Widgets Magazine
05
Feb / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തീവ്ര വോട്ടർപട്ടിക പരിഷ്കരണം...മൂന്നാം ഘട്ടത്തിൽ ഹിയറിങ് ഒഴിവാക്കി നടപടികൾ പൂർത്തിയാക്കുന്നു


സ്‌മാർട്ട് സിറ്റി പദ്ധതി... കോർപ്പറേഷൻ കെ.എസ്.ആർ.ടി.സിക്ക് വാങ്ങി നൽകിയ ഇലക്ട്രിക് ബസുകൾ നഗരത്തിലെ ഇടറോഡുകളിൽ സർവീസ് നടത്തും


ശബരിമല സ്വർണക്കൊള്ളക്കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റി സമർപ്പിച്ച ജാമ്യാപേക്ഷയിൽ വിധി ഇന്ന് .. കൊല്ലം വിജിലൻസ് കോടതിയാണ് ഹർജി പരിഗണിക്കുന്നത്


ശബരി റെയില്‍പാത.... ചെലവാകുന്ന തുകയുടെ പകുതി സംസ്ഥാന സര്‍ക്കാര്‍ വഹിക്കാന്‍ മന്ത്രി സഭ യോഗത്തില്‍ തീരുമാനം


കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാന്റെ മരണം: മരണത്തിന്റെ തലേദിവസം ജയനഗറിലെ ഒരു സൈക്യാട്രിസ്റ്റിനെ റോയ് സന്ദർശിച്ചത് എന്തിന്..?

കെവിന്‍ വധക്കേസ് പ്രതികള്‍ക്ക് ജയിലിൽ കിട്ടിയത് പേരക്കയുടെ മണമുള്ള മദ്യം.. മദ്യപിച്ചുണ്ടായ തര്‍ക്കത്തിനിടെ ഒന്‍പതാം പ്രതി ടിറ്റു ജെറോം മര്‍ദ്ദനത്തില്‍ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിൽ ..പ്രതികള്‍ മദ്യപിച്ചെന്ന് തെളിവുണ്ട് ..എന്നാൽ നൽകിയത് ആരെന്നതിന് തെളിവില്ല...

12 JANUARY 2021 04:54 PM IST
മലയാളി വാര്‍ത്ത

കെവിന്‍ വധക്കേസ് പ്രതികള്‍ക്ക് ജയിലിൽ കിട്ടിയത് പേരക്കയുടെ മണമുള്ള മദ്യം.. മദ്യപിച്ചുണ്ടായ തര്‍ക്കത്തിനിടെ ഒന്‍പതാം പ്രതി ടിറ്റു ജെറോം മര്‍ദ്ദനത്തില്‍ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിൽ ..പ്രതികള്‍ മദ്യപിച്ചെന്ന് തെളിവുണ്ട് ..എന്നാൽ നൽകിയത് ആരെന്നതിന് തെളിവില്ല...

കേരളത്തില്‍ ഏറെ കോളിളക്കം സൃഷ്ടിച്ച ദുരഭിമാനകൊലയാണ് കെവിന്റേത്. ഇപ്പോള്‍ കെവിന്റെ വധക്കേസില്‍ ജീവപര്യന്തം ശിക്ഷയനുഭവിക്കുന്ന ഒന്‍പതാം പ്രതി ടിറ്റു ജെറോമിന് ജയിലില്‍ മര്‍ദ്ദനമേറ്റതായുള്ള റിപ്പോര്‍ട്ടാണ് പുറത്ത് വരുന്നത്. ടിറ്റു ജെറോമിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജാശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്

മദ്യപിച്ചുണ്ടായ തര്‍ക്കത്തിനിടെയാണ് ടിറ്റു ജെറോമിന് മര്‍ദ്ദനത്തില്‍ ഗുരുതരമായി പരിക്കേറ്റത് . ബെക്കാഡി ഗുആവ മദ്യത്തിന്റെ മണമടിച്ച അന്തേവാസി വിവരം ഉദ്യോഗസ്ഥരെ അറിയിച്ചതോടെ ഇവരെത്തി ടിറ്റുവിനെയും സംഘത്തെയും ചോദ്യം ചെയ്തിരുന്നു. ആരാണു മദ്യം എത്തിച്ചതെന്ന ചോദ്യത്തിനുമാത്രം 4 പേരും പ്രതികരിച്ചില്ല.

തലേന്ന് ഇവരെ ജയിലിനുപുറത്തു മതിലിനോടു ചേര്‍ന്നുള്ള കൃഷി സ്ഥലത്തു വളമിടാനും കീടനാശിനി തളിക്കാനും നിയോഗിച്ചിരുന്നു. വളവും കീടനാശിനികളും പ്ലാസ്റ്റിക് ബോക്സുകളിലാണു കൊണ്ടുപോയത്. അതില്‍ മദ്യം ഒളിപ്പിച്ച് ജയില്‍ വളപ്പിനുള്ളിലേക്കു കടത്തുകയായിരുന്നുവെന്നാണ് വെളിപ്പെടുത്തല്‍.

ജയിലില്‍ മദ്യം എത്തിച്ചയാളുടെ വിവരം നല്‍കിയാല്‍ അയാളെ അറസ്റ്റ് ചെയ്യുമെന്ന് ഉറപ്പ്. മാത്രമല്ല, ഇനിയും മദ്യം കിട്ടാനുള്ള വഴിയും അടയും. ഇതോടെ പ്രതികള്‍ ആരാണ് മദ്യമെത്തിച്ചത് എന്ന് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല

അതേസമയം, പ്രതികള്‍ മദ്യപിച്ചെന്ന് തെളിയിച്ചിട്ടുണ്ടെങ്കിലും അത് എത്തിച്ചതാരെന്നു തെളിയിക്കാനുള്ള ശ്രമം നടക്കവെ പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ 3 ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയിട്ടുമുണ്ട് .

ടിറ്റുവിനു മര്‍ദനമേറ്റെന്നു സഹതടവുകാരന്‍ വീട്ടില്‍ അറിയിച്ചെന്നും അതല്ല ടിറ്റു ജെറോം തന്നെയാണ് അറിയിച്ചതെന്നും പറയുന്നു.. ടിറ്റുവിനെ കാണാന്‍ അനുവദിക്കാത്തതിനെതിരെ രക്ഷിതാക്കള്‍ നേരത്തേ ഹൈക്കോടതിയെ സമീപിച്ചിരുന്നു.

ഒരു വര്‍ഷമായി കാണാന്‍ അനുവദിക്കുന്നില്ലെന്നും കഴിഞ്ഞയാഴ്ച മകനെ കാണുന്നതിനായി അഞ്ചു തവണ ജയിലില്‍ എത്തിയെങ്കിലും സന്ദര്‍ശനം നിഷേധിച്ചുവെന്നുമുള്ള ഹേബിയസ് കോര്‍പസ് ഹര്‍ജി പരിഗണനയ്ക്കിരിക്കെയാണ് ജയിലിലെ മര്‍ദനത്തെക്കുറിച്ച് ഫോണ്‍ വിളി എത്തുന്നത്.

അതുകൂടി കോടതിയെ ധരിപ്പിച്ചതോടെ ഇടപെടല്‍ വേഗത്തിലായി. കോടതി പ്രതിക്ക് ആശുപത്രിയില്‍ പോലീസ് സംരക്ഷണം നല്‍കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജയില്‍ അധികൃതര്‍ സംരക്ഷണം നല്‍കേണ്ടതില്ലെന്നും കോടതി പറഞ്ഞു .

ടിറ്റു ജെറോമിനു മര്‍ദനമേറ്റെന്ന് ജില്ലാ ജഡ്ജി കണ്ടെത്തിയതോടെ ഡെപ്യുട്ടി പ്രിസണ്‍ ഓഫീസര്‍മാരായ ബിജു കുമാര്‍, ബിജു കുമാര്‍, അസിസ്റ്റന്റ് പ്രിസന്‍ ഓഫിസര്‍ സനല്‍ എന്നിവരെയാണ് മാറ്റിയത്. ബിജുകുമാര്‍, സനല്‍ എന്നിവരെ നെട്ടുകാല്‍ത്തേരി തുറന്ന ജയിലിലേക്കും ബിജു കുമാറിനെ നെയ്യാറ്റിന്‍കര സബ് ജയിലിലേക്കുമാണു മാറ്റിയത്

ദളിത് ക്രൈസ്തവ വിഭാഗത്തില്‍പ്പെട്ട വ്യക്തിയായിരുന്നു കെവിന്‍. 2018 മെയ് 27 ന് ഇരുപത്തിമൂന്നാം വയസ്സിലാണ് നീനുവിന്റെ വീട്ടുകാരാല്‍ കൊല്ലപ്പെട്ടത്.

2018 മെയ് 28 ന് കെവിനെ തെന്‍മലയ്ക്ക് സമീപത്തെ ചാലിയേക്കര പുഴയില്‍ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. തലേന്ന് കോട്ടയം മാന്നാനത്തുള്ള വീട്ടില്‍ നിന്ന് കെവിനെയും ബന്ധു അനീഷിനെയും 13 അംഗ സംഘം തട്ടിക്കൊണ്ടുപോവുകയായിരുന്നു.

അനീഷിനെ വഴിയില്‍ ഇറക്കിവിട്ടശേഷം കെവിനുമായി സംഘം കടന്നു. പിറ്റേന്ന് തെന്‍മലയില്‍ നിന്ന് കെവിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. ഏറെ നാള്‍ നീണ്ടു നിന്ന നിയമപോരാട്ടത്തിനൊടുവിലാണ് പ്രതികള്‍ക്ക് തക്കതായ ശിക്ഷ ലഭിച്ചത് .

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഷോക്കേറ്റ് പ്ലസ്ടു വിദ്യാർഥിക്ക് ദാരുണാന്ത്യം  (9 minutes ago)

'അമ്പലപ്പുഴ പാല്‍പ്പായസ'ത്തിന്റെ വില വര്‍ദ്ധിപ്പിക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്  (24 minutes ago)

എസ്.ഐ.ആർ..മൂന്നാം ഘട്ടത്തിൽ ഹിയറിങ് ഒഴിവാക്കി നടപടികൾ പൂർത്തിയാക്കുന്നു  (47 minutes ago)

ഷിംജിതയുടെ കസ്റ്റഡി അപേക്ഷ ഇന്ന് പരിഗണനയിൽ  (1 hour ago)

കേ​ര​ളം ഇ​ന്ന് പ​ഞ്ചാ​ബി​നെ കേ​ര​ളം ഇ​ന്ന് പ​ഞ്ചാ​ബി​നെ​തി​രെ  (1 hour ago)

പുതിയ റൂട്ടുകളുടെ ഉദ്ഘാടനം ശനിയാഴ്ച രാവിലെ കൊടുങ്ങാനൂരിൽ....  (1 hour ago)

എട്ട് ചീറ്റകൾ ഫെബ്രുവരി 28ന് ഇന്ത്യയിലെത്തും  (1 hour ago)

നിപ വൈറസിനെതിരെ വാക്സിന്‍ പരീക്ഷണത്തിനൊരുങ്ങി ജപ്പാന്‍....  (1 hour ago)

സ്‌കൂള്‍ ആരോഗ്യ പരിപാടി ഉദ്ഘാടനം ഫെബ്രുവരി 6ന്  (2 hours ago)

എസ്‌ഐടി റിപ്പോർട്ട് കൂടി പരിഗണിച്ചായിരിക്കും വിധി...  (2 hours ago)

മില്ലറ്റ് മേള, സെമിനാര്‍, എക്‌സിബിഷന്‍, ഫുഡ് ഫെസ്റ്റ്, കള്‍ച്ചറല്‍ പ്രോഗ്രാം  (2 hours ago)

ഇന്ത്യയ്ക്ക് തകർപ്പൻ ജയം....  (2 hours ago)

ചെലവാകുന്ന തുകയുടെ പകുതി സംസ്ഥാന സര്‍ക്കാര്‍ വഹിക്കാന്‍ മന്ത്രി സഭ യോഗത്തില്‍ തീരുമാനം  (3 hours ago)

വൈദ്യുതാഘാതമേറ്റ് പ്ലസ് ടു വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം: പ്രഷര്‍ വാഷര്‍ ഉപയോഗിച്ചു നിലം കഴുകുന്നതിനിടെ  (8 hours ago)

സുരേഷ് ഗോപിയുടെ വിവാദ പരാമര്‍ശത്തില്‍ പിന്തുണയുമായി ശോഭാ സുരേന്ദ്രന്‍  (8 hours ago)

Malayali Vartha Recommends