കെവിന്‍ വധക്കേസ് പ്രതികള്‍ക്ക് ജയിലിൽ കിട്ടിയത് പേരക്കയുടെ മണമുള്ള മദ്യം.. മദ്യപിച്ചുണ്ടായ തര്‍ക്കത്തിനിടെ ഒന്‍പതാം പ്രതി ടിറ്റു ജെറോം മര്‍ദ്ദനത്തില്‍ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിൽ ..പ്രതികള്‍ മദ്യപിച്ചെന്ന് തെളിവുണ്ട് ..എന്നാൽ നൽകിയത് ആരെന്നതിന് തെളിവില്ല...

കെവിന്‍ വധക്കേസ് പ്രതികള്‍ക്ക് ജയിലിൽ കിട്ടിയത് പേരക്കയുടെ മണമുള്ള മദ്യം.. മദ്യപിച്ചുണ്ടായ തര്‍ക്കത്തിനിടെ ഒന്‍പതാം പ്രതി ടിറ്റു ജെറോം മര്‍ദ്ദനത്തില്‍ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിൽ ..പ്രതികള്‍ മദ്യപിച്ചെന്ന് തെളിവുണ്ട് ..എന്നാൽ നൽകിയത് ആരെന്നതിന് തെളിവില്ല...
കേരളത്തില്‍ ഏറെ കോളിളക്കം സൃഷ്ടിച്ച ദുരഭിമാനകൊലയാണ് കെവിന്റേത്. ഇപ്പോള്‍ കെവിന്റെ വധക്കേസില്‍ ജീവപര്യന്തം ശിക്ഷയനുഭവിക്കുന്ന ഒന്‍പതാം പ്രതി ടിറ്റു ജെറോമിന് ജയിലില്‍ മര്‍ദ്ദനമേറ്റതായുള്ള റിപ്പോര്‍ട്ടാണ് പുറത്ത് വരുന്നത്. ടിറ്റു ജെറോമിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജാശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്
മദ്യപിച്ചുണ്ടായ തര്‍ക്കത്തിനിടെയാണ് ടിറ്റു ജെറോമിന് മര്‍ദ്ദനത്തില്‍ ഗുരുതരമായി പരിക്കേറ്റത് . ബെക്കാഡി ഗുആവ മദ്യത്തിന്റെ മണമടിച്ച അന്തേവാസി വിവരം ഉദ്യോഗസ്ഥരെ അറിയിച്ചതോടെ ഇവരെത്തി ടിറ്റുവിനെയും സംഘത്തെയും ചോദ്യം ചെയ്തിരുന്നു. ആരാണു മദ്യം എത്തിച്ചതെന്ന ചോദ്യത്തിനുമാത്രം 4 പേരും പ്രതികരിച്ചില്ല.
തലേന്ന് ഇവരെ ജയിലിനുപുറത്തു മതിലിനോടു ചേര്‍ന്നുള്ള കൃഷി സ്ഥലത്തു വളമിടാനും കീടനാശിനി തളിക്കാനും നിയോഗിച്ചിരുന്നു. വളവും കീടനാശിനികളും പ്ലാസ്റ്റിക് ബോക്സുകളിലാണു കൊണ്ടുപോയത്. അതില്‍ മദ്യം ഒളിപ്പിച്ച് ജയില്‍ വളപ്പിനുള്ളിലേക്കു കടത്തുകയായിരുന്നുവെന്നാണ് വെളിപ്പെടുത്തല്‍.
ജയിലില്‍ മദ്യം എത്തിച്ചയാളുടെ വിവരം നല്‍കിയാല്‍ അയാളെ അറസ്റ്റ് ചെയ്യുമെന്ന് ഉറപ്പ്. മാത്രമല്ല, ഇനിയും മദ്യം കിട്ടാനുള്ള വഴിയും അടയും. ഇതോടെ പ്രതികള്‍ ആരാണ് മദ്യമെത്തിച്ചത് എന്ന് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല
അതേസമയം, പ്രതികള്‍ മദ്യപിച്ചെന്ന് തെളിയിച്ചിട്ടുണ്ടെങ്കിലും അത് എത്തിച്ചതാരെന്നു തെളിയിക്കാനുള്ള ശ്രമം നടക്കവെ പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ 3 ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയിട്ടുമുണ്ട് .
ടിറ്റുവിനു മര്‍ദനമേറ്റെന്നു സഹതടവുകാരന്‍ വീട്ടില്‍ അറിയിച്ചെന്നും അതല്ല ടിറ്റു ജെറോം തന്നെയാണ് അറിയിച്ചതെന്നും പറയുന്നു.. ടിറ്റുവിനെ കാണാന്‍ അനുവദിക്കാത്തതിനെതിരെ രക്ഷിതാക്കള്‍ നേരത്തേ ഹൈക്കോടതിയെ സമീപിച്ചിരുന്നു.
ഒരു വര്‍ഷമായി കാണാന്‍ അനുവദിക്കുന്നില്ലെന്നും കഴിഞ്ഞയാഴ്ച മകനെ കാണുന്നതിനായി അഞ്ചു തവണ ജയിലില്‍ എത്തിയെങ്കിലും സന്ദര്‍ശനം നിഷേധിച്ചുവെന്നുമുള്ള ഹേബിയസ് കോര്‍പസ് ഹര്‍ജി പരിഗണനയ്ക്കിരിക്കെയാണ് ജയിലിലെ മര്‍ദനത്തെക്കുറിച്ച് ഫോണ്‍ വിളി എത്തുന്നത്.
അതുകൂടി കോടതിയെ ധരിപ്പിച്ചതോടെ ഇടപെടല്‍ വേഗത്തിലായി. കോടതി പ്രതിക്ക് ആശുപത്രിയില്‍ പോലീസ് സംരക്ഷണം നല്‍കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജയില്‍ അധികൃതര്‍ സംരക്ഷണം നല്‍കേണ്ടതില്ലെന്നും കോടതി പറഞ്ഞു .
ടിറ്റു ജെറോമിനു മര്‍ദനമേറ്റെന്ന് ജില്ലാ ജഡ്ജി കണ്ടെത്തിയതോടെ ഡെപ്യുട്ടി പ്രിസണ്‍ ഓഫീസര്‍മാരായ ബിജു കുമാര്‍, ബിജു കുമാര്‍, അസിസ്റ്റന്റ് പ്രിസന്‍ ഓഫിസര്‍ സനല്‍ എന്നിവരെയാണ് മാറ്റിയത്. ബിജുകുമാര്‍, സനല്‍ എന്നിവരെ നെട്ടുകാല്‍ത്തേരി തുറന്ന ജയിലിലേക്കും ബിജു കുമാറിനെ നെയ്യാറ്റിന്‍കര സബ് ജയിലിലേക്കുമാണു മാറ്റിയത്
ദളിത് ക്രൈസ്തവ വിഭാഗത്തില്‍പ്പെട്ട വ്യക്തിയായിരുന്നു കെവിന്‍. 2018 മെയ് 27 ന് ഇരുപത്തിമൂന്നാം വയസ്സിലാണ് നീനുവിന്റെ വീട്ടുകാരാല്‍ കൊല്ലപ്പെട്ടത്.
2018 മെയ് 28 ന് കെവിനെ തെന്‍മലയ്ക്ക് സമീപത്തെ ചാലിയേക്കര പുഴയില്‍ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. തലേന്ന് കോട്ടയം മാന്നാനത്തുള്ള വീട്ടില്‍ നിന്ന് കെവിനെയും ബന്ധു അനീഷിനെയും 13 അംഗ സംഘം തട്ടിക്കൊണ്ടുപോവുകയായിരുന്നു.
അനീഷിനെ വഴിയില്‍ ഇറക്കിവിട്ടശേഷം കെവിനുമായി സംഘം കടന്നു. പിറ്റേന്ന് തെന്‍മലയില്‍ നിന്ന് കെവിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. ഏറെ നാള്‍ നീണ്ടു നിന്ന നിയമപോരാട്ടത്തിനൊടുവിലാണ് പ്രതികള്‍ക്ക് തക്കതായ ശിക്ഷ ലഭിച്ചത് .
https://www.facebook.com/Malayalivartha