Widgets Magazine
04
Mar / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തിൽ വേനൽമഴ തുടരും; പക്ഷേ സൂര്യൻ ചതിക്കും! യുവി വികിരണം അപകടകരമായ നിലയിലെന്ന് മുന്നറിയിപ്പ്...


കെഎസ്ആർടിസി ഡ്രൈവറായിരുന്ന യദുവിനെ പുറത്താക്കിയത് ആര്യയുമായുള്ള തർക്കം മൂലമല്ല; കാരണം വ്യക്തമാക്കി മന്ത്രി കെ.ബി. ഗണേഷ് കുമാർ...


ഇറാന്റെ പരമോന്നത നേതാവിന്റെ പദവി അലങ്കരിക്കാൻ വരുന്ന വ്യക്തി ആരാണ് ..അയത്തൊള്ള അലിറേസ അറാഫിയെ ഇടക്കാല പരമോന്നത നേതാവായി നിയമിച്ചിരിക്കുകയാണ് ഇറാൻ..


നെയ്യാറ്റിൻകരയിൽ ചിതയൊരുക്കി വയോധികയുടെ ആത്മഹത്യാ ശ്രമം; നില അതീവ ഗുരുതരം...


പശ്ചിമേഷ്യയിൽ യുദ്ധഭീതി: സമാധാന നീക്കങ്ങളുമായി ഇന്ത്യ; നെതന്യാഹുവുമായും യുഎഇ പ്രസിഡന്റുമായും മോദി സംസാരിച്ചു: കുവൈറ്റിൽ അപായ സൈറണുകൾ; സ്കൂളുകൾ ഓൺലൈൻ ക്ലാസുകളിലേക്ക്...

അഗ്നി ശമന - രക്ഷാ ഡയറക്ടറേറ്റിൽ 24 ഫയർ ഫൈറ്റിംഗ് വാഹനങ്ങൾ വാങ്ങിയതിൽ നടന്ന 2. 34 കോടി രൂപയുടെ അഴിമതി കേസ്...ഡയറക്ടറെയും സിരി ടെക്കോൺ സ്ഥാപന പാർട്ട്ണറെയും ഹാജരാക്കാൻ വിജിലൻസ് കോടതി ഉത്തരവ്

11 JANUARY 2021 07:46 AM IST
മലയാളി വാര്‍ത്ത

സംസ്ഥാനത്തെ തലസ്ഥാനത്തെ ചെങ്കൽച്ചൂളയിൽ പ്രവർത്തിക്കുന്ന കേരള ഫയർ ആൻറ് റെസ്ക്യൂ സർവ്വീസ് ഡയറക്ട്റേറ്റിൽ ടെണ്ടർ നടപടികൾ കാറ്റിൽ പറത്തി 28 ഫയർ ഫൈറ്റിംഗ് വാഹനങ്ങൾ വാങ്ങിയതിൽ നടന്ന 2. 34 കോടി രൂപയുടെ അഴിമതി കേസിൽ ഡയറക്ടറെയും സ്വകാര്യ സ്ഥാപന പാർട്ണറെയും ഹാജരാക്കാൻ തിരുവനന്തപുരം വിജിലൻസ് കോടതി ഉത്തരവിട്ടു.

 

കേസിൽ ഒന്നും രണ്ടും പ്രതികളായ അഗ്നിശമന രക്ഷാ ഡയറക്‌ടർ (ടെക്നിക്കൽ) ശിവാനന്ദൻ, ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന വിതരണ സ്ഥാപനമായ സിരി ടെക്കോണിൻ്റെ പാർട്ണർ കെ.ജയ എന്നിവരെ ഫെബ്രുവരി 19 ന് ഹാജരാക്കാൻ വിജിലൻസ് ജഡ്ജി എം.ബി. സ്നേഹലതയാണ് ഉത്തരവിട്ടത്. രണ്ടു പ്രതികളെയും ഹാജരാക്കാൻ വിജിലൻസ് എസ്.പിയോടാണ് കോടതി ഉത്തരവിട്ടത്.

 

കോൺഗ്രസ് നേതാവ് വി.എം. സുധീരൻ എം. എൽ. എ 2012 ൽ അന്നത്തെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലക്ക് നൽകിയ പരാതിയിലാണ് വിജിലൻസ് അന്വേഷണം നടത്തി കുറ്റപത്രം കോടതിയിൽ സമർപ്പിച്ചത്.

 

2011 ജൂലൈ 5 നാണ് സംസ്ഥാനത്തെ വിവിധ ഫയർ സ്റ്റേഷനുകളിലെ ഉപയോഗത്തിനായി ഫയർ ഫൈറ്റിംഗ് വാഹനങ്ങൾ വാങ്ങിയതിൽ വൻ അഴിമതി നടന്നത്. 16 മിനി വാട്ടർ ടെണ്ടേഴ്സ് , 12 മിനി വാട്ടർ മിസ്റ്റ് ടെണ്ടേഴ്സ് എന്നിവ ഡയറക്ടർ വിതരണ സ്ഥാപനവുമായി ഗൂഢാലോചന നടത്തി ഡയറക്ടർ സ്വയം ടെണ്ടർ സ്പെസിഫിക്കേഷൻ ഫയലുകൾ തയ്യാറാക്കിയതായി വിജിലൻസ് കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നു.

 

ടെണ്ടറുകൾ ടെക്നിക്കൽ ഇവാലുവേഷൻ കമ്മിറ്റിയുടെ വിലയിരുത്തലില്ലാതെയാണ് തയ്യാറാക്കിയത്. ഇത് സ്റ്റോഴ്സ് പർച്ചേസ് മാന്വലിലെ പാരഗ്രാഫ് 36 (വി) യുടെയും 2010 ജനുവരി 20 ന് പുറത്തിറക്കിയ സർക്കാർ സർക്കുലറിൻ്റെയും വ്യവസ്ഥകൾക്ക് വിരുദ്ധമാണ്.


ടെണ്ടർ ഫയൽ നടപടിക്രമങ്ങളിൽ ഗുരുതരമായ ക്രമക്കേടുകളാണ് നടന്നത്. രണ്ടു ടെണ്ടറുകളും ഡയറക്ടർ തനിച്ച് കൈകാര്യം ചെയ്യുകയും ടെണ്ടർ രേഖകളുടെ സൂക്ഷ്മപരിശോധന ടെണ്ടർ ഇവാലുവേഷർ കമ്മറ്റിയെ ഉൾപ്പെടുത്താതെ സ്വയം ചെയ്യുകയുമായിരുന്നു. ടാബുലേഷൻ സ്റ്റേറ്റ്മെൻ്റുകൾ, 2004 ലെ ഗവ.സർക്കുലർ പ്രകാരമുള്ള സ്റ്റേറ്റ്മെൻ്റുകൾ, സാങ്കേതിക താരതമ്യ സ്റ്റേറ്റ്മെൻ്റുകൾ എന്നിവ ഡയറക്ടർ ഗൂഢലക്ഷ്യത്തോടെ തയ്യാറാക്കി ഡിപ്പാർട്ട്മെൻ്റൽ പർച്ചേസ് കമ്മിറ്റി (ഡി പി സി) നോട്ട് 2011 ജൂലൈ 5 നും 2011 നവംബർ 8 നുമായി സർക്കാരിലേക്കയച്ചു.

 

ഡയറക്ടറും വിതരണ സ്ഥാപനവും ഗൂഡാലോചന നടത്തി പരസ്പര ധാരണയോടെ 3 ടെണ്ടറുകൾ ഹാജരാക്കിയതിൽ കുറഞ്ഞ തുകയ്ക്കുള്ള ടെണ്ടർ സിരി ടെക്കോൺ ഹാജരാക്കുകയുമായിരുന്നു. അപ്രകാരം ഡയറക്ടറിൻ്റെ ഒത്താശയോടെ സിരി ടെക്കോൺ രണ്ടു ടെണ്ടർ നടപടിക്രമങ്ങളിലും വിജയിക്കുകയും സിരി ടെക്കോണിന് ടെണ്ടർ അനുവദിച്ച് നൽകുകയും ചെയ്തു.


സിരിടെക്കോണിൻ്റെ ഹൈദരാബാദിലുള്ള സൈറ്റിൽ ഫയർ ടെണ്ടറുകളുടെ ആദ്യ - അവസാന ഘട്ട പരിശോധനക്കായി 2011 നവംബർ 29, 30 എന്നീ തീയതികളിലും 2012 ജനുവരി 27 മുതൽ 29 വരെയും ഡയറക്ടർ സന്ദർശനം നടത്തി. വിതരണ കമ്പനിയായ സിരി ടെക്കോൺ ടെണ്ടർ സ്പെസിഫിക്കേഷൻ മാനദണ്ഡങ്ങൾ പാലിച്ച് തൃപ്തികരമായി ജോലികൾ ചെയ്തു വരികയാണെന്ന് സർക്കാരിന് റിപ്പോർട്ടും നൽകി.

 

ബോഡി ബിൽഡിംഗിന് ശേഷം 2012 ഫെബ്രുവരി 8 ന് 16 ഫയർ എഞ്ചിൻ വാഹനങ്ങളും 2012 നവംബർ 3 ന് 12 വാഹനങ്ങളും കേരള ഫയർ ആൻ്റ് റസ്ക്യൂ സർവ്വീസസ് ഡിപ്പാർട്ട്മെൻ്റിന് സിരി ടെക്കോൺ നൽകി.

 


വിതരണ കമ്പനിയായ സിരി ടെക്കോൺ നടത്തിയ നിലവാരം കുറഞ്ഞ ബോഡി ബിൽഡിംഗ് വർക്കുകൾ കാരണം 28 വാഹനങ്ങളിൽ ആവർത്തിച്ചുള്ള യന്ത്രതകരാറുകൾ സംഭവിക്കുകയും പ്രൊപ്പല്ലർ ഷാഫ്റ്റും ആക്സിലുകളും ഒടിഞ്ഞ് വാഹനങ്ങൾ റോഡിൽ നിലച്ച് കട്ടപ്പുറത്തായി. അശാസ്ത്രീയമായതും ഗുണ നിലവാരമില്ലാത്തതുമായ ബോഡി നിർമ്മാണപ്പിശക് കാരണം വാഹനങ്ങൾ 40 കിലോമീറ്റർ സ്പീഡിനപ്പുറം ഡ്രൈവർമാർക്ക് ഓടിക്കാൻ സാധിച്ചില്ല. ഒത്തു കളിയിലൂടെ രണ്ടു മത്സര ടെണ്ടറിൽ പങ്കെടുക്കാനായി ഹാജരാക്കിയ 2.70 ലക്ഷം, 2.65 ലക്ഷം, 2.85 ലക്ഷം 2.75 ലക്ഷം എന്നീ നാലു നിരത ദ്രവ്യ ഡിമാൻ്റ് ഡ്രാഫ്റ്റുകളുടെയും പുറം പേജിൽ കമാണ്ടൻ്റിന് വേണ്ടി ഡയറക്ടർ ഒറ്റക്ക് ഒപ്പിട്ടു.

 


അപ്രകാരം കേരള ഫയർ ആൻറ് റസ്ക്യൂ സർവീസ് ഡിപ്പാർട്ട്മെൻ്റ് വാഹനങ്ങളുടെ ബോഡി നിർമ്മാണ ചെലവിനായി സിരി ടെക്കോണിന് 2, 34, 49, 600 രൂപ 2012 ഫെബ്രുവരി 14 ന് നൽകിയതിലൂടെ കേരള ഫയർ ആൻറ് റെസ്ക്യൂ സർവ്വീസസ് വാഹനങ്ങൾ വാങ്ങിയതിൻ്റെ ലക്ഷ്യം കൈവരിക്കാതെ പരാജയപ്പെടുകയും സിരി ടെക്കോണിന് 2.34 കോടി രൂപയുടെ അന്യായ സാമ്പത്തിക നേട്ടവും തുല്യ തുകക്കുള്ള നഷ്ടം സർക്കാർ ഖജനാവിനുണ്ടാക്കി പ്രതികൾ അഴിമതി നടത്തിയെന്നാണ് വിജിലൻസ് കേസ്.


വാഹനങ്ങളുടെ ചേസിസ് , ബോഡി നിർമ്മാണം എന്നിവയുടെ ഗുണനിലവാരം പരിശോധിച്ച മെക്കാനിക്കൽ, ആട്ടോമൊബൈൽ മോട്ടോർ വാഹന, സാങ്കേതിക വിദ്യാഭ്യാസ _ എഞ്ചിനീയറിംഗ് വിദഗ്ധരുടെ സാങ്കേതിക പരിശോധന റിപ്പോർട്ടും കോടതി മുമ്പാകെ വിജിലൻസ് ഹാജരാക്കിയിട്ടുണ്ട്. 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശ്വാസം മുട്ടലിന് ചികിത്സതേടി എത്തിയ പെണ്‍കുട്ടിക്ക് നല്‍കിയത് പേവിഷബാധയുടെ വാക്‌സിന്‍  (3 hours ago)

ജ്യൂസില്‍ വിഷം കലര്‍ത്തി നല്‍കി മക്കള്‍ക്ക് നല്‍കി; പിതാവിനും മകള്‍ക്കും കണ്ണീരോടെ വിട  (3 hours ago)

യുദ്ധം അടിയന്തരമായി അവസാനിപ്പിക്കാന്‍ അമേരിക്ക ചര്‍ച്ചകള്‍ക്ക് മുന്‍കയ്യെടുക്കണമെന്ന് റഷ്യ  (4 hours ago)

പ്‌ലസ് ടു വിദ്യാര്‍ത്ഥിനി വീടിനുള്ളില്‍ ജീവനൊടുക്കിയ നിലയില്‍  (5 hours ago)

അച്ഛനെയും മകനെയും വൈദ്യുതിവേലിയില്‍നിന്ന് ഷോക്കേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി  (7 hours ago)

വിശ്വാസങ്ങളെ മുറുകെ പിടിക്കുന്നതില്‍ അഭിമാനക്കുറവ് തോന്നിയിട്ടില്ലെന്ന് അനുശ്രീ  (8 hours ago)

9 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ഒറ്റ പ്രസവത്തില്‍ ജനിച്ച 4 പേര്‍ ഒന്നിച്ച് പ്ലസ്ടു പരീക്ഷയ്ക്ക്  (9 hours ago)

ബിസിനസ്സിൽ പുതിയ മാറ്റങ്ങൾ; ധനലാഭം; ഈ രാശിക്കാർക്ക് ഇന്ന് മികച്ച സമയം!!!!!  (9 hours ago)

ഏ. ബി. ബിനിലിൻ്റെ തമിഴ് ചിത്രം; പോർമുഴക്കത്തിൽ നായകൻ വടിവേലു!!!!  (9 hours ago)

വെല്ലുവിളി നിറഞ്ഞ ഈ ഘട്ടത്തിൽ ഗൾഫ് രാഷ്ട്രങ്ങൾക്കും ജനങ്ങൾക്കും കേരളത്തിൻ്റെ ഹൃദയത്തിൽ നിന്നുള്ള ഐക്യദാർഢ്യം; പ്രവാസികൾക്കും നാട്ടിലുള്ള അവരുടെ കുടുംബങ്ങൾക്കും പൂർണ്ണ പിന്തുണയുമായി സംസ്ഥാന സർക്കാരുണ്ട  (10 hours ago)

ഇരുപക്ഷവും സഹിഷ്ണുത പാലിക്കുകയും സംഘര്‍ഷം വ്യാപിപ്പിക്കാതിരിക്കാനുള്ള നടപടികള്‍ സ്വീകരിക്കണം; ഇറാനെ മതത്തിന്റെയും പ്രീണന രാഷ്ട്രീയത്തിന്റെയും പേരില്‍ പിന്തുണയ്ക്കുന്ന ഇടത്-വലത് മുന്നണികളുടെ നിലപാട് അത  (10 hours ago)

ലോകത്തെ ഏറ്റവും തന്ത്രപ്രധാനമായ കപ്പൽചാലായ ഹോർമുസ് കടലിടുക്ക് അടച്ച് ഇറാൻ; ആഗോള വിപണിയിലെ എണ്ണ വ്യാപാരം പ്രതിസന്ധിയിൽ; ക്രൂഡ് ഓയിൽ വില കുതിച്ചുയരുന്നു  (10 hours ago)

ഇന്ന് പൂർണ ചന്ദ്രഗ്രഹണം; കേരളത്തില്‍ ഗ്രഹണം ഭാഗികം; ഭൂമിയുടെ നിഴൽ ചന്ദ്രനെ പൂർണമായും മറയ്‌ക്കുന്ന അപൂർവ പ്രതിഭാസം  (10 hours ago)

തലസ്ഥാനം ഭക്തിസാന്ദ്രം  (10 hours ago)

കുടുംബപരമായ അസൗകര്യങ്ങൾ ഉണ്ട്; നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിപ്പിക്കരുത്; സിപിഎം നേതൃത്വത്തിനോട് ആവശ്യപ്പെട്ട് മന്ത്രിയുടെ ഭർത്താവ് ജോർജ് ജോസഫ്  (10 hours ago)

Malayali Vartha Recommends