം ശ്വസിച്ച് 3 ശുചീകരണ തൊഴിലാളികൾ മരിച്ചു  (13 minutes ago)

പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ സംസ്ഥാനത്ത് ജൂൺ 28 ഞായറാഴ്ച നടക്കുമെന്ന് ആരോഗ്യ-ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ  (42 minutes ago)

രണ്ടുദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് സീഷെൽസിലേക്ക് പുറപ്പെടും...  (51 minutes ago)

സങ്കടക്കാഴ്ചയായി... ആലപ്പുഴ കായംകുളത്ത് കൂട്ടുകാർക്കൊപ്പം ഫൈബർ വള്ളം തുഴയുന്നതിനിടയിൽ അബദ്ധത്തിൽ വെള്ളത്തിൽ വീണ് യുവാവ് മരിച്ചു.....  (1 hour ago)

സംസ്ഥാന എൻജിനിയറിംഗ്, ഫാർമസി പ്രവേശന പരീക്ഷാ റാങ്ക് ലിസ്റ്റ് ഇന്ന് ഉച്ചയ്ക്ക് ഒന്നിന് മന്ത്രി റോജി എം ജോൺ കൊച്ചിയിൽ പ്രഖ്യാപിക്കും  (1 hour ago)

അപ്രതീക്ഷിത സാമ്പത്തിക സഹായവും ആഘോഷങ്ങളിൽ പങ്കാളിത്തവും! കുംഭം രാശിക്കാർക്ക് വിശേഷ ദിനം!  (1 hour ago)

സംസ്ഥാനത്ത് വീണ്ടും കാലവർഷം സജീവമാകുന്നു..... ചൊവ്വാഴ്ചവരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും സാദ്ധ്യത  (2 hours ago)

ആള്‍മാറാട്ടം നടത്തി ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിച്ച കേസില്‍ യുവാവ് പിടിയില്‍  (7 hours ago)

തീരദേശ മേഖലയിലെ കരിമണല്‍ ഖനനം: മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഷോണ്‍ ജോര്‍ജ്  (9 hours ago)

ആരോഗ്യ വകുപ്പ് 152 പുതിയ തസ്തികകള്‍ അനുവദിച്ച് ഉത്തരവായി  (9 hours ago)

നാളെ മുതല്‍ മുന്‍ഗണനാ റേഷന്‍കാര്‍ഡിന് അപേക്ഷിക്കാം  (9 hours ago)

പിതാവിന്റെ ക്രൂരതയില്‍ ലഹരിക്കടിമയായ മകന്‍ കള്ളനുമായി: മകന്റെ പ്രവര്‍ത്തിയില്‍ ജീവിതം നഷ്ടപ്പെട്ട് ഒരമ്മയും മകളും  (9 hours ago)

കേസില്‍ ഒത്തുതീര്‍പ്പിനില്ലെന്ന് പരാതിക്കാരന്‍: സാമ്പത്തിക തട്ടിപ്പു കേസ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി  (10 hours ago)

നിപ്പ സമ്പര്‍ക്കപ്പട്ടികയില്‍ ഉയര്‍ന്ന റിസ്‌ക് വിഭാഗത്തിലെ ഒരാളെ ക്വാറന്റീനില്‍നിന്ന് ഒഴിവാക്കി  (10 hours ago)

Malayali Vartha Recommends