അമ്മ മകനെ പീഡിപ്പിച്ചെന്ന കടയ്ക്കാവൂർ പോക്സോ കേസ്:കടക്കാവൂർ പോലീസ് ജാമ്യത്തെ എതിർത്ത് റിപ്പോർട്ട് നൽകി, വ്യാജ പരാതിയെന്ന പോലീസ് റിപ്പോർട്ടില്ലാത്തതിനാൽ ജാമ്യവേളയിൽ നിജസ്ഥിതിയിലേക്ക് ആഴ്ന്നിറങ്ങാനാവില്ലെന്ന് പോക്സോ കോടതി

അമ്മ മകനെ പീഡിപ്പിച്ചെന്ന പരാതിയിൽ കടയ്ക്കാവൂർ പോലീസെടുത്ത കേസിൽ ഡിസംബർ 28 മുതൽ റിമാൻ്റിൽ കഴിയുന്ന മാതാവിന് ജാമ്യമില്ല. തിരുവനന്തപുരം പോക്സോ കോടതി ചുമതലയുള്ള ജഡ്ജി സി.ജെ. ഡെന്നിയാണ് ജാമ്യഹർജി തള്ളിയത്.
അന്വേഷണം ശൈശവ ഘട്ടത്തിലാണെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും ജാമ്യം അനുവദിച്ചാൽ സാക്ഷികളെ സ്വാധീനിക്കുമെന്നുമുള്ള കടക്കാവൂർ പോലീസ് റിപ്പോർട്ടും പ്രോസിക്യൂഷൻ വാദവും അംഗീകരിച്ച കോടതി ജാമ്യഹർജി തള്ളുകയായിരുന്നു.
വ്യാജ പരാതിയാണെന്ന് പോലീസിന് റിപ്പോർട്ട് തരാൻ സാധിക്കാത്തതിനാൽ ജാമ്യം പരിഗണിക്കുന്ന ഈ ഘട്ടത്തിൽ നിജസ്ഥിതിയിലേക്കോ പരാതിയുടെ കൃത്യതയിലേക്കോ ആഴത്തിലിറങ്ങാൻ കോടതിക്കാവില്ല. കുറ്റാരോപണത്തിൻ്റെ സ്വഭാവം , ശിക്ഷയുടെ കാഠിന്യം , പിൻ താങ്ങുന്ന തെളിവുകൾ , പരാതിക്കാരനെ ഭീഷണിപ്പെടുത്തുമോ , തെളിവുകൾ നശിപ്പിക്കുമോ , സാക്ഷികളെ സ്വാധീനിക്കുമോ എന്നീ കാര്യങ്ങളും പ്രതിക്കെതിരായ കുറ്റാരോപണത്തിൽ പ്രഥമദൃഷ്ട്യ കഴമ്പുണ്ടോ എന്ന കാര്യത്തിൽ കോടതിയുടെ സംതൃപ്തി എന്നീ കാര്യങ്ങൾ മാത്രമേ ജാമ്യം പരിഗണിക്കുന്ന വേളയിൽ കോടതി നോക്കേണ്ടതുള്ളുവെന്നും ജാമ്യം നിരസിച്ച ഉത്തരവിൽ കോടതി വ്യക്തമാക്കി.
അതേ സമയം തനിക്കും 4 മക്കൾക്കും ജീവനാംശച്ചെലവ് കിട്ടുന്നതിനും കുട്ടികളെ വിട്ടുകിട്ടുന്നതിനുമായി യുവതിയും ഭർത്താവും തമ്മിൽ ആറ്റിങ്ങൽ കുടുംബകോടതിയിൽ കേസ് നിലവിലുണ്ടെന്നും ഭർത്താവ് മറ്റൊരു യുവതിയുമായി താമസമാണെന്നും അവരെ വിവാഹം കഴിക്കാൻ യുവതിക്ക് സ്വഭാവദൂഷ്യമുണ്ടെന്ന് വരുത്തി യുവതിയിൽ നിന്നും വിവാഹമോചനം നേടാനായി കടക്കാവൂർ എസ് ഐക്കും സിഐക്കും ഡിവൈഎസ്പിക്കും കൈക്കൂലി പണം നൽകി മെനഞ്ഞെടുത്ത കള്ളക്കേസാണിതെന്നും യുവതി വാദിച്ചു.
കുട്ടികളെ വിട്ടുകിട്ടാൻ 2019 നവംബർ 25നാണ് താൻ ഒ പി (ഗാർഡിയൻ ആൻഡ് വാർഡ്) നമ്പർ 1768/2019 കേസ് ഫയൽ ചെയ്തത്. തുടർന്ന് എം സി 495/2019 നമ്പരായി ജീവനാംശ ചെലവിനായും കേസ് ഫയൽ ചെയ്തു.
ആ സമയം തൻ്റെ അറിവോ സമ്മതമോ കൂടാതെ 3 കുട്ടികളെ ഭർത്താവ് വിദേശത്ത് കൊണ്ടുപോയി. തുടർന്ന് 3 കുട്ടികളെയും തിര്യെ കൊണ്ടുവന്നു. അതിനാലാണ് യുവതി കേസ് ഫയൽ ചെയ്ത് ഒരാഴ്ച കഴിഞ്ഞുഞുള്ള തീയതിയായ 2019 ഡിസംബർ 10 വരെ താൻ മകനെ പീഡിപ്പിച്ചതായി വ്യാജ പരാതി നൽകിയതെന്നും യുവതി വാദിച്ചു.
പോലീസിനെതിരെ സർക്കാർ അന്വേഷണം പ്രഖ്യാപിച്ചെങ്കിലും എങ്ങുമെത്തിയിട്ടില്ല.
"
https://www.facebook.com/Malayalivartha






















