ഡോളര്‍ കടത്ത് കേസുമായി ബന്ധപ്പെട്ട് നിയമസഭാ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനെ ചോദ്യം ചെയ്യാന്‍ കസ്റ്റംസിന് നിയമോപദേശം

ഡോളര്‍ കടത്ത് കേസുമായി ബന്ധപ്പെട്ട് സ്പീക്കറെ കസ്റ്റംസ് ആക്ട് പ്രകാരം ചോദ്യം ചെയ്യാൻ നിയമ തടസമില്ല.. അസിസ്റ്റന്റ് സോളിസിറ്റര്‍ ജനറലാണ്കസ്റ്റംസിന് നിയമോപദേശം നല്‍കിയത്. എന്നാൽ നിയമസഭാ വേളയില്‍ സ്പീക്കറെ ചോദ്യം ചെയ്യില്ല. സഭയോടുള്ള ബഹുമാന സൂചകമായാണ് ഈ തീരുമാനം.
ഡോളർ അടങ്ങിയ ബാഗ് സ്പീക്കർ തങ്ങൾക്ക് കൈമാറിയെന്ന് സ്വർണക്കടത്ത് കേസ് പ്രതികളായ സ്വപ്‌നയും സരിത്തും മൊഴി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സ്പീക്കറെ ചോദ്യം ചെയ്യാൻ കസ്റ്റംസ് തീരുമാനിച്ചത്.
കസ്റ്റംസ് കമ്മീഷണര്‍ സുമിത് കുമാറിന് ഇന്നലെ രാത്രിയോടെയാണ് നിയമോപദേശം ലഭിച്ചത്. വിവിധ സുപ്രിം കോടതി, ഹൈക്കോടതി വിധികള്‍ ചൂണ്ടിക്കാട്ടിയാണ് നിയമോപദേശം. ഏതെങ്കിലും തരത്തില്‍ അറസ്റ്റ് നടന്നാലേ സഭയെ അറിയിക്കേണ്ടതുള്ളു. കസ്റ്റംസ് ആക്ട് പ്രകാരം സ്പീക്കറെ ചോദ്യം ചെയ്യാന്‍ കഴിയുമെന്നും നിയമോപദേശം.
കഴിഞ്ഞ ദിവസം സ്പീക്കറുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി കെ അയ്യപ്പന്‍ കസ്റ്റംസിന് മുന്നില്‍ ഹാജരായിരുന്നു. നാലാം തവണ കസ്റ്റംസ് നോട്ടിസ് നല്‍കിയ ശേഷമാണ് അയ്യപ്പന്‍ ഹാജരായത്. സ്പീക്കര്‍ കസ്റ്റംസിന് നിയമലംഘനം ചൂണ്ടിക്കാട്ടി കത്തയച്ചത് വിവാദമായിരുന്നു...
സ്പീക്കർ ഉൾപ്പെടെ പ്രമുഖരായ നിരവധി ആളുകളുടെ പേരുവിവരങ്ങൾ രഹസ്യമൊഴിയിൽ സ്വപ്ന വെളിപ്പെടുത്തിയതായി നേരത്തെ തന്നെ റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. മൊഴിയുടെ അടിസ്ഥാനത്തിൽ മറ്റ് ഏജൻസികളും ശ്രീരാമകൃഷ്ണനെ ചോദ്യം ചെയ്യാനാണ് സാധ്യത.
https://www.facebook.com/Malayalivartha

























