കേരളത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി താരിഖ് അൻവർ ഞായറാഴ്ച സംസ്ഥാനത്തെ കോൺഗ്രസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തുമ്പോൾ സി പി എം നേതാക്കളെയാ ഇടതുമുന്നണിയെയോ കടന്നാക്രമിക്കുന്ന സമീപിക്കുന്ന സമീപനം ഭാവിയിൽ കേരളത്തിലെ കോൺഗ്രസ് നേതാക്കൾ സ്വീകരിക്കരുതെന്ന വ്യക്തമായ സൂചന നൽകും.തിരുവനന്തപുരം ഡി. സി.സി. പ്രസിഡന്റിനെ വരെ മാറ്റി കൊണ്ട് ഒരു പുതിയ മുഖഛായ സ്യഷടിക്കാനായിരിക്കും താരിഖ് അൻവർ ശ്രമിക്കുക.ഇടതുമുന്നണിക്ക് ദോഷം ചെയ്യാത്ത തീരുമാനങ്ങളായിരിക്കും അദ്ദേഹം സ്വീകരിക്കുക. ബി ജെപി ക്കെതിരെ അതിശക്തമായ നിലപാട് സ്വീകരിക്കുന്ന പിണറായി വിജയനെയും അദ്ദേഹത്തിന്റെ പാർട്ടിയെയും പൂർണമായും കോൺഗ്രസ് ദേശീയ നേതൃത്വം കൊക്കിനടിയിൽ ഒതുക്കി നിർത്തും. സ്വർണ്ണകേസ് ഉൾപ്പെടെ പിണറായി സർക്കാരിനെതിരെ ഉയർന്ന ആരോപണങ്ങളിലൊന്നും ഭാവിയിൽ ഒരു വാദപ്രതിവാദവും വേണ്ടെന്നാണ് കോൺഗ്രസ് നേതാക്കൾക്ക് നൽകിയിരിക്കുന്ന നിർദ്ദേശം.മുല്ലപ്പള്ളിയും ചെന്നിത്തലയും ചേർന്ന് ഇടതുമുന്നണി സർക്കാരിനെതീരെ നടത്തിയ പ്രചരണങ്ങളാണ് ഇടതുമുന്നണിയെ ഇത്രയും വലിയ വിജയത്തിലെത്തിച്ചതെന്ന് കോൺഗ്രസ് ഹൈക്കമാന്റ് കരുതുന്നു. പിണറായിക്കെതിരായ ആരോപണങ്ങളൊന്നും കേരളം വിശ്വസിക്കുന്നില്ല. ന്യൂനപക്ഷങ്ങൾ കോൺഗ്രസിനോട് അകന്നു. ചെന്നിത്തലയും മുല്ലപ്പള്ളിയും പാർട്ടിയെ നയിക്കാൻ അപ്രാപ്തരാണെന്നും ഹൈക്കമാന്റ് കരുതുന്നു. എന്നാൽ സുധീരനെ കെ. പി സി സി അധ്യക്ഷസ്ഥാനത്ത് നിന്നും നീക്കിയത് പോലെ മുല്ലപ്പള്ളിയെ നീക്കാൻ ഹൈക്കമാന്റ് ആലോചിക്കുന്നില്ല. സുധീരനെ മാറ്റിയതിന്റെ പഴി ഇപ്പോഴും ഹൈക്കമാന്റിന് മാറിയിട്ടില്ല. കാരണം സുധീരനും മുല്ലപ്പള്ളിയുമൊക്കെ നല്ല വ്യക്തിത്വമുള്ള നേതാക്കളാണ്. അഴിമതിയുടെ കറ പുരളാത്ത വ്യക്തിത്വങ്ങളെ തള്ളികളയാൻ ഹൈക്കമാന്റ് തയ്യാറല്ല. കാരണം കോൺഗ്രസ്സിൽ ഏറെ പേരും അഴിമതി ആരോപണ വിധേയരാണ്. തദ്ദേശതെരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിയെ തുടർന്നാണ് സംസ്ഥാനകോൺഗ്രസിലെ പ്രശ്നങ്ങളിൽ ഹൈക്കമാൻഡ് നേരിട്ട് ഇടപെടുന്നത്. നേതൃമാറ്റ ആവശ്യം ശക്തമായിരിക്കെയാണ് താരിഖ് അൻവറിന്റെ സന്ദർശനം. കോൺഗ്രസ്സിലെ ഒരു വിഭാഗം നേതാക്കൾക്കും ലീഗ് അടക്കമുള്ള ഘടകകക്ഷികൾക്കും മുല്ലപ്പള്ളിയോടും ഹസ്സനോടുമാണ് എതിർപ്പ്. ഇരുവരെയും മാറ്റണമെന്ന ആവശ്യം ശക്തമാണ്. കെപിസിസി അധ്യക്ഷനെ തൽക്കാലം മാറ്റേണ്ടതില്ലെന്നാണ് കേന്ദ്രനിലപാട്. എന്നാൽ രാഷ്ട്രീയകാര്യസമിതി പ്രതിനിധികൾ ഉൾപ്പടെ മുല്ലപ്പള്ളിക്കെതിരെ നിലപാട് എടുത്തേക്കും. യുഡിഎഫ് കൺവീനർ എം എം ഹസ്സനെതിരെയും വിമർശനമുയരും.
ചില ഡിസിസി പ്രസിഡന്റുമാരെ മാറ്റണമെന്ന ആവശ്യവും ശക്തമാണ്. തെരഞ്ഞെടുപ്പിന് ചുരുങ്ങിയ ദിവസങ്ങൾ മാത്രമുള്ളതിനാൽ പുനസംഘടന ഏങ്ങനെയാകുമെന്നതാണ് ഹൈക്കമാൻഡിനെ അലട്ടുന്ന പ്രശ്നം. രാഷ്ട്രീയകാര്യസമിതി അംഗങ്ങളുമായും, എംഎൽഎമാരും എംപിമാരുമായിട്ട് ഒറ്റക്കൊറ്റക്കാണ് താരിഖ് അൻവർ ചർച്ച നടത്തുക. അതിന് ശേഷമാകും മാറ്റങ്ങളെക്കുറിച്ച് തീരുമാനമെടുക്കുക. കോൺഗ്രസ് കേരളത്തിൽ ഇല്ലാതായാലും സിപി എമ്മും ഇടതുമുന്നണിയും ഇല്ലാതാകരുതെന്ന നിർദ്ദേശമാണ് ഹൈക്കമാന്റ് നൽകിയിരിക്കുന്നത്. കോൺഗ്രസിനെ സംബന്ധിച്ചടത്തോളം ബി ജെ പിയാണ് പ്രധാന ശുതു. ബി ജെ പിയെ എതിർക്കാൻ ചെന്നിത്തലയെക്കാളും നല്ലത് പിണറായിയാണെന്ന് ഹൈക്കമാന്റ് കരുതുന്നു. അതു മുന്നിൽ കണ്ടുകൊണ്ടാണ് പുതിയ നീക്കം.
"