വീടിന്റെ ഉടമസ്ഥാവകാശത്തെ ചൊല്ലി തർക്കം; മലപ്പുറത്ത് അച്ഛനെ കൊലപ്പെടുത്തിയ മകൻ അറസ്റ്റിൽ
വീടിന്റെ ഉടമസ്ഥാവകാശത്തെ ചൊല്ലിയുള്ള തര്‍ക്കത്തിനൊടുവില്‍ മകന്‍ അച്ഛനെ കൊലപ്പെടുത്തി. ബദര്‍ പള്ളി സ്വദേശി അറുപത്തിരണ്ടുകാരനായ ഹംസുവാണ് മകന്റെ കൈകൊണ്ടു ദാരുണമായി കൊല്ലപ്പെട്ടത്. സംഭവത്തില്‍ മകന്‍ ആബിദിനെ പെരുമ്ബടപ്പ് പൊലിസ് അറസ്റ്റ് ചെയ്തു. വര്‍ഷങ്ങളായി ഹംസുവും കുടുംബവും തമ്മില്‍ വേര്‍പിരിഞ്ഞായിരുന്നു താമസം. വീടിന്‍്റെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട് ഉണ്ടായ തര്‍ക്കങ്ങളാണ് പിരിഞ്ഞു താമസിക്കാന്‍ കാരണമായത്. രാവിലെ പതിനൊന്നുമണിയോടെ ഹംസുവിന്റെ ഭാര്യയും മകന്‍ ആബിദും ബദര്‍ പള്ളിക്ക് സമീപത്തെ വീട്ടിലെത്തി. വീട്ടില്‍ കയറാനുള്ള ശ്രമം ഹംസു തടഞ്ഞതോടെ അച്ഛനും മകനും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. അരമണിക്കൂര്‍ നീണ്ട സംഘര്‍ഷത്തില്‍ ഗുരുതരമായി പരിക്കേറ്റ ഹംസ മരണപ്പെടുകയായിരുന്നു. ഹംസുവിന്‍്റെ മരണവിവരം പൊലീസിനെ അറിയിച്ചതും മകനാണ്.അതേസമയം, പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷമെ കേസില്‍ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകൂവെന്ന് പൊലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha