Widgets Magazine
28
Feb / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വിജയ്ക്ക് ഒരു മുൻ നിര നടിയുമായി അവിഹിത ബന്ധമുണ്ടെന്ന് താൻ കണ്ടെത്തി; അവിഹിത ബന്ധം തുടരില്ലെന്ന് വാക്ക് നല്‍കിയെങ്കിലും വിജയ് ആ ബന്ധം വീണ്ടും തുടർന്നു; 25 വര്‍ഷത്തെ ദാമ്പത്യത്തിനൊടുവിൽ വിവാഹമോചനം ആവശ്യപ്പെട്ട് വിജയ്‌യുടെ ഭാര്യ സംഗീത കോടതിയിൽ


ആരോഗ്യമന്ത്രി വീണാ ജോർജ് ആശുപത്രി വിട്ടു; വിദഗ്ധ ചികിത്സയ്ക്കായി കോട്ടയത്തേക്ക്, ആയുർവേദ ചികിത്സ തേടും...


രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന ഹർജി പരിഗണിക്കുന്നത് മാറ്റി; വാദം മാർച്ച് 6-ന്...


മന്ത്രിക്കുപോലും തുണയാകാത്ത സർക്കാർ ആശുപത്രികൾ; അഞ്ചര മണിക്കൂർ പരിശോധിച്ചിട്ടും ഉളുക്ക് കണ്ടുപിടിക്കാനായില്ല, ഒടുവിൽ പാതിരാത്രിയിൽ ഡിസ്ചാർജ് വാങ്ങി മടക്കം! ആരോഗ്യ മന്ത്രി വീണ ജോർജിനെതിരെ ആഞ്ഞടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...


വൈകാരിക പ്രതിഷേധമെന്ന് വിശദീകരണം; വിവാദ മുദ്രാവാക്യത്തിൽ ചിന്ത ജെറോമിനെതിരെ എഫ്‌ഐആർ...

മന്ത്രി തോമസ് ഐസക്കിന് നിയമസഭാ സമിതിയുടെ ക്ലീന്‍ ചിറ്റ്; സി.എ.ജി. റിപ്പോര്‍ട്ട് ചോര്‍ത്തിയതില്‍ നിയമലംഘനമില്ല; അന്തിമ റിപ്പോര്‍ട്ട് ഈ സഭാ സമ്മേളനത്തില്‍ തന്നെ; നിയമസഭ പ്രിവിലേജ് കമ്മിറ്റിക്കു മുന്‍പില്‍ ഹാജരാകേണ്ടി വന്ന ചരിത്രത്തിലെ ആദ്യ മന്ത്രി

08 JANUARY 2021 04:17 PM IST
മലയാളി വാര്‍ത്ത

സംസ്ഥാന ചരിത്രത്തില്‍ ആദ്യമായാണ് ഒരു മന്ത്രിക്ക് നിയമസഭ പ്രിവിലേജ് കമ്മിറ്റിക്കു മുന്‍പില്‍ എത്തുന്നു. പക്ഷേ അവിടെ ഒന്നും സംഭവിക്കുന്നില്ല. മന്ത്രിക്ക് മുന്നില്‍ ഭരണപക്ഷ എംഎല്‍.എമാര്‍ക്ക് ഭൂരിപക്ഷമുള്ള കമ്മിറ്റി താണു വണങ്ങി നിന്നു. സി.എ.ജി. റിപ്പോര്‍ട്ട് ചോര്‍ത്തിയെന്ന പരാതിയില്‍ ധനമന്ത്രി തോമസ് ഐസക്കിന് നിയമസഭാസമിതിയുടെ ക്ലീന്‍ ചിറ്റ് എന്ന് സൂചന. തോമസ് ഐസക്ക് നിയമലംഘനം നടത്തിയിട്ടില്ലെന്നാണ് നിയമസഭാസമിതിയുടെ പ്രാഥമിക വിലയിരുത്തല്‍. അന്തിമ റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ സമിതി ബുധനാഴ്ച വീണ്ടും യോഗം ചേരും.

ബുധനാഴ്ച അന്തിമ റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ ചേരുന്ന സമിതി ഈ സഭാസമ്മേളന വേളയില്‍ തന്നെ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്യുമെന്നാണ് വിവരം. സി.എ.ജി. റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് നടത്തിയ പരാമര്‍ശത്തില്‍ മന്ത്രി തോമസ് ഐസക്ക് അവകാശലംഘനം നടത്തിയിട്ടില്ലെന്നാണ് സമിതി കണ്ടെത്തിയിരിക്കുന്നത്. എ. പ്രദീപ്കുമാര്‍ എം.എല്‍.എയുടെ നേതൃത്വത്തിലുള്ള ഒന്‍പതംഗ സമിതിയാണ് വിഷയം പരിഗണിച്ചത്.സമിതിയിലെ അംഗങ്ങളില്‍ ഭൂരിഭാഗവും എല്‍.ഡി.എഫ്. അംഗങ്ങളാണ്.

കോണ്‍ഗ്രസ് എം.എല്‍.എ. വി.ഡി. സതീശനാണ് തോമസ് ഐസക്കിനെതിരെ സ്പീക്കര്‍ക്ക് പരാതി നല്‍കിയത്. സ്പീക്കര്‍ ഈ പരാതി പരിശോധിക്കുകയും പ്രിവിലേജസ് കമ്മിറ്റിക്കു മുന്നില്‍ ഹാജരാകാന്‍ മന്ത്രിയോട് നിര്‍ദേശിക്കുകയും ചെയ്തു. തുടര്‍ന്ന് മന്ത്രിയെയും പരാതിക്കാന്റെയും ഭാഗം സമിതി കേട്ടു. സി.എ.ജി. റിപ്പോര്‍ട്ട് സഭയില്‍വെക്കുന്നതിന് മുന്‍പേ അതിലെ കിഫ്ബിക്കെതിരായ പരാമര്‍ശങ്ങള്‍ മന്ത്രി പുറത്തുവിട്ടു എന്നതാണ് തോമസ് ഐസക്കിനെതിരെ അവകാശലംഘന പരാതിക്ക് കാരണമായത്. സി.എ.ജിക്കുണ്ടായ വീഴ്ചയാണെന്ന രീതിയിലാണ് മന്ത്രി സമിതിക്കു മുന്നില്‍ വിശദീകരണം നല്‍കിയത്.

സി.എ.ജി. റിപ്പോര്‍ട്ട് സഭയില്‍ വെക്കുന്നതിന് മുന്‍പ് അതിലെ പലഭാഗങ്ങളും മാധ്യമങ്ങള്‍ക്ക് ചോര്‍ത്തിക്കൊടുത്തുവെന്നും ധനമന്ത്രി എന്ന നിലയില്‍ അതിനെ പ്രതിരോധിക്കുകയായിരുന്നു എന്നുമാണ് തോമസ് ഐസക്ക് വ്യക്തമാക്കിയിട്ടുള്ളത്. നിയമസഭയുടെ അംഗീകാരത്തോടെ പ്രവര്‍ത്തിക്കുന്ന കിഫ്ബി പോലൊരു സ്ഥാപനത്തിനെതിരെ ഇത്തരത്തിലൊരു റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ സി.എ.ജിക്ക് അവകാശമില്ല. സംസ്ഥാനത്തിന്റെ വികസന പ്രവര്‍ത്തനങ്ങളെ ഇല്ലാതാക്കാനുള്ള ശ്രമങ്ങളാണ് സി.എ.ജിയുടെ ഭാഗത്തുനിന്ന് ഉണ്ടായത്.

ഇതിനെയെല്ലാം പ്രതിരോധിക്കുക, ഇത് ജനങ്ങളെ അറിയിക്കുക, സംസ്ഥാനത്തിന്റെ താല്‍പര്യപ്രകാരം നില്‍ക്കുക എന്നുള്ളതായിരുന്നു തന്റെ ലക്ഷ്യമെന്നും തോമസ് ഐസക്ക് സമിതിക്കു മുന്‍പാകെ അറിയിച്ചു. ഇത് അവകാശലംഘനത്തിന്റെ പരിധിയില്‍ വരില്ലെന്നും മന്ത്രി വ്യക്തമാക്കി. മന്ത്രിയുടെ ഈ വാദത്തെ സമിതി അംഗീകരിക്കുകയായിരുന്നു.

എംഎല്‍എമാരടങ്ങിയ എത്തിക്‌സ് കമ്മിറ്റിക്കു മുന്നില്‍ മന്ത്രിമാര്‍ ഹാജരായി വിശദീകരണം നല്‍കേണ്ടി വരുന്ന സാഹചര്യം ഒഴിവാക്കാനാണ് അവര്‍ക്കെതിരായ അവകാശലംഘന നോട്ടിസുകള്‍ സ്പീക്കര്‍ തന്നെ തീര്‍പ്പു കല്‍പിക്കാറുള്ളത്. മന്ത്രി തോമസ് ഐസക്കിന്റെ വിശദീകരണം വാങ്ങി നടപടി അവസാനിപ്പിക്കാനാണു സ്പീക്കര്‍ ആലോചിച്ചത്. എന്നാല്‍, നേരിട്ടു ഹാജരായി നല്‍കിയ വിശദീകരണത്തില്‍ മന്ത്രി ഖേദപ്രകടനത്തിനു തയാറായില്ല. പകരം എത്തിക്‌സ് കമ്മിറ്റിക്കു മുന്നില്‍ ഹാജരാകാന്‍ വരെ ഒരുക്കമാണെന്ന നിലപാടെടുത്തു. ഇതോടെ നോട്ടിസ് കമ്മിറ്റിക്കു കൈമാറാന്‍ സ്പീക്കര്‍ നിര്‍ബന്ധിതനായത്.

കിഫ്ബിയുടെ കടമെടുക്കല്‍ ഭരണഘടനാ വിരുദ്ധമെന്നു കുറ്റപ്പെടുത്തുന്ന സിഎജി റിപ്പോര്‍ട്ട് വാര്‍ത്താ സമ്മേളനത്തിലൂടെ പുറത്തുവിട്ടതു നിയമസഭയുടെ അവകാശത്തിന്മേലുള്ള ലംഘനമാണെന്നാണു വി.ഡി.സതീശന്റെ നോട്ടിസ്. ധനസെക്രട്ടറിക്കു സിഎജി കൈമാറുന്ന അന്തിമ റിപ്പോര്‍ട്ട് നിയമസഭയില്‍ ഹാജരാക്കുകയാണു വേണ്ടത്. അതിനു മുന്‍പ് അതിന്റെ ഉള്ളടക്കം ചോരുന്നതു സഭാംഗങ്ങളുടെ അവകാശത്തെ ചോദ്യം ചെയ്യലാണ്. കരടു റിപ്പോര്‍ട്ടെന്നാണു മന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത്. മൂന്നാം നാള്‍ സിഎജി പത്രക്കുറിപ്പ് ഇറക്കിയതോടെയാണ് അന്തിമ റിപ്പോര്‍ട്ടാണെന്നു വ്യക്തമായത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നാഷണൽ സെന്റർ ഫോർ പോളാർ ആൻഡ് ഓഷ്യൻ റിസർച്ചിന്റെ പഠനങ്ങൾ: കേരളത്തിന്റെ കാലാവസ്ഥ വ്യതിയാനങ്ങൾക്ക് ശാസ്ത്രീയ അടിസ്ഥാനം  (1 minute ago)

മന്ത്രി വീണാ ജോര്‍ജിന്റെ മാര്‍ച്ച് രണ്ടാം തീയതി വരെയുള്ള പരിപാടികള്‍ മാറ്റിവച്ചു  (28 minutes ago)

ന്യൂസിലൻഡിനെ 4 വിക്കറ്റിന് പരാജയപ്പെടുത്തി ഇംഗ്ലണ്ട്  (37 minutes ago)

വിവാഹചിത്രങ്ങള്‍ പങ്കുവച്ച് വിജയ് ദേവരകൊണ്ട; ഒപ്പം ഒരു കുറിപ്പും  (5 hours ago)

വിജയ് ദേവരകൊണ്ട രശ്മിക വിവാഹത്തെ കുറിച്ച് കല്യാണി പ്രിയദര്‍ശന്‍  (5 hours ago)

മന്ത്രി വീണാ ജോര്‍ജ് പത്തനംതിട്ടയിലെ വീട്ടില്‍ വിശ്രമത്തില്‍  (6 hours ago)

പൊങ്കാലയ്‌ക്കെത്തുന്ന ഭക്തര്‍ക്ക് വിശ്രമിക്കാനായി വീടുകളും മസ്ജിദുകളും തുറന്നുനല്‍കണമെന്ന് പാളയം ഇമാം  (6 hours ago)

സ്‌കൂളില്‍ പരീക്ഷയ്‌ക്കെത്തിയ പത്താം ക്ലാസ്സുകാരി ശുചിമുറിയില്‍ പ്രസവിച്ചു  (6 hours ago)

അഭിനേതാവ് ചെയ്യുന്നതുപോലെ എഐയ്ക്ക് ചെയ്യാന്‍ സാധിക്കില്ല; എഐയെ കുറിച്ച് ജയസൂര്യ പറയുന്നത്  (6 hours ago)

കഞ്ചാവ് കൈവശം വച്ചകേസില്‍ നടന്‍ ടിനി ടോമിന്റെ മകനുള്‍പ്പെടെ 3 പേര്‍ പിടിയില്‍  (7 hours ago)

എല്‍ഡിഎഫിനെ മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ നയിക്കുമെന്ന് എം.എ.ബേബി  (8 hours ago)

പിതാവിനെ മര്‍ദിച്ച് കൊലപ്പെടുത്തിയ കേസില്‍ മകനു ജീവപര്യന്തം കഠിന തടവും 50,000 രൂപ പിഴയും  (8 hours ago)

അതിജീവിതമാരുടെ പേര് വെളിപ്പെടുത്തിയ സംഭവത്തില്‍ വിശദീകരണവുമായി ശ്രീലേഖ  (8 hours ago)

സർക്കാർ മെഡിക്കൽ കോളേജ് ഡോക്ടർമാർ നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാകുന്നില്ല; സമരം കൂടുതൽ ശക്തമാക്കാൻ കെ.ജി.എം.സി.ടി.എ  (11 hours ago)

എന്തെങ്കിലും തെളിവുകള്‍ ഉണ്ടെങ്കില്‍ ഹാജരാക്കട്ടെ; ക്യാമറയുടെയും മാധ്യമങ്ങളുടെയും മുന്നില്‍ നടന്ന സംഭവത്തില്‍ ഇങ്ങനെ കള്ളം പ്രചരിപ്പിക്കുന്നത് ശരിയല്ല; മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള സി.പി.എം നേതാക്ക  (11 hours ago)

Malayali Vartha Recommends