Widgets Magazine
23
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഉമ്മ മരിച്ചതറിയാതെ മസ്നീൻ മടങ്ങി; വാൽപ്പാറ ദുരന്തത്തിൽ നിന്ന് ജീവിതത്തിലേക്ക് തിരിച്ചുകയറി പത്തുവയസുകാരി...


അവൻ എന്നെ കൊല്ലും, വീട്ടിൽ കയറ്റരുത്!" യേശുദാസന്റെ മരണത്തിൽ അയൽക്കാരിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ; 90 ദിവസം മുൻപേ തുടങ്ങിയ ഗൂഢാലോചന...?


മൂഴിക്കൽ കൊലപാതകം: ആരും കാണാത്ത സിസിടിവി ദൃശ്യങ്ങൾ പുറത്ത്! കിണറ്റിൽ ഫോണുകൾ ഉപേക്ഷിച്ചത് അദ്‌നാൻ തന്നെയെന്ന് പോലീസ്...


തൃശൂർ വെടിപ്പുര സ്ഫോടനം: മാധ്യമങ്ങൾക്കെതിരെ അനിൽ നമ്പ്യാർ; സൾഫർ പ്രയോഗമെന്ന് അട്ടിമറി സംശയം...


പഹൽഗാം ഭീകരാക്രമണത്തിന്റെ ഒന്നാം വാർഷികത്തിൽ.. പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് വേണ്ടി ജീവൻ അർപ്പിച്ച ബലിദാനികൾക്ക് ആദരാഞ്ജലികൾ അ‍ർപ്പിച്ചു...

അതിവിടെ നടക്കില്ല... കെഎസ്എഫ്ഇയിലെ വിജിലന്‍സ് റെയ്ഡിനും മാധ്യമ നിയമ ഭേദഗതിക്കും പിന്നാലെ മുഖ്യമന്ത്രിയുടെ പോലീസ് ഉപദേഷ്ടാവിനെ നീക്കണമെന്ന പാര്‍ട്ടിയുടെ ദൂതന്‍ മുഖേനയുള്ള ആവശ്യം മുഖ്യമന്ത്രി തള്ളിയതായി സൂചന

01 DECEMBER 2020 10:07 AM IST
മലയാളി വാര്‍ത്ത

കെഎസ്എഫ്ഇയിലെ വിജിലന്‍സ് റെയ്ഡിനും മാധ്യമ നിയമ ഭേദഗതിക്കും പിന്നാലെ മുഖ്യമന്ത്രിയുടെ പോലീസ് ഉപദേഷ്ടാവ് രമണ്‍ ശ്രീവാസ്തവയെ തല്‍സ്ഥാനത്ത് നിന്ന് നീക്കണമെന്ന സിപിഎം കേന്ദ്ര സംസ്ഥാന കമ്മിറ്റികളുടെ ദൂതന്‍ മുഖേനയുള്ള ആവശ്യം മുഖ്യമന്ത്രി പിണറായി വിജയന്‍ തള്ളിയതായി അറിയുന്നു.

സിപിഎമ്മിനേയും സര്‍ക്കാരിനേയും പ്രതിക്കൂട്ടിലാക്കുന്ന നിരവധി നടപടികളാണ് ആഭ്യന്തരവകുപ്പുമായി ബന്ധപ്പെട്ട് നാലര വര്‍ഷത്തിനിടെ ഉണ്ടായിട്ടുള്ളതെന്ന് സിപി എം കേന്ദ്ര സംസ്ഥാന കമ്മിറ്റികള്‍ പറയുന്നു. ഇതിന് കാരണം ശ്രീവാസ്തവയാണെന്നാണ് കമ്മിറ്റികളുടെ കണ്ടെത്തല്‍. ഇതിന്റെ എല്ലാം പിന്നില്‍ പ്രവര്‍ത്തിക്കുന്നത് മുഖ്യമന്ത്രിയുടെ പോലീസ് ഉപദേഷ്ടാവായ രമണ്‍ ശ്രിവാസ്തവയാണെന്ന പൊതുവികാരമാണ് ഇപ്പോള്‍ സിപിഎമ്മില്‍ ഉയര്‍ന്നിരിക്കുന്നത്. എന്നാല്‍ പിണറായി വിജയനെ കുറ്റം പറയാന്‍ താത്പര്യമില്ലാത്തതു കൊണ്ടാണ് ശ്രീവാസ്തവയെ കുറ്റം പറയുന്നതെന്നാണ് യാഥാര്‍ത്ഥ്യം. മുഖ്യമന്ത്രിയെയാണ് കേന്ദ്ര സംസ്ഥാന നേതാക്കള്‍ നോട്ടമിടുന്നത്. അതിന്റെ ആദ്യപടിയായാണ് ശ്രീവാസ്തവക്കെതിരെ പാര്‍ട്ടി സംസാരിക്കുന്നത്.

ധനമന്ത്രി തോമസ് ഐസകും മുതിര്‍ന്ന നേതാവ് ആനത്തലവട്ടം ആനന്ദനും കഴിഞ്ഞ ദിവസങ്ങളില്‍ ശ്രിവാസ്തവയെ ഉന്നമിട്ട് പരസ്യമായി രംഗത്തെത്തിയിരുന്നു. മുഖ്യമന്ത്രിയെ പോലും അറിയിക്കാതെ കെഎസ്എഫ്ഇയില്‍ നടത്തിയ റെയ്ഡിന് പിന്നില്‍ വ്യക്തമായ ഗൂഢാലോചന നടന്നുവെന്നാണ് നേതാക്കന്‍മാര്‍ വിലയിരുത്തുന്നത്. മുഖ്യമന്ത്രി അറിഞ്ഞിട്ടാണ് റെയ്ഡ് നടന്നതെന്ന് നേതാക്കള്‍ക്കെല്ലാം അറിയാം. എന്നാല്‍ അക്കാര്യം അവര്‍ തുറന്നു പറയുന്നില്ലെന്നേയുള്ളു.

ഒരു സ്വകാര്യ ധനകാര്യ സ്ഥാപനത്തിന്റെ ഉപദേഷ്ടാവായി രമണ്‍ ശ്രിവാസ്തവ നിലവില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് നേതാക്കളിപ്പോള്‍ കണ്ടെത്തിയിട്ടുള്ളത്. പോലീസ് ഉപദേഷ്ടാവായി വരുന്നതിന് മുമ്പേ ശ്രിവാസ്തവ ഈ ധനകാര്യ സ്ഥാപനത്തിന്റെ ഉപദേഷ്ടാവായിരുന്നു. സ്വകാര്യ പണമിടപാട് സ്ഥാപനത്തിന് വേണ്ടിയാണ് കെ എസ് എഫ് ഇയെ തകര്‍ക്കാന്‍ ശ്രമിക്കുന്നതെന്ന മന്ത്രി ഐസക്കിന്റെ പ്രസ്താവന ശ്രീവാസ്തവക്കെതിരെയായിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ ഐസക്ക് നടത്തിയ എല്ലാ പ്രസ്താവനകളും മുഖ്യമന്ത്രി സസൂക്ഷമം നിരീക്ഷിക്കുകയായിരുന്നു. ഐസക്കിന്റെ വഴിവിട്ട വര്‍ത്തമാനത്തില്‍ മുഖ്യമന്ത്രി രോഷാകുലനായിരുന്നു. അതാണ് അദ്ദേഹത്തിന്റെ തിങ്കളാഴ്ച പത്രസമ്മേളനത്തില്‍ പ്രതിഫലിച്ചത്.

ശ്രീവാസ്തവ ഇപ്പോഴും സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ ഉന്നത പദവി വഹിക്കുന്നുണ്ടെന്നാണ് സ്ഥാപനത്തിന്റെ വെബ്‌സൈറ്റിലുള്ളതെന്ന് സി പി എം നേതാക്കള്‍ പറയുന്നു. അങ്ങനെയുള്ള ഒരാളുടെ കൃത്യമായ ലക്ഷ്യത്തിന്റെ അടിസ്ഥാനത്തിലാണ് കെഎസ്എഫ്ഇയില്‍ റെയ്ഡ് നടത്താനും പൊതുജനത്തിന് മുന്നില്‍ സ്ഥാപനത്തെ താറടിച്ച് കാണിക്കാനുമുള്ള നടപടിയുണ്ടായിട്ടുള്ളത് എന്നാണ് സിപിഎം നേതാക്കളുടെ വിലയിരുത്തല്‍.

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ഇടപെടലുകള്‍ക്ക് സാധൂകരണം നല്‍കാനുള്ള ഗൂഢാലോചനകൂടി ഇതിന് പിന്നിലുണ്ടോയെന്നും സിപിഎം സംശയിക്കുന്നുണ്ട്. വിജിലന്‍സ് ഡയറക്ടര്‍ അവധിയില്‍ പോയ ഘട്ടത്തില്‍ കൂടിയാണ് ഈ റെയ്ഡിന് അനുമതി നല്‍കിയിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. സിപിഎം നേതാക്കള്‍ക്ക് പുറമെ സിപിഐയും രമണ്‍ ശ്രിവാസ്തവയുടെ ഇടപെടലുകളെ ചോദ്യം ചെയ്ത് രംഗത്തെത്തിയിട്ടുണ്ട്.

വിവദമായ പോലീസ് നിയമഭേദഗതി കൊണ്ടുവരുന്നതിലും രമണ്‍ ശ്രിവാസ്തവയുടെ പങ്ക് വളരെ വ്യക്തമായിരുന്നു. പോലീസ് ഉപദേഷ്ടാവിന് തെറ്റുപറ്റിയെന്ന് മുഖ്യമന്ത്രിയടക്കം സമ്മതിച്ചതുമാണ്. ആ വിവാദം കെട്ടടുങ്ങുന്നതിന് പിന്നാലെയാണ് കെഎസ്എഫ്ഇയിലെ റെയ്ഡ്. എന്നാല്‍ താന്‍ ശ്രീവാസ്തവക്കെതിരെ സംസാരിച്ചു എന്നത് മുഖ്യമന്ത്രി തള്ളി.

എന്നാല്‍ കെഎസ്എഫ്ഇയില്‍ നടന്ന വിജിലന്‍സ് പരിശോധനയ്ക്ക് പിന്നാലെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് അക്കമിട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി പറഞ്ഞു. കെഎസ്എഫ്ഇയില്‍ നടന്നത് സാധാരണയായി നടക്കുന്ന പരിശോധനയാണെന്നും സ്ഥാപനത്തിന്റെ സാമ്പത്തിക നിലയെ ബാധിക്കുന്ന നടപടികളുണ്ടെന്ന കണ്ടെത്തലിന്റെ പുറത്താണ് വിജിലന്‍സ് പരിശോധന നടത്തിയതെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
ഏതെങ്കിലും സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ക്രമക്കേട് നടക്കുന്നു എന്ന രഹസ്യ വിവരം കിട്ടിയാല്‍ വിജിലന്‍സിലെ ഇന്റലിജന്‍സ് വിഭാഗം രഹസ്യമായി വിവരം ശേഖരിക്കും. അത് ശരിയാണെന്ന് കണ്ടാല്‍ അതത് യൂണിറ്റ് മേധാവികള്‍ സോഴ്‌സ് റിപ്പോര്‍ട്ട് തയ്യാറാക്കും. ഈ റിപ്പോര്‍ട്ടിലെ വസ്തുതകള്‍ പരിശോധിക്കാന്‍ മുന്‍കൂട്ടി അറിയച്ച ശേഷം പരിശോധന നടത്തും. അതാണ് കെഎസ്എഫ്ഇയില്‍ നടന്നത്.

2020 ഒക്ടോബറില്‍ മലപ്പുറം വിജിലന്‍സ് ഡിവൈഎസ്പി ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് വിജിലന്‍സ് ആസ്ഥാനത്ത് നല്‍കുന്നു. സോഴ്‌സ് റിപ്പോര്‍ട്ട് പരിശോധിച്ച്, രഹസ്യാന്വേഷണ വിഭാഗം ഈ സോഴ്‌സ് വേരിഫൈ ചെയ്ത ശേഷം നവംബര്‍ 10ന് വിജിലന്‍സ് ഡയറക്ടര്‍ സംസ്ഥാനതല പരിശോധനയ്ക്ക് ഉത്തരവ് നല്‍കുന്നു. നവം 27ന് രാവിലെ 11 മുതല്‍ തെരഞ്ഞെടുത്ത 40 കെഎസ്എഫ്ഇ ശാഖകളില്‍ പരിശോധന നടന്നു.

സാധാരണ നടക്കുന്ന വിജിലന്‍സ് പരിശോധനയ്ക്ക് ശേഷം റിപ്പോര്‍ട്ട് ലഭ്യമാകുന്ന മുറയ്ക്ക് വിശദമായ റിപ്പോര്‍ട്ട് സര്‍ക്കാരിന് അയക്കും. ഇതില്‍ നടപടി ആവശ്യമുള്ളതാണെങ്കില്‍ തുടര്‍നടപടി സ്വീകരിക്കും, തിരുത്തലുകള്‍ വേണ്ടിടത്ത് അത് ചെയ്യു. അതാമ് സാധാരണ നടപടിക്രമമെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു.

ഇത്തരത്തില്‍ വിവിധ വകുപ്പുകളില്‍ പരിശോധന നടന്നിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. അതോടെ ധനമന്ത്രിയുടെ നാവടഞ്ഞു. തങ്ങളുടെ എക്കാലത്തെയും വലിയ ഉന്നമായ ശ്രീവാസ്തവയെ തെറിപ്പിക്കാനുള്ള അവസരമാണ് ധനമന്ത്രിക്കും മറ്റ് സി പി എം നേതാക്കള്‍ക്കും ഉണ്ടായിരിക്കുന്നത്.എന്നാലും അവര്‍ ചുമ്മാതിരിക്കില്ല. പണി തുടര്‍ന്നു കൊണ്ടേയിരിക്കും.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തിരുവനന്തപുരം- ചെങ്കോട്ട റോഡില്‍ നാളെ മുതല്‍ ഗതാഗത നിയന്ത്രണം  (6 minutes ago)

ഹോര്‍മൂസില്‍ ഇറാന്റെ ആക്രമണം; ഒമാന്‍, ഇറാന്‍ തീരങ്ങളോട് ചേര്‍ന്ന് രണ്ട് കപ്പലുകള്‍ക്ക് നേരെ ആക്രമണം  (11 minutes ago)

മുതിര്‍ന്ന സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥന്റെ മകളെ കൊല്ലപ്പെട്ട നിയലയില്‍ കണ്ടെത്തി  (18 minutes ago)

സഹോദരങ്ങളെ പാമ്പുകടിച്ച വീട്ടിലെ കിടപ്പുമുറിയില്‍ ഇന്ന് വീണ്ടും പാമ്പ്  (23 minutes ago)

മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തില്‍ പൊലീസിനെതിരെ വിമര്‍ശനവുമായി ആര്‍ ശ്രീലേഖ  (47 minutes ago)

വെടിക്കെട്ട് ഒഴിവാക്കി തൃശൂര്‍ പൂരം നടത്താന്‍ നിര്‍ദ്ദേശിച്ച് പാറമേക്കാവ് ദേവസ്വം  (55 minutes ago)

ഉദ്ഘാടനത്തിനൊരുങ്ങുന്ന ആറുവരിപ്പാതയില്‍ ചാക്കുകണക്കിന് മാലിന്യം തള്ളി സാമൂഹ്യവിരുദ്ധര്‍  (1 hour ago)

മുണ്ടത്തിക്കോട് ദുരന്തത്തില്‍ മരിച്ചവരുടെ കൂട്ടത്തില്‍ 'തുടക്കം' ചിത്രത്തിന്റെ മേക്കപ്പ് ആര്‍ട്ടിസ്റ്റും  (1 hour ago)

വെടിക്കെട്ട് അപകടത്തില്‍ മരിച്ച ബിജീഷിന് ഓര്‍മ്മക്കുറിപ്പുമായി നടി നമിതാ പ്രമോദ്  (1 hour ago)

ആശീര്‍വാദ് സിനിമാസിനെതിരെ ആമസോണ്‍ പ്രൈം  (1 hour ago)

പടക്ക നിര്‍മ്മാണശാലയിലുണ്ടായ പൊട്ടിത്തെറിയില്‍ മരണസംഖ്യ 14 ആയി  (1 hour ago)

എത്ര വെന്ത് ചത്താലും പഠിക്കില്ല..! ഇനിയും നീയൊക്കെ നെഞ്ചത്തിട്ട് പൊട്ടിക്ക്..രക്ഷപ്പെട്ടവരുടെ സമനില തെറ്റിയ നിലയിൽ..!  (4 hours ago)

എല്ലാവരേയും കൊന്നത് ഞാൻ ... അവസാനമായി നൗഷാദ് പറഞ്ഞത്.. ആശുപത്രിയിൽ നടന്നത് ഇത് പൊട്ടിക്കരഞ്ഞ് ഉമ്മ  (4 hours ago)

പീഡനകേസില്‍ പിടിയിലായ 17കാരനെ ചോദ്യം ചെയ്തപ്പോള്‍ കുടുങ്ങിയത് 36കാരി  (5 hours ago)

മലപ്പുറം പ്ലാസ്റ്റിക് മാലിന്യ സംസ്‌കരണ പ്ലാന്റില്‍ തീപിടിത്തം  (6 hours ago)

Malayali Vartha Recommends