എട്ടുവർഷം മുൻപ് രണ്ടാം വിവാഹം; നാട്ടുകാരെപോലും അസൂയപ്പെടുത്തുന്ന ദാമ്പത്യം; പക്ഷെ എല്ലാം കുഴഞ്ഞുമറിഞ്ഞത് നിമിഷങ്ങൾക്കുള്ളിൽ.. ജനലിലൂടെ നോക്കിയപ്പോൾ കണ്ടത് ഭയാനകമായ ആ കാഴ്ച്ച; ബന്ധുവിനെയും അയൽക്കാരെയും വിളിച്ചുവരുത്തി വാതിൽ ചവിട്ടിപ്പൊളിച്ച് അകത്തുകടന്നപ്പോൾ കഴുത്തറുക്കുന്ന യുവതിയും ചോരയിൽകുളിച്ചുകിടക്കുന്ന നാല് കുട്ടികളും... നാടിനെ ഞെട്ടിച്ച കൂട്ട കൊലയ്ക്ക് പിന്നിലെ കാരണം കണ്ടെത്താനാകാതെ അന്വേഷണ സംഘം...
നാല് പെൺമക്കളെ കഴുത്തറുത്ത് കൊലപ്പെടുത്തി മാതാവ് ജീവനൊടുക്കാൻ ശ്രമിച്ചു. ഗുരുഗ്രാമിലെ നൂഹ് പിർപോളി ഗ്രാമത്തിൽ 35-കാരിയായ യുവതിയാണ് നാല് പെൺമക്കളെ കൊലപ്പെടുത്തിയ ശേഷം സ്വയം കഴുത്തറുത്ത് മരിക്കാൻ ശ്രമിച്ചത്. ഗുരുതരാവസ്ഥയിൽ വീട്ടിനുള്ളിൽ കണ്ടെത്തിയ യുവതിയെ പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നൂഹ് പിർപോളി ഗ്രാമത്തിൽ താമസിക്കുന്ന ഖുർഷിദ് അഹമ്മദിന്റെ ഭാര്യ ഫർമിന(35)യാണ് മക്കളായ മസ്കൻ(7) മിസ്കിന(5) അൽസിഫ(3) എന്നിവരെയും എട്ട് മാസം പ്രായമായ ഇളയ കുഞ്ഞിനെയും കഴുത്തറുത്ത് കൊലപ്പെടുത്തിയത്. വെള്ളിയാഴ്ച പുലർച്ചെയായിരുന്നു സംഭവം.
ഗ്രാമത്തിലെ മറ്റൊരു വീട്ടിലെ മരണാനന്തര ചടങ്ങിൽ പങ്കെടുത്ത് ഖുർഷിദും ബന്ധുവും വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. പുലർച്ചെ മൂന്ന് മണിയോടെ വീട്ടിലെത്തിയ ഖുർഷിദ് നിരവധി തവണ വാതിലിൽ തട്ടിവിളിച്ചിട്ടും പ്രതികരണമുണ്ടായില്ല. തുടർന്ന് ജനലിലൂടെ അകത്തുനോക്കിയപ്പോഴാണ് ഭാര്യ കഴുത്തുമുറിക്കുന്നത് കണ്ടത്. ഉടൻതന്നെ ബന്ധുവിനെയും അയൽക്കാരെയും വിളിച്ചുവരുത്തി. വാതിൽ ചവിട്ടിപ്പൊളിച്ച് അകത്തുകടന്ന ബന്ധു കഴുത്തറുക്കുന്ന ഫർമിനയെയും ചോരയിൽകുളിച്ചുകിടക്കുന്ന നാല് കുട്ടികളെയുമാണ് കണ്ടത്. യുവതിയുടെ കൈയിലുണ്ടായിരുന്ന കത്തി പിടിച്ചുവാങ്ങിയാണ് ഇവർ ആത്മഹത്യാശ്രമം തടഞ്ഞത്. ഗുരുതരമായി പരിക്കേറ്റ യുവതിയെ പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആദ്യ ഭർത്താവിൽനിന്ന് വിവാഹമോചനം നേടിയ ശേഷം 2012-ലാണ് ഫർമിനയും ഖുർഷിദും വിവാഹിതരായത്.
ദമ്പതിമാർക്കിടയിൽ ഇതുവരെ പ്രശ്നങ്ങളൊന്നും ഇല്ലെന്നായിരുന്നു അയൽക്കാരുടെ മൊഴി. സാധാരണജീവിതം നയിച്ചിരുന്ന ദമ്പതിമാരും കുഞ്ഞുങ്ങളും സന്തോഷത്തോടെയാണ് കഴിഞ്ഞിരുന്നതെന്നും അയൽക്കാർ പറഞ്ഞു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തിവരികയാണെന്നും കുടുംബാംഗങ്ങളുടെയും അയൽക്കാരുടെയും മൊഴി രേഖപ്പെടുത്തിയതായും പുൻഹാന പോലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ. സന്തോഷ് കുമാർ പ്രതികരിച്ചു. യുവതി കുട്ടികളെ കൊലപ്പെടുത്താനിടയായ കാരണം ഇതുവരെ വ്യക്തമായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha