അടയ്ക്കയും തേങ്ങയും പറിക്കുന്ന ജോലി ചെയ്തിരുന്ന വിജയന് നന്നായി അധ്വാനിച്ച് കുടുംബം പുലര്‍ത്തിയിരുന്ന വ്യക്തിയായിരുന്നു; പക്ഷെ ആ ഒരൊറ്റ സ്വഭാവത്തിന് അടിമയായി മാറിയപ്പോൾ എല്ലാം തകിടം മറിഞ്ഞു.. അമ്മയെ അച്ഛന് വെടിവച്ചു, ഇപ്പോള്‍ അമ്മ അനങ്ങുന്നില്ല.! പേടിച്ച് വിറച്ച് ആ അഞ്ചുവയസുകാരന് അടുത്ത വീട്ടിലേക്ക് ഓടി; തിരിച്ച് വന്നപ്പോൾ കണ്ട കാഴ്ച്ച അതിലും ഭീകരം! അമ്പരന്ന് നാട്ടുകാർ

അമ്മയെ അച്ഛന് വെടിവച്ചുകൊല്ലുന്നതിന് ഏക ദൃക്സാക്ഷിയായത് അഞ്ചു വയസുകാരനായ മകന്. കാനത്തൂര്‍ തെക്കേക്കരയിലെ ബേബിയെ ഭര്‍ത്താവ് വിജയന് വെടിവച്ച കാര്യം ആദ്യം പുറംലോകത്തെ അറിയിച്ചതും ഈ ദമ്പതികളുടെ മകന് അഭിലാഷാണ്. "അമ്മയെ അച്ഛന് വെടിവച്ചു. ഇപ്പോള്‍ അമ്മ അനങ്ങുന്നില്ല' എന്നാണ് അയല്‍വീട്ടില്‍ ഓടിയെത്തിയ അഭിലാഷ് പറഞ്ഞത്. അയല്‍വാസികളാണ് പോലീസിനെ വിവരമറിയിച്ച് ബേബിയെ ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍ അതിനകം തന്നെ ബേബിയുടെ ജീവന് നഷ്ടപ്പെട്ടിരുന്നു. അത്യധികം ഭയത്തോടെയുള്ള കുട്ടിയുടെ പെരുമാറ്റം ഓര്‍ത്തെടുക്കുന്നതു പോലും അയല്‍വാസികള്‍ക്ക് ഞെട്ടലാണ്.
ദമ്പതികളുടെ മരണത്തോടെ അനാഥനായ കുട്ടി ഇപ്പോള്‍ ബന്ധുക്കളുടെ സംരക്ഷണയിലാണ് ഉള്ളത്. കുഞ്ഞിന്റെ ഞെട്ടലും ഭയവും ഇപ്പോഴും മാറിയിട്ടില്ല. എങ്കിലും മദ്യലഹരിയിലും ദേഷ്യത്തിലും സുബോധം നഷ്ടപ്പെട്ട അവസ്ഥയിലും വിജയന് കുഞ്ഞിനെ ഉപദ്രവിക്കാതെ വിട്ടതില്‍ ആശ്വാസം കണ്ടെത്തുകയാണ് ബന്ധുക്കളും അയല്‍വാസികളും. ഇരിയണ്ണി ഗവ. എല്‍പി സ്കൂളിലെ ഒന്നാംക്ലാസ് വിദ്യാര്‍ഥിയാണ് അഭിലാഷ്. ബേബിക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് വിജയന് ഭാര്യയെ മര്‍ദിക്കുന്നത് പതിവായിരുന്നു. ഇതിനെതിരേ ബേബി ആദൂര്‍ പോലീസില്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ പോലീസ് ഇരുവരെയും വിളിച്ചുവരുത്തി സംസാരിച്ചിരുന്നു.
അടയ്ക്കയും തേങ്ങയും പറിക്കുന്ന ജോലി ചെയ്തിരുന്ന വിജയന് നന്നായി അധ്വാനിച്ച് കുടുംബം പുലര്‍ത്തിയിരുന്ന വ്യക്തിയായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. പിന്നീട് മദ്യത്തിന് അടിമയായതോടെയാണ് കുടുംബത്തില്‍ പ്രശ്നങ്ങളുണ്ടായത്. സമീപത്തെ കോളനിയിലെ വ്യാജവാറ്റ് കേന്ദ്രത്തില്‍ നിന്നാണ് ഇയാള്‍ മദ്യത്തിനടിമയായത്. ഇയാള്‍ക്ക് കള്ളത്തോക്ക് ലഭിച്ചത് എങ്ങനെയാണെന്ന കാര്യവും പോലീസ് അന്വേഷിക്കുന്നുണ്ട്.
ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം. വീടിനുള്ളില്‍വെച്ച് വിജയന് ബേബിക്ക് നേരേ വെടിയുതിര്‍ക്കുകയായിരുന്നു. വെടിയേറ്റ് വീണ ബേബി തല്‍ക്ഷണം മരിച്ചു. പിന്നാലെ വീട്ടില്‍നിന്ന് രക്ഷപ്പെട്ട വിജയനെ സമീപത്തെ കശുമാവിന്‍ത്തോട്ടത്തില്‍ തൂങ്ങിമരിച്ചനിലയിലും കണ്ടെത്തി.
കൈവശമുണ്ടായിരുന്ന നാടന്‍തോക്ക് ഉപയോഗിച്ചാണ് വിജയന് ഭാര്യയെ കൊലപ്പെടുത്തിയതെന്നാണ് വിവരം. ബേബിയെ ആരോ ഫോണില്‍വിളിച്ച് ശല്യംചെയ്യുന്നതുമായി ബന്ധപ്പെട്ട് ദമ്പതിമാര്‍ക്കിടയില്‍ പ്രശ്നങ്ങളുണ്ടായിരുന്നു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചത്. സ്ഥലത്തെത്തിയ ആദൂര്‍ പോലീസ് തുടര്‍നടപടികള്‍ സ്വീകരിച്ചു.
https://www.facebook.com/Malayalivartha



























