Widgets Magazine
23
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഉമ്മ മരിച്ചതറിയാതെ മസ്നീൻ മടങ്ങി; വാൽപ്പാറ ദുരന്തത്തിൽ നിന്ന് ജീവിതത്തിലേക്ക് തിരിച്ചുകയറി പത്തുവയസുകാരി...


അവൻ എന്നെ കൊല്ലും, വീട്ടിൽ കയറ്റരുത്!" യേശുദാസന്റെ മരണത്തിൽ അയൽക്കാരിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ; 90 ദിവസം മുൻപേ തുടങ്ങിയ ഗൂഢാലോചന...?


മൂഴിക്കൽ കൊലപാതകം: ആരും കാണാത്ത സിസിടിവി ദൃശ്യങ്ങൾ പുറത്ത്! കിണറ്റിൽ ഫോണുകൾ ഉപേക്ഷിച്ചത് അദ്‌നാൻ തന്നെയെന്ന് പോലീസ്...


തൃശൂർ വെടിപ്പുര സ്ഫോടനം: മാധ്യമങ്ങൾക്കെതിരെ അനിൽ നമ്പ്യാർ; സൾഫർ പ്രയോഗമെന്ന് അട്ടിമറി സംശയം...


പഹൽഗാം ഭീകരാക്രമണത്തിന്റെ ഒന്നാം വാർഷികത്തിൽ.. പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് വേണ്ടി ജീവൻ അർപ്പിച്ച ബലിദാനികൾക്ക് ആദരാഞ്ജലികൾ അ‍ർപ്പിച്ചു...

കാലിട്ടടിച്ച് വേണ്ടപ്പെട്ടവര്‍... സോളാര്‍ നായിക നല്‍കിയ രഹസ്യമൊഴിയുടെ എക്കോ ഇപ്പോഴും മുഴങ്ങവേ സ്വപ്ന സുരേഷും രഹസ്യ മൊഴിക്കൊരുങ്ങുന്നു; രഹസ്യവിവരം പറയാനുണ്ടെന്ന് സ്വപ്നയും സരിത്തും കോടതിയോട് പറഞ്ഞതോടെ പഴയ ടെന്‍ഷനും കുശുകുശുപ്പും വീണ്ടും തുടങ്ങി

01 DECEMBER 2020 09:31 AM IST
മലയാളി വാര്‍ത്ത

സോളാര്‍ തട്ടിപ്പുകേസിലെ പ്രതിയായ ഇപ്പോള്‍ പേര് പുറത്ത് പറയാന്‍ പാടില്ലാത്ത സോളാര്‍ നായിക മുമ്പ് നല്‍കിയ രഹസ്യമൊഴി അന്നത്തെ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന് ഉണ്ടാക്കിയ വെല്ലുവിളി എല്ലാവര്‍ക്കും അറിയാവുന്നതാണ്. തികച്ചും അപ്രതീക്ഷിതമായാണ് പരാതിക്കാരിയുടെ മൊഴി രഹസ്യമായി കോടതി രേഖപ്പെടുത്തിയത്. ഈ മൊഴികണ്ട് ഞെട്ടിയ ജഡ്ജി അത് സ്വീകരിക്കാതെ എഴുതി നല്‍കാന്‍ പറഞ്ഞത് വലിയ വിവാദമായി. ആ എഴുതി നല്‍കിയ മൊഴി പലതും കുറേശെ പലരും പുറത്തുവിട്ടതോടെ കേരളം കത്തി. അന്നത്തെ ഒരു കേന്ദ്രമന്ത്രിയെക്കുറിച്ചും സംസ്ഥാനത്തെ അഞ്ച് മന്ത്രിമാരെക്കുറിച്ചും മൊഴിയില്‍ പരാമര്‍ശമുണ്ടെന്നുള്ള ഊഹമാണ് പ്രചരിച്ചത്. അന്ന് മന്ത്രിസഭയെ കീഴ്‌മേല്‍ മറിച്ചതാണ് ആ മൊഴി. അന്ന് പരാതിക്കാരി നല്‍കിയ കത്തിനെ ചുറ്റിപ്പറ്റി ഇപ്പോഴും വാര്‍ത്ത വന്നു. ഉമ്മന്‍ചാണ്ടിയുടെ പേര് ഗണേഷ് കുമാര്‍ എഴുതി ചേര്‍ത്തു എന്നാണ് ശരണ്യ മനോജ് പറഞ്ഞത്. എന്നാല്‍ പരാതിക്കാരി കത്തില്‍ ഉറച്ച് നിന്നതോടെ ഇപ്പോഴും പഴയ മൊഴിക്കും കത്തിനും തീപിടിക്കുകയാണ്.

അതിന് പിന്നാലെയാണ് സ്വര്‍ണക്കടത്തിലെ മുഖ്യ പ്രതി സ്വപ്ന സുരേഷും മൊഴി നല്‍കാനൊരുങ്ങുന്നത്. സ്വപ്നയ്ക്ക് ജോലി നല്‍കിയ സ്ഥാപനത്തെ പുറത്താക്കിയ ദിവസമാണ് സ്വപ്ന രഹസ്യ മൊഴി നല്‍കാന്‍ തയ്യാറായതെന്നതും അമ്പരപ്പിക്കുന്നതാണ്.

സ്വര്‍ണക്കടത്ത് കേസില്‍ കോടതിയോട് സ്വകാര്യമായി ചില കാര്യങ്ങള്‍ ബോധിപ്പിക്കാനുണ്ടെന്നാണ് പ്രതികളായ സ്വപ്നാ സുരേഷും സരിത്തും പറഞ്ഞത്. പോലീസുകാര്‍ എപ്പോഴും ഒപ്പമുള്ളതിനാല്‍ പലകാര്യങ്ങളും തുറന്നുപറയാന്‍ കഴിയുന്നില്ലെന്നും അവര്‍ പറഞ്ഞു. ഇത് കണക്കിലെടുത്ത് പറയാനുള്ളതെല്ലാം എഴുതി അഭിഭാഷകന്‍ വഴി കൈമാറാന്‍ സാമ്പത്തിക കുറ്റവിചാരണക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

അഭിഭാഷകനെ കാണാന്‍ ഇരുവര്‍ക്കും കൂടുതല്‍ സമയം അനുവദിച്ചു. സ്വപ്നയുമായി സംസാരിക്കണമെന്ന അഭിഭാഷകന്‍ ജോ പോളിന്റെ അപേക്ഷ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയും അനുവദിച്ചു. കസ്റ്റംസിന്റെ കസ്റ്റഡി അവസാനിക്കുന്ന വ്യാഴാഴ്ച 2.30ന് വീണ്ടും സംസാരിക്കാമെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്.

സ്വപ്ന സുരേഷിന്റെ നിയമനവുമായി ബന്ധപ്പെട്ട് വിവാദത്തിലായ പി.ഡബഌയു.സി. അന്താരാഷ്ട്ര കണ്‍സള്‍ട്ടന്‍സി സ്ഥാപനത്തിന് രണ്ടു വര്‍ഷത്തെ സര്‍ക്കാര്‍ വിലക്ക് ഏര്‍പ്പെടുത്തിയതിന് പിന്നാലെയാണ് സ്വപ്ന രഹസ്യ മൊഴിക്കായി ഒരുങ്ങിയത് എന്നത് ശ്രദ്ധേയമാണ്. നേരത്തെ ഇ മൊബിലിറ്റി പദ്ധതിയില്‍ നിന്ന് ഒഴിവാക്കിയതിനു പിന്നാലെയാണ്, സ്വപ്നയുടെ നിയമന വിവാദം പരാമര്‍ശിക്കാതെ കേരള സര്‍ക്കാര്‍ ഇലക്ട്രോണിക്‌സ് ആന്‍ഡ് ഐ.ടി വിഭാഗത്തില്‍ നിന്ന് വിലക്കിക്കൊണ്ടുള്ള ഉത്തരവ്.

വിലക്ക് വന്ന വഴിസ്വര്‍ണ്ണക്കടത്ത് കേസില്‍ അറസ്റ്റിലായ സ്വപ്ന സുരേഷ് സര്‍ക്കാരുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നയാളാണെന്ന ആക്ഷേപത്തിനിടയാക്കിയത് പി.ഡബഌയു.സി അവരെ സ്‌പെയ്‌സ് പാര്‍ക്കില്‍ ഓപറേഷന്‍സ് മാനേജരായി നിയമിച്ചതാണ്. സ്വപ്നയെ കസ്റ്റംസ് അറസ്റ്റ് ചെയ്ത ജൂലായില്‍ത്തന്നെ സര്‍ക്കാര്‍ ഇതു സംബന്ധിച്ച നടപടികള്‍ ആരംഭിച്ചു. സ്വപ്ന അറസ്റ്റിലായതിനു പിന്നാലെ, ഐടി ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ് പി.ഡബഌയു.സിയോട് വിശദീകരണം ആവശ്യപ്പെട്ടിരുന്നു. സ്വപ്നയുടെ നിയമനം വിഷന്‍ ടെക്‌നോളജി വഴിയായിരുന്നെന്നും അവരുടെ പശ്ചാത്തലം പരിശോധിച്ചത് വിഷന്‍ ടെക്‌നോളജിയാണെന്നുമായിരുന്നു കൂപ്പേഴ്‌സിന്റെ വിശദീകരണം.

എന്തായാലും സ്വപ്നയുടെ രഹസ്യമൊഴി പഴയ സോളാര്‍ നായികയെ പോലെ കേരളത്തെ ഞെട്ടിപ്പിക്കുമെന്നു തന്നെയാണ് കരുതുന്നത്. സ്വപ്നയുമായി ബന്ധപ്പെട്ടവര്‍ നിരവധി വിവിഐപികളുണ്ട്. അവരാരും ആപത്ത് സമയത്ത് രക്ഷിക്കാത്തതില്‍ സ്വപ്നയ്ക്ക് സങ്കടമുണ്ട്. അതിനാല്‍ തന്നെ സ്വപ്നയുടെ വേണ്ടപ്പെട്ടവര്‍ അമ്പരപ്പിലാണ്. എന്ത് പറയുമെന്ന് ഒരു നിശ്ചയവുമില്ല.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തിരുവനന്തപുരം- ചെങ്കോട്ട റോഡില്‍ നാളെ മുതല്‍ ഗതാഗത നിയന്ത്രണം  (1 hour ago)

ഹോര്‍മൂസില്‍ ഇറാന്റെ ആക്രമണം; ഒമാന്‍, ഇറാന്‍ തീരങ്ങളോട് ചേര്‍ന്ന് രണ്ട് കപ്പലുകള്‍ക്ക് നേരെ ആക്രമണം  (1 hour ago)

മുതിര്‍ന്ന സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥന്റെ മകളെ കൊല്ലപ്പെട്ട നിയലയില്‍ കണ്ടെത്തി  (1 hour ago)

സഹോദരങ്ങളെ പാമ്പുകടിച്ച വീട്ടിലെ കിടപ്പുമുറിയില്‍ ഇന്ന് വീണ്ടും പാമ്പ്  (1 hour ago)

മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തില്‍ പൊലീസിനെതിരെ വിമര്‍ശനവുമായി ആര്‍ ശ്രീലേഖ  (2 hours ago)

വെടിക്കെട്ട് ഒഴിവാക്കി തൃശൂര്‍ പൂരം നടത്താന്‍ നിര്‍ദ്ദേശിച്ച് പാറമേക്കാവ് ദേവസ്വം  (2 hours ago)

ഉദ്ഘാടനത്തിനൊരുങ്ങുന്ന ആറുവരിപ്പാതയില്‍ ചാക്കുകണക്കിന് മാലിന്യം തള്ളി സാമൂഹ്യവിരുദ്ധര്‍  (2 hours ago)

മുണ്ടത്തിക്കോട് ദുരന്തത്തില്‍ മരിച്ചവരുടെ കൂട്ടത്തില്‍ 'തുടക്കം' ചിത്രത്തിന്റെ മേക്കപ്പ് ആര്‍ട്ടിസ്റ്റും  (2 hours ago)

വെടിക്കെട്ട് അപകടത്തില്‍ മരിച്ച ബിജീഷിന് ഓര്‍മ്മക്കുറിപ്പുമായി നടി നമിതാ പ്രമോദ്  (2 hours ago)

ആശീര്‍വാദ് സിനിമാസിനെതിരെ ആമസോണ്‍ പ്രൈം  (2 hours ago)

പടക്ക നിര്‍മ്മാണശാലയിലുണ്ടായ പൊട്ടിത്തെറിയില്‍ മരണസംഖ്യ 14 ആയി  (3 hours ago)

എത്ര വെന്ത് ചത്താലും പഠിക്കില്ല..! ഇനിയും നീയൊക്കെ നെഞ്ചത്തിട്ട് പൊട്ടിക്ക്..രക്ഷപ്പെട്ടവരുടെ സമനില തെറ്റിയ നിലയിൽ..!  (5 hours ago)

എല്ലാവരേയും കൊന്നത് ഞാൻ ... അവസാനമായി നൗഷാദ് പറഞ്ഞത്.. ആശുപത്രിയിൽ നടന്നത് ഇത് പൊട്ടിക്കരഞ്ഞ് ഉമ്മ  (6 hours ago)

പീഡനകേസില്‍ പിടിയിലായ 17കാരനെ ചോദ്യം ചെയ്തപ്പോള്‍ കുടുങ്ങിയത് 36കാരി  (7 hours ago)

മലപ്പുറം പ്ലാസ്റ്റിക് മാലിന്യ സംസ്‌കരണ പ്ലാന്റില്‍ തീപിടിത്തം  (7 hours ago)

Malayali Vartha Recommends